- ബോണ്ടി ബീച്ച് ആക്രമണം ; പരിക്കേറ്റവരിൽ ഐറിഷ് പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ വകുപ്പ്
- ബോണ്ടി ബീച്ച് ആക്രമണം ; ഐറിഷ് ജൂതകേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ
- ജാക്ക്പോട്ട് നേടിയ ടിക്കറ്റ് വിറ്റത് കാവനിൽ, വെളിപ്പെടുത്തി നാഷണൽ ലോട്ടറി
- ഡബ്ലിന് വിമാനത്താവളത്തില് 30,80000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി
- അപകടത്തിൽപ്പെട്ട ഫ്രഞ്ച് കപ്പലിന് സഹായവുമായി ഐറിഷ് കോസ്റ്റ് ഗാർഡ്
- അയർലൻഡിൽ എല്ലാ ചൂതാട്ട പരസ്യങ്ങളും നിരോധിക്കണം ; ഇവാന ബാസിക്
- സിഡ്നിയിലെ ഭീകരാക്രമണത്തിന് പാക് ബന്ധമെന്ന് റിപ്പോർട്ട് ; മകൻ നിരപരാധിയാണെന്ന് നവീദിന്റെ മാതാവ്
- ‘ തീവ്രവാദവും, വിഘടനവാദവുമൊക്കെ കശ്മീരിൽ ഉണ്ടാക്കിയതിന് നന്ദിയുണ്ട് നെഹ്രുജി ‘ ; യോഗി ആദിത്യനാഥ്
Author: sreejithakvijayan
ഡബ്ലിൻ: ട്രെയിൻ യാത്രികർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഐറിഷ് റെയിൽ. ഇനി മുതൽ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാത്രയ്ക്കിടെ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. പൊതുഗതാഗതത്തോട് ജനങ്ങൾക്ക് ഇഷ്ടം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ യാത്രകൾ മികച്ചതാക്കുന്നതിന് വേണ്ടിയാണ് ഐറിഷ് റെയിലിന്റെ നിർദ്ദേശങ്ങൾ. ഇനി മുതൽ യാത്രാ വേളയിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യരുതെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ട്രെയിനിൽ വാപ്പുകൾ ഉപയോഗിക്കരുത്. ഒഴിഞ്ഞ സീറ്റുകളിൽ കാല് വയ്ക്കുകയോ ബാഗ് വയ്ക്കുകയോ ചെയ്യരുത്. ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ട്രെയിൻ ഇൻസ്‌പെക്ടർമാർ 100 യൂറോ പിഴ ചുമത്തുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി. ഐറിഷ് റെയിൽ മാർഗ്ഗനിർദ്ദേശങ്ങൾ സീറ്റുകൾ വ്യക്തമായി വയ്ക്കുക – കാലുകളോ ബാഗുകളോ ഒഴിഞ്ഞ സീറ്റുകളിൽ വയ്ക്കരുത്. ഇയർഫോണുകൾ ഉപയോഗിക്കുക, ശബ്ദം കുറച്ച് പാട്ടുകൾ കേൾക്കുക. ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും ശ്രദ്ധിക്കുക, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ,…
ഡബ്ലിൻ: മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തിന് പിന്നാലെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട നീക്കത്തിൽ ഫിൻ ഗെയ്ൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളിൽ നിന്നും വീണ്ടും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ പാർട്ടി ഉടൻ ആരംഭിക്കും. ആരോഗ്യകാരണങ്ങളെ തുടർന്നാണ് മാർഗരറ്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്. ഞായറാഴ്ച പർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരും. ഇതിന് പിന്നാലെയാകും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ ആരംഭിക്കുക. അതേസമയം മാർഗരറ്റ് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ പുതിയ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ കഴിയില്ല. നിലവിൽ പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിലേക്ക് മൂന്ന് പേരുകളാണ് പാർട്ടിയ്ക്ക് മുൻപിലുള്ളത്.മുൻ നീതിന്യായ മന്ത്രിയും എംഇപിയുമായ ഫ്രാൻസിസ് ഫിറ്റ്സ്ജെറാൾഡ്, എംഇപി ഷോൺ കെല്ലി, മുൻ സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് എന്നിവരാണ് ഇപ്പോൾ പരിഗണനയിലുള്ള പേരുകൾ.
ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അയർലൻഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും വിദേശകാര്യവക്താവ് രന്ധീർ ജയ്‌സ്വാൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിൽ ഇതിനോടകം തന്നെ നിരവധി അക്രമസംഭവങ്ങളാണ് ഇന്ത്യക്കാർക്ക് നേരെ ഉണ്ടായിരിക്കുന്നത്. അതിനാൽ ഐറിഷ് അധികൃതരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നിർഭാഗ്യകരമായ പ്രവൃത്തികളാണ് രാജ്യത്ത് നടക്കുന്നത്. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിൽ കാട്ട് തീ. സൗത്ത് കൗണ്ടി ഡബ്ലിനിലെ ചെറിവുഡ് മേഖലയിലാണ് കാട്ട് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഡബ്ലിൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരുകയാണ്. രണ്ട് ദിവസം മുൻപായിരുന്നു മേഖലയിൽ കാട്ട് തീ പൊട്ടിപ്പുറപ്പെട്ടത്. എം50യ്ക്ക് സമീപം ടിക്ക് നോഡിൽ ആയിരുന്നു ആദ്യം കാട്ട് തീ ഉണ്ടായത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം എത്തിയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഡബ്ലിനിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഇഎസ്ബിയിൽ നിന്നുൾപ്പെടെ സേവനം ലഭിക്കുന്നുണ്ട് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. രാവും പകലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. .
