Author: sreejithakvijayan

ഡബ്ലിൻ: സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ക്രിസ്തുമസ് ബോണസ് ഇന്ന് മുതൽ ലഭിച്ച് തുടങ്ങും. 1.5 മില്യൺ ആളുകളാണ് ബോണസിന്റെ ഗുണഭോക്താക്കൾ. പെൻഷൻകാർ, ഒറ്റപ്പെട്ട രക്ഷിതാക്കൾ, വികലാംഗർ തുടങ്ങിയവർ ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നവരിൽ ഉൾപ്പെടുന്നു. 370 മില്യൺ യൂറോയാണ് ബോണസ് ഇനത്തിൽ ഇക്കുറി നൽകുന്നത്. പെൻഷനും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്ന ദിവസങ്ങളിൽ തന്നെ അർഹർക്ക് ബോണസും കൈപ്പറ്റാം. സാമൂഹിക സംരക്ഷണ മന്ത്രി ഡാര കാലിയറി ആണ് ഇക്കാര്യം അറിയിച്ചത്. ബോണസ് തുകയുപയോഗിച്ച് ക്രിസ്തുമസിന് മുൻപ് ഷോപ്പിംഗ് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലത്തെ ഷോപ്പിംഗ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രാദേശിക സമൂഹത്തെയും ബിസിനസുകളെയും പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഹെർസോഗ് പാർക്കിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം കൗൺസിലിൽ നിന്നും പിൻവലിച്ചേക്കും. പേര് മാറ്റത്തിനെതിരെ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും രംഗത്ത് എത്തിയതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്നും കൗൺസിൽ പിന്തിരിയുന്നത്. ലോർഡ് മേയർ റേ മക്ആഡം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡബ്ലിൻ സിറ്റി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഷേക്‌സ്പിയർ നിർദ്ദേശം പിൻവലിക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടുണ്ടെന്ന് റേ മക്ആഡം വ്യക്തമാക്കി. സ്ഥലങ്ങളുടെ പേര് മാറ്റൽ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ഇനിയും പൂർണമായ ധാരണ ഉണ്ടായിട്ടില്ല. ഇതേ തുടർന്നാണ് നിർദ്ദേശം പിൻവലിക്കുന്നത് എന്നാണ് റേ മക്ആഡത്തിന് റിച്ചാർഡ് നൽകിയിരിക്കുന്ന വിശദീകരണം. ഇസ്രായേൽ മുൻ പ്രസിഡന്റ് ചൈം ഹെർസോഗിന്റെ പേരാണ് സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന് നൽകിയിരിക്കുന്നത്. ഇസ്രായേൽ- പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ പശുക്കളിൽ ബ്ലൂ ടങ്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ. രോഗബാധ അയർലൻഡിന്റെ കാർഷിക മേഖലയിൽ സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൗണിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗത്തിന്റെ വ്യാപന തോത് അറിയാൻ കൂടുതൽ മൃഗങ്ങളെ പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ടെന്ന് മുയിർ കൂട്ടിച്ചേർത്തു. രോഗ പ്രതിരോധത്തിന് നോർതേൺ അയർലൻഡ് – യുകെ സർക്കാർ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. പരിശോധനയും നിരീക്ഷണവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ സ്റ്റുഡന്റ് അക്കൊമഡേഷൻ പദ്ധതിയ്ക്കായുള്ള ആസൂത്രണ അനുമതി റദ്ദാക്കി ഹൈക്കോടതി. പദ്ധതിയ്ക്കായുള്ള പുതിയ പ്ലാനിംഗ് സെറ്റ് നോട്ടീസ് സ്ഥാപിക്കുന്നതിൽ ഡെവലപ്പർമാർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. സ്വോർഡ്‌സിൽ 7.5 മില്യൺ യൂറോ വിലവരുന്ന 221 പർപ്പസ് ബിൽറ്റ് സ്റ്റുഡന്റ് അക്കൊമഡേഷൻ (പിബിഎസ്എ) ബെഡ് സ്‌പേസ് സ്‌കീമിനുള്ള പ്ലാനിംഗ് അനുമതി ആയിരുന്നു കോടതി റദ്ദാക്കിയത്. ഐഡീൻ വീലനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് നേരത്തെ ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് സൈറ്റ് പ്ലാനിംഗ് നോട്ടീസ് സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തുകയായിരുന്നു. ജസ്റ്റിസ് റിച്ചാർഡ് ഹംഫ്രീസ് ആണ് ആസൂത്രണ അനുമതി റദ്ദാക്കിയത്.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി അയർലൻഡിൽ. നാളെയാണ് അദ്ദേഹം ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അയർലൻഡിൽ എത്തുക. അദ്ദേഹത്തിനൊപ്പം പ്രഥമ വനിത ഒലീന സെലൻസ്‌കയും ഉണ്ടാകും. പ്രസിഡന്റ് ആയതിന് ശേഷം ആദ്യമായിട്ടാണ് സെലൻസ്‌കി അയർലൻഡിൽ എത്തുന്നത്. രാജ്യത്ത് എത്തുന്ന സെലൻസ്‌കിയെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്വാഗതം ചെയ്യും. പ്രസിഡന്റ് കാതറിൻ കനോലിയുമായും  മീഹോൾ മാർട്ടിനുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തും. ഉപരിസഭയായ ഒയിറിയാച്ച്ടാസിന്റെ സംയുക്ത സഭാ യോഗത്തിൽ അദ്ദേഹം സംസാരിക്കും. നിലവിൽ യുക്രെയ്ൻ – റഷ്യ സംഘർഷം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനം.

