- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ ആരോഗ്യനിലയിൽ പുരോഗതി. സെന്റ് ജെയിംസ് ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അധികം വൈകാതെ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അണുബാധയെ തുടർന്ന് ഹിഗ്ഗിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്റി ബയോട്ടിക്ക് അദ്ദേഹത്തിന് നൽകുന്നുണ്ട്. ഈ മരുന്നുകളുടെ കോഴ്‌സ് പൂർത്തിയാക്കുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴയും കാറ്റുമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഹാലോവീൻ ദിനമായ വെള്ളിയാഴ്ചയും വ്യാഴാഴ്ചയും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ചിലസമയങ്ങളിൽ ചില മേഖലകളിൽ കാറ്റും മഴയും അതിശക്തമാകും. ഇന്നും നാളെയും രാജ്യത്ത് കാറ്റിന് സാധ്യതയുണ്ട്. എന്നാൽ ശക്തമായിരിക്കില്ല. നേരിയ മഴയും അനുഭവപ്പെടും. എന്നാൽ വ്യാഴാഴ്ചയോടെ ഇത് ശക്തമാകും. തുടർച്ചയായി ലഭിക്കുന്ന ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. വ്യാഴാഴ്ച 11 മുതൽ 14 ഡിഗ്രി വരെയായിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. ശക്തമായ തെക്ക് കിഴക്കൻ കാറ്റും ഉണ്ടാകും. വെള്ളിയാഴ്ച 11 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും താപനില.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ക്രിസ്തുമസ് ബസ് സർവ്വീസ് നിരക്കുകൾ കുറയ്ക്കില്ല. ആവശ്യം സ്റ്റോർമോണ്ട് നിരസിച്ചു. ബെൽഫാസ്റ്റ് കൗൺസിലാണ് നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അടിസ്ഥാന സൗകര്യവികസന മന്ത്രി ലിസ് കിമ്മിൻസാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. നിരക്കുകൾ കുറയ്ക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിരീക്ഷണം എന്നാണ് സൂചന. ക്രിസ്തുമസ് ദിനങ്ങളിൽ വലിയ തിരക്കാണ് ബെൽഫാസ്റ്റ് നഗരത്തിൽ അനുഭവപ്പെടുക. ഇത് കുറയ്ക്കാൻ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് നിരക്ക് കുറയ്ക്കണമെന്ന നിർദ്ദേശം കൗൺസിൽ സ്റ്റോർമൗണ്ടിന് മുൻപിൽ വച്ചത്.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ പാർക്കിലെ പൊതു ശൗചാലയം തകർത്തു. സെന്റ് ആൻസ് പാർക്കിലെ ഇക്കോ- ടോയ്‌ലറ്റുകളാണ് തകർത്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവിടെ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും രംഗത്ത് എത്തി. പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ശൗചാലയം സ്ഥാപിച്ചത്. പ്രദേശവാസികളുടെ രണ്ട് വർഷം നീണ്ട ക്യാമ്പെയ്‌നിന്റെ ഫലമായിരുന്നു ഇവിടെ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്.
ഡബ്ലിൻ: ഐറിഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയ്ക്കായുള്ള പ്രചാരണത്തിനിടെ യുവതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയാണ് കുറ്റം ചുമത്തിയത്. 39 കാരനായ ഡാനിയൽ സോവ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. വെളളിയാഴ്ചയായിരുന്നു ഡബ്ലിനിൽവച്ച് പ്രചാരണം നടത്തുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് കൂടാതെ പ്രചാരണത്തിനെത്തിയ വനിതാ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്‌സിനെ ആക്രമിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ ക്രമസമാധാന വകുപ്പിലെ ആറാം വകുപ്പ് പ്രകാരവും, മാരകമല്ലാത്ത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള വ്യക്തി നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരവും ഉള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഡബ്ലിൻ: ഗാസയിൽ നിന്നും ചികിത്സയ്ക്കായി കൂടുതൽ കുട്ടികൾ അയർലൻഡിൽ. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുകയും അസുഖബാധിതരാകുകയും ചെയ്ത കുട്ടികളാണ് അയർലൻഡിൽ എത്തിയത്. ഇവർക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ട്. ഇവർ രാജ്യത്ത് എത്തിയ വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഏഴ് കുട്ടികളാണ് ഡബ്ലിനിൽ എത്തിയത്. ശനിയാഴ്ച ഇവർ രാജ്യത്ത് എത്തിയെന്നാണ് വിവരം. ഇവർക്കൊപ്പം 29 കുടുംബാംഗങ്ങളും രാജ്യത്ത് എത്തി. ഗാസയിൽ നിന്നുള്ള മൂന്നാമത്തെ സംഘമാണ് ഇത്. സെപ്തംബറിലാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭ്യർത്ഥന പ്രകാരം ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് ചികിത്സ നൽകാൻ ഐറിഷ് സർക്കാർ തീരുമാനിച്ചത്.
