- മലയാളിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് പാകിസ്താൻ; അണ്ടർ 19 ഏഷ്യാ കപ്പിലും ഇന്ത്യയോട് തോൽവി
- അയർലൻഡിൽ ഇന്ന് മുതല്‍ പുതുക്കിയ ട്രെയിന്‍ ടൈംടേബിളുകള്‍
- അയര്‍ലൻഡില്‍ ഫ്ളൂ പടരുന്നു ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവിദഗ്ധർ
- യു കെയില്‍ നിന്ന് സ്കാം കോള്‍ തട്ടിപ്പ് ; കർശന നടപടിക്കൊരുങ്ങി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍
- കോര്‍ക്കിലും കെറിയിലും കനത്ത മഴ ; ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ
- കോ ടിപ്പററിയിൽ രണ്ട് അപകടങ്ങളിലായി മൂന്ന് മരണം
- 24,000-ത്തിലധികം പേർക്ക് ഡ്രോൺ പൈലറ്റുമാരായി പരിശീലനം നൽകി ; ഐറിഷ് ഏവിയേഷൻ അതോറിറ്റി
- ‘ലാൽ സലാം’ വിളി ‘ഭാരത് മാതാ കീ ജയ്‘ ആയി മാറി ; അഞ്ച് വർഷത്തിനുള്ളിൽ ബസ്തറിനെ ഏറ്റവും വികസിതമായ ആദിവാസി മേഖലയാക്കും ; അമിത് ഷാ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലിയുമായി ആരോഗ്യപ്രവർത്തകർ. ആയിരക്കണക്കിന് പേരാണ് ഇന്നലെ നടന്ന റാലിയിൽ പങ്കുചേർന്നത്. ഗാസയിലെ ആക്രമണങ്ങൾ ഇല്ലാതാക്കാൻ റാലി അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു. ഡബ്ലിൻ സിറ്റി സെന്ററിലൂടെയായിരുന്നു റാലി. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഗ്രാഫ്റ്റൻ സ്ട്രീറ്റും, ഡ്രൂറി സ്ട്രീറ്റും ഉൾപ്പെടുന്ന ലൂപ്പിലൂടെ മാർച്ച് നീങ്ങി. ഗാസയിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കയ്യിലേന്തിയായിരുന്നു റാലി. ഒരു ഡ്രം ബീറ്റിന്റെ ശബ്ദത്തിൽ വളരെ സമാധാനപരമായി റാലി മുന്നോട്ട് നീങ്ങി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ 5 ജി ഫോൺ മാസ്റ്റുകൾക്കെതിരായ ആക്രണണങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ചയും മാസ്റ്റിന് അക്രമി തീയിട്ടു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെ ബെൽഫാസ്റ്റിൽ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ഫാൾസ് റോഡിന് സമീപമുള്ള ബീച്ച്മൗണ്ട് അവന്യൂവിൽ സ്ഥാപിച്ചിരുന്ന മാസ്റ്റ് ആയിരുന്നു കത്തിനശിച്ചത്. അർദ്ധരാത്രി മാസ്റ്റിൽ നിന്നും തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ആക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായി പ്രതികരിച്ച് കൗൺസിലർ സിയാറൻ ബീറ്റി രംഗത്ത് എത്തി. 5 ജി മാസ്റ്റുകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഒരുപാട് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും അടിയന്തിര സേവനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് 5 ജി മാസ്റ്റുകൾ. ഇതിനെതിരെ തുടരുന്ന ഒരു വിഭാഗത്തിന്റെ ക്യാമ്പെയ്ൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2023 മുതൽ കഴിഞ്ഞ ദിവസം വരെ 21 5 ജി ഫോൺ മാസ്റ്റുകളാണ് അക്രമികൾ നശിപ്പിച്ചത് എന്നാണ് കണക്കുകൾ.
