- ഡബ്ലിനിൽ പരിശോധന; പിടിച്ചെടുത്തത് 4 മില്യൺ യൂറോയുടെ കള്ളക്കടത്ത് സാധനങ്ങൾ
- മുഖ്യമന്ത്രിയുടെ മുഖം കീറിയെറിഞ്ഞു : കാസർഗോഡ് എൽഡിഎഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി
- ആൻഡ്രിമിൽ അപൂർവ്വയിനം പ്രാവ് എത്തി
- ഉപതിരഞ്ഞെടുപ്പ്; ഡബ്ലിൻ ലോർഡ് മേയർ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി
- ശക്തമായ കാറ്റ്; അഞ്ച് കൗണ്ടികളിൽ വാണിംഗ്
- മാറ്റമില്ലാതെ തുടർന്ന് കിടക്കക്ഷാമം; ട്രോളികളിൽ 575 പേർ
- ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കും
- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
Author: sreejithakvijayan
ലിമെറിക്ക്: ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. ഹെൻറി സ്ട്രീറ്റ് പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡൂറഡോയിലുള്ള വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതായിരുന്നു പോലീസ്. ഇതിനിടെ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് 60 വയസ്സുകാരിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 1,10,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്ലർ യൂറോ പോർട്ടിൽ നിന്നും കൊക്കെയ്ൻ ശേഖരം പിടികൂടി. 1.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ളയാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 204 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 12,00,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 40 കാരനെതിരെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ ആവേശത്തിരയിളക്കാൻ സ്റ്റീഫൻ ദേവസിയും സംഘവും. സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ഗായിക ശിഖാ പ്രഭാകറും ഒന്നിക്കുന്ന സംഗീത പരിപാടി അടുത്ത മാസം 5 ന് നടക്കും. വൈകീട്ട് ആറ് മണിയ്ക്ക് സയന്റോളജി ഹാളിൽ ആയിരിക്കും പരിപാടി. പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളവും സൂപ്പർ ഡൂപ്പറും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത നിശയിലേക്ക് ഏവരെയും സംഘാടകർ സാദരം ക്ഷണിച്ചുകൊള്ളുന്നു. പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾക്കായി www.ticket4u.ie എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മറ്റു വിവരങ്ങൾക്ക്: ജോജി എബ്രഹാം: 0871607720 രാജൻ ദേവസ്യ: 0870573885 അലക്‌സ് ജേക്കബ്: 0871237342
ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം പ്രൗഡഗംഭീരമായി. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനിൽ പോൾ അദ്ധ്യക്ഷനായി. പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതവും,സെക്രട്ടറി ക്ലിന്റോ തോമസ് നന്ദിയും പറഞ്ഞു. യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു ജോസഫ് തോട്ടപ്പള്ളി ( യു.കെ), ട്രഷറർ ഷൈബു കൊച്ചിൻ ( അയർലണ്ട് ), ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ, ഗ്ലോബൽ ആർട്‌സ് & കൾച്ചറൽ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്,ലിധീഷ് രാജ് ( യു. കെ),മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലൻഡ് പ്രൊവിൻസ് സെക്രട്ടറി റോയി പേരയിൽ എന്നിവർ പ്രസംഗിച്ചു.
