- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
- മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു; സമരത്തിൽ നിന്നും പിന്മാറി കെയർഡോക്ക് ജീവനക്കാർ
- രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ
- ഫ്ളൂ; ആശുപത്രികളിൽ നിയന്ത്രണം
- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
- വീടിന് നേരെ വെടിവയ്പ്പ്; സംഭവം നോർത്ത് ബെൽഫാസ്റ്റിൽ
- ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്
- അയർലൻഡിൽ താപനില കുറയുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം മാസം 9,000 പേർക്കാണ് രാജ്യത്ത് ജോലി നഷ്ടമായതെന്നാണ് കണക്കുകൾ. കഴിഞ്ഞ മാസം അവസാനം വരെ 143,100 പേരാണ് തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ അവസാനം വരെ ഇത് 134,500 ആയിരുന്നു. ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് ശതമാനം 4.9 എന്നതിലേക്ക് ഉയർന്നു. ജൂണിൽ ഇത് 4.6 ശതമാനം ആയിരുന്നു. 15 നും 24 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. ജൂണിൽ 11.3 ശതമാനം ആയിരുന്നു ഇവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ജൂലൈയിൽ ഇത് 12.2 ശതമാനമായി വർദ്ധിച്ചു.
ഡബ്ലിൻ: അയർലൻഡിലെ പുതിയ റെയിൽവേ സ്റ്റേഷൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് രാവിലെ 11. 45 ന് ഗതാഗതമന്ത്രി ദറാഗ് ഒബ്രിയനും ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ ചെയർമാൻ ജിം ഗിൽഡിയയും ചേർന്നായിരുന്നു പുതിയ ഡാർട്ട് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അതേസമയം രാവിലെ 8.45 ഓടെ തന്നെ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിരുന്നു. ഡബ്ലിനിലെ ശങ്കിലിനും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലുള്ള വുഡ്ബ്രൂക്കിലാണ് പുതിയ സ്റ്റേഷൻ. 1910 മുതൽ 1960 വരെ ഈ പ്രദേശത്തിന് സേവനം നൽകിയിരുന്ന മുൻ വുഡ്ബ്രൂക്ക് ഹാൾട്ടിൽ നിന്ന് ഏകദേശം 250 മീറ്റർ വടക്കായിട്ടാണ് പുതിയ സ്റ്റേഷന്റെ സ്ഥാനം. പ്രവൃത്തി ദിവസങ്ങളിൽ ഇരു ദിശകളിലേക്കും ഏകദേശം 10 മിനിറ്റ് ഇടവിട്ട് ട്രെയിൻ സർവ്വീസ് ഉണ്ടാകും. ഇവിടെ നിന്നും ഡബ്ലിനിലേക്ക് 40 മിനിറ്റ് നേരത്തെ യാത്രയുണ്ട്. 174 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്. പാസഞ്ചർ ഷെൽട്ടറുകൾ, ഇരിപ്പിടങ്ങൾ, സിസിടിവി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. യാത്രികരുടെ സൈക്കിൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. …
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ. പകൽ സമയങ്ങളിൽ രാജ്യത്ത് കടുത്ത ചൂടും വൈകുന്നേരങ്ങളിൽ മഴയും ലഭിക്കും. അതേസമയം വരുന്ന രണ്ട് ദിവസം പകൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇന്ന് ഉച്ച സമയങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും. എന്നാൽ വൈകീട്ടോടെ അന്തരീക്ഷം തണുക്കും. ഉച്ചയ്ക്ക് ശേഷം തെക്ക്- പടിഞ്ഞാറ് ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കും. രാത്രി കാലങ്ങളിൽ മഴ കൂടുതൽ ശക്തമാകാനുള്ള സാദ്ധ്യതയുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ജോലിയ്ക്കിടെ പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ 156 പോലീസുകാരാണ് ജോലിയ്ക്കിടെ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ മാസം 23 വരെയുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞ 12 വർഷത്തിനിടെ 3,440 പോലീസുകാർ ആക്രമിക്കപ്പെട്ടു. 2014- 299, 2015- 301, 2016- 282, 2017- 264, 2018- 224, 2019- 266, 2020- 223, 2021- 266, 2022- 316 , 2023- 470, 2024- 373 എന്നിങ്ങനെയാണ് ഓരോ വർഷവും ആക്രമണത്തിന് ഇരയായ പോലീസുകാരുടെ എണ്ണം. പാർലമെന്റിൽ നീതിന്യായവകുപ്പ് മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കിയത്. അതേസമയം ജോലിയ്ക്കിടെ പോലീസുകാരെ ആക്രമിച്ചാൽ 7 മുതൽ 17 വർഷം വരെയാണ് തടവ്.
