- ചെറിയ അളവ് പോലും അപകടം; എംഡിഎംഎയ്ക്കെതിരെ മുന്നറിയിപ്പ്
- ഈ പ്രവർത്തകരാണ് ഞങ്ങളുടെ കരുത്ത് , അഭിമാനം : എൻ ഡി എ കുതിപ്പിനൊപ്പം നിന്ന മലയാളികൾക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി
- ഒഫാലിയിൽ വീടിന് തീയിട്ട സംഭവം; വീടുകളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന
- സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുമെന്ന് അഹങ്കരിച്ച വാർഡ് ; ഇനി എൻ ഡി എയ്ക്ക് സ്വന്തം
- അനന്തപുരിയിൽ സർവ്വാധിപത്യം; കോർപ്പറേഷൻ പോക്കറ്റിലാക്കി ബിജെപി
- വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചോട് ചേർത്തു; എൽഡിഎഫിന്റെ കാലം കഴിഞ്ഞു; രാജീവ് ചന്ദ്രശേഖർ
- പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല , ഒരു മാതിരി പണിയായി പോയി ; ജനങ്ങൾക്കെതിരെ എം എം മണി
- അനന്തപുരിയിൽ കാവിത്തരംഗം ; പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള് സ്വീകരിക്കാന് ബിജെപി മേയര്
Author: sreejithakvijayan
മയോ: കൗണ്ടി മയോയിൽ മലയാളി അന്തരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗ്ഗീസ് (തെക്കുംകൂടി) ആണ് അന്തരിച്ചത്. 39 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വീട്ടിൽവച്ച് ബേസിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മയോയിലെ കാസിൽബാറിലാണ് അദ്ദേഹം താമസിക്കുന്നത്. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്. ഭാര്യയും മകളുമാണ് അദ്ദേഹത്തിനുള്ളത്. മൃതദേഹം പിന്നീട് സംസ്‌കരിക്കും.
ഡബ്ലിൻ: ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ ഉയർന്നതിനെ തുടർന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. രണ്ട് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വനിതാ സഹപ്രവർത്തകരുടെ പരാതിയിലാണ് നടപടി. അതേസമയം സംഭവത്തിന് പിന്നാലെ സേന ആത്മ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ പരാതികളാണ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റങ്ങൾ വ്യക്തമാകുകയായിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ. രാജ്യത്തിന്റെ തീരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് പുതുക്കിയ കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത രണ്ട് വാരവും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണം ആകുന്നത്. അറ്റ്‌ലാന്റിക്കിൽ അടുത്ത ആഴ്ച നിരവധി ന്യൂനമർദ്ദങ്ങൾ രൂപപ്പെടാം. ഇതായിരിക്കും അയർലൻഡിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. ന്യൂനമർദ്ദം ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.
ലാവോയിസ്: അയർലൻഡിൽ വീണ്ടും പക്ഷിപ്പനി. കൗണ്ടി ലാവോയിസിലെ ടർക്കി ഫാമിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ ഫാമിലെ 30,000 ടർക്കികളിൽ രോഗബാധ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ഇത് നാലാം തവണയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച ആണ് രോഗബാധ സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. ഇതിന് പിന്നാലെ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പക്ഷികളെ കൂടുകൾക്കുള്ളിൽ മാത്രമേ വളർത്താവൂവെന്ന് ഫാം ഉടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ കാർലോ, മീത്ത്, കോർക്ക്, മൊനാഘൻ എന്നീ കൗണ്ടികളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ: വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന ജെൻ സി ഡ്രൈവർമാരെ പേടിച്ച് ഐറിഷ് ഡ്രൈവർമാർ. ജെൻ സെഡുകാർ അല്ലെങ്കിൽ ജെൻ സികൾ ഓടിക്കുന്ന വാഹനങ്ങളാണ് കൂടുതലായി റോഡുകളിൽ അപകടം സൃഷ്ടിക്കുന്നത് എന്നാണ് ഭൂരിഭാഗം ഡ്രൈവർമാരും അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് നടത്തിയ സർവ്വേയിൽ 85 ശതമാനം പേരും ജെൻ സി ഡ്രൈവർമാരെ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി. 