- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
- അയർലൻഡിൽ ഉയർന്ന മർദ്ദം; വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ
- ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ സായുധ സേനയ്ക്ക് “ദൈവിക ഇടപെടൽ” ലഭിച്ചു ; തങ്ങൾക്കത് അനുഭവപ്പെട്ടുവെന്ന് അസിം മുനീർ
- ന്യൂഇയർ ദിനത്തിൽ വെക്സ്ഫോർഡിൽ അമ്പെയ്ത്ത് ചടങ്ങ്
- ‘ All eyes on Bangladesh Hindus ‘ ; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് കാജൽ അഗർവാൾ
- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
- ഇന്ത്യയിൽ ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ ; ഷിബുവിന്റെ ഹൃദയം പറക്കുന്നത് ദുർഗയ്ക്കായി
Author: sreejithakvijayan
ക്ലെയർ: ഫെർമാനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ക്ലെയറിൽ പ്രാർത്ഥന സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ പ്രാർത്ഥന നടത്തിയത്. നൂറ് കണക്കിന് പേർ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. 45 കാരിയായ വെനേസ വൈറ്റ്, 14 കാരനായ ജെയിംസ്, 13 കാരിയായ സാറ എന്നിവരാണ് കൊല്ലപ്പെട്ടത്. വെനേസ ജനിച്ചത് ബെയർഫീൽഡിലാണ്. അതിനാലാണ് ഇടവക അംഗങ്ങൾ പ്രാർത്ഥന നടത്തിയത്. ബെയർഫീൽഡ് ഇടവക വികാരി ഫാ. ടോം ഫിറ്റ്സ്പാട്രിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാർത്ഥന. പ്രാർത്ഥനയ്ക്ക് പിന്നാലെ അദ്ദേഹം വെനേസയെയും മക്കളെയും അനുസ്മരിച്ചു. നല്ലൊരു അമ്മയും മകളും സഹോദരിയും ആയിരുന്നു വെനേസ എന്ന് ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. മക്കളെ വളരെയധികം ഇവർ സ്‌നേഹിച്ചിരുന്നു. കഠിനാധ്വാനം ചെയ്തു. ഒരു പ്രശ്‌നങ്ങൾക്കിടയിലും വെനേസ പുഞ്ചിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലന്റിൽ സ്‌കൂൾ പാഠപുസ്തകങ്ങളിലെ ആന്റി-സെമിറ്റിസം സംബന്ധിച്ച ആരോപണങ്ങളിൽ ഇടപെട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവത്തിൽ അദ്ദേഹം റിപ്പോർട്ട് തേടി. പ്രശ്‌നം വിശദമായി പഠിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഹോളോകോസ്റ്റ്, ജൂത സമുദായം, ഇസ്രായേലിന്റെ ചരിത്രം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പാഠപുസ്‌കത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനം ഉയരുകയായിരുന്നു. സംഭവം പരിശോധിച്ചുവരികയാണെന്നും മീഹോൾ മാർട്ടിൻ വ്യക്തമാക്കി.
ഡബ്ലിൻ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എക്‌സിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. പുതിയ കരാർ സംരംഭകർക്കും നിക്ഷേപകർക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു വ്യാപര കരാർ സംബന്ധിച്ച് അമേരിക്കയും യൂറോപ്യൻ കമ്മീഷനും കരാറിൽ ഏർപ്പെട്ടത്. യൂറോപ്യൻ കമ്മീഷനും അമേരിക്കയും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷം കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അയർലന്റും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിന് കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഈ കരാറിന് കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ് ഇത്. സംരംഭകർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവർക്ക് ഇത് ഗുണം ചെയ്യും. അയർലന്റിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ നിന്നും രക്ഷിച്ച 70 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കടലിൽ നീന്തുന്നതിനിടെ വയോധികൻ അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നില ഗുരുതരം ആയിരുന്നു. ഇതേ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വൈകീട്ടോടെ അദ്ദേഹത്തിന്റെ നില മോശമായി. സ്ലിയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.
