Author: sreejithakvijayan

ഡബ്ലിൻ: അഭയാർത്ഥി നിയമത്തിലെ മാറ്റങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ച് നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ. മൂന്ന് വ്യത്യസ്ത മെമ്മോകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. ഇനി മുതൽ അഭയാർത്ഥി പദവി ലഭിക്കുവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടിവരും. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമത്തിൽ സമഗ്ര മാറ്റം കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇനി മുതൽ ജോലിയുള്ളവർക്കായിരിക്കും പൗരത്വം നൽകുന്നതിൽ സർക്കാർ മുൻഗണന കൊടുക്കുക. പൗരത്വത്തിനായി കാത്തിരിക്കുന്ന അഞ്ച് വർഷവും അഭയാർത്ഥികൾ നിരീക്ഷണത്തിൽ ആയിരിക്കും. ക്ഷേമ ആനുകൂല്യങ്ങൾ ഉൾപ്പെടെ പരിശോധിക്കപ്പെടും. ഇവർ രാജ്യത്തിന് ഭീഷണിയാണെന്ന് വ്യക്തമായാൽ അഭയാർത്ഥി പദവി സർക്കാർ റദ്ദാക്കും.

Read More

ഡബ്ലിൻ: അയർലൻഡിലെ ഫാമിലി റീയൂണിഫിക്കേഷൻ നയങ്ങൾ പൊളിച്ചെഴുതി സർക്കാർ. പുതിയ നയങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമം പ്രകാരം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ അടക്കമുള്ള എല്ലാ ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുകാരും സി കാറ്റഗറിയിലേക്ക് മാറും. 2016 ൽ പ്രഖ്യാപിച്ച നയങ്ങളിലാണ് ഇപ്പോൾ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ സ്‌പോൺസർമാർക്ക് വേണ്ട ഇൻകം ത്രഷ് ഹോഡിൽ മാറ്റം കൊണ്ടുവന്നിട്ടില്ല. 30,000 യൂറോ മൊത്തവരുമാനം ഉണ്ടായിരിക്കണം. മൈനർ കുട്ടികൾക്ക് വിസ ലഭിക്കണമെങ്കിൽ സി സ്‌പോൺസർമാർക്ക് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വരുമാനം മതി.

Read More

ഡബ്ലിൻ: ഉപയോഗിക്കാതെ കിടക്കുന്ന സബ്‌സ്‌ക്രിപ്ഷനുകൾ ക്യാൻസൽ ചെയ്യാതിരിക്കുന്നത് അയർലൻഡുകാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി കണ്ടെത്തൽ. ഓരോ വർഷം അയർലൻഡുകാർക്ക് 290 മില്യൺ യൂറോയുടെ നഷ്ടമാണ് ഇതുണ്ടാക്കുന്നത് എന്നാണ് പേയ്‌മെന്റ് ആപ്പായ റെവോലറ്റിന്റെ പഠനത്തിലെ കണ്ടെത്തൽ. ആയിരം പേരെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പഠനം. പഠനത്തിൽ പങ്കെടുത്ത 60 ശതമാനം പേരും തങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുകൾ ക്യാൻസൽ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 23 ശതമാനം പേരും ഓരോ മാസവും 5 മുതൽ 10 യൂറോവരെ ഇതുവഴി നഷ്ടപ്പെടുത്തുന്നുണ്ട്. ചെറിയ തുകയായതിനാൽ ആരും ഇതത്ര കാര്യമാക്കാറില്ല. എന്നാൽ പ്രതിവർഷം കണക്കാക്കുമ്പോൾ വലിയ തുകയാണ് നഷ്ടമാകുന്നത്. പ്രതിവർഷം 70.68 യൂറോവരെ ശരാശരി ഇവർക്ക് നഷ്ടമാകുന്നു. അതേസമയം 30 ശതമാനം പേർ പ്രതിമാസം സബ്‌സ്‌ക്രിപ്ഷനുകൾ പരിശോധിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: ഡോ. സുരാജ് മിലിന്ദ് യെംഗ്‌ഡെയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും അടുത്ത മാസം 1ാം തിയതി നടക്കും. തിങ്കളാഴ്ച ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ചായിരിക്കും പരിപാടി. കാസ്റ്റ്: എ ഗ്ലോബൽ സ്‌റ്റോറി എന്നാണ് സുരാജിന്റെ പുതിയ പുസ്തകത്തിന്റെ പേര്. യൂണിവേഴ്‌സിറ്റിയിലെ ഗ്ലാസ്‌നെവിൻ ക്യാമ്പസിലെ ഹെൻറി ഗ്രാറ്റൻ ബിൽഡിംഗ് സിജി86 ൽ ആണ് പരിപാടി നടക്കുന്നത്. ചർച്ചയ്ക്ക് ഡോ. ഡേവിഡ് കീൻ മോഡറേറ്ററാകും. അയർലൻഡ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് അയർലൻഡ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് മരിച്ച പൈലറ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. 48 കാരനും തുർക്കി സ്വദേശിയുമായ ബിർകാൻ ഡോകുസ്ലർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു വാട്ടർഫോർഡ് വിമാനത്താവളത്തിന് സമീപത്തെ വയലിൽ വിമാനം തകർന്ന് വീണത്. രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതുവരെ 33,000 യൂറോയാണ് സമാഹരണത്തിലൂടെ ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്ലൈഗോയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നുവെന്നാണ് സൂചന. ഇതോടെ വയലിൽ ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഫ്രാൻസിലെ ബെസിയേഴ്‌സിലേക്ക് പോകുകയായിരുന്നു വിമാനം.