ഡബ്ലിൻ: അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. കുടിയേറ്റ നയം കർശനമാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിൽ തൊഴിലവസരങ്ങൾ ധാരാളമാണ്. അതുകൊണ്ടാണ് ആളുകൾ ഇവിടേയ്ക്ക് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ല. ഇവിടേയ്ക്ക് വന്നെന്ന് കരുതി കുടിയേറ്റക്കാർക്ക് അവരുടെ കുടുംബത്തെ മുഴുവൻ കൊണ്ടുവരാൻ അവകാശം ഇല്ല. കുടിയ്റ്റക്കാർ സ്വയം പര്യാപ്തരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഇത്തരം സംഭവങ്ങളുടെ എണ്ണം മൂന്നാമത്തെ ഉയർന്ന നിരക്കിൽ എത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വംശീയ, ലൈംഗിക കുറ്റകൃത്യങ്ങളുടെയും ട്രാൻസ്‌ജെൻഡറുകളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന സംഭവങ്ങളുടെയും എണ്ണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ മുൻപിൽ വംശീയ വിദ്വേഷം സംബന്ധിച്ച കുറ്റകൃത്യങ്ങൾ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 12 മാസത്തിനിടെ വടക്കൻ അയർലൻഡ് സാക്ഷിയായ ഏറ്റവും വലിയ വംശീയ അക്രമ സംഭവങ്ങൾ ആയിരുന്നു ബാലിമെനയിലേത്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലൂടെ കഞ്ചാവുമായി യാത്ര ചെയ്ത പ്രതിയ്ക്ക് ജയിൽ ശിക്ഷ. 23 കാരനും യുകെ പൗരനുമായ ഡാനിയൽ മൺഡേയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവുമായിട്ടായിരുന്നു ഇയാൾ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഈ വർഷം ഏപ്രിൽ 24 ന് ആയിരുന്നു സംഭവം. വിമാനത്താവളത്തിൽ എത്തിയ ഡാനിയലിന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിന്നാലെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ നാലര വർഷമാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേതാണ് ശിക്ഷാവിധി.
ബെൽഫാസ്റ്റ്: സ്‌പെയിനിൽ നിന്നും വടക്കൻ അയർലൻഡിലേക്ക് ഒരാളെ നാടുകടത്തി. 45 വയസ്സുള്ള ലൈംഗിക കുറ്റകൃത്യ കേസിലെ പ്രതിയെ ആണ് നാടു കടത്തിയത്. ഇയാളെ കൊളറൈനിലെ കോടതിയിൽ ഹാജരാക്കി. കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ലാസ് പൽമാസിൽ വച്ചായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നിയമ നടപടികൾക്കായി ഇന്നലെ ഇയാളെ നോർതേൺ അയർലൻഡിലേക്ക് അയക്കുകയായിരുന്നു. 2020 ൽ ബാലിമെനയിൽ വച്ചായിരുന്നു ഇയാൾ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇതിൽ അഞ്ച് കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ രാജ്യം വിടുകയായിരുന്നു.
കെറി: കൗണ്ടി കെറിയിൽ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം. 55 വയസ്സുകാരനായ ബില്ലി ബേൺസിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു ബില്ലി 75 വയസ്സുള്ള മറിയം ബേൺസിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റ് 15 ന് ആയിരുന്നു സംഭവം. അർദ്ഷനാവൂളിയിലുള്ള വീട്ടിൽ വച്ചായിരുന്നു ബില്ലി 75 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകം തെളിഞ്ഞതോടെ ബില്ലിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. മാനസികരോഗിയാണെന്ന് പറഞ്ഞ് കോടതിയെ കബളിപ്പിച്ച് കേസിൽ നിന്നും ഒഴിവാകാൻ ബില്ലി ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വെളളിയാഴ്ച ആറ് മണിക്കൂറിലധികം നീണ്ട വിചാരണയ്‌ക്കൊടുവിൽ ബില്ലിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് ജീവപര്യന്തം തടവ് ശിക്ഷം വിധിച്ചത്.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് കൗൺസിൽ പ്രതികരിച്ചു. ആർക്കെങ്കിലും ഇത് സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ അറിയുമെങ്കിൽ ദയവായി പങ്കുവയ്ക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസമാണ് ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിലെ ഗ്രൗണ്ടിൽ മാനിന്റെ ജഡം കണ്ടെത്തിയത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഫിൻഗൽ മേയർ കൗൺസിലർ ടോം ഒ ലീയറി പ്രതികരിച്ചു. സംഭവം യഥാർത്ഥത്തിൽ ഞെട്ടിച്ചു. ഒരിക്കൽ താൻ പാർക്കിൽ എത്തിയിരുന്നു. വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു പാർക്ക് സമ്മാനിച്ചത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
