- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
- ഓപ്പറേഷൻ സെർച്ച്ലൈറ്റിനിടെ നടന്ന അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : പ്രമേയം യുഎസ് പ്രതിനിധി സഭയിൽ
- സാവോയിർസ് റോണന് വീട് നിർമ്മിക്കാൻ അനുമതി
- ഓവർടൈം ഡ്യൂട്ടി; ശമ്പളത്തിന് പുറമേ നൽകിയത് 189 മില്യൺ യൂറോ
Author: sreejithakvijayan
കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് കുറച്ചുനാളുകൾ കൂടി അടച്ചിടും. പക്ഷിപ്പനി ബാധയെ തുടർന്നുള്ള ആശങ്കകൾ നിലവിൽക്കുന്നതിനെ തുടർന്നാണ് പാർക്ക് ഇനിയും അടച്ചിടുന്നത്. പാർക്കിലെ 11 ഗ്രേലാഗ് ഗൂസുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഹാർബർ മേഖലയിലെ കാട്ടുപക്ഷികളിൽ നിന്നാണ് ഗൂസുകളിലേക്ക് രോഗം വ്യാപിച്ചത് എന്നാണ് നിഗമനം. ഇതിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമായ പശ്ചാത്തലത്തിലാണ് നടപടി. രോഗബാധ പാർക്കിലെ കൂടുതൽ ജീവികളിലേക്ക് പടരുന്നത് തടയുന്നതിനായുള്ള മുന്നറിയിപ്പ് നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. മൂന്ന് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇന്നലെ രാത്രി 11.17 ന് ആരംഭിച്ച വാണിംഗ് ഇന്ന് രാവിലെ എട്ട് മണിവരെ തുടരും. ഈസ്റ്റ് ഗാൽവെ, റോസ്‌കോമൺ, ലോംഗ്‌ഫോർഡ് എന്നീ കൗണ്ടികളിലാണ് വാണിംഗ് പുറപ്പെടുവിച്ചത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നൽ സാധ്യതയും മെറ്റ് ഐറാൻ പ്രവചിച്ചിട്ടുണ്ട്. പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കാഴ്ചമറയ്ക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസർച്ചിൽ (സിഇആർഎൻ) അംഗമായി അയർലൻഡും. ഇനി മുതൽ സിഇആർഎന്നിന്റെ ഗവേഷണങ്ങളിൽ ഐറിഷ് ഗവേഷകരും പങ്കാളികളാകും. ജനീവയ്ക്ക് പുറത്ത് ഫ്രാങ്കോ-സ്വിസ് അതിർത്തിയിൽ, ലോകത്തിലെ ഏറ്റവും വലിയ കണികാ ഭൗതികശാസ്ത്ര ലബോറട്ടറി പ്രവർത്തിക്കുന്ന ഒരു അന്തർസർക്കാർ സംഘടനയാണ് സിഇആർഎൻ. സിഇആർഎന്നിലെ അംഗത്വം ഐറിഷ് ഗവേഷകർക്ക് ശാസ്ത്രീയ ഗവേഷണങ്ങളുടെ ഭാഗമാകാൻ അവസരം നൽകുന്നതിന് പുറമേ സ്റ്റാഫ് തസ്തികകൾക്കും ഫെലോഷിപ്പുകൾക്കും യോഗ്യരാക്കുകയും ചെയ്യും. അഞ്ച് വർഷക്കാലത്തേയ്ക്ക് 1.9 മില്യൺ യൂറോയാണ് അംഗങ്ങൾക്ക് ചിലവ് വരിക.
ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിയ്‌ക്കേ പ്രചാരണപരിപാടികൾക്കായി മുഴുവൻ സമയവും മാറ്റിവച്ചിരിക്കുകയാണ് സ്ഥാനാർത്ഥികൾ. കോർക്കിലും ക്ലെയറിലുമാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന്റെ ഇന്നത്തെ പ്രചാരണം. കാവൻ, മൊനാഘൻ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയും പങ്കെടുക്കും. ശനിയാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഇനിയുള്ള മണിക്കൂറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനിടെ ചാനൽ സംവാദങ്ങളിലും പരിപാടികളിലും ഇവർ പങ്കെടുക്കുന്നുണ്ട്.
ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ കുറ്റം സമ്മതിച്ച് പ്രതി. ടെറി അൻഫീച്ച് ജില്ലാ കോടതിയിൽ ആയിരുന്നു 48 കാരനായ പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ ഡിസംബർ 16 ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിലാണ് പ്രതിയായ പാട്രിക് ഗ്രേലിഷ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഇയാൾ ചെയ്ത കുറ്റം ബോധ്യപ്പെട്ട കോടതി ജാമ്യത്തോടെ റിമാൻഡിൽ വിടുകയായിരുന്നു.