Read More

ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതി അതിവേഗം നടപ്പിലാക്കാൻ നിയമനിർമ്മാണം വേണമെന്ന് ആവശ്യം. ബിസിനസ് നെറ്റ്‌വർക്കായ ഡബ്ലിൻ ചേംബറാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പദ്ധതിയ്‌ക്കെതിരെ റനീലാഗിലെ ഒരു സംഘം ആളുകൾ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന ആവശ്യം ഡബ്ലിൻ ചേംബർ ഉന്നയിച്ചത്. പദ്ധതിയ്ക്ക് അനുമതി നൽകിയ തീരുമാനം പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: മൊബൈൽ, ബ്രോഡ്ബാന്റ് കമ്പനികൾക്ക് മൂക്ക് കയറിടാൻ സർക്കാർ. കമ്പനികളെ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമം ഉടൻ പ്രാബല്യത്തിൽവരും. ഇതോടെ നിരക്ക് വർധനയുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് കമ്പനികളെ വേണ്ടെന്ന് വയ്ക്കാം. മാധ്യമകാര്യമന്ത്രി പാട്രിക് ഒ ഡോണവൻ ആണ് ഇത് സംബന്ധിച്ച പ്രേമയം മന്ത്രിസഭയിൽ അവതരിപ്പിച്ചത്. ഇത് ഉടനെ പരിശോധിക്കും. നിരക്ക് വർധിപ്പിക്കുമ്പോൾ പിഴ കൂടാതെ കമ്പനികളുമായുള്ള കരാർ ഉപേക്ഷിക്കാൻ നിയമപരമായ അവകാശം നൽകുന്ന പ്രമേയം ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസിൽ താഴുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇതിന് പുറമേ ഈ വാരാന്ത്യം അതിശക്തമായ കാറ്റും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയോടെ അയർലൻഡിൽ തണുപ്പ് തുടങ്ങും. ശനിയാഴ്ച അതിശക്തമായ മഞ്ഞ് വീഴ്ചയ്ക്കാണ് സാധ്യതയുള്ളത്. രാത്രിയിൽ മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകും. മഞ്ഞ് വീഴ്ച വാഹനമോടിക്കുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.

Read More

മയോ: കൗണ്ടി മയോയിൽ മരണപ്പെട്ട മലയാളി ബേസിൽ വർഗ്ഗീസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക് കഴിയുന്ന തുക സംഭാവന ചെയ്യാം. https://www.gofundme.com/f/basil-varghese?attribution_id=sl:f90d2c15-f0ea-41cc8948b3e55ce12850&lang=en_GB&ts=1764152116&utm_campaign=man_sharesheet_dash&utm_medium=customer&utm_source=whatsapp എന്ന ലിങ്കുവഴി ആളുകൾക്ക് സാമ്പത്തിക സഹായം നൽകാം. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുകയാണ് ധനസമാഹരണത്തിന്റെ ലക്ഷ്യം. 39 കാരനായ ബേസിൽ എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. കുടുംബവുമൊത്ത് കാസിൽബാറിലാണ് ബേസിൽ താമസിക്കുന്നത്. വീട്ടിൽ വച്ച് അദ്ദേഹം കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലൻഡ് കേരള ഹൗസ് കോ-ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്ബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയ് കുഞ്ചലക്കാട്ടിന്റെ സഹോദരൻ അന്തരിച്ചു. അരയൻകാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ ആണ് അന്തരിച്ചത്. 66 വയസ്സായിരുന്നു. ബ്രേയിൽ താമസിക്കുന്ന കിസ്സാൻ ജോസഫിന്റെയും സഹോദരനാണ് ജോസഫ് ചെറിയാൻ. ജോസഫിന്റെ മൃതദേഹം പിന്നീട് സംസ്‌കരിക്കും. ഭാര്യ ഏലി (കയ്യാനിക്കൽ കുടുംബാംഗം). മക്കൾ ജോസ് കെ ചെറിയാൻ (യുകെ), ജീവൻ കെ ചെറിയാൻ ( യുകെ), മോളി ചെറിയാൻ ( വെസ്റ്റ് കോർക്ക്, അയർലൻഡ്).

Read More