Author: sreejithakvijayan

ഡബ്ലിൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ഫ്രീഡം ഓഫ് സിറ്റി അവാർഡ് നൽകി ആദരിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. പുരസ്‌കാരം സ്വീകരിക്കാൻ ഡബ്ലിൻ സിറ്റി ലോർഡ് മേയർ റേ മക്ആഡം ഒബാമയെ ഔദ്യോഗികമായി ക്ഷണിച്ചു. ഡബ്ലിൻ സിറ്റി കൗൺസിൽ നൽകിവരുന്ന പരമോന്നത ബഹുമതിയാണ് ഫ്രീഡം ഓഫ് സിറ്റി അവാർഡ്. കൗൺസിലിലാണ് ഒബാമയ്ക്ക് പുരസ്‌കാരം നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. തീരുമാനത്തിന് അനുകൂലമായി 30 കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 23 പേർ എതിർത്തു. ഒബാമയ്‌ക്കൊപ്പം പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമയെയും ആദരിക്കും. സെപ്തംബർ 26 ന് അഭിമുഖത്തിനായി ബറാക് ഒബാമ ഡബ്ലിനിൽ എത്തുന്നുണ്ട്. ഈ വേളയിൽ പുരസ്‌കാരം കൈമാറാനാണ് തീരുമാനം.

Read More

ഡൊണഗൽ: അയർലന്റിൽ രണ്ട് സർജിക്കൽ ഹബ്ബുകൾ നിർമ്മിക്കാനുള്ള തീരുമാനവുമായി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീലാണ് ഇതുമായി ഇക്കാര്യം വ്യക്തമാക്കിയത്. സ്ലിഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും, ലെറ്റർകെന്നി യൂണിവഴ്‌സിറ്റി ഹോസ്പിറ്റലുമാണ് സർജിക്കൽ ഹബ്ബുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഓങ്കോളജി സേവനങ്ങളും വിപുലമാക്കിയിട്ടുണ്ട്. നേരത്തെ സ്ലിഗോയിലെ ആശുപത്രിയിൽ മാത്രം സർജിക്കൽ ഹബ്ബ് നിർമ്മിക്കാൻ എച്ച്എസ്ഇ ആലോചിച്ചിരുന്നു. എന്നാൽ ഇതിനെ ഡൊണഗലിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ശക്തമായി എതിർക്കുകയായിരുന്നു. ഇതോടെയാണ് രണ്ടിടങ്ങളിൽ സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. ഇതിനോട് ആരോഗ്യവകുപ്പും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു,

Read More

ഡബ്ലിൻ: അയർലന്റിൽ ചൂട് ഉയരുന്നു. ഈ വാരം മുഴുവൻ പകൽ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ഉണ്ടാകും. കഴിഞ്ഞ ആഴ്ച 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അയർലന്റിൽ രേഖപ്പെടുത്തിയിരുന്ന താപനില. എന്നാൽ ഈ ആഴ്ച 1 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ച് 22 ഡിഗ്രിയിൽ എത്തും. പകൽ സമയം പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. മഴയുള്ള പ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചൊവ്വാഴ്ചയായിരിക്കും ഈ വാരത്തിലെ ചൂടേറിയ ദിനം.

Read More

ബെൽഫാസ്റ്റ്: കാണാതായ യുവാവിനെ തേടി ഫ്രാൻസിലേക്ക് പോകാനൊരുങ്ങി കുടുംബം. ഈസ്റ്റ് ബെൽഫാസ്റ്റ് തുള്ളിക്കാർനെറ്റ് സ്വദേശിയായ റോബർട്ട് കിൻകെയ്ഡിനെ ആണ് കാണാതെ ആയത്. പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വച്ചായിരുന്നു ഇയാൾ അവസനാമായി കുടുംബവുമായി ബന്ധപ്പെട്ടത്. റോബർട്ട് ഫ്രാൻസിൽ ഉണ്ടെന്ന നിഗമനത്തെ തുടർന്നാണ് കുടുംബം അവിടേയ്ക്ക് പോകുന്നത്. ഈ മാസം 17 മുതലാണ് റോബർട്ടിനെ കാണാതായത്. സൗത്ത് ആഫ്രിക്കയിലെ ബെനിനിൽ ജോലി ചെയ്യുന്ന റോബർട്ട് അവധിയ്ക്ക് നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങുകയായിരുന്നു. എന്നാൽ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തിന് കണക്ടിംഗ് ഫ്‌ളൈറ്റ് നഷ്ടമാകുകയായിരുന്നു. ഇതിനിടെ റോബർട്ടിന്റെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടു. ഈ വേളയിൽ മറ്റൊരു പുരുഷന്മാണ് ഫോൺ എടുത്തത് എന്നാണ് കുടുംബം പറയുന്നത്. വീണ്ടും വിളിച്ചപ്പോൾ ഫോൺ ഒരു സ്ത്രീയുടെ കൈവശം ആയിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

