- ഡോണ ഹ്യൂസിന് മോചനം; വീട്ടിൽ തിരിച്ചെത്തി
- ബംഗ്ലാദേശിൽ എൻസിപി നേതാവ് മൊട്ടാലിബ് സിക്ദറിന് വെടിയേറ്റു ; നില ഗുരുതരം
- അയർലൻഡിൽ ഉയർന്ന മർദ്ദം; വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ
- ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ സായുധ സേനയ്ക്ക് “ദൈവിക ഇടപെടൽ” ലഭിച്ചു ; തങ്ങൾക്കത് അനുഭവപ്പെട്ടുവെന്ന് അസിം മുനീർ
- ന്യൂഇയർ ദിനത്തിൽ വെക്സ്ഫോർഡിൽ അമ്പെയ്ത്ത് ചടങ്ങ്
- ‘ All eyes on Bangladesh Hindus ‘ ; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് കാജൽ അഗർവാൾ
- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
- ഇന്ത്യയിൽ ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ ; ഷിബുവിന്റെ ഹൃദയം പറക്കുന്നത് ദുർഗയ്ക്കായി
Author: sreejithakvijayan
കോർക്ക്: വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനായി കോർക്കിൽ തീരുമാനിച്ച പദ്ധതി താത്കാലികമായി നിർത്തിവച്ചു. പദ്ധതിയ്‌ക്കെതിരെ നിരവധി എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോർക്ക് സിറ്റിയിൽ മഗ്ദലൻ ലോൺട്രി നിലനിന്നിരുന്ന സ്ഥലത്തായിരുന്നു പുതിയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. പദ്ധതിയ്‌ക്കെതിരെ ആസൂത്രണ കമ്മീഷന് നാല് വ്യത്യസ്ത അപേക്ഷകളാണ് ലഭിച്ചത്. ഇത് പരിശോധിച്ചതിന് പിന്നാലെ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കാൻ കോർക്ക് കൗണ്ടി കൗൺസിലിന് നിർദ്ദേശം നൽകുകയായിരുന്നു. പദ്ധതിയ്ക്ക് കൗണ്ടി കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നതാണ്. 274 വിദ്യാർത്ഥികളെ പാർപ്പിക്കുന്നതിനുള്ള താമസ സൗകര്യം ഒരുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
ഡബ്ലിൻ/ലണ്ടൻ: കുപ്രസിദ്ധ ക്രിമിനൽ സംഘമായ കിനഹാൻ ഗ്രൂപ്പിന്റെ തലവന് പിഴ ശിക്ഷ വിധിച്ച് കോടതി. യുകെ കോടതിയാണ് തലവൻ തോമസ് കാവന് ശിക്ഷ വിധിച്ചത്. 1.1 മില്യൺ പൗണ്ടാണ് പിഴ. തുക നൽകിയില്ലെങ്കിൽ 12 വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഡബ്ലിൻ സ്വദേശിയായ കാവൻ കള്ളപ്പണം വെളുപ്പിക്കൽ കേസിലും ആയുധക്കടത്ത് കേസിലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ൽ ലഹരിക്കടത്ത് കേസിൽ ഇയാളെ 21 വർഷം കോടതി തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴയും വിധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്. അല്ലാത്തപക്ഷം നിലവിലെ തടവ് ശിക്ഷയ്ക്ക് പുറമേ 12 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
ഡബ്ലിൻ: അയർലന്റിൽ അന്തരീക്ഷ താപനില ഉയരുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അടുത്ത ആഴ്ച ചൂടേറിയ ദിനങ്ങളായിരിക്കും ഉണ്ടാകുക. അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. അയർലന്റിൽ ഇന്നലെയും ഇന്നുമായി ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നിലവിൽ 21 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുന്നത്. എന്നാൽ ചൊവ്വാഴ്ച അന്തരീക്ഷ താപനില വർദ്ധിച്ച് 22 ഡിഗ്രി സെൽഷ്യസിൽ എത്തും. അടുത്ത വാരം മുഴുവൻ പകൽ സമയം ചൂടേറിയ കാലാവസ്ഥയാരിക്കും അനുഭവപ്പെടുക. അതേസമയം പുലർച്ചെയും വൈകുന്നേരങ്ങളിലും നേരിയ തോതിൽ ചാറ്റൽ മഴ ലഭിക്കാം. ബുധനാഴ്ച മെർക്കുറിയുടെ തോത് 22 ഡിഗ്രി സെൽഷ്യസ് ആയി ഉയരും.
