നളന്ദ: ബീഹാറിലെ നളന്ദയിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം . എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നളന്ദ ജില്ലയിലെ ദിപ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഗ്ര ഗ്രാമത്തിലെ ശീതള ക്ഷേത്രത്തിലാണ് അപകടമുണ്ടായത് . ചൊവ്വാഴ്ച പൂജയ്ക്കായി വൻ ജനക്കൂട്ടമാണിവിടെ ഉണ്ടായത്.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ദീപ്നഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. “ഇന്ന് രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കുണ്ടായിരുന്നു. ഇതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എല്ലാം സുഗമമായി നടക്കുകയായിരുന്നു.
പെട്ടെന്ന് തിക്കും തിരക്കുമുണ്ടായി . എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബാരിക്കേഡുകളും ലൈനിംഗും ഉണ്ടായിരുന്നു. ജനക്കൂട്ടത്തിന്റെ സുരക്ഷയ്ക്കായി ആളുകളും ഉണ്ടായിരുന്നു. പക്ഷേ ആരാണ് ശബ്ദമുണ്ടാക്കിയതെന്ന് അറിയില്ല. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഈ മേള നൂറ്റാണ്ടുകളായി നടക്കുന്നു. ഇതുവരെഇങ്ങനെ ഉണ്ടായിട്ടില്ല “ ക്ഷേത്ര അധികൃതരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

