- സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; പരിശോധനകൾ തുടരുന്നു
- അന്തരീക്ഷ താപനില താഴും; രാത്രി മഞ്ഞ് വീഴ്ച
- ബൈബിൾ കൺവെൻഷൻ ശനിയാഴ്ച
- പണപ്പെരുപ്പം ഉയരും; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്
- ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്
- കോൺഗ്രസ് ജയിക്കും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമാകും ; പി ജെ കുര്യന്റെ പ്രസ്താവന കല്ലുകടിയാകുന്നു
- പൂഴ്ത്തിവയ്പ്പുകാർക്കെതിരെ കർശന നടപടികളുമായി ഉത്തർപ്രദേശ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്
- യാത്രികരുടെ പരിധി ഉയരുന്നത് ടിക്കറ്റ് വില വർധിക്കുന്നതിന് കാരണമാകും; മുന്നറിയിപ്പ്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയർലൻഡിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് അയർലൻഡിൽ ശൈത്യം അനുഭവപ്പെടുന്നത്. അടുത്ത വാരത്തോടെ ഈ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാം. എങ്കിലും താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകില്ലെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
കെറി: കാലാവസ്ഥാ വ്യതിയാനം പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സീൽഗ് മിചിലിന് ഭീഷണിയാകുന്നതായി റിപ്പോർട്ട്. സന്യാസ കേന്ദ്രങ്ങളെ ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ക്ലൈമറ്റ് വൾണറബിലിറ്റി അസസ്‌മെന്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. കൗണ്ടി കെറിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സീൽഗ് മിചിൽ. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള സന്യാസ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. പ്രാദേശവാസികൾ തുടർന്നും സീൽഗ് മിചിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് എന്ന് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി പൈതൃക വകുപ്പ് പ്രതികരിച്ചു.
വാട്ടർഫോർഡ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ റെയിൽവേ ഗുഡ്‌സ് ക്രെയിൻ അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡിലെ കിൽമീഡനിൽ ആണ് പുന:സ്ഥാപിച്ച ഗുഡ്‌സ് ക്രെയിൻ അനാച്ഛാദനം ചെയ്തത്. 160 വർഷത്തോളം പഴക്കം ക്രെയിനിനുണ്ട്. ചാരിറ്റിയായ വാട്ടർഫോർഡ് ആൻഡ് സുയിർ വാലി റെയിൽവേയാണ് ക്രെയിൻ സ്ഥാപിച്ചത്. ഇതിനായി ഹെരിറ്റേജ് കൗൺസിലിൽ നിന്ന് സഹായവും ലഭിച്ചിരുന്നു.
ഡബ്ലിൻ: സമ്പൂർണ ഡിജിറ്റൽ ബോർഡിംഗ് പാസുകളിലേക്ക് മാറി പ്രമുഖ വിമാന കമ്പനിയായ റയാൻഎയർ. ബുധനാഴ്ച മുതൽ ആണ് കമ്പനി 100 ശതമാനം ഡിജിറ്റൽ ബോർഡിംഗ് പാസ് എന്ന തരത്തിലേക്ക് മാറിയത്. ഇനി മുതൽ എല്ലാ യാത്രികരും ഡിജിറ്റൽ ബോർഡിംഗ് പാസുകൾ കൈവശം സൂക്ഷിക്കണം. റയാൻഎയർ ആപ്പ് വഴി യാത്രികർക്ക് ബോർഡിംഗ് പാസ് സ്വന്തമാക്കാം. ഇനി മുതൽ യാത്രികർക്ക് പേപ്പർ ബോർഡിംഗ് പാസ് പ്രിന്റ് എടുക്കാൻ കഴിയില്ല. ഇതിനോടകം തന്നെ നിരവധി യാത്രികർ ഡിജിറ്റൽ ബോർഡിംഗ് പാസുകൾ യാത്രയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് റയാൻഎയർ ഡിജിറ്റൽ ബോർഡിംഗ് പാസുകൾ കൊണ്ടുവന്നിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ഇതോടൊപ്പം വിമാനക്കമ്പനി ലക്ഷ്യമിടുന്നു.
