- എറണാകുളത്ത് സർവ്വാധിപത്യം; 12 നഗരസഭകൾ പിടിച്ചെടുത്ത് യുഡിഎഫ്; തകർന്ന് എൽഡിഎഫ്
- വാരാന്ത്യം അതിശക്തമായ മഴ; കൗണ്ടികളിൽ യെല്ലോ വാണിംഗ്
- തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിർത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്
- മുനമ്പത്ത് ബിജെപിയ്ക്ക് ജയം ; തിരുവനന്തപുരം ബിജെപി ഭരിയ്ക്കുമെന്ന് വിവി രാജേഷ്
- ഡബ്ലിനിൽ വെടിവയ്പ്പ്; മലയാളി യുവാവിന് പരിക്ക്
- കടയ്ക്കലിൽ അക്കൗണ്ട് തുറന്ന് ബിജെപി ; 40 വോട്ടുകൾക്ക് വിജയിച്ച് അനുപമ
- തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയുടെ തേരോട്ടം; ആർ ശ്രീലേഖയ്ക്ക് വിജയം
- കൊല്ലം കോർപ്പറേഷനിൽ മേയറായിരുന്ന ഹണി ബഞ്ചമിൻ തോറ്റു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വിമാനത്താവളമായ ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ഡെയ്‌ലിൽ. ഫിയന്ന ഫെയിൽ നേതാവ് മാൽകം ബൈൺ ആണ് ഇത് സംബന്ധിച്ച ബില്ല് മുന്നോട്ടുവയ്ക്കുന്നത്. ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് സീൻ ലെമാസ് ഡബ്ലിൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന് ആക്കണം എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. അയർലൻഡിന്റെ മുൻ പ്രധാനമന്ത്രിയാണ് സീൻ ലെമാസ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഡബ്ലിൻ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് മാൽകം ആവശ്യപ്പെടുന്നത്. ആധുനിക അയർലൻഡിനായി നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മാൽകം വ്യക്തമാക്കുന്നു. ലോകത്തിലേക്കുള്ള അയർലൻഡിന്റെ വാതിലാണ് ഡബ്ലിൻ വിമാനത്താവളം. അതുകൊണ്ട് തന്നെ സീനിന്റെ പേരാണ് വിമാനത്താവളത്തിന് കൂടുതൽ യോജിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം കാട്ടിയ ലിത്വാനിയൻ പൗരന് ജയിൽ ശിക്ഷ. ഒരു വർഷത്തെ തടവിന് യുവാവിനെ കോടതി ശിക്ഷിച്ചു. വിമാനം നഷ്ടമായെന്ന് ആരോപിച്ചായിരുന്നു ഇയാൾ ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം നടത്തിയത്. 29 കാരനായ ലൂക്കാസ് കൗനിയറ്റിസാണ് കേസിലെ പ്രതി. വളരെ വൈകിയായിരുന്നു ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. അപ്പോഴേയ്ക്കും വിമാനം പോയിരുന്നു. ഇതിൽ പ്രകോപിതനായ ലൂക്കാസ് സാധനങ്ങൾ നശിപ്പിക്കാൻ തുടങ്ങുകയായിരുന്നു. ടെർമിനൽ വണ്ണിൽ ആയിരുന്നു അതിക്രമം. ഈ വർഷം മാർച്ചിൽ ആയിരുന്നു സംഭവം. 9,400 യൂറോയിലധികം രൂപയുടെ നാശനഷ്ടം ഇയാൾ വിമാനത്താവളത്തിൽ ഉണ്ടാക്കി.
മീത്ത്: കൗണ്ടി മീത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് മലയാളിയാണെന്നാണ് റിപ്പോർട്ടുകൾ. 40 കാരിയായ സ്ത്രീ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ബ്യൂമൗണ്ട് ആശുപത്രിയിൽ വെന്റിലേറ്ററിലാണ് 40 കാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൗമാരക്കാരിയ്ക്കും പരിക്കുണ്ട്. കുട്ടിയെ ആദ്യ അവർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിതിത്സയ്ക്കായി ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റി. ഗോർമാൻസ്ടൗണിനടുത്ത് കഴിഞ്ഞ ദിവസം ആയിരുന്നു അപകടം ഉണ്ടായത്. 40 കാരിയുടെ കാറും ലോറിയും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഡബ്ലിൻ: വിദേശപര്യടനം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഈ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗോളയിൽ ഇയു- ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മീഹോൾ മാർട്ടിൻ. തന്റെ ഓരോ വിദേശയാത്രയും അയർലൻഡിന്റെ നന്മയ്ക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ നേതാവാണ് എന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഇടപെടേണ്ടത് ആവശ്യമാണ്. ഇത് ഭൂരിഭാഗം ആളുകളും അംഗീകരിക്കുന്നു. രാജ്യത്തിന്റെ അജണ്ട മുന്നോട്ടുവയ്ക്കാൻ വേണ്ടി മാത്രമാണ് വിദേശത്തേയ്ക്ക് പോകുന്നതെന്നും മീഹോൾ മാർട്ടിൻ വ്യക്തമാക്കി.