ഡെറി: ഡെറിയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാർക്കെതിരെ കുറ്റം ചുമത്തി കോടതി. 17 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. ജൂണിൽ ആയിരുന്നു ഇവർ ഉൾപ്പെട്ട അക്രമ സംഭവം ഉണ്ടായത്. പ്രതികളിൽ ഒരാൾക്കെതിരെ കലാപ ശ്രമവുമായി ബന്ധപ്പെട്ട കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കലാപത്തിന് പ്രോത്സാഹനം നൽകിയെന്നാണ് രണ്ടാമന് മേൽ ചുമത്തപ്പെട്ടകുറ്റം. ഇരുവരെയും ഈ മാസം 19 ന് കോടതിയിൽ ഹാജരാക്കും. ജൂണിൽ ഡെറിയിലെ നെയ്‌ലേഴ്‌സ് റോ മേഖലയിൽ ആയിരുന്നു അക്രമ സംഭവം ഉണ്ടായത്. ഇവരുടെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
ഡബ്ലിൻ: അയർലൻഡിലെ നഴ്‌സുമാർക്ക് കുറഞ്ഞ വാടകയിൽ വീടുകൾ ഉറപ്പാക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട പദ്ധതി അന്തിമഘട്ടത്തിലെത്തി. ശരത്കാലമാകുമ്പോഴേയ്ക്കും നഴ്‌സുമാർക്ക് വീടുകൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്എൻട്രിയാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. ഡെയ്‌ലിൽ സോഷ്യൽ ഡെമോക്രാറ്റിക് ഭവന വക്താവ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം പുതിയ പദ്ധതി നഴ്‌സുമാരുടെ ബുദ്ധിമുട്ടുകൾക്ക് വലിയ ആശ്വാസമാകും.
ക്ലോൺമെൽ: വൻ ജനപങ്കാളിത്തത്തെ തുടർന്ന് ചരിത്ര നേട്ടവുമായി ടിപ്പ് ഇന്ത്യൻ ക്ലോൺമെൽ സമ്മർഫെസ്റ്റ് 2025. ഓഗസ്റ്റ് 2 ന് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ഐറിഷ് പൗരന്മാരാണ് പങ്കെടുത്തത്. ഇതോടെ ഐറിഷ് പങ്കാളിത്തം ഏറ്റവും കൂടുതലായ ആദ്യത്തെ ഇന്ത്യൻ സമ്മർ ഫെസ്റ്റായി ഇത്തവണത്തെ ടിപ്പ് ഇന്ത്യൻ ക്ലോൺമെൽ സമ്മർ ഫെസ്റ്റ് മാറി. പദ്മശ്രീ ഐഎം വിജയൻ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഐ.എം. വിജയൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് കിക്ക് ഓഫ് നിർവഹിക്കുകയും, ടഗ് ഓഫ് വാറിന് പതാക വീശി തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് ക്ലോൻമെൽ മേയറിനൊപ്പം ദീപം കൊളുത്തി സമ്മർഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ നടന്ന ബിഗ് ജനറേറ്റർ ബാൻഡിന്റെ ലൈവ് പരിപാടി ഫെസ്റ്റിന്റെ മുഖ്യ ആകർഷണം ആയി. സദസ്സിനെ ഇളക്കിമറിച്ച് വൈകീട്ട് ഗായിക റിമി ടോമിയുടെ തകർപ്പൻ പെർഫോർമൻസും ഉണ്ടായിരുന്നു.