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. ഇന്നലെ വൈകീട്ട് ഗ്ലെൻ റോഡ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തി തീ അണച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ബുധനാഴ്ച അന്നഡേൽ എംബാങ്ക്‌മെന്റ് മേഖലയിലെ മാസ്റ്റിന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി വെസ്റ്റ് ബെൽഫാസ്റ്റ് സിൻ ഫെയ്ൻ കൗൺസിലർ രംഗത്ത് എത്തി. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനം തടസ്സപ്പെടുത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാർ നിയമനടപടി നേരിടാൻ തയ്യാറായി ഇരുന്നോളുവെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോക നേതാവാകുമെന്ന് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ഡബ്ലിനിലെ എക്‌സിബിഷന്റെ ഉദ്ഘാടനവേളയിൽ ആയിരുന്നു ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ചിലെ സിഇഒ ഓർല ഡോളന്റെ പ്രതികരണം. ക്യാൻസർ പ്രതിരോധത്തിനായി ഐറിഷ് ശാസ്ത്രജ്ഞർ നടത്തുന്ന ഗവേഷണങ്ങളെ ഓർല അഭിനന്ദിച്ചു. കോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണ് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ക്യാൻസറുമായി ബന്ധപ്പെട്ട ശാസ്ത്രത്തിനും ഗവേഷണത്തിനും വലിയ സംഭാവനകളാണ് അയർലൻഡ് നൽകുന്നത്. നേരത്തെയുള്ള ക്യാൻസർ നിർണയം തുടങ്ങി പുതിയ ചികിത്സാ രീതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. ക്യാൻസറിനെതിരായ യുദ്ധത്തിൽ ഐറിഷ് ഗവേഷകരുടെ പങ്ക് പ്രശംസനീയമാണ്. നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോകനേതാവ് ആകുമെന്നും ഓർല ഡോളൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് അയർലൻഡ് നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ. ചെറുപ്പക്കാരാണ് ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡ് ഇന്ത്യൻ കൗൺസിൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വംശത്തിന്റെ പേരിലുള്ള ആക്രമണം അയർലൻഡിന്റെ മൂല്യങ്ങൾക്ക് യോജിച്ചതല്ല. ഇതിനെ ശരിയായ ചിന്തകളുള്ളവർ ശക്തമായി എതിർക്കും. ഇത്തരം ആക്രമണങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ ചെറുപ്പക്കാരാണ് എന്നതാണ്. പോലീസ് ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപകടത്തിൽ പരിക്കേറ്റ ഇ- സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 44 വയസ്സുകാരന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലിസ്ബണിലെ റാവർനെറ്റ് റോഡ് മേഖലയിൽ വച്ചായിരുന്നു അപകടം. ഇ -സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് മത്സരരംഗത്ത് നിന്നും പിന്മാറുന്നത് എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നില്ലെന്ന് മാർഗരറ്റ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വളരെ കഠിനമായ തീരുമാനം എന്നായിരുന്നു പിന്മാറ്റത്തെ മാർഗരറ്റ് വിശേഷിപ്പിച്ചത്. താൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ആരോഗ്യത്തിനാണ്. രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. ക്യാമ്പെയ്ൻ നടത്താനുള്ള ആരോഗ്യം എനിക്ക് ഇപ്പോൾ ഉണ്ടെന്ന് കരുതുന്നില്ല. നല്ല വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനം അൽപ്പം കഠിനമാണ്. പക്ഷെ എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ശരിയായ തീരുമാനമാണെന്നും മാർഗരറ്റ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഉയർന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യെ തുടർന്ന് പ്രതിസന്ധിയിലായി ഡബ്ലിനിലെ ഫുഡ് പബ്ബുകൾ. നികുതി കുറയ്ക്കാൻ ഇനിയും വൈകിയാൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടിവരുമെന്നാണ് പബ്ബുടമകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എത്രയും വേഗം സർക്കാർ നടപടി സ്വീകരിക്കണമെന്നും പബ്ബുടമകൾ ആവശ്യപ്പെടുന്നു. വാറ്റ് കുറയ്ക്കാൻ അടുത്ത വർഷം വരെ കാത്തിരിക്കണം എന്നാണ് സർക്കാർ അറിയിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകുക കഷ്ടമാണെന്ന് പബ്ബുടമകൾ പറയുന്നു. ഡബ്ലിനിലെ 10 ശതമാനം പബ്ബുകൾ അടച്ച് പൂട്ടലിന്റെ വക്കിലാണ്. 40 ശതമാനം ഫുഡ് പബ്ബുടമകൾ ജീവനക്കാരെ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. 2023 ലാണ് സർക്കാർ ഫുഡ് പബ്ബുകളിലെ ഭക്ഷണത്തിന് ഉയർന്ന വാറ്റ് ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഇവരുടെ ഭക്ഷണ വിതരണം ഗണ്യമായ തോതിൽ കുറയുകയായിരുന്നു. മീൽസിന്റെ വിൽപ്പനയ്ക്കാണ് പ്രധാനമായും വാറ്റ് തിരിച്ചടിയായത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
