- പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫിയന്ന ഫെയിലിന്റെ പരാജയം; മീഹോൾ മാർട്ടിനെ പഴിച്ച് വോട്ടർമാർ
- എൻഡോമെട്രിയോയിസ് പരിചരണം; കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ
- അയർലൻഡിൽ മഴ തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം; പ്രഖ്യാപനവുമായി സർക്കാർ
- വാഹനാപകടം; ഗാർഡയ്ക്ക് സസ്പെൻഷൻ
- ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തി ; വർഗീയവാദിയെന്ന് അറിഞ്ഞുകൊണ്ടായിരുന്നു കൂടിക്കാഴ്ച
- ഇടുക്കിയിൽ മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തു ; പ്രതി അലിമുഹമ്മദ് പിടിയിൽ
- ഓഫ്ലേയിൽ വീടിന് തീടിപിച്ച സംഭവം; രണ്ട് പേർ മരിച്ചു; 50 കാരി ഗുരുതരാവസ്ഥയിൽ
Author: sreejithakvijayan
നോർത്ത് ഡബ്ലിൻ: ഫിൻഗൽസിൽ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഫിൻഗൽസിലെ ഗെന്റീസ് പാർക്കിൽ സ്‌ഫോടനം ഉണ്ടായത്. ക്രിമിനൽ സംഘങ്ങളുടെ പകയുടെ ഭാഗമായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് താമസിക്കുന്ന ക്രിമിനലിന്റെ വീട് ലക്ഷ്യമിട്ട് ആയിരുന്നു എതിർസംഘം ഐഇഡി ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പ്രദേശവാസിയായ മറ്റൊരു കുടുംബത്തിന്റെ വീട്ടിൽ പതിയ്ക്കുകയായിരുന്നു. ഡ്രോൺ ഉപയോഗിച്ച് ആയിരുന്നു പ്രതികൾ സ്‌ഫോടനം നടത്തിയത്. സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ സ്ഥലത്ത് നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.
ഡബ്ലിൻ: അയർലന്റിൽ ഗർഭഛിദ്രത്തിനെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ റാലി. ഗർഭഛിദ്രം നടത്തുന്ന സംഭവങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലിയുമായി പുരുഷന്മാർ ഉൾപ്പെടെ എത്തിയത്. ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധ റാലി നടന്നത്. റാലിയ്ക്ക് ശേഷം ലിൻസ്റ്റെർ ഹൗസിൽ പ്രതിഷേധക്കാർ ഒത്തുകൂടി. 2023 ൽ രാജ്യത്ത് 10,033 ഗർഭഛിദ്രങ്ങളാണ് നടന്നത്. 2022 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 8,156 ഗർഭഛിദ്രങ്ങളാണ് അധികമായി നടന്നിട്ടുള്ളത്. 2024 ലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും എണ്ണം ഇനിയും വർദ്ധിച്ചിട്ടുണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇത് തടയാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഡബ്ലിൻ: വാടകയ്ക്ക് പകരമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും. നിയമത്തിന്റെ കരട് രൂപ രേഖ ഉടൻ തയ്യാറാക്കാൻ നിയമമന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് സർക്കാരിനോട് ആവശ്യപ്പെടും. വാടകയ്ക്ക് പകരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന വീട്ടുടമകൾക്ക് കർശന ശിക്ഷകൾ വ്യവസ്ഥചെയ്യുന്നതാണ് നിയമം. പുതിയ ക്രിമിനൽ നിയമ- സിവിൽ നിയമ ( മറ്റ് വ്യവസ്ഥകൾ) ബിൽ 2025 ന്റെ ഭാഗമായിട്ടാണ് പുതിയ നിയമം രാജ്യത്ത് കൊണ്ടുവരുന്നത്. നിയമം പാസാകുന്നതോടെ വാടകയ്ക്ക് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രീതി പൂർണമായി ഇല്ലാതാകും. വാടക നൽകാൻ കഴിയാത്തതിന്റെ പേരിൽ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യത്തിന് 5,000 യൂറോ പിഴവരെ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഡബ്ലിൻ: മൈൻഡിന്റെ ( മലയാളി ഇന്ത്യൻസ് അയർലന്റ് ) മൈൻഡ് മെഗാ മേള ഈ മാസം അവസാനം. മെയ് 31 ന് നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ മുഖ്യതിഥിയായി എത്തും. ഡബ്ലിനിലെ അൽസാ സ്‌പോർട് സെന്ററിലാണ് പരിപാടികൾ നടക്കുന്നത്. മെഗാമേളയ്ക്കായുള്ള ഒരുക്കൾക്ക് ഇതിനോടകം തന്നെ മലയാളി സമൂഹം ആരംഭം കുറിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം സ്റ്റാർ പെർഫോമർ ലക്ഷ്മി ജയനും വേദിയെ ഇളക്കിമറിയ്ക്കാൻ എത്തും. സംഗീത പ്രേമികൾക്കായി ഡി.