ഡബ്ലിൻ: അയർലൻഡിലെ വിപണിയിൽ പുതിയ വീടുകൾ എത്തുന്നില്ല. വീടുകളുടെ കുറവാണ് വാടക തുടർച്ചയായി കുതിച്ചുയരാൻ കാരണമാകുന്നത് എന്നാണ് റിപ്പോർട്ട്. തുടർച്ചയായി 18 പാദങ്ങളിൽ ഈ പ്രവണത തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നവംബർ 1 ലെ കണക്കുകൾ അനുസരിച്ച് രാജ്യവ്യാപകമായി 1,900 വീടുകളാണ് വാടകയ്ക്ക് ലഭ്യമായത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകൾ വിപണിയിൽ എത്തുന്നതിൽ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വാടക വീടുകളുടെ സ്റ്റോക്ക് വർഷം തോറും മൂന്നിലൊന്ന് ക്രമത്തിൽ കുറയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ് ആക്ടിലെ 30ാം വകുപ്പ് പ്രകാരം ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച സമാന കേസിൽ 30 ഉം 40 ഉം വയസ്സുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 30 കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്‌പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗൻ അടുത്ത ഫിയന്ന ഫെയിൽ നേതാവ് ആകുന്നതിനുള്ള സാധ്യത മങ്ങുന്നു. ലാഡ്‌ബ്രോക്ക്‌സാണ് കെല്ലഗൻ നേതൃത്വസ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണെന്ന് നിരീക്ഷിച്ചിരിക്കുന്നത്. ഇതോടെ ആരാകും പാർട്ടിയുടെ അടുത്ത നേതാവ് എന്ന കാര്യത്തിൽ സസ്‌പെൻസ് വർധിക്കുകയാണ്. നേതൃസ്ഥാനം ഒഴിയാൻ മീഹോൾ മാർട്ടിന് സമ്മർദ്ദം ഏറുകയാണ്. നിലവിൽ കെല്ലഗൻ ഉൾപ്പെടെ നാല് പേരാണ് ഫിയന്ന ഫെയിലിന്റെ നേതൃസ്ഥാനം അലങ്കരിക്കാൻ സാധ്യതയുള്ളത്. ഗതാഗത മന്ത്രി ദരാഗ് ഒ ബ്രയാൻ, സാമൂഹിക സുരക്ഷാ മന്ത്രി ഡാര കാലിയറി, പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്‌സ് എന്നിവരാണ് പരിഗണനയിൽ ഉള്ളത്.
ഡബ്ലിൻ: ഡബ്ലിനിൽ അധികപരിപാടി പ്രഖ്യാപിച്ച് ഡിജെ കാൽവിൻ ഹാരിസ്. അടുത്ത വർഷം ജൂൺ 28 ന് കൂടി ഡബ്ലിനിൽ അദ്ദേഹത്തിന്റെ പരിപാടി ഉണ്ടായിരിക്കും. ഈ മാസം 21 മുതൽ 28 ലെ ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. നേരത്തെ ജൂൺ 27, , ഓഗസ്റ്റ് 22 എന്നീ തിയതികളിൽ ആയിരുന്നു ഷോകൾ പ്രഖ്യാപിച്ചിരുന്നത്. 21 ന് രാവിലെ ഒൻപത് മണി മുതൽ ജൂൺ 28 ലെ ഷോയ്ക്ക് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ആവശ്യക്കാർക്ക് www.ticketmaster.ie വഴി ബുക്കിംഗ് ഫീസ് ഉൾപ്പെടെ നൽകി ടിക്കറ്റുകൾ സ്വന്തമാക്കാം. 79.90 യൂറോയാണ് ടിക്കറ്റ് വില. ആർട്ടിസ്റ്റ് പ്രീസെയിൽ 18 നും എംസിഡി പ്രീ സെയിൽ നവംബർ 20 നും നടക്കും.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 60 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ആഴ്ച മുൻപ് തന്നെ വയോധിക മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയോധികയുടെ നായയുടെ മൃതദേഹവും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രൂക്ക്‌സൈഡ് ഗ്രാമത്തിലെ താമസക്കാരിയായ കാർമെൽ റോബിൻസൺ ആണ് മരിച്ചത്. തിങ്കളാഴ്ച ആയിരുന്നു ഇവരുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തത്. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം. വീട്ടിൽ ഒറ്റയ്ക്കാണ് കാർമെൽ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാട്ടർഫോർഡ്: എൻസിടി ടെസ്റ്റ് സെന്ററിന്റെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനെതിരെ ടിഡി പോൾ മർഫി നൽകിയ അപേക്ഷ തള്ളി. ആസൂത്രണ കമ്മീഷന് മുൻപാകെ മർഫി നൽകിയ അപേക്ഷയാണ് തള്ളിയത്. പ്രവർത്തന സമയം വർധിപ്പിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുമെന്ന് ആയിരുന്നു മർഫിയുടെ വാദം. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലാണ് എൻസിടി സെന്റർ ഉടമകളായ അപ്പലസ് ഇൻസ്‌പെക്ഷൻ സർവ്വീസ് ലിമിറ്റഡിന് പ്രവർത്തി സമയം വർധിപ്പിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൗൺസിലിന്റെ തീരുമാനം കമ്മീഷൻ ശരിവച്ചു. 66 മണിക്കൂർ ആയിരുന്നു സെന്ററിന്റെ പ്രവർത്തന സമയം. ഇത് 81 ആക്കിയാണ് ഉയർത്തിയിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
