- വെസ്റ്റ്മീത്തിൽ വാഹനാപകടം; 60 കാരൻ മരിച്ചു
- ജോലി കഴിഞ്ഞ് മടങ്ങും വഴി കാർ പുഴയിലേക്ക് മറിഞ്ഞു; കോർക്കിൽ മലയാളി യുവാവിന് ദാരുണാന്ത്യം
- അർമാഗിൽ ലഹരിവേട്ട; നാല് പേർ അറസ്റ്റിൽ
- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
- മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു; സമരത്തിൽ നിന്നും പിന്മാറി കെയർഡോക്ക് ജീവനക്കാർ
- രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ
- ഫ്ളൂ; ആശുപത്രികളിൽ നിയന്ത്രണം
- യുവാവിന് മർദ്ദനം; ഗുരുതര പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ ഷോപ്പിംഗ് സെന്ററിൽ തീപിടിത്തം. റാത്ത്ഫർണാമിലുള്ള നട്ട്‌ഗ്രോവ് ഷോപ്പിംഗ് സെന്ററിലായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. ഇന്നലെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഉടൻ ഫയർഫോഴ്‌സ് എത്തി നടപടികൾ സ്വീകരിച്ചതിനാൽ വൻ ആഘാതം ഒഴിവായി. ഷോപ്പിംഗ് സെന്ററിൽ നേരിയ തോതിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കംപ്രസ്സറിൽ നിന്നാണ് തീ ഉയർന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിലെ പുതിയ റെയിൽവേ സ്റ്റേഷൻ ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും. ആദ്യ ട്രെയിൻ രാവിലെ 8.54 ന് കടന്ന് പോകുന്നതോട് കൂടി ഡാർട്ട് സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. വുഡ്ബ്രൂക്കിൽ നിന്നും മലാഹൈഡിലേക്ക് ആണ് ആദ്യ ട്രെയിൻ. തെക്കൻ ഡബ്ലിനിലെ ശിങ്കിലിനും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലാണ് വുഡ്ബ്രൂക്ക് സ്‌റ്റേഷന്റെ നിർമ്മാണം. ഇത് ഈ വഴിയുള്ള യാത്രികരുടെ യാത്ര കൂടുതൽ എളുപ്പമാക്കും. വുഡ്ബ്രൂക്കിനെയും ഷാംഗനാഗിനെയും ബന്ധിപ്പിക്കുന്ന നിർണായക ഡാർട്ട് സ്റ്റേഷൻ ആയിരിക്കും വുഡ്ബ്രൂക്കിലെ പുതിയ സ്റ്റേഷൻ. അയർലൻഡ് റെയിൽവേയ്ക്ക് കീഴിലുള്ള 147ാമത് സ്റ്റേഷൻ കൂടിയാണ് ഇത്. അതേസമയം പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോട് കൂടി മറ്റ് ട്രെയിൻ സർവ്വീസുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റം വരും. 191 ഡാർട്ട് സർവ്വീസുകൾ ദിനം പ്രതി ഉണ്ടാകും. 174 മീറ്ററുള്ള രണ്ട് പ്ലാറ്റ് ഫോമുകളാണ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും. സുരക്ഷയ്ക്കായി ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സൈക്കിൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും…
ഡബ്ലിൻ: അയർലൻഡിലെ ജനങ്ങൾ വംശീയതയ്‌ക്കെതിരെ നിലകൊള്ളണമെന്ന അഭ്യർത്ഥനയുമായി ഡബ്ലിനിലെ ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ് ഡോ. മൈക്കിൾ ജാക്‌സൺ. ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം വർദ്ധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വംശീയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയർലണ്ടിൽ ഇന്ത്യൻ ജനതയ്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അയർലൻഡ് ഇന്ത്യ കൗൺസിൽ ചെയർമാൻ പ്രശാന്ത് ശുക്ലയുടെ അഭ്യർത്ഥന പോലെ എല്ലാ വകുപ്പുകളും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണം. ചർച്ച് ഓഫ് അയർലൻഡിന് ഇന്ത്യയിലെ ക്രിസ്ത്യൻ പാരമ്പര്യവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഡബ്ലിൻ: അയർലൻഡിൽ പുതിയ ഡാർട്ട് സ്റ്റേഷനായ വുഡ്ബ്രൂക്ക് സ്റ്റേഷൻ നാളെ തുറക്കും. വുഡ്ബ്രൂക്ക് സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഞായറാഴ്ച രാവിലെ 8.54 ന് മലാഹൈഡിലേക്ക് പുറപ്പെടും. 15 വർഷത്തിന് ശേഷമാണ് പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. തെക്കൻ ഡബ്ലിനിലെ ഷാങ്കില്ലിനും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലാണ് വുഡ്ബ്രൂക്ക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഐറിഷ് റെയിൽ ശൃംഖലയിലെ 147-ാമത്തെ ട്രെയിൻ സ്റ്റേഷനാണിത്. വുഡ്ബ്രൂക്ക് മേഖലയിൽ നിരവധി പുതിയ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് ഐറിഷ് റെയിൽ കമ്മ്യൂണിക്കേഷൻസ് മേധാവി ബാരി കെന്നി പറഞ്ഞു. ഇതിന്റെ ഭാഗമാണ് പുതിയെ റെയിൽവേ സ്റ്റേഷൻ. കോവിഡ് മഹാമാരിയ്ക്ക് ശേഷം പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ മാറ്റം വന്നു. കോവിഡിന് ശേഷം കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുന്നുണ്ടെന്നും കെന്നി വ്യക്തമാക്കി.