ഡബ്ലിൻ: ഡിസംബർ ഒന്ന് മുതൽ ഐറിഷ് ഫാർമസികൾ എല്ലാ പ്രൊഫഷണൽ സേവനങ്ങളുടെയും നിരക്കുകൾ പ്രദർശിപ്പിക്കും. ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഓഫ് അയർലൻഡിന്റെ പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് നടപടി. ജനുവരി മുതൽ ഇനം തിരിച്ചുള്ള വിശദമായ രസീതുകളും നിർബന്ധമാക്കും. ഇടപാടുകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാർമസികൾ നിരക്കുകൾ പ്രദർശിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി 1 മുതൽ മരുന്ന് വിതരണ ഫീസുകളും പ്രൊഫഷണൽ സേവന ചിലവുകളും വിശദീകരിച്ചുള്ള വിശദമായ രസീതുകൾ ലഭിക്കും.
മീത്ത്: കൗണ്ടി മീത്തിലെ ബിസിനസ് സ്ഥാപനത്തിൽ ഉണ്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നാവനിലെ ഫ്‌ളവർഹില്ലിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു പ്രതി പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറയിച്ചു. ഇയാൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. 2001 ലെ മെന്റൽ ഹെൽത്ത് ആക്ടിലെ സെക്ഷൻ 12 പ്രകാരം ആണ് കേസ് എടുത്തത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ മാതാപിതാക്കളുടെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റുകൾ ഭാഗികമായി നിർത്തിവച്ചു. ഡബ്ലിൻ വിമാനത്താവളത്തിൽ കയറി ആനുകൂല്യ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി. അതേസമയം ആരോപണത്തട്ടിപ്പിനെ തുടർന്ന് ഇതുവരെ 346 കുടുംബങ്ങളുടെ ആനുകൂല്യങ്ങളാണ് മരവിപ്പിച്ചത്. ബെൽഫാസ്റ്റിലെ എൻഎച്ച്എസ് നഴ്‌സായ മാർക്ക് ടോൾ, ഭാര്യ ലൂയിസ് എന്നിവരാണ് ഡബ്ലിൻ വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ൽ അവധിക്കാലം ആഘോഷിക്കാൻ ഡബ്ലിൻ വിമാനത്താവളം വഴി ഇംഗ്ലണ്ടിലേക്കും തിരിച്ചും ഇവർ യാത്ര ചെയ്തിരുന്നു. ഡബ്ലിനിലേക്കുള്ള ബസ് യാത്രയ്ക്ക് 10 പൗണ്ടാണ് ഇവർക്ക് ചിലവായത്. ഇതേ തുടർന്ന് ഈ മാസം 10 ന് എച്ച്എംആർസി ഇവരുടെ ബെനിഫിറ്റ് നിർത്തലാക്കി.
ഡബ്ലിൻ: അയർലൻഡിൽ ഭാവിയിൽ ഐടിസി വിദഗ്ധരെ കണ്ടെത്തുക ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായി മാറുമെന്ന് റിപ്പോർട്ട്. സ്‌കെയിൽ അയർലൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. നേരത്തെ അയർലൻഡിന്റെ ഭാവിയ്ക്ക് കൂടുതൽ ഐടിസി വിദഗ്ധർ ആവശ്യമാണെന്ന തരത്തിൽ സ്‌കെയിൽ അയർലൻഡ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ റിപ്പോർട്ട്. നേരത്തെ രാജ്യത്ത് 89,000 ഐടിസി തസ്തികകൾ കൂടി വേണ്ടിവരുമെന്ന് സ്‌കെയിൽ അയർലൻഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ ആവശ്യം ഇല്ലെന്നും രാജ്യത്തിന്റെ ആവശ്യം പൂർത്തീകരിക്കാൻ നിലവിലെ വിദഗ്ധർക്ക് കഴിയുമെന്നും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
