- പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും സമയം; ക്രിസ്തുമസ് ദിന സന്ദേശവുമായി കാതറിൻ കനോലി
- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
Author: sreejithakvijayan
ക്ലെയർ: ഷാനൻ വിമാനത്തവളത്തിൽ നിന്നും ജർമ്മനിയിലേക്ക് പുതിയ വിമാന സർവ്വീസ്. ഡിസ്‌കവർ എയർലൈൻസാണ് ഫ്രാങ്ക്ഫർട്ടിലേക്ക് പുതിയ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം പുതിയ സർവ്വീസ് ആരംഭിക്കും. ലുഫ്താൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഡിസ്‌കവർ എയർലൈൻസ്. 2026 ഏപ്രിൽ നാല് മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് എയർലൈൻസിന്റെ പ്രഖ്യാപനം. ഫ്രാങ്ക്ഫർട്ടിലേക്ക് ആഴ്ചയിൽ രണ്ട് തവണ സർവ്വീസ് ഉണ്ടാകും. ഏപ്രിൽ നാല് മുതൽ ഒക്ടോബർ 24 വരെ ശനിയാഴ്ചകളിലും മെയ് 14 മുതൽ സെപ്തംബർ 24 വരെ വ്യാഴാഴ്ചകളിലുമാകും സർവ്വീസ് ഉണ്ടാകുക.
ഡൗൺ: വേർപിരിയൽ പ്രഖ്യാപിച്ച് ടെലിവിഷൻ അവതാരകരായ ക്യാറ്റ് ഡീലിയും പാട്രിക് കീൽറ്റിയും. പത്ത് വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇരുവരുടെയും വേർപിരിയിൽ സംബന്ധിച്ച സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ദിസ് മോണിംഗ് ഷോയുടെ അവതാരികയാണ് ക്യാറ്റ് ഡീലി. കീൽറ്റി ദി ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനാണ്. 2012 സെപ്തംബറിൽ റോമിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നതായി ആരാധകരെ അറിയിച്ചത്. വിവാഹ ബന്ധം വേർപെടുത്താൻ ഇരുവരും ചേർന്ന് തീരുമാനം എടുത്തിരിക്കുന്നു. ഇതിൽ മറ്റാരുടെയും ഇടപെടൽ ഇല്ല. ഞങ്ങളുടെ കുട്ടികൾ എല്ലായ്‌പ്പോഴും ഞങ്ങൾ നല്ല രക്ഷിതാക്കൾ ആയിരിക്കും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.
ഡബ്ലിൻ: ഇത്തവണത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ യാത്രികർ എത്തുമെന്ന് വിലയിരുത്തൽ. അര മില്യണിലധിം പേർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് അവധിയുള്ളത്. വെള്ളി, ഞായർ ദിവസങ്ങളിൽ വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. 1,30,000 പേർ ഇതുവഴി കടന്ന് പോയേക്കാമെന്നാണ് കരുതുന്നത്. തിരക്ക് പരിഗണിച്ച് യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് വലിയ തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെടാറുള്ളതെന്ന് ഡബ്ലിൻ വിമാനത്താവള വക്താവ് പറഞ്ഞു. ഈ വർഷവും ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഭവന നിർമ്മാണങ്ങൾക്കായി ഭവന വകുപ്പിന് അധിക ധനസഹായം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 700 മില്യൺ യൂറോയാണ് വകുപ്പിന് അധികമായി നൽകുന്നത്. ഇതോടെ 2025 ലേക്കുള്ള വകുപ്പിന്റെ മൊത്തത്തിലുള്ള വിഹിതം 1.4 ബില്യൺ യൂറോയിലധികമായി. കഴിഞ്ഞ ആഴ്ച ദേശീയ വികസന പദ്ധതിയുടെ ഭാഗമായി ഭവനവകുപ്പിന് 40 ബില്യൺ യൂറോ സഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഹായം നൽകുന്നത്. അധികസഹായം സെക്കൻഡ് ഹാൻഡ് ഏറ്റെടുക്കലുകൾക്കും ടെനന്റ് ഇൻ സിറ്റു സ്‌കീമിനും ഫണ്ട് നൽകുന്നതിനും പ്രയോജനപ്പെടുത്തും. ഇതിന് പുറമേ ഒഴിഞ്ഞുകിടക്കലുകൾ പരിഹരിക്കുന്നതിനും വിനിയോഗിക്കും.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റു. സംഭവത്തിൽ 20 വയസ്സുള്ള പ്രതി അറസ്റ്റിലായി. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കപെൽ സ്ട്രീറ്റിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രദേശത്ത് പോലീസുകാർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ കത്തിപോലത്തെ കൂർത്ത ആയുധവുമായി 20 കാരൻ അവിടെ എത്തി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാരന് കുത്തേറ്റത്. നിരവധി തവണ അദ്ദേഹത്തിന് കുത്തേറ്റു. 