ബെൽഫാസ്റ്റ്: നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിച്ച 18 കാരന് അഭിനന്ദന പ്രവാഹം. ആർഎൻഎൽഐ ലൈഫ് ഗാർഡ് കോഹൻ ക്യൂറിയ്ക്കാണ് സമയോചിതമായ ഇടപെടലിന് സോഷ്യൽ മീഡിയയിലും നേരിട്ടും അഭിനന്ദനങ്ങൾ ലഭിക്കുന്നത്. തന്റെ 18ാം ജന്മദിനത്തിൽ ആയിരുന്നു കോഹന്റെ സാഹസിക രക്ഷാപ്രവർത്തനം. കഴിഞ്ഞ ദിവസം ആയിരുന്നു പോർട്ട്‌സ്‌റ്റൈവറ്റ് ബീച്ചിൽ നീന്താനിറങ്ങിയ സ്ത്രീ അപകടത്തിൽപ്പെട്ടത്. ഇതേസമയം തീരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു കോഹൻ . അപ്പോഴാണ് വെള്ളത്തിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീയെ കണ്ടത്. ഉടനെ രക്ഷാബോട്ടിൽ സ്ത്രീയുടെ അടുത്ത് എത്തി രക്ഷിക്കുകയായിരുന്നു. അപ്പോഴേയ്ക്കും സ്ത്രീ വല്ലാതെ ഭയന്നിരുന്നു. തുടർന്ന് സ്ത്രീയ്ക്ക് ആവശ്യമായ പ്രാഥമിക വൈദ്യസഹായം നൽകി. തുടർന്ന് തീരത്ത് എത്തിച്ചു. ഇതിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ സമയം ശക്തമായ തിരമാലകൾ ആയിരുന്നു അനുഭവപ്പെട്ടത്. ഇതിനിടെയായിരുന്നു 18 കാരൻ സാഹസികമായി സ്ത്രീയെ രക്ഷിച്ചത്.
ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. നഗരത്തിന്റെ പലഭാഗങ്ങളിലും ആളുകൾ സംഘം ചേർന്ന് പട്രോളിംഗ് നടത്തുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പോലീസിന്റെ മുന്നറിയിപ്പ്. രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ബെൽഫാസ്റ്റ് നെറ്റ് വാച്ച് ഫസ്റ്റ് ഡിവിഷൻ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. രാത്രിയിൽ തെരുവിലൂടെ ആളുകൾ സംഘം ചേർന്ന് നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇവർ മറ്റുള്ളവരുമായി സംഘർഷത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് കണ്ടാൽ ഭയമുളവാക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ കുടിയേറ്റക്കാരുടെ സംഘമാണെന്നാണ് സോഷ്യൽ പ്രചരിക്കുന്നത്. സ്വയം പ്രഖ്യാപിത ജാഗ്രതാ സംഘങ്ങൾ എന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം.
ഡബ്ലിൻ: ഭിന്നശേഷി കേന്ദ്രങ്ങളിലെ ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുകളുമായി അന്തേവാസികൾ. തങ്ങളുടെ ബാങ്ക് കാർഡുകൾ ഉൾപ്പെടെ കൈവശം സൂക്ഷിക്കുന്നത് ജീവനക്കാരാണെന്നാണ് ഇവർ പറയുന്നത്. ഇതേ തുടർന്ന് സ്വന്തം പണം വിനിയോഗിക്കാൻ ജീവനക്കാരോട് ചോദിക്കേണ്ട അവസ്ഥയാണെന്നും അന്തേവാസികൾ പറയുന്നു. ഹിഗ്വ ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) പുറത്തുവിട്ട റിപ്പോർട്ടിലാണ് അന്തേവാസികളുടെ വെളിപ്പെടുത്തൽ ഉള്ളത്. ഭിന്നശേഷി കേന്ദ്രങ്ങളിലെ അന്തേവാസികൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ പലരും അവകാശവുമായി ബന്ധപ്പെട്ട് വെല്ലുവിളി നേരിടുന്നുണ്ട്. കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കുറവിനെ തുടർന്ന് വലിയ ബുദ്ധിമുട്ടുകൾ അന്തേവാസികൾ അനുഭവിക്കുന്നു. ആവശ്യമുള്ളപ്പോൾ പുറത്ത് പോകുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും ഇവർ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ബെൽഫാസ്റ്റ്: കനാൽ ടൗപാത്തിന് സമീപം 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന 41 കാരനെയാണ് പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി. നോർത്താംപ്ടൺ സ്വദേശി റോബർട്ട് ബ്രൗണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നായിരുന്നു സംഭവം. നെനെ നദിയ്ക്ക് സമീപമുളള ബെഞ്ചിൽ മാരകമായി പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ കാണുകയായിരുന്നു. ഉടനെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൈയിലെ വലിയ മുറിയിൽ നിന്നും രക്തംവാർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. സംഭവത്തിൽ കഴിഞ്ഞ 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ കൂടി പോലീസ് പിടികൂടിയത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണവേട്ട. 1.28 മില്യൺ യൂറോയുടെ പണം പിടികൂടി. ഡബ്ലിനിലെ ക്രിമിനൽ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. സംഭവത്തിൽ 50 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണിബ്രൂക്കിൽ വച്ചായിരുന്നു പണം പിടികൂടിയത്. പ്രദേശത്ത് ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കാറിൽ പണവുമായി 50 കാരൻ എത്തിയത്. ഇയാളുടെ കാറിൽ നിന്നും 1,97,760 യൂറോ ആണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെ ഇവരുമായി ബന്ധമുള്ളയിടങ്ങളിൽ പരിശോധന നടത്തി. ആകെ 10,86,175 യൂറോ ആണ് പിടിച്ചെടുത്തത്.
ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന ( റോമൻ) 17 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് കുർബാന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുർബാന ആരംഭിക്കും. കുർബാനയിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. വിലാസം Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628
Subscribe to Updates
Get the latest creative news from FooBar about art, design and business.
