- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
ആൻഡ്രിം: ഞായറാഴ്ചകളിൽ ശവസംസ്‌കാരം നിരോധിക്കാനുള്ള ആൻട്രിം കൗൺസിലിന്റെ തീരുമാനം തടഞ്ഞ് പ്രാദേശിക ജന പ്രതിനിധികൾ. ഇതോടെ മുന്നോട്ട് പോകാനുള്ള തീരുമാനം കൗൺസിൽ അംഗങ്ങളും ഉപേക്ഷിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു ആൻട്രിമിൽ ഞായറാഴ്ചകളിലെ സംസ്‌കാര ചടങ്ങുകൾക്ക് നിരോധനം കൊണ്ടുവരാൻ കൗൺസിൽ തീരുമാനിച്ചത്. മിഡ് ആൻഡ് ഈസ്റ്റ് ആൻട്രിം ബോറോ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. എൻവിരോൺമെന്റ് ആന്റ് ഇക്കണോമി കമ്മിറ്റിയുമായി കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച സംസ്‌കാര ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ ചില പ്രദേശങ്ങളിൽ മൃതദേഹം ഞായറാഴ്ചകളിൽ സംസ്‌കരിക്കുന്നത് ഒരു ആചാരമായി ഇന്നും തുടരുന്നുണ്ട്. ഇതോടെയാണ് പ്രാദേശിക ജനപ്രതിനിധികൾ എതിർപ്പ് ഉയർത്തിയത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഈ ആഴ്ച ശക്തമായ മഴ, മേഘാവൃതമായ അന്തരീക്ഷം, വെയിൽ എന്നിവ അനുഭവപ്പെടും. മുൻവർഷങ്ങളിലെ ശൈത്യകാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി അന്തരീക്ഷ താപനില ശരാശരിയ്ക്ക് മുകളിൽ ആയിരിക്കും. ഇന്ന് ദിനാരംഭത്തിൽ വടക്കൻ അയർലൻഡിന്റെ കിഴക്കൻ മേഖലയിൽ മഴ ലഭിക്കും. പിന്നീട് മഴയുടെ ശക്തി കുറയും. 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ശരാശരി താപനില.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ ലഹരി ഉപയോഗിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ അറസ്റ്റിൽ. ഡൊണഗൽ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ഇയാൾക്കെതിരെ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾ ചുമത്തി. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മേഖലയിൽ പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതി കാറുമായി അവിടെ എത്തിയത്. പോലീസിനെ കണ്ട ഇയാൾ ഇവിടെ നിന്നും അമിത വേഗതയിൽ കാറോടിച്ച് പോകുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി വ്യക്തമാകുകയായിരുന്നു. വാഹനത്തിൽ നിന്നും ലഹരിയും പിടിച്ചെടുത്തു.
ഡബ്ലിൻ: സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ക്രിസ്തുമസ് ബോണസ് ഇന്ന് മുതൽ ലഭിച്ച് തുടങ്ങും. 1.5 മില്യൺ ആളുകളാണ് ബോണസിന്റെ ഗുണഭോക്താക്കൾ. പെൻഷൻകാർ, ഒറ്റപ്പെട്ട രക്ഷിതാക്കൾ, വികലാംഗർ തുടങ്ങിയവർ ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നവരിൽ ഉൾപ്പെടുന്നു. 370 മില്യൺ യൂറോയാണ് ബോണസ് ഇനത്തിൽ ഇക്കുറി നൽകുന്നത്. പെൻഷനും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്ന ദിവസങ്ങളിൽ തന്നെ അർഹർക്ക് ബോണസും കൈപ്പറ്റാം. സാമൂഹിക സംരക്ഷണ മന്ത്രി ഡാര കാലിയറി ആണ് ഇക്കാര്യം അറിയിച്ചത്. ബോണസ് തുകയുപയോഗിച്ച് ക്രിസ്തുമസിന് മുൻപ് ഷോപ്പിംഗ് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലത്തെ ഷോപ്പിംഗ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രാദേശിക സമൂഹത്തെയും ബിസിനസുകളെയും പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഹെർസോഗ് പാർക്കിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം കൗൺസിലിൽ നിന്നും പിൻവലിച്ചേക്കും. പേര് മാറ്റത്തിനെതിരെ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും രംഗത്ത് എത്തിയതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്നും കൗൺസിൽ പിന്തിരിയുന്നത്. ലോർഡ് മേയർ റേ മക്ആഡം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡബ്ലിൻ സിറ്റി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഷേക്‌സ്പിയർ നിർദ്ദേശം പിൻവലിക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടുണ്ടെന്ന് റേ മക്ആഡം വ്യക്തമാക്കി. സ്ഥലങ്ങളുടെ പേര് മാറ്റൽ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ഇനിയും പൂർണമായ ധാരണ ഉണ്ടായിട്ടില്ല. ഇതേ തുടർന്നാണ് നിർദ്ദേശം പിൻവലിക്കുന്നത് എന്നാണ് റേ മക്ആഡത്തിന് റിച്ചാർഡ് നൽകിയിരിക്കുന്ന വിശദീകരണം. ഇസ്രായേൽ മുൻ പ്രസിഡന്റ് ചൈം ഹെർസോഗിന്റെ പേരാണ് സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന് നൽകിയിരിക്കുന്നത്. ഇസ്രായേൽ- പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
