- ഗവർണറെ മാറ്റി , മുഖ്യമന്ത്രിയെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി നിയമിക്കാൻ ശ്രമിച്ചു ; മമത സർക്കാരിന്റെ ബില്ല് തള്ളി രാഷ്ട്രപതി
- സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്
- ചാരിറ്റിയിൽ നിന്നും പണം തട്ടിയ കേസ്; മുൻ ഫിൻ ഗെയ്ൽ കൗൺസിലർക്ക് തടവ്
- അമിത വേഗതയിൽ വാഹനം ഓടിച്ചു; ഡ്രൈവർ അറസ്റ്റിൽ
- എഎസ്എൽ അയർലൻഡുമായുള്ള തർക്കം; ചർച്ചയ്ക്ക് സമ്മതിച്ച് പൈലറ്റുമാർ
- ഐറിഷ് ജനത നടത്തിയത് 4.6 ദശലക്ഷം വിദേശയാത്രകൾ; റിപ്പോർട്ട് പുറത്ത്
- ആനി ഒ കോണർ എച്ച്എസ്ഇ സിഇഒ
- വാടക വീടുകളിൽ കഴിയുന്ന വയോധികരുടെ എണ്ണം കൂടി; റിപ്പോർട്ട് പുറത്ത്
Author: sreejithakvijayan
ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ ഒരാളെ കൊലപ്പെടുത്തുകയും പുരോഹിതനെ മർദ്ദിക്കുകയും ചെയ്ത പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 30 കാരനായ യുവാവിനെ ഇരു സംഭവങ്ങളിലുമായി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനും വധശ്രമത്തിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തും. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സെന്റ് പാട്രികിലെ ചർച്ചിലെ പുരോഹിതനായ കാനൻ ജോൺ മുറിയെ ആണ് 30 കാരൻ ആക്രമിച്ചത്. ഇതിന് പിന്നാലെ മരിയൻ പാർക്കിൽ താമസിക്കുന്ന 56 വയസ്സുള്ള സ്റ്റീഫൻ ബ്രാന്നിഗനെ കൊലപ്പെടുത്തുകയായിരുന്നു.
ഡബ്ലിൻ: ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ഡബ്ലിനിലെ ലിഡിൽ സൂപ്പർമാർക്കറ്റും. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. ലിഡിൽ ഉൾപ്പെടെ 10 ഭക്ഷണവിതരണ ശാലകളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ച് പൂട്ടാൻ ഉത്തരവിട്ടത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് നടപടി. സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് എലിക്കാഷ്ഠം കണ്ടെത്തുകയായിരുന്നു. ഭക്ഷണം പ്രദർശിപ്പിക്കുന്ന സ്ഥലത്തും, തറയിലും, ഫ്രീസറിന്റെ ഭാഗത്തും, സ്റ്റോർ റൂമിലും ആയിരുന്നു കാഷ്ഠം. സാലിനോഗിൻ റോഡിലുള്ള ലിഡിൽ സൂപ്പർമാർക്കറ്റിനെതിരെയാണ് നടപടി. അതേസമയം അടച്ച്പൂട്ടൽ താത്കാലികമാണ്.
കോർക്ക്: ബ്ലാക്ക് വാട്ടർ നദിയിൽ ബ്രൗൺ ട്രൗട്ട് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് (ഐഎഫ്‌ഐ). ഫംഗസ് അണുബാധയ്ക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ആയിരത്തോളം മീനുകൾ ആയിരുന്നു ചത്ത് പൊന്തിയത്. മാലോവിനും റോസ്‌കീൻ പാലത്തിനും ഇടയിലുള്ള നദിയുടെ 8 കിലോമീറ്റർ സ്ഥലത്ത് ആയിരുന്നു മീനുകളെ കണ്ടത്. ഈ സ്ഥലത്ത് ഐഎഫ്‌ഐ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുകയാണ്. അലോവ്, മൈനർ അവെബെഗ് നദികളിൽ നടത്തിയ പരിശോധനകളിൽ ബ്രൗൺ ട്രൗട്ട് മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയ്ക്കാവശ്യമായ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഇവർക്കൊപ്പം മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും പരിശോധന നടത്തുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ച് പൂട്ടിയത് 10 ഭക്ഷണ വിതരണശാലകൾ. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി വ്യക്തമായതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. രണ്ട് ഹോട്ടലുകൾക്ക് പ്രൊഹിബിഷൻ ഓർഡറും നൽകി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ രാജ്യത്ത് ആകമാനം കർശന പരിശോധനയും നിരീക്ഷണവുമാണ് വകുപ്പ് നടത്തുന്നത്. പരിശോധനയ്ക്കിടെ ചില ഭക്ഷണ വിതരണശാലകളിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും എലികൾ, വണ്ടുകൾ, പാറ്റകൾ എന്നിവ കണ്ടെത്തി. ഇതേ തുടർന്നാണ് അടച്ച് പൂട്ടാൻ ഉത്തരവിട്ടത്. അടച്ച് പൂട്ടിയ ഭക്ഷണ വിതരണശാലകൾ 1. Lidl Sallynoggin Road, Glenageary, Co Dublin; 2. Creed’s Foodstore Burncourt Cahir, Co Tipperary; 3. Brandon Hotel (Closed areas: All kitchen areas including dry goods store, wash up areas, staff canteen, restaurant and stills area). Prince’s Street, Tralee, Co Kerry; 4. Emerald Park (Closed area: The…
ഡബ്ലിൻ: ഗാസയ്ക്കായി അന്താരാഷ്ട്ര സഖ്യകക്ഷികൾക്കൊപ്പം കൈകോർത്ത് അയർലൻഡ്. ഗാസയ്ക്കായുള്ള സഹായങ്ങൾക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ അയർലൻഡിനായി വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഒപ്പുവച്ചു. ഗാസയിൽ പട്ടിണിമരണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് രാജ്യങ്ങളുടെ നീക്കം. അയലൻഡ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഉൾപ്പെടെ 24 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. ഗാസയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ വിദേശകാര്യമന്ത്രിമാരുമായി സൈമൺ ഹാരിസ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പ്രസ്താവന പുറത്തുവന്നത്. ഗാസയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിലേക്ക് ഉയർന്നതായി പ്രസ്താവനയിൽ പറയുന്നു. ഞങ്ങളുടെ കൺമുൻപിൽ പട്ടിണി മാത്രമാണ്. ഗാസയുടെ വിശപ്പ് അകറ്റാൻ കർശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിലുണ്ട്.
