- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ
- സോഷ്യല് പോലീസിങ് സംവിധാനം മുതൽ ക്ഷേമ പെന്ഷന് 2500 രൂപ വരെ : നടപ്പായോ എൽ ഡി എഫ് വാഗ്ദാനങ്ങൾ ?
- ബെസ്ബറോയിലെ അപ്പാർട്ട്മെന്റ് നിർമ്മാണം; പ്രതിഷേധം
- കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; റോബിൻ കുണ്ടറയിൽ ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
- ലിമെറിക്കിൽ വീണ്ടും ആക്രമണം; 20 കാരന് പരിക്ക്
- കുഞ്ഞൂഞ്ഞേ …. ഏത് പാതിരാത്രിയും പുതുപ്പള്ളിക്കാർ നീട്ടി വിളിയ്ക്കും , പാറിപ്പറന്ന മുടിയുമായി ഇറങ്ങി വരും നായകൻ
- ധര്മ്മടം മണ്ഡലത്തിൽ നാമനിര്ദേശ പത്രിക സമര്പ്പിച്ച് പിണറായി വിജയൻ
- ലൈസൻസും ഇൻഷൂറൻസുമില്ല; എം7 ലൂടെ കാറോടിച്ച 15 കാരനെ പിടികൂടി പോലീസ്
Author: sreejithakvijayan
ഡബ്ലിൻ: പാർലമെന്റ് പാർട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ബുധനാഴ്ച ഡെയ്ൽ ചേരാനിരിക്കെയാണ് അദ്ദേഹം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കോർക്കിൽ ആയിരുന്നു കൂടിക്കാഴ്ച. അടുത്ത ദിവസങ്ങളിൽ ഫിയന്ന ഫെയിൽ ടിഡിമാർ, സെനേറ്റർമാർ, എംഇപികൾ എന്നിവർ ഡെയ്‌ലിന് മുന്നോടിയായി പാർട്ടി നയം സ്വീകരിക്കും. ഭവന നിർമ്മാണം, സമ്പദ്വ്യവസ്ഥ, സാമൂഹിക സംരക്ഷണ പിന്തുണ, വൈകല്യ അവകാശങ്ങൾ, കുടിയേറ്റ നയ പരിഷ്‌കരണം എന്നിവയെക്കുറിച്ച് ഇന്നത്തെ യോഗം ചർച്ച ചെയ്തു.
ടൈറോൺ: കൗണ്ടി ടൈറോണിൽ യുവതിയ്ക്ക് കുത്തേറ്റു. ഡൺഗനിലെ ഓക്‌സ് അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ആക്രമണത്തിൽ പ്രദേശത്തെ മൂന്ന് പേർക്ക് കൂടി പരിക്കുണ്ട്. സംഘർഷത്തിനിടെ ആണ് യുവതിയ്ക്കും മറ്റുള്ളവർക്കും പരിക്കേറ്റത് എന്നാണ് പോലീസ് പറയുന്നത്. സ്‌ക്രൂഡ്രൈവർ കൊണ്ട് തലയ്ക്കാണ് യുവതിയ്ക്ക് കുത്തേറ്റിരിക്കുന്നത്. അതേസമയം യുവതി ഉൾപ്പെടെ പരിക്കേറ്റ നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഡബ്ലിൻ: ചൈൽഡ് ബെനഫിറ്റ് സ്‌കീമിനായി കാത്തിരുന്നവർക്ക് നിരാശ. സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റിൽ സ്‌കീമിന്റെ രണ്ടാംഘട്ടം ഉണ്ടായിരിക്കില്ലെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കൾ. കുട്ടികളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുകൊണ്ടുള്ള സർക്കാർ പദ്ധതിയാണ് ചെൽഡ് ബെനഫിറ്റ് സ്‌കീം. സ്‌കീമിന്റെ രണ്ടാംഘട്ടം ബജറ്റിൽ ഉണ്ടാകുമെന്ന് നേരത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും പബ്ലിക് എക്‌സ്പൻഡിച്ചർ മന്ത്രി പാസ്‌കൽ ഡോണോയും വ്യക്തമാക്കിയിരുന്നു. ഇതോടെ വലിയ പ്രതീക്ഷയിലും ആശ്വാസത്തിലും ആയിരുന്നു ജനങ്ങൾ. എന്നാൽ പുതിയ തീരുമാനം ഏവരെയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഗാർഡ. ഇന്നലെയാണ് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് ചോദ്യം ചെയ്യൽ തുടരുന്നത്. കഴിഞ്ഞ ദിവസമാണ് സെന്റ് മൈക്കിൾസ് അവന്യൂവിൽ പരിക്കേറ്റ നിലയിൽ 80 കാരനെ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആരോ ആക്രമിച്ചതാണെന്ന് പോലീസിന് വ്യക്തമായി. ഇതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റ 80 കാരൻ ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നു. മേഖലയിലെ ആശുപത്രികൾക്കിടയിലായി രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനായുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തുന്നത്. സമരം സംബന്ധിച്ച് ജീവനക്കാരിൽ നിന്നും വോട്ടെടുപ്പിലൂടെ അഭിപ്രായം ആരായും. ഇതിന് ശേഷമേ സമരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുളളൂ. നാഷണൽ ആംബുലൻസ് സർവ്വീസിൽ ജോലി ചെയ്യുന്ന യുണെറ്റ് തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് സമരത്തിനൊരുങ്ങുന്നത്. കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെക്കുറിച്ച് അധികൃതർ സംഘടനയുമായി ആലോചിച്ചില്ലെന്ന് യുണെറ്റ് ആരോപിച്ചു. പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിലവിലെ കരാർ അനുവദിച്ചാൽ ഭാവിയിൽ തങ്ങൾക്ക് വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള അവസരം നഷ്ടമാകുമെന്നും സംഘടന കൂട്ടിച്ചേർത്തു.