1984 ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 20 കാരനെതിരെ കേസ് എടുത്തിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിനിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചാപ്പലിസോഡ് ബൈപ്പാസിൽ എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് ഇൻബൗണ്ട് ലെയ്‌നുകൾ അടച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുന:സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നിരവധി പോലീസുകാർക്ക് പരിക്ക്. ഡൗൺപാട്രിക്കിൽ ആയിരുന്നു ഇരു സംഭവങ്ങളും ഉണ്ടായത്. ഇതിൽ ഏഴ് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളി, ശനി ദിവസങ്ങളിൽ ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമി ഉദ്യോഗസ്ഥരുടെ മുഖത്ത് ചവിട്ടുകയും അടിയ്ക്കുകയും തുപ്പുകയും ചെയ്തു. നാല് പോലീസുകാർക്കായിരുന്നു ഇതിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 17 കാരിയായ പെൺകുട്ടിയാണ് പോലീസിനെ ആക്രമിച്ചത്. യുവാവിനെ ഇവർ ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയതായിരുന്നു പോലീസ് സംഘം. അക്രമാസക്തയായ പെൺകുട്ടി പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരെ മർദ്ദിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിലെ ഭവന രഹിതരുടെ എണ്ണം കുറയ്ക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ. ഭവന രഹിതരുടെ എണ്ണം രാജ്യത്ത് ഉയരുന്നത് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അയർലന്റിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും റെക്കോർഡിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭവന രഹിതരുടെ എണ്ണം കുറയ്ക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഭവന രഹിതരുടെ എണ്ണം കുറയും. വീടില്ലാത്തവരുടെ എണ്ണം റെക്കോർഡിൽ എത്തി എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വാടക കുറയ്ക്കുക എന്നതാണ് ഭവന രഹിതരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു വഴി. ഇത് സാദ്ധ്യമാകണമെങ്കിൽ വീടുകളുടെ വിതരണം കാര്യക്ഷമമാക്കണം. ദൗർഭാഗ്യവശാൽ വീടുകൾ കൃത്യമായ സമയത്ത് വിതരണം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ല. ഇതാണ് നമ്മൾ നേരിടുന്ന വെല്ലുവിളി. ഇതാണ് വീടില്ലാത്തവരുടെ എണ്ണം വർദ്ധിക്കാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു.
ബെൽഫാസ്റ്റ്: കടയിൽ നിന്നും തേൻ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ 46 കാരിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അന്നസ്ലീ സ്ട്രീറ്റിൽ താമസിക്കുന്ന ആൻ മക്‌ക്ലോറിയ്ക്കാണ് കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. നിരവധി മോഷണക്കുറ്റങ്ങൾക്ക് ഇവർക്ക്‌മേലുണ്ട്. 500 യൂറോ വിലവരുന്ന തേനാണ് ഇവർ കടയിൽ നിന്നും മോഷ്ടിച്ചത്. രണ്ട് തവണയായിട്ടായിരുന്നു ഇവർ മോഷണം മോഷണം നടത്തിയത്. കഴിഞ്ഞ മാസം 25 ന് ഇവർ കടയിൽ നിന്നും 269 യൂറോ വിലവരുന്ന തേനും ജൂലൈ 14 ന് 300 യൂറോ വിലവരുന്ന തേനുമായിരുന്നു ഇവർ മോഷ്ടിച്ചത്. തേൻ മോഷ്ടിച്ച അതേദിവസങ്ങളിൽ ഇവർ ആഭരണങ്ങളും, വസ്ത്രങ്ങളും മറ്റ് കടകളിൽ നിന്നും മോഷ്ടിച്ചിരുന്നു. 56 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് മക്‌ക്ലോറി.
ലിമെറിക്ക്: കോർക്കിൽ നിന്നും ലിമെറിക്കിലേക്കുളള പാത അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് പ്രധാന റോഡിന്റെ ഒരു ഭാഗം അടച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ20ൽ ക്രൂമിനും പാട്രിക്‌സ്വെൽ – ഗാർഡയ്ക്കും ഇടയിലുള്ള ബാലിഫൂക്കൂണിൽ വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രികനാണ് അപകടത്തിൽപ്പെട്ടത്. ഇയാളെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. റോഡ് അടച്ചതിനാൽ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
