- ഗവർണറെ മാറ്റി , മുഖ്യമന്ത്രിയെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി നിയമിക്കാൻ ശ്രമിച്ചു ; മമത സർക്കാരിന്റെ ബില്ല് തള്ളി രാഷ്ട്രപതി
- സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്
- ചാരിറ്റിയിൽ നിന്നും പണം തട്ടിയ കേസ്; മുൻ ഫിൻ ഗെയ്ൽ കൗൺസിലർക്ക് തടവ്
- അമിത വേഗതയിൽ വാഹനം ഓടിച്ചു; ഡ്രൈവർ അറസ്റ്റിൽ
- എഎസ്എൽ അയർലൻഡുമായുള്ള തർക്കം; ചർച്ചയ്ക്ക് സമ്മതിച്ച് പൈലറ്റുമാർ
- ഐറിഷ് ജനത നടത്തിയത് 4.6 ദശലക്ഷം വിദേശയാത്രകൾ; റിപ്പോർട്ട് പുറത്ത്
- ആനി ഒ കോണർ എച്ച്എസ്ഇ സിഇഒ
- വാടക വീടുകളിൽ കഴിയുന്ന വയോധികരുടെ എണ്ണം കൂടി; റിപ്പോർട്ട് പുറത്ത്
Author: sreejithakvijayan
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബല്യൂരാഗനിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ 20 ൽ രാവിലെ 7.25 ഓടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. 30 കാരിയ്ക്കാണ് പരിക്ക്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ റോഡ് അടച്ചുപൂട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ കൊല്ലപ്പെട്ട സ്റ്റീഫൻ ബ്രാന്നിഗന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. കുടുംബമാണ് സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് സ്റ്റീഫന്റെ വീട്ടിൽ എത്തിക്കും. ഇവിടെ ഇന്നും നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 മണിവരെ പൊതുദർശനം ഉണ്ടാകും. ഇതിന് ശേഷം ശനിയാഴ്ച 12.30 ഓടെ സെന്റ് ബ്രിഗിഡ്‌സ് പള്ളിയിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം സ്ട്രൂൽ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ആൾ അറസ്റ്റിലായിട്ടുണ്ട്.
കോർക്ക്: രാജ്യത്ത് അപകടകാരികളായ കടന്നലുകളായ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ തേനീച്ച കർഷകർക്ക് മുന്നറിയിപ്പ്. കർഷകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് ബീകീപ്പേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സർക്കാർ സ്ഥിരീകരിച്ചത്. ഏഷ്യൻ ഹോർനെറ്റുകളുടെ പ്രധാന ആഹാരം എന്നത് തേനീച്ചകളാണ്. അതുകൊണ്ട് തന്നെ കടന്നലുകളുടെ സാന്നിദ്ധ്യമുള്ള മേഖലകളിൽ തേനീച്ചകൾക്ക് നാശം സംഭവിക്കും. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയത്. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം വലിയ ആശങ്ക ഉയർത്തുന്നുണ്ടെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഈ ജീവി ഒരു മാംസഭോജിയാണ്. ഇരപിടിയനും. യൂറോപ്പിൽ ഈ ജീവികൾ നാശം വിതച്ചു. അയർലൻഡിൽ രണ്ടാമത്തെ തവണയാണ് ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. 2021 ൽ ആയിരുന്നു ആദ്യ സംഭവം. ഏഷ്യൻ ഹോർനെറ്റിന്റെ കൂടുകൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടനെ ഫോട്ടോ എടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു. നിലവിൽ 3.60 ആയാണ് പലിശനിരക്ക് കുറഞ്ഞിരിക്കുന്നത്. 2024 ജൂൺ മാസത്തിൽ മോർട്ട്‌ഗേജ് പലിശനിരക്ക് 4.11 ശതമാനം ആയിരുന്നു. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. മോർട്ട്‌ഗേജ് നിരക്ക് കുറഞ്ഞത് ഫസ്റ്റ് ടൈം ബയർമാർക്ക് ഏറെ ഗുണം ചെയ്യും. എങ്കിലും യൂറോസോണിൽ ഉയർന്ന മോർട്ട്‌ഗേജ് നിരക്കുളള രാജ്യമാണ് അയർലൻഡ്. ഈ വർഷം അവസാനത്തോടെ പലിശനിരക്ക് യൂറോപ്യൻ സെൻട്രൽ ബാങ്ക് വീണ്ടും കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ചൂട് ഉയർന്നുതന്നെ. