Author: sreejithakvijayan

ഡബ്ലിൻ: കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് ക്രാന്തി അയർലൻഡ്. ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ആയിരുന്നു വിഎസിന് അംഗങ്ങൾ അനുസ്മരിച്ചത്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈൻ ആയി പരിപാടിയുടെ ഭാഗമായി. ക്രാന്തി പ്രസിഡന്റ് അനൂപ് ജോണായിരുന്നു അധ്യക്ഷൻ. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവുമായ അഭിലാഷ് തോമസ്, ടി. കൃഷ്ണൻ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്), സാൻജോ മുളവരിക്കൽ (ഒ.ഐ.സി.സി.), പ്രിൻസ് (കേരള കോൺഗ്രസ്-എം), വർഗീസ് ജോയ് (എം.എൻ.ഐ.), സൈജു തോമസ് (ഡബ്ല്യു.എം.എഫ്.), ജോജി എബ്രഹാം (മലയാളം), ലോക കേരള സഭാംഗങ്ങളായ ഷിനിത്ത് എ.കെ, ഷാജു ജോസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ജിനു മല്ലശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സലാം കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ക്രാന്തി സെക്രട്ടറി അജയ് സി.…

Read More

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്നു. കടുത്ത ചൂട് ആയതിനാൽ തന്നെ ചെറിയ ആരോഗ്യപ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അയർലൻഡിലുളളവർ നേരിടുന്നുണ്ട്. എന്നാൽ ഈ കാലാവസ്ഥ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല നിങ്ങളുടെ ഉറക്കത്തെയും ബാധിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചൂടുള്ള കാലാവസ്ഥ രാത്രി ഉറങ്ങുമ്പോൾ വിചിത്രമായ സ്വപ്‌നങ്ങൾ കാണുന്നതിന് കാരണം ആകുമെന്നാണ് ആരോഗ്യവിദഗ്ധനായ ടോം കോൾമാൻ പറയുന്നത്. നമ്മുടെ ഉറക്കത്തിന്റെ രീതികളെ ചൂട് സ്വാധീനിക്കും. ഇത് ഉറക്കത്തെ ബാധിക്കും. നമ്മുടെ തലച്ചോറും അന്തരീക്ഷത്തിലെ ചൂടും തമ്മിലുള്ള ബന്ധവും സുഖനിദ്രയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൂടേറിയ കാലാവസ്ഥയിൽ ഉറങ്ങുമ്പോൾ അത് വേഗം ഉറക്കമുണരാൻ തലച്ചോറിനെ പ്രേരിപ്പിക്കും. ഇതിന്റെ ഫലമായിട്ടാണ് വിചിത്രമായ സ്വപ്‌നങ്ങൾ നാം കാണുന്നത്.

Read More

ഡബ്ലിൻ: ട്രെയിൻ യാത്രികർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഐറിഷ് റെയിൽ. ഇനി മുതൽ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാത്രയ്ക്കിടെ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. പൊതുഗതാഗതത്തോട് ജനങ്ങൾക്ക് ഇഷ്ടം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ യാത്രകൾ മികച്ചതാക്കുന്നതിന് വേണ്ടിയാണ് ഐറിഷ് റെയിലിന്റെ നിർദ്ദേശങ്ങൾ. ഇനി മുതൽ യാത്രാ വേളയിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യരുതെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ട്രെയിനിൽ വാപ്പുകൾ ഉപയോഗിക്കരുത്. ഒഴിഞ്ഞ സീറ്റുകളിൽ കാല് വയ്ക്കുകയോ ബാഗ് വയ്ക്കുകയോ ചെയ്യരുത്. ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ട്രെയിൻ ഇൻസ്‌പെക്ടർമാർ 100 യൂറോ പിഴ ചുമത്തുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി. ഐറിഷ് റെയിൽ മാർഗ്ഗനിർദ്ദേശങ്ങൾ സീറ്റുകൾ വ്യക്തമായി വയ്ക്കുക – കാലുകളോ ബാഗുകളോ ഒഴിഞ്ഞ സീറ്റുകളിൽ വയ്ക്കരുത്. ഇയർഫോണുകൾ ഉപയോഗിക്കുക, ശബ്ദം കുറച്ച് പാട്ടുകൾ കേൾക്കുക. ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും ശ്രദ്ധിക്കുക, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ,…

Read More

ഡബ്ലിൻ: മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തിന് പിന്നാലെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട നീക്കത്തിൽ ഫിൻ ഗെയ്ൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളിൽ നിന്നും വീണ്ടും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ പാർട്ടി ഉടൻ ആരംഭിക്കും. ആരോഗ്യകാരണങ്ങളെ തുടർന്നാണ് മാർഗരറ്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്. ഞായറാഴ്ച പർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരും. ഇതിന് പിന്നാലെയാകും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ ആരംഭിക്കുക. അതേസമയം മാർഗരറ്റ് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ പുതിയ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ കഴിയില്ല. നിലവിൽ പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിലേക്ക് മൂന്ന് പേരുകളാണ് പാർട്ടിയ്ക്ക് മുൻപിലുള്ളത്.മുൻ നീതിന്യായ മന്ത്രിയും എംഇപിയുമായ ഫ്രാൻസിസ് ഫിറ്റ്സ്ജെറാൾഡ്, എംഇപി ഷോൺ കെല്ലി, മുൻ സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് എന്നിവരാണ് ഇപ്പോൾ പരിഗണനയിലുള്ള പേരുകൾ.

