Author: sreejithakvijayan

കോർക്ക്: വെസ്റ്റ് കോർക്കിലെ ഹെയർ ദ്വീപിലുണ്ടായ കാട്ട് തീ അണച്ചു. കൗണ്ടി കോർക്കിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ദൗത്യത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. കാട്ട് തീയെ തുടർന്ന് പ്രദേശത്തെ മൂന്ന് വീടുകൾ അപകടത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു തീ അണച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഐറിഷ് കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ സ്‌കിബ്ബെരീനിൽ നിന്നും സ്‌കൂളിൽ നിന്നുമുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി. 13 മിനിറ്റ് സമയം കൊണ്ടാണ് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ചത്. ഇതിന് പുറമേ കുന്നമോർ തീരത്ത് നിന്നും അധിക ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞത്. തീ പടരാൻ ഉണ്ടായ കാരണം വ്യക്തമല്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്ന പശ്ചാത്തലത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം. പബ്ബുടമകളാണ് പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അയർലൻഡിൽ കഴിഞ്ഞ 20 വർഷത്തിനിടെ 2,100 പബ്ബുകളാണ് അടച്ച് പൂട്ടിയത്. നിരവധി പബ്ബുകൾ നിലവിൽ വിവിധ കാരണങ്ങളാൽ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. ഡ്രാഫ്റ്റ് ബിയറിന് ഏർപ്പെടുത്തിയ എക്‌സൈസ് ഡ്യട്ടിയിൽ സർക്കാർ ഇളവ് വരുത്തണമെന്ന് വിന്റ്‌നേഴ്സ് ഫെഡറേഷൻ ഓഫ് അയർലൻഡിന്റെ സിഇഒ പാറ്റ് ക്രോട്ടി പറഞ്ഞു. ഇത് തദ്ദേശീയമായി നിർമ്മിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കണം. ആൽക്കഹോളിക് ഉത്പന്നങ്ങളിൽ വളരെ കുഞ്ഞ ദോഷം മാത്രം വരുത്തുന്ന ഒന്നാണ് ഇത്തരം ബിയറുകൾ. ചെറിയ പബ്ബുകളുടെയും, ചെറിയ ഗ്രാമീണ പബ്ബുകളുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക, കമ്മ്യൂണിറ്റി, ടൂറിസം കാര്യങ്ങളുടെയും ജീവരക്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: കൗമാരക്കാരിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്ന ഇന്ത്യക്കാരൻ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച ഫെയർവ്യൂ പാർക്കിൽവച്ച് ആക്രമിക്കപ്പെട്ട യുവാവാണ് രാജ്യം വിടുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തെ തുടർന്നാണ് അദ്ദേഹവം ജന്മനാട്ടിലേക്ക് മടങ്ങുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയാണ് അദ്ദേഹം. ജന്മനാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് അദ്ദേഹം യൂണിവേഴ്‌സിറ്റി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. തീസിസ് ഓൺലൈനായി തീർക്കാൻ അനുമതി ലഭിച്ചാൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങും. കൗമാരക്കാരുടെ സംഘം അതിക്രൂരമായിട്ടായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. അടിച്ച് നിലത്തിട്ട ശേഷം അദ്ദേഹത്തിന്റെ വയറ്റിൽ ചവിട്ടുകയും തല അടിച്ച് പൊട്ടിക്കുകയും ചെയ്തു. നെറ്റിയിലെ മുറിവിൽ എട്ട് സ്റ്റിച്ചുകളാണ് ഉണ്ടായത്.

Read More

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ ഒരാളെ കൊലപ്പെടുത്തുകയും പുരോഹിതനെ മർദ്ദിക്കുകയും ചെയ്ത പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 30 കാരനായ യുവാവിനെ ഇരു സംഭവങ്ങളിലുമായി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനും വധശ്രമത്തിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തും. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സെന്റ് പാട്രികിലെ ചർച്ചിലെ പുരോഹിതനായ കാനൻ ജോൺ മുറിയെ ആണ് 30 കാരൻ ആക്രമിച്ചത്. ഇതിന് പിന്നാലെ മരിയൻ പാർക്കിൽ താമസിക്കുന്ന 56 വയസ്സുള്ള സ്റ്റീഫൻ ബ്രാന്നിഗനെ കൊലപ്പെടുത്തുകയായിരുന്നു.

Read More

ഡബ്ലിൻ: ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ഡബ്ലിനിലെ ലിഡിൽ സൂപ്പർമാർക്കറ്റും. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. ലിഡിൽ ഉൾപ്പെടെ 10 ഭക്ഷണവിതരണ ശാലകളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ച് പൂട്ടാൻ ഉത്തരവിട്ടത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് നടപടി. സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് എലിക്കാഷ്ഠം കണ്ടെത്തുകയായിരുന്നു. ഭക്ഷണം പ്രദർശിപ്പിക്കുന്ന സ്ഥലത്തും, തറയിലും, ഫ്രീസറിന്റെ ഭാഗത്തും, സ്റ്റോർ റൂമിലും ആയിരുന്നു കാഷ്ഠം. സാലിനോഗിൻ റോഡിലുള്ള ലിഡിൽ സൂപ്പർമാർക്കറ്റിനെതിരെയാണ് നടപടി. അതേസമയം അടച്ച്പൂട്ടൽ താത്കാലികമാണ്.

