- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
- ജോയ്സ് തോമസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം; ധനസമാഹരണത്തിന് തുടക്കം
- മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു
- ഫോട്ട ലൈൽഡ്ലൈഫ് പാർക്ക് തുറന്നു
- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
Author: sreejithakvijayan
ലൗത്ത്: കൗണ്ടി ലൗത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി പോലീസ്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദ്രോഗെഡയിലായിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയതും അല്ലാത്തതുമായി നൂറ് കണക്കിന് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവയ്ക്ക് വിപണിയിൽ 7,50,000 യൂറോ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. 40 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ ( ഡ്രഗ് ട്രാഫിക്കിംഗ്) രണ്ടാം വകുപ്പ് പ്രകാരം കേസ് എടുത്തു.
കാർലോ/ന്യൂയോർക്ക്: അമേരിക്കയിൽ ഐറിഷ് ഫാഷൻ ഡിസൈനർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റ്‌മോർട്ടത്തിൽ ആക്രമണത്തിന്റെ തെളിവുകൾ കാണാൻ സാധിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും പിടിവലി നടന്നതിന്റെയോ മറ്റ് ആക്രമണത്തിന്റെയോ തെളിവുകൾ കണ്ടെടുക്കാനും പോലീസിന് സാധിച്ചിട്ടില്ല. കാർലോ സ്വദേശിനിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് മരിച്ചത്. സഫോക്ക് കൗണ്ടി പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. മാർത്തയുടെ മൃതദേഹം ഇന്നലെ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. ആക്രമണത്തിന്റെ ലക്ഷണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് മൊണ്ടോക്ക് യാച്ച് ക്ലബ്ബിലെ ബോട്ടിൽ 33 കാരിയായ നോളൻ-ഒ’സ്ലാറ്റാറയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാഷൻ ബ്രാൻഡായ ഈസ്റ്റ് എക്‌സ് ഈസ്റ്റിന്റെ സ്ഥാപകയാണ് മാർത്ത.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് വന്ന ചെറുവിമാനം യുകെയിലെ ബർമിംഗ്ഹാം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ചെറു സ്വകാര്യ വിമാനമായ ബീച്ച് കിംഗ് എയറായിരുന്നു അടിയന്തിരമായി താഴെയിറക്കിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സംഭവം. പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം തിരിച്ചിറക്കി. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ജൂലൈ 13 ന് അപകടത്തിൽപ്പെട്ട ബീച്ച് ബി200 സൂപ്പർ കിംഗ് എയർ വിമാനത്തിന്റെ അതേ മോഡലാണ് ഇന്നലെയും അപകടത്തിൽപ്പെട്ടത്.
ഡബ്ലിൻ: കോർക്ക്, ഡബ്ലിൻ വിമാനത്താവളത്തിൽ ജൂലൈ മാസത്തിലും അനുഭവപ്പെട്ടത് വലിയ തിരക്ക്. കഴിഞ്ഞ മാസം ഡബ്ലിൻ വിമാനത്താവളത്തിലൂടെ പ്രതിദിനം ഒരു ലക്ഷം പേരാണ് സഞ്ചരിച്ചത്. കോർക്ക് വിമാനത്താവളത്തിലും പ്രതിദിന യാത്രികരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കോർക്ക് വിമാനത്താവളത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെട്ട മാസം ആയിരുന്നു ജൂലൈ. കഴിഞ്ഞ മാസം 3,78,000 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2024 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വർദ്ധനവാണ് യാത്രികരുടെ എണ്ണത്തിൽ ഉണ്ടായത്. അയർലൻഡിലെ പ്രധാന വിമാനത്താവളമായ ഡബ്ലിൻ 3.75 ദശലക്ഷം യാത്രികരെയായിരുന്നു കഴിഞ്ഞ മാസം വരവേറ്റത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തേതിനേക്കാൾ 6.9 ശതമാനം വർദ്ധനവ് യാത്രികരുടെ എണ്ണത്തിൽ ഇക്കുറി ഉണ്ടായി.