ലിമെറിക്: ലിമെറിക് ബൈബിൾ കൺവെൻഷന് അടുത്ത മാസം 15 ന് തുടക്കമാകും. 15,16,17 ( വെള്ളി, ശനി, ഞായർ) ദിവസങ്ങളിലാണ് കൺവെൻഷൻ. സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടി. കോട്ടയം പാമ്പാടി ,ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ,ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി കൺവെൻഷനിൽ പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റ്, സപ്പർ എന്നിവ ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
വിക്ലോ: വിവാഹമോചിതയായ ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 47 കാരനാണ് കേസിലെ പ്രതി. രണ്ട് വർഷം മുൻപായിരുന്നു സംഭവം. വിക്ലോയിലെ കുടുംബ വീട്ടിൽവച്ചായിരുന്നു അകന്ന് കഴിയുന്ന ഭാര്യയെ ഇയാൾ പീഡിപ്പിച്ചത്. കുട്ടികൾക്കൊപ്പം രാത്രി ഉറങ്ങുകയായിരുന്നു സ്ത്രീ. ഇതിനിടെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2023 ൽ ആയിരുന്നു 47 കാരനും ഭാര്യയും വിവാഹ മോചനം നേടിയത്. വേർപിരിഞ്ഞെങ്കിലും ഇവർ ഒരു വീട്ടിൽ ആയിരുന്നു താമസം. രണ്ട് തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ പരാതി. 47 കാരൻ ഐറിഷ് പൗരനല്ല.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മൃഗശാല അടച്ചു. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടർന്നാണ് മൃഗശാല അടച്ചിടുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ വിവരങ്ങൾക്കായി ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും നിർദ്ദേശമുണ്ട്. ഇന്ന് രാവിലെയാണ് മൃഗശാല അടയ്ക്കുന്നതായി അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചത്. സന്ദർശകർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ മാപ്പ് പറഞ്ഞിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് നൽകുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ക്ലെയർ: കൗണ്ടി ഫെർമനാഗിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയ്ക്കും മക്കൾക്കും വേണ്ടി ക്ലെയറിൽ പ്രാർത്ഥന. ഇന്ന് വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ ഇടവക അംഗങ്ങൾ പ്രാർത്ഥനയും ശുശ്രൂഷയും സംഘടിപ്പിക്കുക. പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബെയർഫീൽഡ് ഇടവക വികാരി ഫാ. ടോം ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. കൊല്ലപ്പെട്ട വനേസ്സ വൈറ്റ് ക്ലെയർ സ്വദേശിനിയാണ്. ക്ലെയറിലെ ബെയർഫീൽഡാണ് ഇവരുടെ ജന്മദേശം. അതിനാലാണ് ക്ലെയറിലെ പള്ളിയിൽ പ്രത്യേക ശുശ്രൂഷ വനേസയ്ക്കായി നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വനേസയും മക്കളായ സാറ, ജെയിംസ് എന്നിവരും കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനേസയുടെ സഹോദരൻ ഉടൻ ഓസ്‌ട്രേലിയയിൽ നിന്നും ഫെർമനാഗിൽ എത്തും. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക.
ആൻഡ്രിം: ചികിത്സാ സഹായത്തിന്റെ മറവിൽ പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്ക്ക് സുഖമില്ലെന്ന പേരിലാണ് സംഘം ആളുകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസം ആൻഡ്രിം നഗരത്തിലെ ചില സ്ഥാപനങ്ങളിലേക്ക് ഒരു സ്ത്രീ വരികയും കുഞ്ഞിന് സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സഹായം ചോദിക്കുന്ന സ്ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
ബെൽഫാസ്റ്റ്: ലണ്ടനിൽ നിന്നും ബെൽഫാസ്റ്റിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം വഴിതിരിച്ചുവിട്ടു. സാങ്കേതിക തരകാർ നേരിടുന്നതായി പൈലറ്റ് അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. അടിയന്തിര സാഹചര്യം പരിഗണിച്ച് വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കി. ഇന്ന് രാവിലെ 8.05 ഓടെയായിരുന്നു സംഭവം. എയർബസ് A319 വിമാനം ആയിരുന്നു അടിയന്തിരമായി താഴെയിറക്കിയത്. ലണ്ടൻ ഹീത്രോയിൽ നിന്നും ബെൽഫാസ്റ്റിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 30 മിനിറ്റ് പിന്നിട്ട ശേഷം ക്യാബിനിൽ സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഏതാനും മിനിറ്റുകൾ വിമാനം വട്ടമിട്ടു. ഇതിന് പിന്നാലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. 130 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ബെൽഫാസ്റ്റിലേക്ക് അയച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