ഡബ്ലിൻ: അയർലൻഡിൽ നികത്തപ്പെടാതെ 600 ലധികം അദ്ധ്യാപക തസ്തികകൾ. എല്ലാ വിഷയങ്ങളിലും നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണ് ഈ അവസ്ഥ. സെക്കൻഡ് ലെവലിൽ ഇംഗ്ലീഷ്, ബയോളജി, കണക്ക് തുടങ്ങിയ വിഷയങ്ങളിൽ 284 അദ്ധ്യപകരുടെ ഒഴിവുകളാണ് ഉള്ളത്. പ്രൈമറി തലത്തിൽ ക്ലാസ് റൂം അദ്ധ്യാപകരുടെ 140 ഒഴിവുകൾ ഉണ്ട്. റിക്രൂട്ട്‌മെന്റ് ബുദ്ധിമുട്ടുകളാണ് നിലവിലെ പ്രതിസന്ധിയുടെ കാരണം എന്നാണ് പുറത്തുവരുന്ന വിവരം. 2024/25 അദ്ധ്യയന വർഷത്തിൽ 80 ശതമാനം സെക്കൻഡ് ലെവൽ സ്‌കൂളുകളിലേക്കും അപേക്ഷകർ ഇല്ലായിരുന്നു. ഇതേ തുടർന്ന് യോഗ്യതയില്ലാത്തവരെ നിയമിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. അധ്യാപകരുടെ ക്ഷാമം കാരണം 42% സ്‌കൂളുകളും പാഠ്യപദ്ധതിയിൽ നിന്ന് വിഷയങ്ങൾ ഒഴിവാക്കാൻ നിർബന്ധിതരാകുന്നുന്നുണ്ട്.
ലിമെറിക്ക്: ലിമെറിക്കിൽ ബഹുനില അപ്പാർട്ട്‌മെന്റ് നിർമ്മിക്കാൻ ആലോചന. സിറ്റി സെന്ററിലെ ഒപ്പേറ സ്‌ക്വയറിലാണ് അപ്പാർട്ട്‌മെന്റ് നിർമ്മിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പദ്ധതിയ്ക്കായി നിർമ്മാതാക്കൾ കൗൺസിലിന്റെ അനുവാദം തേടി. പ്രാദേശിക നിർമ്മാതാക്കളായ എച്ച്‌കെഡി ലിമിറ്റഡിന്റെ സഹകരണത്തോടെ ഹീലി പാർട്ട്‌നേഴ്‌സ് ആണ് അപ്പാർട്ട്‌മെന്റ് നിർമ്മിക്കുന്നത്. ലിമെറിക്ക് സിറ്റി സെന്ററിനെ കൂടുതൽ തിരക്കേറിയ സ്ഥലമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. 22 അപ്പാർട്ട്‌മെന്റുകൾ ഉള്ള ഏഴ് നില കെട്ടിടമാണ് ഇവിടെ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്റുകളാണ്. ബാക്കിയുള്ളവ ടു ബെഡ് അപ്പാർട്ട്‌മെന്റുകൾ ആയിരിക്കും.
ബെൽഫാസ്റ്റ്: ബാലിമെന കലാപ കേസിലെ പ്രതിയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. വിവിധ കുറ്റങ്ങൾ ചുമത്തി. മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് 35 കാരനായ പ്രതിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. ക്ലോനാവോൺ ടെറസിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 35 കാരൻ അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപം, മോഷണം, ക്രിമിനൽ നാശനഷ്ടം ഉണ്ടാക്കൽ, തീവെയ്പ്പിന് ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ബാലിമെന മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അതേസമയം ബാലിമെനയിൽ ജൂണിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 ലധികം പേരാണ് അറസ്റ്റിലായത്.