ഡബ്ലിൻ: അമേരിക്കയിൽ ഐറിഷ് വനിതയെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ലോംഗ് ഐലന്റിൽ യാച്ച് ക്ലബ്ബിൽ ആയിരുന്നു സംഭവം. 33 കാരിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് മരിച്ചത്. മാൻഹട്ടനിലാണ് മാർത്ത താമസിക്കുന്നത്. കാർലോ സ്വദേശിനിയാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അബോധാവസ്ഥയിൽ മാർത്തയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാഷൻ ബ്രാൻഡായ ഈസ്റ്റ് x ഈസ്റ്റിന്റെ സ്ഥാപകയാണ് മാർത്ത. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നു. ലഹരി ചികിത്സാ കേന്ദ്രമായ കൂൾമൈനിൽ ഇതുവരെ ചികിത്സ തേടി എത്തിയവരിൽ ഭൂരിഭാഗവും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെ ചികിത്സ തേടി എത്തിയവരിൽ 36 ശതമാനം പേരും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണ്. രാജ്യത്ത് കൊക്കെയ്ൻ ഉപയോഗം വർദ്ധിക്കുന്നതായി അടുത്തിടെ റട്ട്ലാൻഡ് സെന്ററും, ഹെൽത്ത് റിസർച്ച് ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂൾമൈനും വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അർദ്ധവാർഷിക റിപ്പോർട്ടിലാണ് വിശദാംശങ്ങൾ. കൊക്കെയ്ൻ കഴിഞ്ഞാൽ മദ്യം കഴിക്കുന്നവരാണ് ഏറ്റവും കൂടുതലായി ഇവിടെ ചികിത്സ തേടി എത്തിയിട്ടുള്ളത്. ആകെയുള്ളവരിൽ 30 ശതമാനമാണ് ഇത്. ഈ വർഷം ആദ്യ ആറ് മാസത്തിൽ 1,153 പേർക്ക് ചികിത്സ നൽകി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ദമ്പതികളെ പണം ആവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഓർബി കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ദമ്പതികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമായിരുന്നു ആക്രമിച്ചതെന്നാണ് ദമ്പതികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഡെലിവറി ഏജന്റുമാരെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം വീട്ടിൽ എത്തിയത്. വാതിൽ തുറന്നതോടെ മൂന്നംഗ സംഘം അതിക്രമിച്ച് വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ഇരുവരെയും തള്ളി താഴെയിട്ട പ്രതികൾ മർദ്ദിച്ചു. പിന്നാലെ സംഘത്തിലൊരാൾ തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. ബഹളം കേട്ടതോടെ അയൽക്കാർ ഓടിയെത്തി. ഇതോടെ മൂന്നംഗ സംഘം രക്ഷപ്പെടുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിൽ മലയാളി പെൺകുട്ടിയ്ക്ക് നേരെ വംശീയ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഐറിഷ് മലയാളി ദമ്പതികളായ നവീൻ- അനുപ എന്നിവരുടെ ആറ് വയസ്സുള്ള മകൾ നിയ നവീന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്നു നിയ. ഇതിനിടെ കുട്ടികളുടെ ഒരു സംഘം നിയയെ ആക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ പെൺകുട്ടിയെ കുട്ടികളുടെ സംഘം സൈക്കിൾ കൊണ്ട് ഇടിച്ച് വീഴ്ത്തി. നിലത്ത് വീണ കുട്ടിയെ മറ്റുള്ളവർ ചേർന്ന് മുഖത്ത് അടിച്ചു. ഇതിനിടെ കുട്ടികളിൽ ഒരാൾ Dirty Indian, go back to India’ എന്ന് ആക്രോശിക്കുകയും ചെയ്തുവെന്നാണ് നിയ പറയുന്നത്. കഴിഞ്ഞ എട്ട് വർഷമായി നവീനും അനുപയും അയർലന്റിലാണ് താമസം. അടുത്തിടെയാണ് ഇവർക്ക് ഐറിഷ് പൗരത്വം ലഭിച്ചത്. മകൾക്ക് നേരെയുണ്ടായ ക്രൂരത ദമ്പതികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഡബ്ലിൻ: ചെക്ക് ഇൻ റൂളിൽ മാറ്റം വരുത്തി റയാൻ എയർ. ഇനി മുതൽ മൊബൈൽ ഉപയോഗിച്ചുള്ള ചെക്ക് ഇൻ രീതി മാത്രമേ യാത്രികർക്ക് അനുവദിക്കൂവെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. പുതിയ നിയമം നവംബർ മൂന്ന് മുതൽ നിലവിൽ വരും. നടപടിക്രമങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കുന്നതിന് വേണ്ടിയാണ് ചെക്ക് ഇൻ നിയമത്തിൽ കമ്പനി മാറ്റം വരുത്തുന്നത്. അയർലൻഡിലും യൂറോപ്പിലെ വിമാനത്താവളങ്ങളിലും റയാൻഎയർ യാത്രയ്ക്കായി ഇലക്ട്രോണിക് ബോർഡിംഗ് പാസ് കരുതണം. മൈ റയാൻഎയർ ആപ്പിൽ നിന്നും യാത്രികർക്ക് ബോർഡിംഗ് പാസുകൾ സ്വന്തമാക്കാം. ബോർഡിംഗ് പാസുകൾക്ക് വേണ്ടി മാത്രം പ്രതിവർഷം 300 ടൺ പേപ്പറാണ് ആവശ്യമായി വരുന്നത് എന്ന് റയാൻഎയർ വ്യക്തമാക്കി. ഇതൊഴിവാക്കുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. മാത്രമല്ല ചെക് ഇൻ രീതി ഡിജിറ്റലാക്കുന്നത് യാത്രികർക്കും കൂടുതൽ സൗകര്യമാകുമെന്നും റയാൻഎയർ പറഞ്ഞു.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. വാഹനാപകടത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ലിക്സ്നോവിലെ ഡീർപാർക്കിലെ എൽ1029 റോഡിൽ അപകടം ഉണ്ടായത്. കൗമാരക്കാരൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. കൗമാരക്കാരന്റെ പേര് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