ഫെർമനാഗ്: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഫെർമനാഗ് വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവം നടക്കുന്നതിന് തലേദിവസം ദുരൂഹ സാഹചര്യത്തിൽ പ്രദേശത്ത് കണ്ട കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കാറിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തലേദിവസം വൈകീട്ടോടെയായിരുന്നു മഗ്വിരെസ്ബ്രിഡ്ജ് മേഖലയിൽ കാറ് എത്തിയത്. സിൽവർ നിറത്തിലുള്ള മെഴ്‌സിഡസ് സലൂൺ കാറായിരുന്നു അത്. വൈകുന്നേരം ന്യൂടൗൺബട്ലറിലെ ക്ലോൺസ് റോഡ് ഏരിയയിലോ മാഗ്വയർസ്ബ്രിഡ്ജിനും ന്യൂടൗൺബട്ലറിനും ഇടയിലുള്ള സ്ഥലത്തോ കാറ് കണ്ടവരുണ്ടെങ്കിൽ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ല. റഹീനിലെ ഫാദർ റസ്സൽ റോഡിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി സ്‌ഫോടക വസ്തു വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മുൻഭാഗത്താണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയം വീടിന് മുൻപിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഗാസയിലെ ജനങ്ങളെ പിന്തുണച്ച് അയർലന്റിൽ ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കാനുള്ള ആശയത്തെ അനുകൂലിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐക്യദാർഢ്യ ദിനം എന്നത് മികച്ച ആശയം ആണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് സംബന്ധിച്ച് സഹപ്രവർത്തകരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കുക എന്നത് യുക്തിസഹജവും മികച്ചതുമായ ആശയമാണ്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോട് സംസാരിക്കുന്നുണ്ട്. അയർലന്റിലെ ജനങ്ങൾ പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. മനുഷ്യാവകാശത്തിന് വേണ്ടിയാണ് നമ്മൾ നിലകൊള്ളേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്കിൾ കുഷിന്റെ കത്തിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് മൈഗ്രെന്റ്‌സ് ഗ്രൂപ്പുകൾ. പാർലമെന്റിലേക്ക് മാർച്ച് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മാർച്ച്. വിവിധ ഗ്രൂപ്പുകൾ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. അയർലന്റിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കുകൊണ്ടു. ക്രാന്തി അയർലന്റ് ആയിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. ഇതിനിടെ കഴിഞ്ഞ ദിവസം നീതി വകുപ്പിന് മുൻപിൽ ഇന്ത്യൻ സമൂഹം നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു താലയിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ ആക്രമണം ഉണ്ടായത്. കൗമാരക്കാർ സംഘം ചേർന്ന് വംശീയ ആക്രമണം നടത്തുകയായിരുന്നു.
ഡബ്ലിൻ: സാധനങ്ങളുടെ വില വർദ്ധിച്ചിട്ടും നേട്ടമുണ്ടാക്കാതെ അയർലന്റിലെ സൂപ്പർ മാർക്കറ്റുകൾ. വിലക്കയറ്റം സൂപ്പർമാർക്കറ്റുകൾക്ക് അധിക ലാഭം ഉണ്ടാക്കി നൽകുന്നില്ലെന്നാണ് ബാങ്ക് ഓഫ് അയർലന്റ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിലക്കയറ്റം സൂപ്പർമാർക്കറ്റുകൾ അമിത ലാഭം ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തുന്നുവെന്ന ആശങ്ക ജനങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് ഓഫ് അയർലന്റിന്റെ കണ്ടെത്തൽ. മൂന്ന് വർഷത്തിനിടെ രാജ്യത്ത് വലിയ തോതിലുള്ള വിലക്കയറ്റം ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഒരു മാസത്തെ വീട്ട് ചിലവിനായി 3000 യൂറോ അധികം വേണ്ടിവരുന്ന അവസ്ഥയാണ് ഭൂരിഭാഗം കുടുംബങ്ങൾക്കും ഉള്ളത്. ഇത്തരത്തൽ അധികമായ സൂപ്പർമാർക്കറ്റുകളിൽ നൽകുന്ന തുക എവിടേയ്ക്ക് പോകുന്നുവെന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തിയത്.
ഡബ്ലിൻ: ആപ്പിൾഗ്രീൻ സർവ്വീസ് സ്റ്റേഷൻ മാനേജ്‌മെന്റിനെതിരെ കേസ് ഫയൽ ചെയ്ത് ക്രീസ്ലോഫ് ദുരന്തത്തിന്റെ ഇരകളുടെ കുടുംബം. ഉടമകൾക്കും, മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കുടുംബങ്ങൾ ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. 2022 ൽ ഇവിടെയുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ പെട്രോൾ പമ്പ് വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് ഉടമകൾ. ഇതിനിടെയാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ കേസ് കൊടുത്തത്. സ്‌ഫോടനത്തിൽ തങ്ങൾക്കുണ്ടായ നഷ്ടം കമ്പനി പൂർണമായും നികത്തണം എന്നാണ് ഇവരുടെ ആവശ്യം. കേസ് ഈവർഷം തന്നെ കോടതി പരിഗണിച്ചേക്കും.
ഡബ്ലിൻ/ ന്യൂയോർക്ക്: പുതിയ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി അമേരിക്കയിൽ അറസ്റ്റിലായത് 50 ലധികം ഐറിഷ് പൗരന്മാർ. ഈ വർഷം ഇതുവരെ 56 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് എമിേേഗ്രഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫീസ് അറിയിക്കുന്നത്. ഇവരിൽ 43 പേർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 43 പേരിൽ ചിലരെ അയർലന്റിലേക്ക് തന്നെ തിരിച്ചയച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 35 പുരുഷന്മാരും 21 സ്ത്രീകളുമാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും 20 വയസ്സാണ് പ്രായം. ടൂറിസ്റ്റ് വിസയിൽ എത്തി കാലാവധി കഴിഞ്ഞും തിരികെ മടങ്ങാത്തവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
