- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ ട്രാഫിക് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തൽ. പോലീസിംഗ് ആന്റ് കമ്യൂണിറ്റി സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. പലരും ജോലി ചെയ്യാൻ തന്നെ താത്പര്യം കാണിക്കുന്നില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്. ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡ് പോലീസിംഗിനായി പോലീസുകാരെ നിയോഗിക്കുന്നത്. എന്നാൽ അമിതവേഗം, ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ എന്നിവ കൃത്യമായി ഇവർ നിരീക്ഷിക്കുന്നില്ല. ഇത് പലപ്പോഴും ഗൗരവമേറിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൃത്യനിർവ്വഹണം ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം പോലും ഇവർ വകവയ്ക്കാറില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത്. കസ്റ്റഡിയിലായ 20 കാരൻ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി മാദ്ധ്യമങ്ങൾ 20 കാരൻ പാകിസ്ഥാൻ സ്വദേശിയാണെന്ന തരത്തിൽ വാർത്തകളും നൽകുന്നുണ്ട്. അതേസമയം പ്രശ്‌നങ്ങൾ ഭയന്ന് പ്രതി ഐറിഷ് പൗരൻ തന്നെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് പോലീസും സർക്കാരും. കഴിഞ്ഞ ദിവസം ആയിരുന്നു കാപ്പെൽ സ്ട്രീറ്റിൽവച്ച് പോലീസുകാരന് കുത്തേറ്റത്. പട്രോളിംഗിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി പോലീസുകാരനെ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ അതിസാഹസികമായിട്ടായിരുന്നു പിടികൂടിയത്. ബ്ലാഞ്ചാർട്‌സ് ടൗണിൽ ഉൾപ്പെടെ പ്രതിയ്ക്ക് നിരവധി വിലാസങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പോലീസുകാരനെ ആക്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പട്രോളിംഗ് നടത്തുന്ന രണ്ട് പോലീസുകാരെയും ആക്രമിക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്.
ഡബ്ലിൻ: വിനോദസഞ്ചാരത്തിനായി എത്തിയ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് തടവ്. 34 കാരനായ ക്രിസ്റ്റഫർ ഒ ഗ്രീഡിയ്ക്കാണ് കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. 2019 ൽ ആയിരുന്നു ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. 19 കാരിയ്ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. ന്യൂഇയർ ആഘോഷിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. അന്നേദിവസം വൈകുന്നേരം ക്രിസ്റ്റഫർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കോർക്ക്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് എഐസി ബ്രിട്ടൻ ആന്റ് അയർലന്റ് കോർക്ക് ബ്രാഞ്ച്. അനുശോചന യോഗം സംഘടിപ്പിച്ചു. കോർക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു അനുശോചന യോഗം. എഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്രാന്തി അയർലന്റിനായി പ്രസിഡന്റ് അനൂപ് ജോണും, കോർക്ക് പ്രവാസി മലയാളി അസോസിയേഷന്(CPMA) വേണ്ടി റോയ് കൊച്ചാക്കനും, മൈഗ്രന്റ് നേഴ്‌സസ് ഓഫ് അയർലന്റിനു വേണ്ടി ഷിന്റോ ജോണും പരിപാടിയുടെ ഭാഗമായി. യോഗത്തിൽ ബ്രാഞ്ച് അംഗം മെൽബ സിജു അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷിനിത്ത് എ.കെ സ്വാഗതവും, ബ്രാഞ്ച് അംഗം രാജു ജോർജ് നന്ദിയും പറഞ്ഞു. നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള മോട്ടോർസൈക്കിൾ യാത്രികനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബൻമഹോണിന് സമീപം ബല്ലിനയിൽ ആർ675ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട്അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച് എഐസി ഡബ്ലിൻ ബ്രാഞ്ച്. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ ഹാളിൽവച്ചായിരുന്നു യോഗം. വിവിധ സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്. ടി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രണബ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലിങ്ക്വിസ്റ്റർ ( ഒ ഐ സി സി), അനിൽ (സദ്ഗമയ), വിപിൻ പോൾ (മൈൻഡ്), രാജു കുന്നക്കാട് (കേരള കോൺഗ്രസ് എം), രാജൻ ദേവസ്യ ( മലയാളം), ചാക്കോ ജോസഫ് ( ഐ എഫ് എ ദ്രോഗഡ), മെൽവിൻ മാത്യു ( മിഴി), പ്രീതി മനോജ് (എം എൻ ഐ), വർഗീസ് ജോയ്, ( കേന്ദ്ര കമ്മിറ്റി, എ ഐ സി), വിനീഷ് (ക്രാന്തി അയർലന്റ് ), മനോജ് ജേക്കബ്(ബി.എം എ), ഷൈൻ എന്നിവർ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി…
ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചു. കഴിഞ്ഞ മാസം 0.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 മാസത്തിനിടെ 4.6 ശതമാനത്തിന്റെ വർദ്ധനവ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ വർഷം ജൂലൈ വരെയുള്ള കണക്കുകളാണ് ഇത്. 12 മാസത്തിൽ അയർലന്റിനായുളള ഇയു ഹോർമോണൈസ്ഡ് കൺസ്യൂമർ പ്രൈസ് സൂചിക 1.6 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രം 0.2 ശമാനത്തിന്റെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. എൻ2/എം50 നോർത്ത്ബൗണ്ടിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽവച്ച് യുവാവ് സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന 30 കാരിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോർക്ക്: ഈ വാരാന്ത്യ ബാങ്ക് അവധി ദിനത്തിൽ കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് കോർക്ക് വിമാനത്താവളവും. ഈ വാരാന്ത്യത്തിൽ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിമാനത്താവള അധികൃതർ കരുതുന്നത്. ഇതേ തുടർന്ന് പ്രതിദിനം 74,000 യാത്രികരെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഞായറാഴ്ച കോർക്ക് വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആരംഭം മുതൽ തന്നെ യാത്രയ്ക്കായി കോർക്ക് വിമാനത്താവളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. ഈ വർഷം ഇന്നലെ വരെ രണ്ട് മില്യൺ യാത്രികരെയാണ് വിമാനത്താവളം വരവേറ്റത്. 64 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നേട്ടം വിമാനത്താവളം കൈവരിക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും യുവാവിനെ കാണാതായി. മലാഹിഡെയിൽ താമസിക്കുന്ന 24 കാരനായ മൈക്കിൾ തോമസിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ മുതലാണ് യുവാവിനെ കാണാതെ ആയത്. വീട്ടിൽ നിന്നാണ് കാണാതായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇടത്തരം ശരീരവും നീല കണ്ണുകളും ബ്രൗൺ നിറത്തിലുള്ള മുടിയുമാണ് യുവാവിന് ഉള്ളത്. അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട്. കാണാതാകുമ്പോൾ ചാരനിരറത്തിലുള്ള ഹൂഡിയും ട്രൗസറും ചാര നിറത്തിലുള്ള ബൂട്ടുകളുമാണ് ധരിച്ചിരുന്നത്. മൈക്കിളിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡബ്ലിനിലെ കൂലോക്ക് ഗാർഡ സ്റ്റേഷനിൽ 01 666 4200 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
