Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ ദിനങ്ങൾ ആഘോഷമാക്കി ഒയാസിസ് ബാൻഡ്. സംഗീത പരിപാടിയ്ക്കായി ഡബ്ലിനിൽ എത്തിയ ബാൻഡ് അംഗങ്ങൾ ബീച്ചിൽ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.  അയർലൻഡിലെ ചൂടൻ കാലാവസ്ഥയും ഇവർ ആസ്വദിക്കുന്നുണ്ട്. ബാൻഡ് ഡ്രമ്മർ ജോയ് വാങ്കറിനൊപ്പം ഐറിഷ് തീരത്ത് ആർത്തുല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ ഒയാസിസ് ഗിത്താറിസ്റ്റ് ബോൺഹെഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഡബ്ലിനിലെ മറ്റ്  പ്രധാന സ്ഥലങ്ങളും ഇതിനോടകം തന്നെ ബാൻഡ് അംഗങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇന്നും നാളെയുമായിട്ടാണ് ഡബ്ലിനിലെ കോർക്ക് പാർക്കിൽ ബാൻഡിന്റെ സംഗീത നിശ. ലക്ഷക്കണക്കിന് പേർ സംഗീത പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടിയ്ക്കായുളള സജ്ജീകരണങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി.

Read More

കെറി: കെറിയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ടിയറക്ലിയയിലെ ടാർബർട്ട് ഗ്രാമത്തിൽവച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹന യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്‌സാക്ഷികൾ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2018 മുതൽ 2022 വരെ 1,500 പേരാണ് ഈ അവസ്ഥയെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ ആദ്യ വർഷം 170 കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവസാന വർഷം 375 പേർ ആശുപത്രിയിൽ ചികിത്സ തേടി. 2021 ൽ 538 പേരെയായിരുന്നു ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീടുള്ള വർഷങ്ങളിലും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഒപിഡബ്ല്യുവിന് കീഴിലുള്ള പൈതൃക കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നാളെ മുതൽ സൗജന്യ പ്രവേശനം. ദേശീയ പൈതൃക വാരത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം നൽകുന്നത്. ഒപിഡബ്ലുവിന് കീഴിലുള്ള 70 പൈതൃക കേന്ദ്രങ്ങളിലാണ് നാളെ മുതൽ സൗജന്യപ്രവേശനം ആരംഭിക്കുക. അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 24) വരെ ഇത് തുടരും. ഡൊണറൈൽ കോർട്ട് ആൻഡ് എസ്റ്റേറ്റ്, ദി റോക്ക് ഓഫ് കാഷൽ, ഗ്ലെൻഡലോഫ് എന്നിന സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ പോർട്ടുംന കാസിൽ ആൻഡ് ഗാർഡൻസ്, സ്ലൈഗോ ആബി, ഡൊണഗൽ കാസിൽ, ചാൾസ് ഫോർട്ട്, എനിസ് ഫ്രിയറി, അയോനാഡ് ആൻ ബ്ലാസ്‌കോയിഡ് – ദി ബ്ലാസ്‌കറ്റ് സെന്റർ എന്നിവിടങ്ങളും സൗജന്യമായി സന്ദർശിക്കാം.

Read More

ഡബ്ലിൻ: അയർലൻഡിൽ അടുത്ത നാല് ദിവസം കൂടി ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം. ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. എന്നാൽ അടുത്ത വാരം അയർലൻഡിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. ഈ വാരാന്ത്യം നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്‌ലി വ്യക്തമാക്കുന്നു. ഒയാസിസ് സംഗീത പരിപാടിയ്ക്ക് അനുകൂല കാലാവസ്ഥയാണ് ഉള്ളത്. എന്നാൽ ബുധനാഴ്ച മുതൽ സ്ഥിതിഗതികൾ മാറും. അയർലൻഡിലെ ചൂട് കുറയാൻ ആരംഭിക്കും. വെള്ളിയാഴ്ച മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ അതിശക്തമായ മഴയും ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

