- പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും സമയം; ക്രിസ്തുമസ് ദിന സന്ദേശവുമായി കാതറിൻ കനോലി
- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും യുവാവിനെ കാണാതായി. മലാഹിഡെയിൽ താമസിക്കുന്ന 24 കാരനായ മൈക്കിൾ തോമസിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ മുതലാണ് യുവാവിനെ കാണാതെ ആയത്. വീട്ടിൽ നിന്നാണ് കാണാതായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇടത്തരം ശരീരവും നീല കണ്ണുകളും ബ്രൗൺ നിറത്തിലുള്ള മുടിയുമാണ് യുവാവിന് ഉള്ളത്. അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട്. കാണാതാകുമ്പോൾ ചാരനിരറത്തിലുള്ള ഹൂഡിയും ട്രൗസറും ചാര നിറത്തിലുള്ള ബൂട്ടുകളുമാണ് ധരിച്ചിരുന്നത്. മൈക്കിളിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡബ്ലിനിലെ കൂലോക്ക് ഗാർഡ സ്റ്റേഷനിൽ 01 666 4200 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ലിമെറിക്ക്: കുട്ടികൾക്കായുള്ള ലൈഫ് ജാക്കറ്റുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് ദി കോമ്പിറ്റീഷൻ ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. ലൈഫ് ജാക്കറ്റുകളുടെ നിർമ്മാണത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹെല്ലി ഹാൻസൻ നിർമ്മിച്ച നൂറ് കണക്കിന് ലൈഫ് ജാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയില്ലാത്ത ജാക്കറ്റുകൾ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. അതിനാലാണ് അടിയന്തിരമായി സിസിപിസി ഉത്പന്നം തിരിച്ച് വിളിക്കാൻ തീരുമാനിച്ചത്. കമ്പനിയുടെ ലൈഫ് ജാക്കറ്റുള്ളവർ ധരിക്കരുതെന്നും സിസിപിസി നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പോൾ ക്ലിയറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില വ്യക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ സംഭവത്തെ വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില വ്യക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ വിഷയത്തെ ആളിക്കത്തിക്കുകയാണ്. വളരെ തെറ്റായ വിവരങ്ങളാണ് ഇക്കൂട്ടർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. വിശ്വസനീയമായ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകൾ മാത്രം വിശ്വസിച്ചാൽ മതിയെന്നാണ് ഈ വേളയിൽ പൊതുജനങ്ങളോട് പറയാനുളളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഉടൻ കണ്ടെത്തുമെന്നും ക്ലിയറി കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: വീടിന് മുൻപിൽ തീയിടുകയും പെട്രോൾ കയ്യിലേന്തി പരിഭ്രാന്തി സൃഷ്ടിക്കുയും ചെയ്ത യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബെൽഫാസ്റ്റിലായിരുന്നു സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു. യൂസ്റ്റൺ സ്ട്രീറ്റ് മേഖലയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അർദ്ധനഗ്നനായി സ്ഥലത്ത് എത്തിയ ഇയാൾ പ്രദേശത്തെ വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഈ വിവരം അറിഞ്ഞ് പോലീസ് എത്തി. അപ്പോഴാണ് പെട്രോളുമായി ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുന്നത് കണ്ടത്. പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസിനെയും ആക്രമിക്കുകയായിരുന്നു.
ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധരുടെ ആക്രമണം വർദ്ധിച്ചതായി റിപ്പോർട്ട്. അക്രമ സംവങ്ങളിൽ 50 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. 2024 ൽ സാമൂഹ്യവിരുദ്ധരുടെ 1,523 ആക്രമണങ്ങളാണ് ഐറിഷ് റെയിലിനെതിരെ ഉണ്ടായിട്ടുള്ളത്. 2023 ൽ ഇത് 1,023 ഉം 2021 ൽ ഇത് 548 ഉം ആയിരുന്നു. റെയിൽവേ സ്റ്റേഷനുകളിലെ പ്രധാന ടെർമിനസുകളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് നിരീക്ഷണങ്ങൾക്കായി ഐറിഷ് റെയിൽ പുതിയ നിരീക്ഷക സംഘത്തെ നിയോഗിച്ചു.