ബെൽഫാസ്റ്റ്:പിഎസ്എൻഐ ( പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വധശ്രമത്തിനാണ് പ്രതികളായ രണ്ട് പേർക്കെതിരെ കേസ് എടുത്തത്. ഇരുവരെയും ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. ഡിക്റ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ കാൾഡ്‌വെല്ലിന് നേരെയാണ് വധശ്രമം ഉണ്ടായത്. 2023 ഫെബ്രുവരിയിൽ ടൈറോണിലെ ഒമാഗിൽവച്ചായിരുന്നു സംഭവം. ഇവിടെവച്ച് അദ്ദേഹത്തിന് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് 45 ഉം 25 ഉം വയസ്സുള്ള പ്രതികൾ കസ്റ്റഡിയിൽ ആയത്. ഇവർക്കെതിരെ ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. ഡംഗനോൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.
ഡബ്ലിൻ: ബീച്ചുകളിൽ നീന്താനെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലൻഡും മറൈൻ റെസ്‌ക്യു കോർഡിനേഷൻ സെന്ററും. മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷം മാത്രം 51 പേരാണ് മുങ്ങിമരിച്ചത്. ഊതി വീർപ്പിക്കാവുന്ന ഉപകരണങ്ങളുമായി കടലിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംആർസിസി പ്രതിനിധി ഇവാൻ ലോംഗ്‌മോർ പറഞ്ഞു. കടലിൽ ചില സമയങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകും. ഈ വേളയിൽ നിയന്ത്രണം നഷ്ടമാകാനും അപകടം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിക്ലോയിൽ ഊതിവീർപ്പിക്കാവുന്ന ലിലോയുമായി കടലിൽ ഇറങ്ങിയ 13 കാരി അപകടത്തിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ഇതുവരെ 51 മരണങ്ങളാണ് വെള്ളത്തിലിറങ്ങിയുള്ള അപകടത്തെ ഉണ്ടായതെന്ന് വാട്ടർ സേഫ്റ്റി അയർലൻഡ് പ്രതിനിധി പറഞ്ഞു. എട്ട് ആഴ്ചയ്ക്കിടെ ഏഴ് കുട്ടികൾ മരിക്കുന്ന സാഹചര്യം ഉണ്ടായി. കടലിൽ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. വരും ദിവസങ്ങളിൽ വെയിലുള്ള കാലാവസ്ഥയായതിനാൽ ധാരാളം പേർ ബീച്ചുകളിലേക്ക് എത്തും. വെള്ളത്തിൽ സമയം ചിലവിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും…
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ പക്ഷികൾ വിമാനങ്ങളിലിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 278 സംഭവങ്ങളാണ് വിമാനത്താവളത്തിൽ ഉണ്ടായത്. പക്ഷികളെ റൺവേകളിൽ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 6 ലക്ഷം യൂറോ വിമാനത്താവളം ചിലവഴിക്കുമ്പോൾ തന്നെയാണ് അപകടങ്ങൾ വർദ്ധിക്കുന്നതും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുയലുകൾ വിമാനങ്ങളെ ഇടിച്ച 42 സംഭവങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെ മുയലുകളെ വിക്ലോയിലേക്കും കിൽഡെയറിലേക്കും മാറ്റുന്ന ക്യാച്ച്-ആൻഡ്-റിലീസ് പ്രവർത്തനങ്ങൾ ഡബ്ലിൻ എയർപോർട്ട് അതോറിറ്റി ആരംഭിച്ചു. പക്ഷികൾ വിമാനങ്ങളിൽ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അൽപ്പം ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങൾ വിമാനത്താൽ സാരമായ കേടുപാടുകൾ ഉണ്ടാക്കുന്നതിന് പുറമേ എൻജിൻ തകരാറുകൾക്കും കാരണമാകും. ടേക്ക് ഓഫിനിടെയോ ലാൻഡിംഗിനിടെയോ ആകാം പക്ഷിയിൽ ഇടിച്ചുള്ള അപകടങ്ങൾ ഉണ്ടാകാറുള്ളത്.
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം ഇത്തരം പ്രവൃത്തികൾ അയർലൻഡിന്റെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് വ്യക്തമാക്കി. അയർലൻഡും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേട് ആണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണം. ഇന്ത്യയും അയർലൻഡും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് ഉള്ളത്. അയർലൻഡിനായി ഇന്ത്യൻ സമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ക്ലെയർ, കെറി, ലിമെറിക്ക് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും . രാത്രി 9 മണിവരെയാണ് മുന്നറിയിപ്പ് ഉള്ളത്. ഈ വാരം വൈകുന്നേരങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സം ഉൾപ്പെടെ മറ്റ് ചില ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. അതിനാൽ മഴ സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