ജെ ദർശൻ നയിക്കുന്ന സംഗീത നിശയും ഉണ്ട്. ഇൻഡോർ ഔട്ട് ഡോർ മത്സരങ്ങൾ മെഗാമേളയുടെ മുഖ്യആകർഷണം ആണ്. വടംവലിയുടെയും മറ്റ് രണ്ട് ഇൻഡോർ ഗെയിമുകളുടെയും രജിസ്‌ട്രേഷൻ ആരംഭിച്ചു. റൂബിക്‌സ് ക്യൂബ്, ചെസ്സ്, ക്യാരംസ് തുടങ്ങി നിരവധി മത്സരങ്ങൾ മൈൻഡ് മെഗാ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. അൽസാ സ്‌പോർട് സെന്ററിൽ വാഹന ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും http://www.mindireland.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം അയർലന്റിലെ ഉപഭോക്താക്കളിൽ കടുത്ത ആശങ്കയും ഭയവും ഉളവാക്കിയതായി റിപ്പോർട്ടുകൾ. ക്രെഡിറ്റ് യൂണിയൻ കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അയർലന്റിലെ സാമ്പത്തിക മാറ്റങ്ങളെക്കാൾ ഉപഭോക്താക്കളുടെ വികാരത്തെ ട്രംപിന്റെ താരിഫ് പ്രഖ്യാപനം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സിയുസിഎസ്‌ഐ വ്യക്തമാക്കുന്നത്. അവശ്യസാധനങ്ങളുടെ വില വർദ്ധനവിനെ തുടർന്ന് ആളുകൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതോടൊപ്പം ഭാവിയിൽ സ്ഥിതി ഇതിലും മോശമായേക്കാമെന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എക്കോണമിസ്റ്റ് ആയ ഓസ്റ്റിൻ ഹ്യൂഗ്‌സ് അഭിപ്രായപ്പെടുന്നു.
കോർക്ക് സിറ്റി: കോർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ പിടികൂടാൻ പൊതുജന സഹായം തേടിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം മാർച്ച് 29 ന് ആയിരുന്നു മക്രൂമിൽവച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ഹോട്ടലിലെ ജിമ്മിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇവിടേയ്ക്ക് പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതിയ ഹോട്ടലിൽവച്ച് ആക്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ പ്രതി രക്ഷപ്പെട്ടു. പ്രദേശത്തെ ക്യാമറ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കറുത്ത ഹുഡി ധരിച്ച് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ദീർഘനാൾ നടത്തിയ അന്വേഷണത്തിലും ഫലം കാണാതെ വന്നതോടെ പോലീസ് പൊതുജനത്തിന്റെ സഹായം തേടുകയായിരുന്നു. പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 40 50 60, 02620590 ഈ നമ്പറുകളിലോ അടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം എന്നാണ് നിർദ്ദേശം.
മാഞ്ചസ്റ്റർ: വേൾഡ് മലയാളി കൗൺസിലിന്റെ യൂറോപ്പ് റീജിയൻ സമ്മേളനം നടന്നു. മെയ് 2,3,4 തിയതികളിൽ മാഞ്ചസ്റ്ററിന് അടുത്തുള്ള സ്‌റ്റോക്ഓൺട്രെൻഡിലെ സ്‌റേറാൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ആയിരുന്നു ത്രിദിന പരിപാടി നടന്നത്. ജനസാന്നിദ്ധ്യം കൊണ്ട് പരിപാടി ലോകശ്രദ്ധ നേടി. ചടങ്ങിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അദ്ധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പറഞ്ഞു. സോഷ്യൽ മീഡിയ അവാർഡിന് ആനന്ദ് ടിവി എംഡി എസ് ശ്രീകുമാർ അർഹനായി. അദ്ദേഹത്തിന് വേദിയിൽവച്ച് പുരസ്‌കാരം കൈമാറി. സാമൂഹ്യ പ്രവർത്തകൻ റോയി ജോസഫ് മാൻവെട്ടത്തിന് സാമൂഹ്യ പ്രതിബദ്ധത അവാർഡും നൽകി. കലാ, സാംസ്‌കാരിക, നടക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് (അയർലന്റ്) അർഹനായി.
