Author: sreejithakvijayan

ഡബ്ലിൻ: സമൂഹമാധ്യമ ഉപയോഗത്തിനും പരസ്യങ്ങൾക്കുമായി വൻ തുക ചിലവിട്ട് ഐറിഷ് ഡിഫൻസ് ഫോഴ്‌സ്. രണ്ട് മല്യൺ യൂറോയാണ് ഇതുവരെ ചിലവാക്കിയത്. വൈവിധ്യമാർന്ന പരസ്യങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും യുവ തലമുറയിൽ സൈനിക സേവനത്തിന് വേണ്ടിയുള്ള താത്പര്യം ഉണ്ടാക്കിയെടുക്കുകയാണ് സേനയുടെ ലക്ഷ്യം. ഫേസ്ബുക്ക്, ടിക്ക് ടോക്ക്, ബിൽബോർഡുകൾ എന്നിവ വഴി ആളുകളിലേക്ക് എത്തുന്നതിനായി 1.91 മില്യൺ യൂറോയാണ് ചിലവഴിച്ചത് എന്ന് ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി. വീഡിയോ ഗെയിമിലൂടെയും യുവ തലമുറയെ ആകർഷിക്കുന്നുണ്ട്. വിവിധ ക്യാംപെയ്‌നുകൾക്കും റിക്രൂട്ട്‌മെന്റിനുമായി 71,000 യൂറോ ചിലവഴിച്ചിട്ടുണ്ട്. അതേസമയം സേനയുടെ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം 13,000 പേരാണ് ഡിഫൻസ് ഫോഴ്‌സിൽ ചേരാൻ അപേക്ഷ നൽകിയത്. ഇതിൽ 11,191 പേർ പുരുഷന്മാരും, 1751 പേർ സ്ത്രീകളുമാണ്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കഞ്ചാവ് മാഫിയകളെ തകർത്തെറിഞ്ഞ് പോലീസ്. വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു വിവിധ മേഖലകളിൽ പോലീസ് പരിശോധന നടത്തിയത്. ഇതിൽ ടെമ്പിൾപാട്രിക്, കോളറൈൻ, ടാൻഡ്രഗീ, ലുർഗാൻ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് കൃഷികൾ കണ്ടെത്തിയത്. താമസസ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയ മുറികളിൽ ആയിരുന്നു കഞ്ചാവ് വളർത്തൽ. ഏകദേശം 5,79,790 യൂറോ വിലവരുന്ന കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അതിശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. ഇന്ന് പുലർച്ചെ മുതലാണ് വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽ വന്നത്. രാത്രി 10 മണിവരെ ജാഗ്രതാ നിർദ്ദേശം തുടരും. ആറ് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നിവിടങ്ങളിലും ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. രാവിലെ മുതൽ മേഖലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതിശക്തമായ മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 20 മുതൽ 40 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത് എന്ന് മെറ്റ് ഐറാൻ അറിയിച്ചു.

Read More

ഡബ്ലിൻ: ഒസിഐ ( ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. രണ്ടോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിച്ചാലോ, അതുമല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാലോ ഒസിഐ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 1955 പൗരത്വ നിയമത്തിന്റെ ഏഴ് ഡി പ്രകാരമാണ് നിയമം കർശനമാക്കിയിരിക്കുന്നത്. 2005 ഓഗസ്റ്റ് മുതലാണ് ഒസിഐ പദ്ധതി ഇന്ത്യക്കാർക്ക് വേണ്ടി ആരംഭിച്ചത്. ഇത് പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ രഹിത യാത്രയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കഞ്ചാവ് പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇവർ പോലീസ് കസ്റ്റഡിയിലാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1,20,000 യൂറോ വിലവരുന്ന ആറ് കിലോ കഞ്ചാവും, രണ്ടാമത്തെ വീട്ടിൽ നിന്നും 30,000 യൂറോ വിലമതിക്കുന്ന 1.5 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് പുറമേ 17,000 യൂറോ വിലവരുന്ന 250 ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവങ്ങളിൽ 20 ഉം 30 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിട്ടുള്ളത്.