Read More

കോർക്ക്: ബ്ലാക്ക് വാട്ടർ നദിയിൽ ബ്രൗൺ ട്രൗട്ട് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് (ഐഎഫ്‌ഐ). ഫംഗസ് അണുബാധയ്ക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ആയിരത്തോളം മീനുകൾ ആയിരുന്നു ചത്ത് പൊന്തിയത്. മാലോവിനും റോസ്‌കീൻ പാലത്തിനും ഇടയിലുള്ള നദിയുടെ 8 കിലോമീറ്റർ  സ്ഥലത്ത് ആയിരുന്നു മീനുകളെ കണ്ടത്. ഈ സ്ഥലത്ത് ഐഎഫ്‌ഐ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുകയാണ്. അലോവ്, മൈനർ അവെബെഗ് നദികളിൽ നടത്തിയ പരിശോധനകളിൽ ബ്രൗൺ ട്രൗട്ട് മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയ്ക്കാവശ്യമായ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഇവർക്കൊപ്പം മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും പരിശോധന നടത്തുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ച് പൂട്ടിയത് 10 ഭക്ഷണ വിതരണശാലകൾ. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി വ്യക്തമായതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. രണ്ട് ഹോട്ടലുകൾക്ക് പ്രൊഹിബിഷൻ ഓർഡറും നൽകി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ രാജ്യത്ത് ആകമാനം കർശന പരിശോധനയും നിരീക്ഷണവുമാണ് വകുപ്പ് നടത്തുന്നത്. പരിശോധനയ്ക്കിടെ ചില ഭക്ഷണ വിതരണശാലകളിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും എലികൾ, വണ്ടുകൾ, പാറ്റകൾ എന്നിവ കണ്ടെത്തി. ഇതേ തുടർന്നാണ് അടച്ച് പൂട്ടാൻ ഉത്തരവിട്ടത്. അടച്ച് പൂട്ടിയ ഭക്ഷണ വിതരണശാലകൾ 1. Lidl Sallynoggin Road, Glenageary, Co Dublin; 2. Creed’s Foodstore Burncourt Cahir, Co Tipperary; 3. Brandon Hotel (Closed areas: All kitchen areas including dry goods store, wash up areas, staff canteen, restaurant and stills area). Prince’s Street, Tralee, Co Kerry; 4. Emerald Park (Closed area: The…

Read More

ഡബ്ലിൻ: ഗാസയ്ക്കായി അന്താരാഷ്ട്ര സഖ്യകക്ഷികൾക്കൊപ്പം കൈകോർത്ത് അയർലൻഡ്. ഗാസയ്ക്കായുള്ള സഹായങ്ങൾക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ അയർലൻഡിനായി വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഒപ്പുവച്ചു. ഗാസയിൽ പട്ടിണിമരണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് രാജ്യങ്ങളുടെ നീക്കം. അയലൻഡ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഉൾപ്പെടെ 24 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. ഗാസയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ വിദേശകാര്യമന്ത്രിമാരുമായി സൈമൺ ഹാരിസ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പ്രസ്താവന പുറത്തുവന്നത്. ഗാസയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിലേക്ക് ഉയർന്നതായി പ്രസ്താവനയിൽ പറയുന്നു. ഞങ്ങളുടെ കൺമുൻപിൽ പട്ടിണി മാത്രമാണ്. ഗാസയുടെ വിശപ്പ് അകറ്റാൻ കർശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിലുണ്ട്.

Read More

ബെൽഫാസ്റ്റ്:പിഎസ്എൻഐ ( പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വധശ്രമത്തിനാണ് പ്രതികളായ രണ്ട് പേർക്കെതിരെ കേസ് എടുത്തത്. ഇരുവരെയും ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. ഡിക്റ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ കാൾഡ്‌വെല്ലിന് നേരെയാണ് വധശ്രമം ഉണ്ടായത്. 2023 ഫെബ്രുവരിയിൽ ടൈറോണിലെ ഒമാഗിൽവച്ചായിരുന്നു സംഭവം. ഇവിടെവച്ച് അദ്ദേഹത്തിന് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് 45 ഉം 25 ഉം വയസ്സുള്ള പ്രതികൾ കസ്റ്റഡിയിൽ ആയത്. ഇവർക്കെതിരെ ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. ഡംഗനോൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.

Read More

ഡബ്ലിൻ: ബീച്ചുകളിൽ നീന്താനെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലൻഡും മറൈൻ റെസ്‌ക്യു കോർഡിനേഷൻ സെന്ററും. മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷം മാത്രം 51 പേരാണ് മുങ്ങിമരിച്ചത്. ഊതി വീർപ്പിക്കാവുന്ന ഉപകരണങ്ങളുമായി കടലിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംആർസിസി പ്രതിനിധി ഇവാൻ ലോംഗ്‌മോർ പറഞ്ഞു. കടലിൽ ചില സമയങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകും. ഈ വേളയിൽ നിയന്ത്രണം നഷ്ടമാകാനും അപകടം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിക്ലോയിൽ ഊതിവീർപ്പിക്കാവുന്ന ലിലോയുമായി കടലിൽ ഇറങ്ങിയ 13 കാരി അപകടത്തിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ഇതുവരെ 51 മരണങ്ങളാണ് വെള്ളത്തിലിറങ്ങിയുള്ള അപകടത്തെ ഉണ്ടായതെന്ന് വാട്ടർ സേഫ്റ്റി അയർലൻഡ് പ്രതിനിധി പറഞ്ഞു. എട്ട് ആഴ്ചയ്ക്കിടെ ഏഴ് കുട്ടികൾ മരിക്കുന്ന സാഹചര്യം ഉണ്ടായി. കടലിൽ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. വരും ദിവസങ്ങളിൽ വെയിലുള്ള കാലാവസ്ഥയായതിനാൽ ധാരാളം പേർ ബീച്ചുകളിലേക്ക് എത്തും. വെള്ളത്തിൽ സമയം ചിലവിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും…

Read More