ഡബ്ലിൻ: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 5,287 തടവ് പുള്ളികളാണ് ഡബ്ലിനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. 4,631 ആണ് ജയിലുകളുടെ കപ്പാസിറ്റി. എന്നാൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 600 ഓളം പേരെ അധികമായി ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. ഡബ്ലിനിലെ ജയിലിൽ പാർപ്പിച്ചിട്ടുള്ള 900 ലധികം പേർ റിമാൻഡ് പ്രതികളാണ്. തടവ് പുള്ളികളുടെ എണ്ണം വർദ്ധിക്കുന്നത് ജയിലിനുള്ളിൽ അക്രമ സംഭവങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. 2009 ൽ അയർലന്റിലെ ജയിലുകളിൽ 13,500 പേർ ഉണ്ടായിരുന്നു. അന്ന് തടവുകാർ പരസ്പരം ഏറ്റുമുട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സമാന സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തടവുകാരുടെ എണ്ണം വർദ്ധിക്കുന്നത് പോലീസുകാർക്കും ബുദ്ധിമുട്ടാണ്.
ഡബ്ലിൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ചരക്ക് തീവണ്ടികളിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി ഐറിഷ് റെയിൽ. പഴക്കം ചെന്ന വാഗണുകൾ മാറ്റി പുതിയവ ആക്കാനാണ് തീരുമാനം. 50 വർഷക്കാലം പഴക്കമുള്ള വാഗണുകളിലാണ് മാറ്റം വരുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം എന്നോണം 150 വാഗണുകൾക്കായുള്ള ഓർഡർ യു.കെ ആസ്ഥാനമായുള്ള ഡബ്ല്യു. എച്ച്. ഡാവിസ് എന്ന നിർമ്മാണ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. 44 മില്യൺ യൂറോയ്ക്ക് ആണ് കമ്പനിയുമായി ഐറിഷ് റെയിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അടുത്ത വർഷം ഏപ്രിലോടെ ഇവയുടെ വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ വാഗണുകൾ. 20 ടൺവരെ ഭാരമുള്ള വാഗണുകൾക്ക് 62 മുതൽ 65 വരെ ഭാരമുള്ള ചരക്ക് വഹിക്കാൻ ശേഷിയുണ്ടാകും. നിലവിലെ വാഗണുകളുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് വഹിക്കാനുള്ള പുതിയ വാഗണുകളുടെ ശേഷി 33 ശതമാനം ആണ്. പുതിയ വാഗണുകൾ വരുന്നതോട് കൂടി വണ്ടിയുടെ വേഗതയിലും മാറ്റം വരും. മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ…
ഡബ്ലിൻ: എല്ലാവരും രക്തസമ്മർദ്ദം പരിശോധിക്കണം എന്ന അഭ്യർത്ഥനയുമായി എഴുത്തുകാരൻ മാർട്ടി മൊറിസ്സി. ഹൃദയാഘാതത്തെ തുടർന്ന് രക്ഷിതാക്കൾ മരിച്ചതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി അദ്ദേഹം രംഗത്ത് എത്തിയത്. രക്തസമ്മർദത്തെ നിശബ്ദകൊലയാളി എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇരുവരുടെയും മരണം ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആണ് ഓർമ്മിപ്പിക്കുന്നത്. ചിലപ്പോഴെല്ലാം നമ്മുടെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവ് ഉണ്ടാകാം. എന്നാൽ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനം ആണ്. നിങ്ങളെ എന്തെല്ലാം ദോഷമായി ബാധിക്കുമെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങളുടെ ശരീരം എന്താണ് പറയുന്നത് എന്നത് നിങ്ങൾക്ക് മനസിലാക്കാൻ കഴിയണം. മത്സരത്തിൽ നമുക്ക് പല കാർഡുകളും ലഭിക്കും. അതിൽ ആദ്യത്തേത് യെല്ലോ കാർഡ് ആണ്. ആരോഗ്യത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ തീർച്ചയായും ശ്രദ്ധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