ലിമെറിക്ക്: മുതിർന്ന ഹർലിംഗ് താരം ഡയർമുയിഡ് ബൈറൻസിന്റെ പിതാവിന് നേരെ ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നിയൽ ബൈറൻസിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. പാട്രിക്‌സ്‌വെല്ലിലുള്ള വീട്ടിൽവച്ച് നിയലിന് പലവട്ടം കുത്തേൽക്കുകയായിരുന്നു. 60 വയസ്സുള്ള അദ്ദേഹം നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലാണ്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ എംഎംഎ താരം കോണർ മക്‌ഗ്രെഗർ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം. കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. തീരുമാനം എളുപ്പമായിരുന്നില്ല. എങ്കിലും ഈ സമയത്ത് ഇതാണ് ഉചിതമായ തീരുമാനമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 24 നാണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹംഫ്രീസ്, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, സ്വതന്ത്രസ്ഥാനാർത്ഥി കാതറിൻ കോനോലി എന്നിവരാണ് നിലവിൽ മത്സരരംഗത്ത് ഉള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴ സജീവമായിരിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. താരതമ്യേന അതിശക്തമായ മഴയാണ് ഈ വാരം മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇതിന് പുറമേ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കാറ്റും അനുഭവപ്പെടാം. ഇന്ന് അയർലൻഡിൽ വ്യാപകമായി മഴ ലഭിക്കാം. വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലയിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതേസമയം ഉച്ചയ്ക്ക് ശേഷം തെക്ക് പടിഞ്ഞാറൻ മേഖലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകും.
ഡബ്ലിൻ: അയർലൻഡിൽ ആൽക്കഹോൾ ഇല്ലാത്ത ബിയറുകളുടെ വിൽപ്പനയിൽ വർധന. ഡ്രിങ്ക്‌സ് അയർലൻഡ് ഗ്രൂപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം നോൺ- ആൽക്കഹോൾ ബിയറുകളുടെ വിൽപ്പനയിൽ 25 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ബിയറുകളുടെ നിർമ്മാണത്തിൽ 77 ശതമാനം വർധനവും രേഖപ്പെടുത്തി. ബിയർ വിപണിയിൽ ഇപ്പോൾ നോൻ ആൽക്കഹോളിക് ബിയറുകളുടെ ആധിപത്യമാണ് ഉള്ളത്. വിപണിയിൽ 2.5 ശതമാനവും നോൻ ആൽക്കഹോളിക് ബിയറാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വിപണി വിഹിതത്തിൽ 150 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം അയർലൻഡിന്റെ ജനപ്രിയ ലഹരിയെന്ന സ്ഥാനം ബിയർ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബിയറിന്റെ വിൽപ്പനയിൽ 1 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ തൊഴിലവസരങ്ങളുമായി ബാങ്ക് ഓഫ് അമേരിക്ക. നഗരത്തിൽ ആയിരം തൊഴിലവസരങ്ങളാണ് ബാങ്ക് ഓഫ് അമേരിക്ക മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനത്തെ നോർതേൺ സെക്രട്ടറി ഹിലരി ബെൻ സ്വാഗതം ചെയ്തു. ആദ്യാമായിട്ടാണ് ബാങ്ക് നോർതേൺ അയർലൻഡിൽ പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായിട്ടാണ് ബാങ്ക് ബെൽഫാസ്റ്റിലും ചുവടുറപ്പിക്കുന്നത്. ബെൽഫാസ്റ്റിന് പുറമേ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബെൽഫാസ്റ്റിൽ ഉൾപ്പെടെ 1800 തൊഴിലുകളാണ് ബാങ്ക് പദ്ധതിയിടുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