Read More

ഡബ്ലിൻ: ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് എച്ച്എസ്ഇ. അയർലൻഡിലെ രോഗികൾക്ക് സേവനങ്ങൾ നൽകുന്നതിൽ ഇന്ത്യൻ ജീവനക്കാർക്ക് നിർണായക പങ്കുണ്ട്. നഴ്‌സുമാരിലും മിഡ്‌വൈഫുമാരിലും 23 ശതമാനം പേരും ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി. എച്ച്എസ്ഇയിലെ തൊഴിലാളികളിൽ 15 ശതമാനം പേരും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. അതുകൊണ്ട് തന്നെ അവർക്ക് പിന്തുണ നൽകിയില്ലെങ്കിൽ അയർലൻഡിലെ ആരോഗ്യസേവനം ഭീഷണിയിലാകും. വംശീയ ആക്രമണത്തിന് ഇരയായവർക്ക് കൗൺസിലിംഗും ആവശ്യമായ പിന്തുണയും നൽകുമെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ അപകടകാരികളായ കടന്നൽ ഇനത്തിന്റെ സാന്നിദ്ധ്യം. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് അയർലൻഡിൽ ബയോഡൈവേഴ്‌സിറ്റി അലർട്ട് പുറപ്പെടുവിച്ചു. ഭവന വകുപ്പാണ് ഏഷ്യൻ ഹോർനെറ്റുകളെ കണ്ടതായി പ്രസ്താവനയിലൂടെ അറിയിച്ചത്. അയർലൻഡിന്റെ ജൈവവ്യവസ്ഥയെ ഇത്തരം കടന്നലുകൾ സാരമായി ബാധിക്കുമെന്ന് ഭവനവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം കടന്നലുകളുടെ ഒരു കൂട് പോലും പ്രദേശത്തെ തേനീച്ചകളെ ബാധിക്കും. അതേസമയം നിലവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയില്ലെന്നും ഭവനവകുപ്പ് വ്യക്തമാക്കി. അയർലൻഡിലെ ജീവജാലങ്ങൾക്ക് ഏഷ്യൻ കോർണെറ്റുകൾ വലിയ ഭീഷണിയാണെന്ന് പ്രകൃതി, പൈതൃകം, ജൈവവൈവിധ്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി ക്രിസ്റ്റഫർ ഒ’സള്ളിവനും പ്രതികരിച്ചു.

Read More

കെറി: കെറിയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. 20 വയസ്സുകാരനാണ് മരിച്ചത്. കില്ലാർണിയിലെ ഫ്‌ലെസ്‌ക് നദിയിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. നീന്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അടിയന്തിര സേവനങ്ങൾ എത്തി ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

ആൻഡ്രിം: വീവർ ഫിഷുകൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മിഡ് ആൻഡ് ഈസ്റ്റ് ആൻഡ്രിം കൗൺസിൽ. ചൂട് കാലം ആയതിനാൽ കൂടുതൽ പേർ ബീച്ചുകളിൽ എത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇവയുടെ കുത്തേൽക്കാതെ എല്ലാവരും ശ്രദ്ധിക്കണമെന്ന് കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നോർതേൺ അയർലൻഡിൽ അന്തരീക്ഷ താപനില ഈ വാരം 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ ധാരാളം പേർ ബീച്ചുകളിൽ സമയം ചിലവിടാൻ എത്താറുണ്ട്. ഈ വേളയിൽ പലർക്കും വീവർ മീനുകളുടെ കുത്തേൽക്കാറുണ്ട്. മണലിൽ പുതഞ്ഞുകിടക്കുന്ന ഇവയ്ക്ക് വിഷമുള്ള മുള്ളുകൾ ഉണ്ട്. ഇത് ശരീരത്തിൽ തറച്ചാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടാം.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ നാളെ അതിശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാദ്ധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർദ്ധരാത്രി മുതൽ നാളെ രാത്രി 10 മണിവരെയാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നിവിടങ്ങളിലും ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. നാളെ രാവിലെ മുതൽ തന്നെ ഈ പ്രദേശങ്ങളിൽ മഴ ആരംഭിക്കും. 20 മുതൽ 40 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത് എന്ന് മെറ്റ് ഐറാൻ അറിയിച്ചു.

Read More