Author: sreejithakvijayan

ഡബ്ലിൻ: അടുത്ത വർഷം അയർലൻഡിലെ വാടക വിപണിയെ കാത്തിരിക്കുന്നത് സമഗ്രപരിഷ്‌കാരങ്ങൾ. സർക്കാരിന്റെ പുതിയ വാടക നയങ്ങളാണ് മാറ്റത്തിന് കാരണമാകുന്നത്. അടുത്ത വർഷം മാർച്ച് ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽവരും. വാടകക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്ന നിയമത്തിനാണ് ജൂണിൽ സർക്കാർ അംഗീകാരം നൽകിയത്. പുതിയ നിയമ പ്രകാരം രാജ്യം മുഴുവൻ വാടക സമ്മർദ്ദ മേഖല, അഥവാ റെന്റ് പ്രഷർ സോണായി മാറും. വാർഷിക വാടക വർധനവ് 2 ശതമാനത്തിലോ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് നിരക്കിലോ പരിമിതപ്പെടുത്തുന്നു. പണപ്പെരുപ്പം വർധിക്കുന്നത് ഇനി വാടകക്കാരെ ബാധിക്കില്ല. രണ്ട് ശതമാനം എന്ന പരിധി ഇതിന് വേണ്ടിയാണ് കൊണ്ടുവന്നത്. ഇനി മുതൽ വാടക കരാറുകൾക്ക് ആറ് വർഷം ആയിരിക്കും കാലാവധി.

Read More

ഡബ്ലിൻ: അയർലൻഡിൽ സോളാർ സ്ഥാപിക്കുന്നതിനായി ഗ്രാൻഡ് നൽകുന്നത് തുടരും. അടുത്ത വർഷം മുഴുവനായും ആളുകൾക്ക് ഗ്രാൻഡ് നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക്ക് പാനൽ സ്ഥാപിക്കുന്നതിനാണ് സർക്കാർ ഗ്രാൻഡ് നൽകിവരുന്നത്. 1800 യൂറോയാണ് സർക്കാർ സഹായമായി നൽകുന്നത്. ഊർജ്ജ ചിലവ് അമിതഭാരം ഉണ്ടാക്കുന്ന കുടുംബങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ്  സഹായം . ഇതോടൊപ്പം ഹരിത ഊർജ്ജ പരിവർത്തനത്തിന് പ്രാധാന്യം നൽകുകയും ലക്ഷ്യമാണ്.

Read More

ഡബ്ലിൻ: ഐറിഷ് മലയാളി ബിനു ബി അന്തിക്കാടിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഭാര്യ ഏലിയാമ്മയുടെ മാതാവ് പുത്തൻകുരിശ് കണ്ടമംഗലത്ത് സാറാമ്മാ കുര്യാക്കോസ് ആണ് അന്തരിച്ചത്. 99 വയസ്സായിരുന്നു. ഡബ്ലിൻ ഫിൻഗ്ലാസിലെ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി ഇവടകാംഗമാണ് ബിനു. സാറാമ്മാ കുര്യാക്കോസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായി വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും. തെക്കൻ പറവൂർ സെന്റ് ജോൺസ് വലിയപള്ളിയിൽ ആണ് സംസ്‌കാരം.

Read More

ഡബ്ലിൻ: അയർലൻഡിൽ പ്രോപ്പർട്ടി കമ്പനി രൂപീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി സിറോ മലബാർ സഭ. അയർലൻഡിലെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സഭയ്ക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് സഭ വ്യക്തമാക്കി. പൊതുനന്മ ആഗ്രഹിച്ചാണ് ഒരൊറ്റ കമ്പനിയായി രജിസ്റ്റർ ചെയ്തത് എന്നും സഭ വിശദമാക്കി. കമ്പനിയുടെ രൂപീകരണത്തിന് പിന്നാലെ പുറത്തുവിട്ട കുറിപ്പിലാണ് ഇക്കാര്യങ്ങൾ. സിറോ മലബാർ സഭയ്ക്ക് അയർലൻഡിൽ രൂപതയില്ല. അതിനാൽ സിഎൽജിയ്ക്ക് കീഴിലാണ് മുഴുവൻ മാസ് സെന്ററുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. റീജിയനുകളിലെ ട്രസ്റ്റികൾ അടക്കം കമ്പനി ഡയറക്ടർമാർ ആകും. ഡയറക്ടർമാരെ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും നിയമം അനുശാസിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

