- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
ഡബ്ലിൻ: ഐറിഷ് കമ്പനിയായ കോവാലെനിലെ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്. 400 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. മെറ്റയ്ക്ക് സർവ്വീസ് നൽകിയിരുന്ന കമ്പനിയാണ് കോവാലെൻ. അതേസമയം അപ്രതീക്ഷിതമായ പിരിച്ചുവിടൽ വാർത്ത ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. എഐ അനോട്ടേറ്റർ റോളുകളിലുള്ള 310 ലധികം പേർക്കും ക്വാളിറ്റി അനലിറ്റിക്‌സിലെ 59 പേർക്കും, മാനേജ്‌മെന്റ് , സപ്പോർട്ട് റോളുകളിലുള്ള 51 പേർക്കും ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. തൊഴിൽ ബാധിതരായവർക്ക് കമ്പനി പിരിച്ചുവിടൽ വേതനം മാത്രമേ നൽകുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡബ്ലിൻ 18 ലെ ഫോക്‌സ്‌റോക്കിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ നിയന്ത്രണംവിട്ട കാർ ഇവരെ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഇവർക്കൊഴികെ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണം എന്നാണ് പോലീസ് നിർദ്ദേശം.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഡൺമുറിയിൽ പൈപ്പ് ബോംബ് കണ്ടെത്തി. അരീമ ഡ്രൈവിൽ ആയിരുന്നു സംഭവം. പോലീസും അടിയന്തിര സേവനങ്ങളും എത്തി ബോംബ് നിർവ്വീര്യമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും വിദഗ്ധ സംഘവും എത്തി നടത്തിയ പരിശോധനയിൽ പൈപ്പ് ബോംബുകളാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നാലെ ദ്രുതഗതിയിൽ സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. പിന്നീട് നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ ബസ് ഐറാൻ കോച്ചിന് പരിക്ക്. എന്നിസ്‌ക്കില്ലെനിലെ ഡെറിലിൻ റോഡിൽ ആയിരുന്നു സംഭവം. ബസ് ഐറാൻ കോച്ചിന്റെ പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. യാത്രികരെയും വഹിച്ച് പോകുന്നതിനിടെ ബസിൽ മറ്റൊരു കാർ ഇടിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ പോലീസും അടിയന്തിര സേനാംഗങ്ങളും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർക്കും നിസാര പരിക്കുകൾ ഉണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ നടന്ന പലസ്തീൻ അനുകൂല പരിപാടിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. പലസ്തീനിനോടുള്ള ആഗോള ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് നിരവധി പേർ പങ്കുകൊണ്ടത്. പലസ്തീൻ വിഭജന പദ്ധതി ഐക്യരാഷ്ട്രസഭ അംഗീകരിച്ച് 78 വർഷം തികയുന്ന വേളയിൽ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നുമാണ് പരിപാടി ആരംഭിച്ചത്. ലെയിൻസ്റ്റർ ഹൗസിലേക്കായിരുന്നു മാർച്ച്. 170 ലധികം സംഘടനകൾ പരിപാടിയുടെ ഭാഗമായി. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ സമ്മേളിച്ച പരിപാടിയിൽ നിരവധി പേർ സംസാരിച്ചു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി ലിയാം കണ്ണിംഗ്ഹാമും പരിപാടിയുടെ ഭാഗമായി പ്രസംഗിച്ചു.
മീത്ത്: കൗണ്ടി മീത്ത് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായ രണ്ട് പേരെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇന്നലെ വൈകീട്ട് ബെറ്റിസ്ടൗൺ ഭാഗത്ത് ആയിരുന്നു സംഭവം. രക്ഷപ്പെട്ട രണ്ട് പേർക്കും അടിയന്തിര വൈദ്യസഹായം നൽകിയിട്ടുണ്ട്. വൈകുന്നേരമാണ് ബോട്ട് മുങ്ങിയതായുള്ള വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചത്. ഉടനെ രക്ഷാപ്രവർത്തം ആരംഭിക്കുകയായിരുന്നു. ക്ലോഗെർഹെഡിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ഓറിയെൽ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിനെ ആശങ്കയിലാഴ്ത്തി കന്നുകാലികൾക്കിടയിൽ ബ്ലൂടങ്ക് വൈറസ് ബാധ. കൗണ്ടി ഡൗണിൽ പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ബാംഗോറിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് 20 കിലോ മീറ്റർ ചുറ്റളവിൽ ഇറച്ചി വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. സ്‌റ്റോർമോണ്ടിന്റെ കൃഷി മന്ത്രി ആൻഡ്രൂ മുയിർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി വേനൽക്കാലത്താണ് മൃഗങ്ങളിൽ രോഗബാധ കാണാറുള്ളത്. ഒരു പ്രത്യേക തരം ഈച്ചയിൽ നിന്നാണ് ഈ രോഗം ബാധിക്കുന്നത്. ഇവ കടിക്കുന്നതിലൂടെ രോഗാണുക്കൾ മൃഗങ്ങളിൽ എത്തും. പശു, ആട്, മാൻ പോലുള്ള മൃഗങ്ങളിൽ രോഗം കണ്ടുവരാറുണ്ട്.
ക്ലെയർ: കൗണ്ടി ക്ലെയറിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 1,15,000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രദേശത്തെ വീടുകളിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പരിശോധനയിൽ 5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് പിന്നാലെ മറ്റൊരു വീട്ടിൽ കൂടി പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും 15,000 യൂറോയുടെ കഞ്ചാവും പിടിച്ചെടുത്തു.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്നലെ ഉച്ച മുതൽ പ്രാബല്യത്തിൽവന്ന വാണിംഗ് ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് അവസാനിക്കും. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. ശക്തമായ മഴ വാഹന യാത്രികർക്ക് കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം.
ഡബ്ലിൻ: കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കടിഞ്ഞാണിടാൻ യൂറോപ്യൻ പാർലമെന്റ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16 വയസ്സാക്കാനാണ് ഇയുവിന്റെ ആലോചന. ഇതിനായുള്ള നിയമ നിർമ്മാണം ഉൾപ്പെടെ യൂറോപ്യൻ പാർലമെന്റിന്റെ പരിഗണനയിൽ ഉണ്ട്. നിലവിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഓസ്‌ട്രേലിയയിൽ നിയന്ത്രണം ഉണ്ട്. ഈ നിയന്ത്രണം പിന്തുടരാനാണ് യൂറോപ്യൻ യൂണിയന്റെയും തീരുമാനം. ഇതേ തുടർന്നാണ് നിയമ നിർമ്മാണത്തെക്കുറിച്ചുള്ള ആലോചന.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