Read More

ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അയർലൻഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും വിദേശകാര്യവക്താവ് രന്ധീർ ജയ്‌സ്വാൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിൽ ഇതിനോടകം തന്നെ നിരവധി അക്രമസംഭവങ്ങളാണ് ഇന്ത്യക്കാർക്ക് നേരെ ഉണ്ടായിരിക്കുന്നത്. അതിനാൽ ഐറിഷ് അധികൃതരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നിർഭാഗ്യകരമായ പ്രവൃത്തികളാണ് രാജ്യത്ത് നടക്കുന്നത്. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കാട്ട് തീ. സൗത്ത് കൗണ്ടി ഡബ്ലിനിലെ ചെറിവുഡ് മേഖലയിലാണ് കാട്ട് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഡബ്ലിൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരുകയാണ്. രണ്ട് ദിവസം മുൻപായിരുന്നു മേഖലയിൽ കാട്ട് തീ പൊട്ടിപ്പുറപ്പെട്ടത്. എം50യ്ക്ക് സമീപം ടിക്ക് നോഡിൽ ആയിരുന്നു ആദ്യം കാട്ട് തീ ഉണ്ടായത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം എത്തിയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഡബ്ലിനിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഇഎസ്ബിയിൽ നിന്നുൾപ്പെടെ സേവനം ലഭിക്കുന്നുണ്ട് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. രാവും പകലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. .

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. ഇന്നലെ വൈകീട്ട് ഗ്ലെൻ റോഡ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തി തീ അണച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ബുധനാഴ്ച അന്നഡേൽ എംബാങ്ക്‌മെന്റ് മേഖലയിലെ മാസ്റ്റിന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി വെസ്റ്റ് ബെൽഫാസ്റ്റ് സിൻ ഫെയ്ൻ കൗൺസിലർ രംഗത്ത് എത്തി. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനം തടസ്സപ്പെടുത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാർ നിയമനടപടി നേരിടാൻ തയ്യാറായി ഇരുന്നോളുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോക നേതാവാകുമെന്ന് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ഡബ്ലിനിലെ എക്‌സിബിഷന്റെ ഉദ്ഘാടനവേളയിൽ ആയിരുന്നു ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ചിലെ സിഇഒ ഓർല ഡോളന്റെ പ്രതികരണം. ക്യാൻസർ പ്രതിരോധത്തിനായി ഐറിഷ് ശാസ്ത്രജ്ഞർ നടത്തുന്ന ഗവേഷണങ്ങളെ ഓർല അഭിനന്ദിച്ചു. കോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണ് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ക്യാൻസറുമായി ബന്ധപ്പെട്ട ശാസ്ത്രത്തിനും ഗവേഷണത്തിനും വലിയ സംഭാവനകളാണ് അയർലൻഡ് നൽകുന്നത്. നേരത്തെയുള്ള ക്യാൻസർ നിർണയം തുടങ്ങി പുതിയ ചികിത്സാ രീതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. ക്യാൻസറിനെതിരായ യുദ്ധത്തിൽ ഐറിഷ് ഗവേഷകരുടെ പങ്ക് പ്രശംസനീയമാണ്. നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോകനേതാവ് ആകുമെന്നും ഓർല ഡോളൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് അയർലൻഡ് നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ. ചെറുപ്പക്കാരാണ് ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡ് ഇന്ത്യൻ കൗൺസിൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വംശത്തിന്റെ പേരിലുള്ള ആക്രമണം അയർലൻഡിന്റെ മൂല്യങ്ങൾക്ക് യോജിച്ചതല്ല. ഇതിനെ ശരിയായ ചിന്തകളുള്ളവർ ശക്തമായി എതിർക്കും. ഇത്തരം ആക്രമണങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ ചെറുപ്പക്കാരാണ് എന്നതാണ്. പോലീസ് ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപകടത്തിൽ പരിക്കേറ്റ ഇ- സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 44 വയസ്സുകാരന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലിസ്ബണിലെ റാവർനെറ്റ് റോഡ് മേഖലയിൽ വച്ചായിരുന്നു അപകടം. ഇ -സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.

Read More