Read More

കോർക്ക്: കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്കേറ്റു. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.5 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മിഡിൽടണ്ണിലെ എൻ 25 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന യുവാവിനെ പിന്നിൽ നിന്നും കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. 20 കാരന്റെ പരിക്കുകൾ സാരമുളളതാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More

ലിമെറിക്ക്: ലിമെറിക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കാണാതായി. 14 വയസ്സ് പ്രായമുള്ള യെലിസവിയേറ്റ പ്രോണിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതെ ആയത്. ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവും കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് യെലിസവിയേറ്റയ്ക്കുള്ളത്. കാണാതാകുന്ന സമയത്ത്  കറുത്ത അഡിഡാസ് ജാക്കറ്റും, നീല ജീൻസും, കറുത്ത അഡിഡാസ് ട്രെയിനറുകളുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി (061) 212400 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.

Read More

സ്ലെെഗോ: സ്ലെെഗോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി (40) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് പിന്നിലുള്ള ഷെഡിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. തുടർന്ന് സ്ലെെഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. 2016 ലാണ് അനീഷ് അയർലൻഡിൽ എത്തിയത്. ക്ലൂണൻ മഹോൺ ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ കെയററായി ജോലി ചെയ്തുവരിയായിരുന്നു അനീഷ്. ബാലിനസ്ളോ ബോയിൽ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ അനീഷ് ജോലി ചെയ്തിട്ടുണ്ട്.

Read More

ഡബ്ലിൻ: കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് ക്രാന്തി അയർലൻഡ്. ഡബ്ലിനിലെ അൽസാ സ്‌പോർട്‌സ് സെന്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ആയിരുന്നു വിഎസിന് അംഗങ്ങൾ അനുസ്മരിച്ചത്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈൻ ആയി പരിപാടിയുടെ ഭാഗമായി. ക്രാന്തി പ്രസിഡന്റ് അനൂപ് ജോണായിരുന്നു അധ്യക്ഷൻ. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവുമായ അഭിലാഷ് തോമസ്, ടി. കൃഷ്ണൻ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്), സാൻജോ മുളവരിക്കൽ (ഒ.ഐ.സി.സി.), പ്രിൻസ് (കേരള കോൺഗ്രസ്-എം), വർഗീസ് ജോയ് (എം.എൻ.ഐ.), സൈജു തോമസ് (ഡബ്ല്യു.എം.എഫ്.), ജോജി എബ്രഹാം (മലയാളം), ലോക കേരള സഭാംഗങ്ങളായ ഷിനിത്ത് എ.കെ, ഷാജു ജോസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ജിനു മല്ലശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സലാം കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ക്രാന്തി സെക്രട്ടറി അജയ് സി.…

Read More

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്നു. കടുത്ത ചൂട് ആയതിനാൽ തന്നെ ചെറിയ ആരോഗ്യപ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അയർലൻഡിലുളളവർ നേരിടുന്നുണ്ട്. എന്നാൽ ഈ കാലാവസ്ഥ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല നിങ്ങളുടെ ഉറക്കത്തെയും ബാധിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചൂടുള്ള കാലാവസ്ഥ രാത്രി ഉറങ്ങുമ്പോൾ വിചിത്രമായ സ്വപ്‌നങ്ങൾ കാണുന്നതിന് കാരണം ആകുമെന്നാണ് ആരോഗ്യവിദഗ്ധനായ ടോം കോൾമാൻ പറയുന്നത്. നമ്മുടെ ഉറക്കത്തിന്റെ രീതികളെ ചൂട് സ്വാധീനിക്കും. ഇത് ഉറക്കത്തെ ബാധിക്കും. നമ്മുടെ തലച്ചോറും അന്തരീക്ഷത്തിലെ ചൂടും തമ്മിലുള്ള ബന്ധവും സുഖനിദ്രയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൂടേറിയ കാലാവസ്ഥയിൽ ഉറങ്ങുമ്പോൾ അത് വേഗം ഉറക്കമുണരാൻ തലച്ചോറിനെ പ്രേരിപ്പിക്കും. ഇതിന്റെ ഫലമായിട്ടാണ് വിചിത്രമായ സ്വപ്‌നങ്ങൾ നാം കാണുന്നത്.

Read More