ഡൗൺ: കൗണ്ടി ഡൗണിൽ പശുക്കളിൽ ബ്ലൂ ടങ്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ. രോഗബാധ അയർലൻഡിന്റെ കാർഷിക മേഖലയിൽ സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൗണിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗത്തിന്റെ വ്യാപന തോത് അറിയാൻ കൂടുതൽ മൃഗങ്ങളെ പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ടെന്ന് മുയിർ കൂട്ടിച്ചേർത്തു. രോഗ പ്രതിരോധത്തിന് നോർതേൺ അയർലൻഡ് – യുകെ സർക്കാർ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. പരിശോധനയും നിരീക്ഷണവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ സ്റ്റുഡന്റ് അക്കൊമഡേഷൻ പദ്ധതിയ്ക്കായുള്ള ആസൂത്രണ അനുമതി റദ്ദാക്കി ഹൈക്കോടതി. പദ്ധതിയ്ക്കായുള്ള പുതിയ പ്ലാനിംഗ് സെറ്റ് നോട്ടീസ് സ്ഥാപിക്കുന്നതിൽ ഡെവലപ്പർമാർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. സ്വോർഡ്‌സിൽ 7.5 മില്യൺ യൂറോ വിലവരുന്ന 221 പർപ്പസ് ബിൽറ്റ് സ്റ്റുഡന്റ് അക്കൊമഡേഷൻ (പിബിഎസ്എ) ബെഡ് സ്‌പേസ് സ്‌കീമിനുള്ള പ്ലാനിംഗ് അനുമതി ആയിരുന്നു കോടതി റദ്ദാക്കിയത്. ഐഡീൻ വീലനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് നേരത്തെ ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് സൈറ്റ് പ്ലാനിംഗ് നോട്ടീസ് സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തുകയായിരുന്നു. ജസ്റ്റിസ് റിച്ചാർഡ് ഹംഫ്രീസ് ആണ് ആസൂത്രണ അനുമതി റദ്ദാക്കിയത്.
ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി അയർലൻഡിൽ. നാളെയാണ് അദ്ദേഹം ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അയർലൻഡിൽ എത്തുക. അദ്ദേഹത്തിനൊപ്പം പ്രഥമ വനിത ഒലീന സെലൻസ്‌കയും ഉണ്ടാകും. പ്രസിഡന്റ് ആയതിന് ശേഷം ആദ്യമായിട്ടാണ് സെലൻസ്‌കി അയർലൻഡിൽ എത്തുന്നത്. രാജ്യത്ത് എത്തുന്ന സെലൻസ്‌കിയെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്വാഗതം ചെയ്യും. പ്രസിഡന്റ് കാതറിൻ കനോലിയുമായും മീഹോൾ മാർട്ടിനുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തും. ഉപരിസഭയായ ഒയിറിയാച്ച്ടാസിന്റെ സംയുക്ത സഭാ യോഗത്തിൽ അദ്ദേഹം സംസാരിക്കും. നിലവിൽ യുക്രെയ്ൻ – റഷ്യ സംഘർഷം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനം.
ഡബ്ലിൻ: എഐസി ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ശനിയാഴ്ച മീത്തിലെ സ്റ്റാമുള്ളനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽ ആയിരുന്നു പരിപാടി. മത്സരത്തിലെ വിജയികൾക്ക് എഐസി യുകെ- അയർലൻഡ് സെക്രട്ടറി ജനേഷ് സിഎൻ, എഐസി ഡബ്ലിൻ സെക്രട്ടറി രതീഷ് സുരേഷ് എന്നിവർ ചേർന്ന് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. കമ്യൂണിസ്റ്റ് നേതാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായിട്ടായിരുന്നു ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഡിവിഷൻ 3-4 മത്സരത്തിൽ നോബിൻ- ദിബിൻ സംഖ്യം ജേതാക്കളായി. ബാസ്റ്റിൻ- സുമിത് സഖ്യം റണ്ണേഴ്‌സ് അപ്പ് ആയി. തോംസിൻ- ജോസഫ് സഖ്യമാണ് ഡിവിഷൻ 5-6 മത്സരത്തിലെ ജേതാക്കൾ. നന്ദകിഷോർ- ആന്റണി സഖ്യം റണ്ണേഴ്‌സ് അപ്പ് ആയി. ഡിവിഷൻ 7-8 ജഗദിഷ്- വൈദീക് സഖ്യമാണ്. ബിനു സുഗതൻ – ഷിജു ഗീവർഗ്ഗീസ് സംഖ്യം റണ്ണേഴ്‌സ് അപ്പായി.
ഡൗൺ: കൗണ്ടി ഡൗണിൽ പശുക്കൾക്കിടയിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ. രോഗബാധ വലിയ ആശങ്കയും നിരാശയും ഉളവാക്കുന്നത് ആണെന്ന് ഐഎഫ്എ അധ്യക്ഷൻ ഫ്രാൻസീ ഗോർമാൻ പ്രതികരിച്ചു. രണ്ട് പശുക്കളിലാണ് ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള എല്ലാ പ്രതിരോധപ്രവർത്തനങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 18 മാസങ്ങൾക്ക് മുൻപാണ് ഇംഗ്ലണ്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷം വളരെ ജാഗ്രതയിൽ ആയിരുന്നു കർഷകർ. ഇപ്പോഴും തങ്ങളുടെ കന്നുകാലികളെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