Read More

ഫെർമനാഗ്: ഫെർനാഗിലെ വെടിവയ്പ്പ് സംഭവത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഫെർമനാഗ് സ്വദേശി ഇയാൻ റട്ട്‌ലഡ്ജിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായതിനാൽ ഇയാളിൽ നിന്നും മൊഴിയെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിലാണ് ഇയാൻ ചികിത്സയിൽ കഴിയുന്നത്. വെനേസയ്ക്കും മക്കൾക്കും നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇയാളുടെ മൊഴിയിലൂടെ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. വെനേസയും ഇയാനും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ കൊക്കെയ്ൻ ഉപയോഗത്തിന് ചികിത്സ തേടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. 23 ശതമാനത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. സ്ത്രീകളിലെ കൊക്കെയ്ൻ ഉപയോഗം വർദ്ധിക്കുന്നു എന്നതിന്റെ സൂചനകൂടിയാണ് ഇത് നൽകുന്ന്. റട്ട്‌ലാന്റ് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ലഹരി ഉപയോഗത്തിന് ചികിത്സ തേടിയ സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് സെന്റർ വ്യക്തമാക്കുന്നത്. 2023 ൽ 17 ശതമാനം സ്ത്രീകളാണ് ചികിത്സ തേടി എത്തിയത് എങ്കിൽ കഴിഞ്ഞ വർഷം ഇത് 23 ശതമാനം ആയിരുന്നു.

Read More

ഡബ്ലിൻ: ബധിരർക്കും കേൾവിക്കുറവ് ഉളളവർക്കുമായി പുതിയ ടെക്സ്റ്റ് മെസേജ് സേവനം ആരംഭിച്ച് വോഡഫോൺ അയർലന്റ്. ഇവരുടെ ആശയവിനിമയം കാര്യക്ഷമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ സേവനത്തിന് വോഡഫോൺ തുടക്കം കുറിച്ചിരിക്കുന്നത്. റിയൽ ടൈം ടെക്‌സ്റ്റ് സേവനമാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം ലഭിക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഈ സേവനം ഉപഭോക്താക്കൾക്ക് വലിയ പ്രയോജനം ചെയ്യും. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെയും സർക്കാരിന്റെയും പിന്തുണയും വോഡഫോണിനുണ്ട്.

Read More

ക്ലെയർ: ഫെർമാനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ക്ലെയറിൽ പ്രാർത്ഥന സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ പ്രാർത്ഥന നടത്തിയത്. നൂറ് കണക്കിന് പേർ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. 45 കാരിയായ വെനേസ വൈറ്റ്, 14 കാരനായ ജെയിംസ്, 13 കാരിയായ സാറ എന്നിവരാണ് കൊല്ലപ്പെട്ടത്. വെനേസ ജനിച്ചത് ബെയർഫീൽഡിലാണ്. അതിനാലാണ് ഇടവക അംഗങ്ങൾ പ്രാർത്ഥന നടത്തിയത്. ബെയർഫീൽഡ് ഇടവക വികാരി ഫാ. ടോം ഫിറ്റ്സ്പാട്രിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാർത്ഥന. പ്രാർത്ഥനയ്ക്ക് പിന്നാലെ അദ്ദേഹം വെനേസയെയും മക്കളെയും അനുസ്മരിച്ചു. നല്ലൊരു അമ്മയും മകളും സഹോദരിയും ആയിരുന്നു വെനേസ എന്ന് ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. മക്കളെ വളരെയധികം ഇവർ സ്‌നേഹിച്ചിരുന്നു. കഠിനാധ്വാനം ചെയ്തു. ഒരു പ്രശ്‌നങ്ങൾക്കിടയിലും വെനേസ പുഞ്ചിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലന്റിൽ സ്‌കൂൾ പാഠപുസ്തകങ്ങളിലെ ആന്റി-സെമിറ്റിസം സംബന്ധിച്ച ആരോപണങ്ങളിൽ ഇടപെട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവത്തിൽ അദ്ദേഹം റിപ്പോർട്ട് തേടി. പ്രശ്‌നം വിശദമായി പഠിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഹോളോകോസ്റ്റ്, ജൂത സമുദായം, ഇസ്രായേലിന്റെ ചരിത്രം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പാഠപുസ്‌കത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനം ഉയരുകയായിരുന്നു. സംഭവം പരിശോധിച്ചുവരികയാണെന്നും മീഹോൾ മാർട്ടിൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എക്‌സിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. പുതിയ കരാർ സംരംഭകർക്കും നിക്ഷേപകർക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു വ്യാപര കരാർ സംബന്ധിച്ച് അമേരിക്കയും യൂറോപ്യൻ കമ്മീഷനും കരാറിൽ ഏർപ്പെട്ടത്. യൂറോപ്യൻ കമ്മീഷനും അമേരിക്കയും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷം കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അയർലന്റും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിന് കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഈ കരാറിന് കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ് ഇത്. സംരംഭകർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവർക്ക് ഇത് ഗുണം ചെയ്യും. അയർലന്റിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More