- ലെറ്റർകെന്നിയിൽ ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തു
- ഡബ്ലിനിലെ പുതിയ ജിഎഎ പരിശീലന കേന്ദ്രം; അനുമതി നൽകി ആസൂത്രണ കമ്മീഷൻ
- യുവതിയെ പീഡിപ്പിച്ച കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
- മൈക്കിൾ ഗെയ്നിന്റെ കൊലപാതം; 50 കാരൻ കസ്റ്റഡിയിൽ തുടരുന്നു
- മോദിയുടെ സന്ദർശനത്തിന് മുന്നോടി ; അമേരിക്ക ഇസ്രായേലിൽ 11 F-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
- ഡൊണഗലിനെ നടുക്കി വാഹനാപകടം; രണ്ട് മരണം
- സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് അയർലൻഡിൽ
- കുടുംബജീവിതം തകർക്കുമെന്ന് ഭീഷണി ; സുധബേബിയെ കൊലപ്പെടുത്തിയത് ആസൂത്രിതമല്ലെന്ന് ഷാജി
Author: sreejithakvijayan
ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മണിമോർ സ്വദേശിനിയായ ആൻ മാർഷലാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുക്ക്‌സ്ടൗൺ പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ആൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
ഡബ്ലിൻ: ഓർത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് വിധേയരായതിന് ശേഷം ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളോട് തിരികെ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് എത്താൻ എച്ച്എസ്ഇയുടെ നിർദ്ദേശം. മുൻകരുതൽ നടപടിയെന്നോണമാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 62 കുട്ടികളോടാണ് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്തിടെ സേവനവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിൽ. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് മോർട്ട്‌ഗേജ് നിരക്കുകൾ എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട വിവരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഈ മാസം 3.50 ശതമാനം ആണ് ശരാശരി മോർട്ട്‌ഗേജ് നിരക്ക്. നവംബറിൽ ഇത് 3.53 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 3.80 ശതമാനം ആയിരുന്നു മോർട്ട്‌ഗേജ് നിരക്കുകൾ. 2023 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അന്തരീക്ഷ താപനില ഗണ്യമായി കുറയും. താപനില മൈനസ് നാല് ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയാകും കൊടും തണുപ്പ് അനുഭവപ്പെടുക. അന്നേ ദിവസം രാത്രി മൈനസ് നാല് ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുക. ഈ മണിക്കൂറുകളിൽ നല്ല തണുപ്പും മഞ്ഞ് മൂടിയ അന്തരീക്ഷവും ഉണ്ടാകും. വ്യാഴാഴ്ച ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നല്ല കാറ്റും ഉണ്ടാകും. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മഴ തുടരും.
ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി സ്ത്രീകളുടെ ജീവിതം ദുരിത പൂർണമാക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണം പാർപ്പിട പ്രതിസന്ധിയാണെന്നാണ് റിപ്പോർട്ടുകൾ. നാഷൺ വിമെൻസ് കൗൺസിലാണ് (എൻഡബ്ല്യുസി) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വീടില്ലാത്തത് സ്ത്രീകൾ ചൂഷണത്തിന് ഇരകളാകാൻ കാരണം ആകുന്നുവെന്നാണ് എൻഡബ്ല്യുസി ചൂണ്ടിക്കാട്ടുന്നത്. സെക്‌സ് ഫോർ റെന്റ് ചൂഷണം ഇതിന് ഉദാഹരണമാണ്. കുട്ടികളുള്ള സ്ത്രീകൾക്ക് പോലും ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. നിലവിൽ 5000 ലധികം ഭവന രഹിതരായ കുട്ടികൾ രാജ്യത്തുണ്ട്. 4500 ലധികം സ്ത്രീകളാണ് വീടില്ലാത്തതിനെ തുടർന്ന് അടിയന്തിര താമസസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
ഡബ്ലിൻ: ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഡച്ച് ബ്രൂവർ ഹൈനെകെൻ. ഇതോടെ അയർലൻഡിലെ നാന്നൂറോളം തൊഴിലാളികളും പ്രതിസന്ധിയിലാകും. ആഗോളതലത്തിൽ ആറായിരം തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജനുവരിയിൽ നിലവിലെ മേധാവി ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ആഗോള തലത്തിൽ വിൽപ്പനയ്ക്ക് ഇടിവ് നേരിട്ടതാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത് എന്നാണ് സൂചന.
ബെൽഫാസ്റ്റ്: നോർത്ത്‌സെെഡ് ഡാർട്ട് , കമ്യൂട്ടർ സർവ്വീസുകൾ വീണ്ടും തടസ്സപ്പെടും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾക്ക് തടസ്സം നേരിടുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. എൻജിനീയറിംഗ് ജോലികളെ തുടർന്നാണ് തടസ്സം അനുഭവപ്പെടുക. ഈ മാസം 21,22 തിയതികളിൽ മാലഹൈഡിനും ദ്രോഗെഡയ്ക്കും ഇടയിൽ ജോലികൾ നടക്കും. അതിനാൽ ഇതുവഴിയുള്ള ഡാർട്ട്, നോർതേൺ കമ്യൂട്ടർ സർവ്വീസുകളിൽ തടസ്സം ഉണ്ടാകും. കനോലിയ്ക്കും മാലഹൈഡിനും ഇടയിലെ ഡാർട്ട് സേവനങ്ങൾ പൂർണമായും നിർത്തിവയ്ക്കും.
ഡബ്ലിൻ: തിരക്ക് വർധിച്ചതോടെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷം. ബുധനാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 683 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ കിടക്കകൾ ലഭിക്കാത്ത രോഗികൾക്ക് മറ്റ് സംവിധാനങ്ങളിൽ ചികിത്സ നൽകുന്നുണ്ട്. 419 രോഗികൾ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 264 പേർ മറ്റ് വിഭാഗങ്ങളിലും ചികിത്സയിലുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നത്. 131 പേർ. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 37 പേരും സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 58 പേരും കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്.
ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസിലെ ബാറുകളിൽ വിൽപ്പന വർധിച്ചു. കഴിഞ്ഞ വർഷം 34 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് 4,45,000 യൂറോയുടെ അധിക നേട്ടം ഉണ്ടായി. വിസിറ്റേഴ്‌സ് ബാർ, മെമ്പേഴ്‌സ് ബാർ എന്നിങ്ങനെ രണ്ട് പബ്ബുകളാണ് ലെയ്ൻസ്റ്റർ ഹൗസിൽ ഉള്ളത്. ഇവിടങ്ങളിൽ പ്രീമിയം വിസ്‌കിയുടെ വില കഴിഞ്ഞ വർഷം കുറച്ചിരുന്നു. ഇതാണ് വിൽപ്പന വർധിക്കാൻ കാരണമായത് എന്നാണ് വിവരം.
ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ജോർജ് ഡോക്ക് ലുവാസ് സ്‌റ്റോപ്പിൽ ആയിരുന്നു സംഭവം. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചത്തെ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അവീവ സ്റ്റേഡിയത്തിലെ ഫുട്‌ബോൾ മത്സരത്തിന് ശേഷം ആയിരുന്നു സംഭവം. മത്സരത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നവരാണ് സംഘർഷത്തിൽ ഏർപ്പെട്ടത് എന്നാണ് സൂചന. അതേസമയം സംഭവം ലുവാസ് യാത്രികരെ പരിഭ്രാന്തിയിലാഴ്ത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