Read More

ഡബ്ലിൻ: എഐസി ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ശനിയാഴ്ച മീത്തിലെ സ്റ്റാമുള്ളനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽ ആയിരുന്നു പരിപാടി. മത്സരത്തിലെ വിജയികൾക്ക് എഐസി യുകെ- അയർലൻഡ് സെക്രട്ടറി ജനേഷ് സിഎൻ, എഐസി ഡബ്ലിൻ സെക്രട്ടറി രതീഷ് സുരേഷ് എന്നിവർ ചേർന്ന് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. കമ്യൂണിസ്റ്റ് നേതാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായിട്ടായിരുന്നു ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഡിവിഷൻ 3-4 മത്സരത്തിൽ നോബിൻ- ദിബിൻ സംഖ്യം ജേതാക്കളായി. ബാസ്റ്റിൻ- സുമിത് സഖ്യം റണ്ണേഴ്‌സ് അപ്പ് ആയി. തോംസിൻ- ജോസഫ് സഖ്യമാണ് ഡിവിഷൻ 5-6 മത്സരത്തിലെ ജേതാക്കൾ. നന്ദകിഷോർ- ആന്റണി സഖ്യം റണ്ണേഴ്‌സ് അപ്പ് ആയി. ഡിവിഷൻ 7-8 ജഗദിഷ്- വൈദീക് സഖ്യമാണ്. ബിനു സുഗതൻ – ഷിജു ഗീവർഗ്ഗീസ് സംഖ്യം റണ്ണേഴ്‌സ് അപ്പായി.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ പശുക്കൾക്കിടയിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ. രോഗബാധ വലിയ ആശങ്കയും നിരാശയും ഉളവാക്കുന്നത് ആണെന്ന് ഐഎഫ്എ അധ്യക്ഷൻ ഫ്രാൻസീ ഗോർമാൻ പ്രതികരിച്ചു. രണ്ട് പശുക്കളിലാണ് ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള എല്ലാ പ്രതിരോധപ്രവർത്തനങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 18 മാസങ്ങൾക്ക് മുൻപാണ് ഇംഗ്ലണ്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷം വളരെ ജാഗ്രതയിൽ ആയിരുന്നു കർഷകർ. ഇപ്പോഴും തങ്ങളുടെ കന്നുകാലികളെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡെറി: കൗണ്ടി ഡെറിയിൽ പോലീസുകാരന് നേരെ ആക്രമണം. ഗില്ലാഗ് പാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ 31 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 31 വയസ്സുള്ളയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു പോലീസ്. ഇതിനിടെ പ്രതി പോലീസുദ്യോഗസ്ഥനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് തെറിച്ച് വീണ ഉദ്യോഗസ്ഥന്റെ കൈ കാറിൽ ഇടിച്ചു. കൈയ്ക്ക് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. പുനർനാമകരണം സംബന്ധിച്ച നിർദ്ദേശം പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തോട് ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് നടത്തിയ പ്രതികരണത്തിന് പിന്നാലെയായിരുന്നു മീഹോൾ മാർട്ടിൻ രംഗത്ത് എത്തിയത്. എക്‌സിലൂടെ ആയിരുന്നു മീഹോൾ മാർട്ടിന്റെ പ്രതികരണം. ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള നിർദ്ദേശം പൂർണമായും പിൻവലിക്കണം. മുന്നോട്ട് പോകരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. പേര് മാറ്റാനുള്ള നീക്കം വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാർക്കിന്റെ പേര് മാറ്റം സംബന്ധിച്ച പ്രമേയത്തിൽ ഡബ്ലിൻ സിറ്റി കൗൺസിൽ അംഗങ്ങൾ നാളെ വോട്ട് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐസകിന്റെ പിതാവും ഇസ്രായേലിന്റെ ആറാമത്തെ പ്രസിഡന്റുമായ ചൈം ഹെർസോഗിന്റെ പേരിലാണ് പാർക്ക് അറിയപ്പെടുന്നത്. എക്‌സിലൂടെയായിരുന്നു ഐസക് ഹെർസോഗ് രംഗത്ത് എത്തിയത്. പാർക്കിന്റെ പേര് മാറ്റാനുള്ള നീക്കങ്ങൾ വലിയ ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറ്റം നാണക്കേടുണ്ടാക്കുന്നതും അപമാനകരവുമാണ്. ഐറിഷ് ജനതയ്ക്കായി നിരവധി സേവനങ്ങൾ തന്റെ കുടുംബം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More