ലാവോയിസ്: കൗണ്ടി ലാവോയിസിൽ കാണാതായ ആളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. 50 ഉം 30 ഉം വയസ്സുള്ള സ്ത്രീകളും 30 വയസ്സുള്ള പുരുഷനുമാണ് അറസ്റ്റിലായത്. 56 കാരനായ വില്യം ഡിലാനിയെ ആണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. 2019 ജനുവരി 30 ന് ഡിലാനിയെ കാണാതെ ആകുകയായിരുന്നു. എന്നാൽ അതേ വർഷം മാർച്ചിലാണ് ഡിലാനിയെ കാണാതെ ആയതായുള്ള വിവരം പോലീസ് അറിയുന്നത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ജൂണിൽ ഇയാൾ മരണപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. പിന്നീട് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. അഞ്ച് കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. പൊതുവെ അസ്ഥിരകാലാവസ്ഥയായിരിക്കും ഈ വാരം അനുഭവപ്പെടുക. ഡൊണഗൽ, സ്ലൈഗോ, ലെയ്ട്രിം, മയോ, ഗാൽവെ എന്നീ കൗണ്ടികളിലായിരിക്കും അതിശക്തമായ കാറ്റ് വീശുക. ഇവിടെ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും കാറ്റ് അനുഭവപ്പെടുക.
ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന അഭയാർത്ഥികൾക്ക് താമസത്തിന് ചിലവേറും. സർക്കാർ നൽകുന്ന താമസസൗകര്യത്തിന്റെ ചിലവിന്റെ ഒരു ഭാഗം അഭയാർത്ഥികളിൽ നിന്നുതന്നെ ഈടാക്കാനുള്ള ആലോചനയിലാണ് സർക്കാർ. ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നാളെ സർക്കാർ പരിഗണനയിൽ വരും. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗനാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശങ്ങൾ. കുടിയേറ്റ നിയമങ്ങളിൽ കർശന മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. അഭയാർത്ഥികൾ ഇനി മുതൽ തൗമസ സൗകര്യത്തിനായി ശമ്പളത്തിന്റെ 40 ശതമാനം സർക്കാരിന് നൽകേണ്ടിവരും.
മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ബസ് ഡ്രൈവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബസ് ഐറാൻ. സഹപ്രവർത്തകന്റെ വിയോഗം എല്ലാവർക്കും വലിയ ഞെട്ടൽ ഉളവാക്കിയതായി ബസ് ഐറാൻ ചീഫ് എക്‌സിക്യൂട്ടീവ് പ്രതികരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റത്. അദ്ദേഹത്തിന് പുറമേ മറ്റൊരു വ്യക്തികൂടി മരിച്ചിരുന്നു. സഹപ്രവർത്തകന്റെ മരണത്തിൽ കമ്പനി മുഴുവൻ വിഷമത്തിലാണ്ടതായി ബസ് ഐറാൻ ചീഫ് എക്‌സിക്യൂട്ടീവ് ജീൻ ഒ സള്ളിവൻ പറഞ്ഞു. സഹപ്രവർത്തകന്റെ നഷ്ടം ഏവർക്കും വലിയ ഞെട്ടൽ ഉണ്ടാക്കി. സഹപ്രവർത്തകന്റെ കുടുംബത്തിനൊപ്പം കമ്പനിയിലെ ഓരോരുത്തരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോമ്‌സടൗണിലെ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. കാർ, ലോറി, ബസ് എന്നിവ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറും കൊല്ലപ്പെട്ടു. സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡബ്ലിൻ: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ ശക്തമാക്കാനുള്ള അയർലൻഡിന്റെ തീരുമാനത്തിനെതിരെ ഐറിഷ് റെഫ്യുജീ കൗൺസിൽ. നീക്കത്തെ കൗൺസിൽ വിമർശിച്ചു. നിയമം കടുപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്. വ്യക്തിയ്ക്ക് സ്വന്തമായി താമസസ്ഥലം ഉണ്ടായിരിക്കണം എന്ന് തുടങ്ങിയ നിയമം സംബന്ധിച്ച പല കർശന നിയന്ത്രണങ്ങളും സ്ഥിതിഗതികൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് ഐആർസി ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹെൻഡേഴ്‌സൺ പറഞ്ഞു. ഫാമിലി യൂണിഫിക്കേഷൻ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ തന്നെ 18 മാസത്തോളം വേണ്ടിവരും. അതുകൊണ്ട് തന്നെ താമസസ്ഥലം കണ്ടെത്താൻ സമയം വേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്തിടെ യുകെ കുടിയേറ്റ നയം കർശനമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡും സമാന നടപടി സ്വീകരിക്കുന്നത്.
ആൻട്രിം: കൗണ്ടി ആൻഡ്രിമിലെ ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന നിർദ്ദേശം അംഗീകരിച്ച് മിഡ് ആൻഡ് ഈസ്റ്റ് ആൻട്രിം കൗൺസിൽ. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സ്ട്രീറ്റിന് നൽകേണ്ട പുതിയ പേര് സംബന്ധിച്ച ചർച്ചകളും മറ്റ് നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. 1986 ൽ രാജകുമാരൻ ആയിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റനോടുള്ള ആദരവിനെ തുടർന്നാണ് സ്ട്രീറ്റിന് ആൻഡ്രൂ വേ എന്ന് പേര് നൽകിയത്. ആൻഡ്രൂവും സാറ ഫ്രെഗുസും തമ്മിലുള്ള വിവാഹത്തിന് വേദിയായത് ഇവിടം ആണ്. പിന്നീട് ലൈംഗികാതിക്ര കേസിൽ ആരോപണ വിധേയനായ ജെഫ്‌റി എപ്‌സ്റ്റൈനുമായുള്ള സൗഹൃദം ആൻഡ്രൂവിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കി. ഇതോടെ രാജപദവികൾ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
