Author: sreejithakvijayan

ഡബ്ലിൻ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ വിപുലമായ ആഘോഷപരിപാടികൾ സഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മെറിയോൻ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കുകൊണ്ടത്. ഇന്ത്യക്കാർക്ക് നേരായ വംശീയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ നടത്താനിരുന്ന ആഘോഷപരിപാടികൾ റദ്ദാക്കിയിരുന്നു. 79ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നിരവധി സംഗീത പരിപാടികളും നൃത്തപരിപാടികളും നടന്നു. ഇന്ത്യയുടെ തനത് രുചികൾ ഐറിഷ് ജനതയിലേക്ക് പകർന്ന് നൽകുന്നതിനായി ഫുഡ് സ്റ്റാളുകളും തയ്യാറാക്കിയിരുന്നു. നിരവധി സാംസ്‌കാരിക പരിപാടികൾക്കും മെറിയോൻ സ്‌ക്വയർ വേദിയായി. അയർലൻഡിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റിയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് യെല്ലോ വാണിംഗ്. കോർക്ക്, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇവിടെ രാവിലെ മുതൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മുൻസ്റ്ററിൽ പകൽ നേരങ്ങളിൽ നല്ല വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും വൈകീട്ടോടെ കാലാവസ്ഥ പ്രതികൂലമാകാം. ശക്തമായ മഴയുണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാം. ഇതിന് പുറമേ യാത്രാ വേളയിലും തടസ്സം നേരിടാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. 22 കാരനായ യുവാവാണ് ആക്രമണം നേരിട്ടതായുള്ള വിവരം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. സംഭവം നിരവധി പേർ കണ്ടെങ്കിലും തനിക്ക് വേണ്ടി ആരും പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു. അയർലൻഡിലെ ബസ് സ്‌റ്റോപ്പിൽ വച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ബസ് കാത്ത് നിൽക്കുന്നതിനിടെ ഒരു സംഘം ഐറിഷ് കൗമാരന്മാർ വംശീയമായും ശാരീരികമായും ആക്രമിക്കുകയായിരുന്നു. രണ്ട് ഐറിഷ് പൗരന്മാരും ബ്രൗൺ നിറമുള്ള ഒരാളും ബസ് സ്റ്റോപ്പിൽ സംഭവ സമയം ഉണ്ടായിരുന്നു. എന്നാൽ ആരും സഹായിച്ചില്ലെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.

Read More

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന് നേരെ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ആയുധങ്ങൾകൊണ്ട്   ആക്രമിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ലൂപ്പ്‌ലാന്റ് പാർക്കിൽവച്ചാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ബാറ്റുകളും ചുറ്റികകളും ഉപോഗിച്ചായിരുന്നു ആക്രമണം എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ വനിതാ കമോഗി, ഫുട്‌ബോൾ താരങ്ങളിൽ മൂത്രം പോകുന്ന അവസ്ഥ കാണപ്പെടുന്നതായി പഠനം. ഇതേ തുടർന്ന് താരങ്ങൾ പരിശീലന വേളയിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. വനിതാ താരങ്ങളിൽ മൂന്നിലൊരുഭാഗം പേരും തനിയെ മൂത്രം പോകുന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത് സാമൂഹിക കാരണങ്ങളെത്തുറന്ന് ഇവർക്ക് പുറത്ത് പറയാൻ സാധിക്കുന്നില്ല. ഈ അവസ്ഥ പരിശീലന വേളയിലും മത്സരങ്ങൾക്കിടയിലും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കായിക താരങ്ങൾക്ക് ഉണ്ടാകുന്നുണ്ട്. 37 ശതമാനം പേർക്ക് തനിയെ മൂത്രം പോകുന്ന അവസ്ഥയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിന് പുറമേ അടിയ്ക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ 47 ശതമാനം പേർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 43 ശതമാനം പേർ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്നു.

Read More

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മരിച്ച മലയാളി യുവാവ് അനീഷ് ടി.പിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ മലയാളി സമൂഹം. അനീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് നാല് മണിവരെ സ്ലൈഗോയിലെ നസറത്ത് ഹൗസ് ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. കഴിഞ്ഞ ദിവസം ആയിരുന്നു ഗീവാഘിലെ വീട്ടിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടിലാണ് അനീഷിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിനായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ക്ലൂനമഹോൺ ലേണിംഗ് ഡിസെബിലിറ്റി സർവ്വീസസിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് അനീഷ്. കഴിഞ്ഞ ഏതാനും നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു അനീഷ് എന്നാണ് വിവരം.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ 17 കാരനെ കാണ്മാനില്ല. 17 വയസ്സുള്ള യാഞ്ചൻ സോങ്ങിനെയാണ് കാണാതായത്. കൗമാരക്കാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ടെർമോൺഫെക്കിനിൽ നിന്നാണ് കുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പറയുന്നു. കാണാതായ കൗമാരക്കാരന് ഏകദേശം 5 അടി 9 ഇഞ്ച് ഉയരവും ഇടത്തരം ശരീരവും കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ട്. യാഞ്ചനെ അവസാനമായി കാണുമ്പോൾ പച്ച ജാക്കറ്റും വെള്ള ടീ-ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്. യാഞ്ചനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (041) 987 4200 എന്ന നമ്പറിൽ ഡ്രോഗെഡ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം. അതേസമയം അടുത്ത ആഴ്ച മുതൽ മഴ സജീവമായേക്കും. ഇന്നും നല്ല മികച്ച കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ ആൻഡ്രൂ ഡോറൻ പറയുന്നത്. അടുത്ത ആഴ്ച മുതൽ മഴ ലഭിക്കും. അടുത്ത ദിവസങ്ങളിൽ ഈർപ്പമുള്ളതും ചൂടുള്ളതുമായ അന്തരീക്ഷം പകൽ സമയങ്ങളിൽ അനുഭവപ്പെടും. ഇന്നും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പ്രത്യേകിച്ച് തെക്ക് പടിഞ്ഞാറൻ മേഖലകളിൽ മഴ ലഭിക്കും. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നൽ സാദ്ധ്യതയും അദ്ദേഹം പ്രവചിക്കുന്നു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മോട്ടോർവേ 2 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പാത അടച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. വിവരം അറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റോയൽ വിക്ടോറിയ ഹോസ്പിറ്റലിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിന് പിന്നാലെ രക്ഷാ പ്രവർത്തനങ്ങൾക്കായി റോഡ് അടച്ചു. രക്ഷാ പ്രവർത്തനത്തിന് ശേഷം ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് റോഡ് തുറന്നത്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികൻ മരിക്കുകയും സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വിട്ടയച്ച് പോലീസ്. ഇന്ന് രാവിലെയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യലും നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കാർ ഡ്രൈവറെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 50 കാരനാണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. വെളളിയാഴ്ച രാത്രിയോടെയായിരുന്നു ബാലിക്ലേയറിലെ ബാലിസ്‌റ്റോണിൽ അപകടം ഉണ്ടായത്. കാൽനട യാത്രികരുടെ മേൽ കാർ ഇടിയ്ക്കുകയായിരുന്നു. അതേസമയം സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More