ബെൽഫാസ്റ്റ്: കൗണ്ടി അർമാഗിൽ രണ്ട് റോഡുകൾ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടു. കീഡിയിലെ ഗ്രാൻമോർ റോഡും ഡംബ്രോ റോഡുമാണ് അടച്ചിട്ടത്. ബുധനാഴ്ച രാവിലെ ആയിരുന്നു റോഡുകൾ അടച്ചിട്ടത്. റോഡുകളിൽ ഇപ്പോഴും നിയന്ത്രണമുണ്ട്. റോഡുകളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡൺട്രം റോഡ്, ഗ്രാൻമോർ, ലോവർ ഡാർക്ലി റോഡ് എന്നീ മേഖലകൾ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിഎസ്എൻഐ വക്താവ് അറിയിച്ചു.
ഡബ്ലിൻ: വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (എംഎൻഐ). വ്യാജ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരിൽ നിന്നും പണം ഈടാക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് എംഎൻഐ അറിയിച്ചു. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംഘടന മുന്നറിയിപ്പ് നൽകി. തൊഴിൽ റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജൻസികൾ അയർലൻഡിലും റിക്രൂട്ട്‌മെന്റ് നടത്തുന്ന രാജ്യത്തും രജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. എന്നാൽ പല ഏജൻസികളും ഇത് പാലിക്കുന്നില്ല. ഇവരാണ് തട്ടിപ്പ് നടത്തുന്നത്. അയർലൻഡിലേക്ക് ജോലിയ്ക്കായി എത്തുന്ന നഴ്‌സുമാർ നിയമാനുസൃതമായി പണം നൽകേണ്ടതുണ്ട്. എന്നാൽ വ്യാജ ഏജൻസികൾ ഇവരിൽ നിന്നും ഈടാക്കുന്നത് വലിയ തുകയാണ്. 4,000 യൂറോയിലധികം ആയിരിക്കും നഴ്‌സുമാരിൽ നിന്നും ഇവർ വാങ്ങുന്നത് എന്നും എംഎൻഐ വ്യക്തമാക്കുന്നു.
കിൽഡെയർ: കിൽഡെയറിൽ പുതിയ സൈക്കിൾ ലൈൻ വരുന്നതിനെതിരെ പ്രദേശവാസികളും വ്യാപാരികളും. പുതിയ പാത വലിയ സുരക്ഷാപ്രശ്‌നത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർപ്പുമായി രംഗത്ത് എത്തിയത്. അതേസമയം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ലൈൻ നിർമ്മിക്കുന്നത് എന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (ടിഐഐ) അറിയിച്ചു. മൂൻ, തിമോലിൻ ഗ്രാമങ്ങൾക്കിടയിൽ ആർ488 ലാണ് പുതിയ ലൈൻ നിർമ്മിക്കുന്നത്. മൂന്ന് കിലോമീറ്ററാണ് പാതയുടെ നീളം. ഇതിന്റെ നിർമ്മാണത്തിനായി 1.6 മില്യൺ യൂറോയാണ് ചിലവ് വരുക. പ്രദേശത്ത് കർഷകരും വ്യാപാരികളുമായി 300 ലധികം പേർ താമസിക്കുന്നുണ്ട്. പുതിയ പദ്ധതി പ്രദേശത്തെ റോഡ് കൂടുതൽ അപകടകരമാകുന്നതിന് കാരണമാകും എന്നാണ് ഇവർ പറയുന്നത്.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. പോലീസുകാർക്കെതിരെ ഉൾപ്പെടെ ആക്രമണം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമം തടയാൻ എത്തിയ പോലീസുകാരന് ആക്രമണത്തിൽ പരിക്കേറ്റ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിറ്റി വെസ്റ്റിൽ പോലീസുകാരന് നേരെയുണ്ടായ ആക്രമണത്തെ ഒരിക്കലും അംഗീകരിക്കില്ല. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. സ്ത്രീയാണെങ്കിലും പുരുഷൻ ആണെങ്കിലും ജനങ്ങളെ സംരക്ഷിക്കുന്നവരെ ആക്രമിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഡബ്ലിൻ: അയർലൻഡിൽ വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ. ഇന്ന് മുതൽ അസ്ഥിര കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് കിഴക്കൻ, തെക്ക് കിഴക്കൻ മേഖലയിൽ ആയിരിക്കും വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുക. തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് കാർമേഘങ്ങൾ രൂപം കൊള്ളും. ഇത് വടക്ക് ദിശയിലേക്ക് സഞ്ചരിക്കും. കിഴക്ക് ഭാഗത്തും വടക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ചിലപ്പോൾ മഴ ശക്തമാകാം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമായേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 9 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും ചൂട് രേഖപ്പെടുത്തുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