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഇന്ന് അയർലൻഡിൽ പൊതുവെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അയർലൻഡിൽ ഈ വാരം ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ അയോഫെ കീലി വ്യക്തമാക്കുന്നത്. ഇന്ന് തണുത്ത അന്തരീക്ഷമാകും പൊതുവെ അനുഭവപ്പെടുക. എന്നാൽ അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് കൂടും. അന്തരീക്ഷ താപനില 28 ഡിഗ്രിവരെ ഉയരുമെന്നും ഈ പ്രതിഭാസം അഞ്ചോ ആറോ ദിവസങ്ങൾ നിലനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു. ചേർത്തല സ്വദേശി ശ്യാം കൃഷ്ണനാണ് അന്തരിച്ച്. 37 വയസ്സായിരുന്നു. വാട്ടർഫോർഡ് സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷക്കാലമായി വാട്ടർഫോർഡിൽ താമസിച്ചുവരികയാണ് ശ്യാം കൃഷ്ണൻ. ഐഎൻഎംഒ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹനയാത്രികന് ഗുരുതര പരിക്ക്. ന്യൂടൗണാർഡ്‌സിലെ ചർച്ച് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 10.25 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ഇരുചക്രവാഹന യാത്രികന് സാരമായി പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ പോലീസ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡബ്ലിൻ: സമൂഹമാധ്യമ ഉപയോഗത്തിനും പരസ്യങ്ങൾക്കുമായി വൻ തുക ചിലവിട്ട് ഐറിഷ് ഡിഫൻസ് ഫോഴ്‌സ്. രണ്ട് മല്യൺ യൂറോയാണ് ഇതുവരെ ചിലവാക്കിയത്. വൈവിധ്യമാർന്ന പരസ്യങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും യുവ തലമുറയിൽ സൈനിക സേവനത്തിന് വേണ്ടിയുള്ള താത്പര്യം ഉണ്ടാക്കിയെടുക്കുകയാണ് സേനയുടെ ലക്ഷ്യം. ഫേസ്ബുക്ക്, ടിക്ക് ടോക്ക്, ബിൽബോർഡുകൾ എന്നിവ വഴി ആളുകളിലേക്ക് എത്തുന്നതിനായി 1.91 മില്യൺ യൂറോയാണ് ചിലവഴിച്ചത് എന്ന് ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി. വീഡിയോ ഗെയിമിലൂടെയും യുവ തലമുറയെ ആകർഷിക്കുന്നുണ്ട്. വിവിധ ക്യാംപെയ്‌നുകൾക്കും റിക്രൂട്ട്‌മെന്റിനുമായി 71,000 യൂറോ ചിലവഴിച്ചിട്ടുണ്ട്. അതേസമയം സേനയുടെ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം 13,000 പേരാണ് ഡിഫൻസ് ഫോഴ്‌സിൽ ചേരാൻ അപേക്ഷ നൽകിയത്. ഇതിൽ 11,191 പേർ പുരുഷന്മാരും, 1751 പേർ സ്ത്രീകളുമാണ്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കഞ്ചാവ് മാഫിയകളെ തകർത്തെറിഞ്ഞ് പോലീസ്. വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു വിവിധ മേഖലകളിൽ പോലീസ് പരിശോധന നടത്തിയത്. ഇതിൽ ടെമ്പിൾപാട്രിക്, കോളറൈൻ, ടാൻഡ്രഗീ, ലുർഗാൻ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് കൃഷികൾ കണ്ടെത്തിയത്. താമസസ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയ മുറികളിൽ ആയിരുന്നു കഞ്ചാവ് വളർത്തൽ. ഏകദേശം 5,79,790 യൂറോ വിലവരുന്ന കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അതിശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. ഇന്ന് പുലർച്ചെ മുതലാണ് വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽ വന്നത്. രാത്രി 10 മണിവരെ ജാഗ്രതാ നിർദ്ദേശം തുടരും. ആറ് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നിവിടങ്ങളിലും ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. രാവിലെ മുതൽ മേഖലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതിശക്തമായ മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 20 മുതൽ 40 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത് എന്ന് മെറ്റ് ഐറാൻ അറിയിച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