ഡബ്ലിൻ: ലൂക്കനിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ബ്രൂക്ക്‌വേലിന് സമീപം ആയിരുന്നു സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെയോടെയായിരുന്നു സംഭവം. ട്രക്ക് കത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രക്കിൽ നിന്നും തീയും പുകയും വരുന്നതും പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡബ്ലിനിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ അണയ്ക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ക്ലോൺമേൽ: ക്ലോൺമേൽ സമ്മർഫെസ്റ്റിന്റെ ഭാഗമായുള്ള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. താത്പര്യമുള്ള ടീമുകൾക്ക് അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. 100 യൂറോ ആണ് രജിസ്‌ട്രേഷൻ ഫീസ്. ശനിയാഴ്ചയാണ് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2025 നടക്കുക. മൊയ്‌ലി റോവേഴ്‌സ് ജിഎഎ ക്ലബ്ബിൽ ആണ് ഫുട്‌ബോൾ മത്സരങ്ങൾ അരങ്ങേറുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കൊപ്പം സൗഹൃദ മത്സരത്തിൽ പ്രമുഖ ഫുട്‌ബോൾ താരം ഐഎം വിജയൻ പങ്കെടുക്കും. ഫുട്‌ബോൾ മത്സരങ്ങളിൽ ജേതാവാകുന്ന ടീം അംഗങ്ങൾക്ക് ആകർഷകമായ സമ്മാനവും ഉണ്ട്. മത്സരത്തിൽ വിജയിക്കുന്ന ടീമിന് 501 യൂറോ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 251 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 151 യൂറോയും സമ്മാനമായി ലഭിക്കും.
ഡബ്ലിൻ: പട്രോളിംഗിനിടെ ഡബ്ലിൻ നഗരത്തിൽവച്ച് പോലീസുകാരന് കുത്തേറ്റ സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവരുൾപ്പെടെയാണ് അപലപിച്ച് രംഗത്ത് എത്തിയത്. എക്‌സിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഡബ്ലിനിൽ സംഭവിച്ചിരിക്കുന്നത് എന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. പരിക്കേറ്റ പോലീസുകാർക്കും സഹപ്രവർത്തകർക്കും ഒപ്പമാണ് തന്റെ ചിന്ത. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്ന് ആയിരുന്നു സൈമൺ ഹാരിസ് വ്യക്തമാക്കിയത്. പോലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: കഴിഞ്ഞ വർഷം എച്ച്എസ്ഇ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മൂവായിരത്തിലധികം വാപ്പുകൾ. ഡിസ്‌പോസിബിൾ വാപ്പുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 3500 വാപ്പുകളാണ് പിടിച്ചെടുത്തത് എന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. വാപ്പുകളുടെ അനധികൃത വിൽപ്പന തടയുന്നതിന് വേണ്ടിയായിരുന്നു എച്ച്എസ്ഇ പരിശോധന നടത്തിയത്. ഇ-ലിക്വിഡ്, നിക്കോട്ടിൻ എന്നിവ അമിതമായ അളവിൽ ഡിസ്‌പോസിബിൾ വാപ്പുകളിൽ ഉൾപ്പെടുത്തിയിരുന്നു. അത് മാത്രമല്ല നിർമ്മാണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ആയിരുന്നു പാക്കറ്റിൽ വിശദാംശങ്ങളായി നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വാപ്പുകൾ പിടിച്ചെടുക്കുകയായിരുന്നു. നിക്കോട്ടിൻ ഫ്രീ എന്നെഴുതിയ വാപ്പുകളിൽ ഉൾപ്പെടെ മാരക ലഹരിമരുന്നിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ 26 കടകൾക്കെതിരെ എച്ച്എസ്ഇ നടപടി സ്വീകരിച്ചിരുന്നു.
ഡബ്ലിൻ: കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥയ്ക്കാണ് സാദ്ധ്യതയുള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേമസമയം മഴ ലഭിക്കുമെങ്കിലും രാജ്യത്ത് പകൽ സമയങ്ങളിൽ താപനില ഉയരും. വരും ദിവസങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാനാണ് സാദ്ധ്യത. അതിനാൽ പകൽ സമയങ്ങളിൽ ചൂടേറിയ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഇതോടൊപ്പം വൈകുന്നേരങ്ങളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം. ഇന്ന് 22 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ ഉയർന്ന താപനില. പടിഞ്ഞാറ് ഭാഗത്ത് തണുത്ത കാറ്റ് ഉണ്ടാകും. രാത്രി മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടും. ഇതോടൊപ്പം നേരിയ ചാറ്റൽ മഴയും പ്രതീക്ഷിക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