Read More

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാർ, ലോറി, ബസ് എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. 40 ഉം 50 വയസ്സുള്ളവരാണ് മരിച്ചത്. 40 വയസ്സുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെ ഗോർമാൻസ്ടൗണിൽ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. ലോറി ഡ്രൈവറായ 40 കാരനും ബസ് ഡ്രൈവറായ 50 കാരനുമാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. കാർ ഓടിച്ചിരുന്ന സ്ത്രീയെ ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ റോഡ് അടച്ചു. അതേസമയം 10 പേർക്ക് നിസ്സാര പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

Read More

ഡബ്ലിൻ: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന പ്രതികരണങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് വിദേശകാര്യമന്ത്രി ഹെലൻ മക്‌കെന്റീ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഹെലന്റെ പ്രതികരണം. തിങ്കളാഴ്ച ബ്രസ്സൽസിൽ ആയിരുന്നു മന്ത്രിമാരുടെ യോഗം. ചർച്ചയിൽ വളരെ ശുഭപ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ഉയർന്നുവന്നത് എന്ന് മന്ത്രി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന പ്രതികരണങ്ങൾ തികച്ചും സ്വാഗതാർഹമാണ്. ഇത് വളരെ വ്യക്തമാണ്. ഇനിയും വ്യക്തമായി ഒരുപാട് ചെയ്യാനുണ്ട്. നല്ല ചർച്ചകൾ നടന്നിട്ടുണ്ടെന്ന് കരുതുന്നു. ഇനിയും ചർച്ചകൾ തുടരുമെന്നും ഹെലൻ കൂട്ടിച്ചേർത്തു.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ക്ലോൺമെലിലെ കാരിഗീൻ ഹൗസിംഗ് എസ്‌റ്റേറ്റിലുള്ള വീട്ടിൽ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ് ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പൊള്ളലേറ്റ നിലയിൽ വയോധികനെ കണ്ടത്. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ശനിയാഴ്ച കോർക്കിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് 60 കാരൻ മരിച്ചിരുന്നു.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്. അർമാഗ് സിറ്റിയിലെ ഗ്ലീൻ മാച്ചയിലെ വീട്ടിൽ ആയിരുന്നു മോഷണം നടന്നത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെ ശാസ്ത്രീയ പരിശോധന പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രവണതകളെ ചെറുക്കാൻ പുതിയ നീക്കങ്ങളുമായി സർക്കാർ. നാഷണൽ മൈഗ്രന്റ് ആൻഡ് ഇന്റഗ്രേഷൻ സ്ട്രാറ്റജി അടുത്ത വർഷം മുതൽ നടപ്പിലാക്കി തുടങ്ങാനാണ് സർക്കാർ തീരുമാനം. കമ്യൂണിറ്റി എൻഗേജ്‌മെന്റ് പ്രോഗ്രാം 2026 എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കമ്യൂണിറ്റി ഇടപെടൽ കൂടുതൽ ശക്തമാക്കി കുടിയേറ്റ വിരുദ്ധ പ്രവണതകൾക്ക് തടയിടുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്ന, ഇന്റർനാഷണൽ പ്രൊട്ടക്ഷൻ സെന്ററുകൾ സ്ഥിതിചെയ്യുന്ന വിവിധ കൗണ്ടികൾ കേന്ദ്രീകരിച്ചാകും പുതിയ പദ്ധതി പ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ തണുപ്പ് കാലം വന്നെത്തിയിരിക്കുകയാണ്. ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധ ആവശ്യമായിട്ടുള്ള സമയമാണ് തണുപ്പ് കാലം. ഇതേ പോലെ തന്നെ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് മെറ്റ് ഐറാനും ഗതാഗത വകുപ്പും. ശൈത്യകാലത്ത് റോഡ് നിയമം അവഗണിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് മെറ്റ് ഐറാന്റെയും ഗതാഗതവകുപ്പിന്റെയും ഓർമ്മപ്പെടുത്തൽ. അശ്രദ്ധമായി വാഹനം ഡി ഫ്രോസ്റ്റ് ചെയ്യുന്നത് 2000 യൂറോവരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. 1963 ലെ റോഡ് ട്രാഫിക്ക് നിയമത്തിലെ 87ാം ചട്ടപ്രകാരം വാഹനം പൊതുനിരത്തിൽ നിർത്തിയിടുന്നത് കുറ്റകരമാണ്. വിന്റർ കാലത്ത് കാറ് ചൂടാകാനായി പലരും എൻജിൻ ഓൺ ആക്കി നിർത്തിയിടാറുണ്ട്. അതിനാലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

Read More