ഡബ്ലിൻ: തീരം വഴിയുള്ള ലഹരിക്കടത്ത് തടയാൻ ഐറിഷ് റവന്യൂ കസ്റ്റംസിന് കൂട്ടായി പുതിയ കപ്പൽ. ആർസിസി കോസെയ്ന്റ് ഐറിഷ് തീരത്തെത്തി. ഈ മാസം മൂന്നിനാണ് കപ്പൽ കോർക്കിൽ എത്തിയത്. നിലവിൽ കപ്പലിലെ ക്രൂ അംഗങ്ങൾക്ക് പരിശീലനം നൽകിവരികയാണെന്നാണ് റിപ്പോർട്ടുകൾ. സ്‌പെയിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓക്‌സ് നേവലാണ് കപ്പലിന്റെ നിർമ്മാതാക്കൾ. 9 മില്യൺ യൂറോ ചിലവിട്ടാണ് ആർസിസി കോസെയ്ന്റ് നിർമ്മിച്ചത്. ഐറിഷ് സർക്കാരും യൂറോപ്യൻ ആന്റി ഫ്രോഡ് ഓഫീസ് ആയ ഒലാഫും ചേർന്നാണ് നിർമ്മാണത്തിന്റെ ചിലവ് വഹിച്ചിരിക്കുന്നത്. ഇരട്ട എൻജിൻ കപ്പലായ ഇതിന് 750 നോട്ടിക്കൽ മൈൽവരെ റേഞ്ചും 18 നോട്ട്‌വരെ വേഗവും ഉണ്ട്. നിലവിൽ ആർസിസി സർവ്വേയർ, ആർസിസി ഫെയർ എന്നീ കപ്പലുകളാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി റവന്യൂവകുപ്പ് ഉപയോഗിക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിലെ കോണർ മക്‌ഗ്രെഗർ ബ്ലാക്ക് ഫ്രോഗ് പബ്ബിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന് ആയിരുന്നു പബ്ബിൽ തീപിടിത്തം ഉണ്ടായത്. സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂലൈ 25 ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പബ്ബിൽ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി ഉടനെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അതേസമയം അറ്റകുറ്റപ്പണികൾക്ക് ശേഷം പബ്ബ് വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ടിപ്പററി: ഓണക്കാലമായതോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി. മുൻ വർഷത്തേത് പോലെ ആഴ്ചകൾ നീണ്ട് നിൽക്കുന്ന പരിപാടിയാണ് ഇക്കുറിയും. ഓണാഘോഷത്തിന്റെ ഭാഗമായി ഈ മാസം 1 ന് നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് സ്‌പോർട്‌സ് ഡേ നടന്നു. വരും ആഴ്ചകളിൽ കൂടുതൽ ആഘോഷപരിപാടികൾ നടക്കും. നീനാ കൈരളി അംഗങ്ങളെ നാല് ടീമുകളായി തിരിച്ചിട്ടുണ്ട്. കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാന, തീപ്പൊരി, വേടൻ എന്നിങ്ങനെയാണ് ടീമുകൾക്ക് പേര് നൽകിയിരിക്കുന്നത്. നാല് ടീമുകളുടെയും വാശിയേറിയ പോരാട്ടത്തിന് ആയിരുന്നു സ്‌പോർഡ്‌സ് ഡേ സാക്ഷ്യം വഹിച്ചത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ലേലം, റമ്മി എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടന്നിരുന്നു. സെപ്തംബർ വരെ ഈ ആഘോഷപരിപാടികൾ തുടരും. സെപ്തംബറിൽ നടക്കുന്ന ഓണാഘോഷങ്ങളോടെയും ഓണസദ്യയോടെയും ആഘോഷപരിപാടികൾക്ക് അവസാനമാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