ഡബ്ലിൻ: ഓടുന്ന കാറിൽ കുതിര ഇടിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്താൻ പോലീസ്. സംഭവം വലിയ വിവാദമായതോടെയാണ് പോലീസ് ഗൗരവത്തിലെടുത്തത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സംസ്‌കാര ചടങ്ങിന്റെ ഭാഗമായി നടത്തിയ വിലാപ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡബ്ലിൻ 22 ലെ കോൾട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. വിലാപയാത്രയിൽ കുതിര വണ്ടികളും ഉണ്ടായിരുന്നു. ഇതിനിടെ കെട്ടഴിഞ്ഞ കുതിര കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുതിരയുടെ മുഖത്തിന് പരിക്കേറ്റു. കാറുകാരനും നിസ്സാര പരിക്കുകളുണ്ട്. കാറിനും കേടുപാടുണ്ടായി. നിലവിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ സംരക്ഷണയിലാണ് കുതിരയുള്ളത്.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. ഇയാൾക്കൊപ്പമുണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേറ്റു. ആൻഡ്രിമിലെ ബാലി ഈസ്റ്റൺ റോഡിലായിരുന്നു സംഭവം. അപകടത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10. 45 ഓടെയായിരുന്നു സംഭവം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സ്ത്രീയും പുരുഷനും റോഡിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ വേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം നിർത്താതെ പോയി. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
ഡബ്ലിൻ: അടുത്തിടെയായി ലബുബു പാവകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായി ഇത്തരം പാവകൾ മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഇത്തരം പാവകൾ ധാരാളമായി വിറ്റ് പോകുന്നുണ്ട്. ഇത് മുതലെടുത്തുകൊണ്ട് തന്നെ വ്യാജന്മാരും വിപണിയിൽ ഇടം നേടുന്നുണ്ട്. അയർലൻഡിൽ വ്യാജ ലബുബു പാവകൾ വിൽപ്പന നടത്തുന്ന കടകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. പോപ്പ് മാർട്ടാണ് യഥാർത്ഥ ലബുബു പാവകളുടെ നിർമ്മാതാക്കൾ. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ പോപ്പ് മാർട്ടിന്റെ ഉത്പന്നമാണ് വാങ്ങുന്നത് എന്നകാര്യം ഉറപ്പുവരുത്തണമെന്ന് സിസിപിസി മുന്നറിയിപ്പ് നൽകുന്നു. വ്യാജ ലബുബു പാവകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഉൾപ്പെടെ കാരണമാകും. മൂന്ന് പ്രദേശങ്ങളിലെ കടകളിൽ നിന്നും വ്യാജ ലബുബു പാവകൾ സിസിപിസി തിരിച്ചുവിളിച്ചിട്ടുണ്ട്. വെക്‌സ്‌ഫോർഡിലെ ഈസൻസ്, ഗോറി, എന്നിസ്‌കോർത്തി എന്നിവിടങ്ങളിലെ സ്‌റ്റോറുകളിൽ വിൽപ്പന നടത്തുന്ന പാവകളാണ് തിരിച്ചുവിളിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും ചൂടുള്ള കാലാവസ്ഥ. പ്രദേശത്തെ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. അതേസമയം ഒയാസിസ് ആരാധകരെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന വിവരമാണ് ഇത്. അടുത്ത വാരം പകുതിവരെ ചൂടുള്ള കാലാവസ്ഥ അയർലൻഡിൽ തുടരും. അടുത്ത നാല് ദിവസം അയർലൻഡിൽ നല്ല ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ ചാനലിൽ നിന്നുള്ള കാഥൽ നോളനും പറയുന്നത്. എന്നാൽ സ്‌പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്നത് അയർലൻഡിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് കാരണമായേക്കാം. തെക്ക്- തെക്ക് കിഴക്കൻ മേഖലയിൽ രാവിലെ സമയങ്ങളിൽ പുക നിറഞ്ഞ അന്തരീക്ഷം കാണപ്പെട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.
ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷനെ പിന്തുണച്ചുകൊണ്ടുള്ള പ്ലാക്കാർഡുകൾ കയ്യിൽ കരുതുകയോ വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോർതേൺ അയർലൻഡ് പോലീസ്. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. പലസ്തീൻ അനുകൂല റാലികളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. അടുത്തിടെ പലസ്തീൻ ആക്ഷൻ ടീ ഷർട്ട് ധരിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആന്റണി മക്‌നല്ലിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. വാരാന്ത്യങ്ങളിൽ നടക്കുന്ന റാലിയുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും ഭാഗമാകുന്നവർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ചതിന്റെ പേരിൽ 74 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെൽഫാസ്റ്റിൽവച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