25 വയസ്സിന് താഴെയുള്ളവരെയാണ് ജെൻ സികൾ ആയി കണക്കാക്കുന്നത്. ഡ്രൈവിംഗ് വൈദഗ്ദ്ധ്യം, ആത്മവിശ്വാസം, സുരക്ഷ എന്നിവയോട് ഓരോ പ്രായക്കാർക്കുമുള്ള മനോഭാവം അറിയുന്നതിന് വേണ്ടിയായിരുന്നു സർവ്വേ. 18 രാജ്യങ്ങളിൽ സർവ്വേ നടത്തി. 3,500 ലധികം ഡ്രൈവർമാർ ആയിരുന്നു സർവ്വേയിൽ പങ്കെടുത്തത്. സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ ( 44ശതമാനം) 35 നും 44 നും ഇടയിൽ പ്രായമുള്ളവരെ വിശ്വസിക്കാവുന്ന ഡ്രൈവർമാരായി കരുതുന്നു. ക്ഷമയുടെ കാര്യത്തിൽ, അയർലൻഡിൽ സർവേയിൽ പങ്കെടുത്തവരിൽ 69 ശതമാനം പേരും വിശ്വസിക്കുന്നത് 75 വയസ്സിനു മുകളിലുള്ള ഡ്രൈവർമാരെയാണ്. ഇവരാണ് വേഗത കുറച്ച് വാഹനം ഓടിക്കുന്നവർ. 80 വയസ്സിനു മുകളിൽ…
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. രണ്ട് വർഷത്തെ തടവിനാണ് 70 കാരനായ ജോക്കിം റെക്ക്‌വെൽസിനെ ശിക്ഷിച്ചത്. 2024 നവംബർ 17 ന് ആയിരുന്നു സംഭവം. വിമാനത്താവളം വഴി 2,80,000 യൂറോയുടെ കൊക്കെയ്ൻ ആയിരുന്നു ജോക്കിം കടത്താൻ ശ്രമിച്ചത്. സൂറിച്ചിൽ നിന്നും ഡബ്ലിനിൽ വിമാനം ഇറങ്ങിയ ജോക്കിം സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലാകുകയായിരുന്നു. ബാഗിൽ നടത്തിയ എക്‌സറേ പരിശോധനയ്ക്കിടെ ആയിരുന്നു ലഹരി ശേഖരം കണ്ടെത്തിയത്. നാല് കിലോ കൊക്കെയ്ൻ ബാഗിൽ ഉണ്ടായിരുന്നു.
ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷാംഗങ്ങൾ. ഇന്നലെ നടന്ന ഡെയിലിന്റെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മീഹോൾ മാർട്ടിനെതിരെ വിമർശനം ഉയർന്നത്. സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്, ലേബർ പാർട്ടി നേതാവ് ഇവാന ബാസിക്ക് എന്നിവരാണ് അദ്ദേഹത്തെ സഭയിൽവച്ചു തന്നെ വിമർശിച്ചത്. പ്രധാനമന്ത്രി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു മേരി വിമർശനം ആരംഭിച്ചത്. ഊർജ്ജ വിലയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം എവിടെയെന്ന് മേരി ചോദിച്ചു. പ്രധാനമന്ത്രിയുടെ അഭാവം തന്നെ അതിശയിപ്പിച്ചതായി ലേബർ പാർട്ടി വനിതാ നേതാവ് ഇവാന ബാസിക്ക് പ്രതികരിച്ചു. പ്രധാനമന്ത്രിയ്ക്ക് പകരം ഗതാഗത ഊർജ്ജ വകുപ്പ് മന്ത്രി കാര്യങ്ങൾക്ക് മറുപടി പറയുന്നത് ഉചിതമായി തോന്നുന്നില്ലെന്നും ബാസിക്ക് പറഞ്ഞു.
മയോ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് ജയിലിലേക്ക്. ഹൈക്കോടതിയാണ് എനോക്കിന് ജയിൽ ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസിലാണ് വിധി. കോടതിയുടെ ഉത്തരവുകൾ ബർക്ക് തുടർച്ചയായി ലംഘിക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് വീണ്ടും ജയിൽ ശിക്ഷ വിധിച്ചത്. വിൽസൺ ഹോസ്പിറ്റൽ സ്‌കൂളുകളുമായുള്ള തർക്കത്തിൽ കോടതിയലക്ഷ്യത്തിന് ബർക്കിനെ നേരത്തെ ശിക്ഷിച്ചിരുന്നു.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നീതിമന്ത്രി ജിം ഒ കെല്ലഗൻ. വളരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് യുവതിയ്ക്ക് നേരെ ഉണ്ടായത് എന്നും, സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസിൽ നിന്നും ആരാഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയോടെയായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച വാർത്തകൾ വലിയ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. സംഭവം സംബന്ധിച്ച് പോലീസുമായി സംസാരിച്ചു. ഞാനും അവർക്കൊപ്പം പങ്കുചേരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം മുന്നോട്ടുവരണം. അക്രമിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വീടിനുള്ളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.10 ഓടെയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവർക്കും ആക്രമണത്തിൽ പൊള്ളലേൽക്കുകയായിരുന്നു. സ്ത്രീയുടെ നില ഗുരുതരമാണ്. പുരുഷന് നിസാര പരിക്കുകളാണ് ഉള്ളത്. സ്ത്രീയെ ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിശോധനകൾക്കായി സംഭവ സ്ഥലം സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
