- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷനെ പിന്തുണച്ചുകൊണ്ടുള്ള പ്ലാക്കാർഡുകൾ കയ്യിൽ കരുതുകയോ വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോർതേൺ അയർലൻഡ് പോലീസ്. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. പലസ്തീൻ അനുകൂല റാലികളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. അടുത്തിടെ പലസ്തീൻ ആക്ഷൻ ടീ ഷർട്ട് ധരിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആന്റണി മക്‌നല്ലിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. വാരാന്ത്യങ്ങളിൽ നടക്കുന്ന റാലിയുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും ഭാഗമാകുന്നവർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ചതിന്റെ പേരിൽ 74 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെൽഫാസ്റ്റിൽവച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.
ലോയിസ്: കൗണ്ടി ലോയിസിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 10 മുതലാണ് കുട്ടിയെ കാണാതായത്. നാളുകൾ നീണ്ട അന്വേഷണവും ഫലം കാണാത്തതിനെ തുടർന്ന് പൊതുജനസഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പോലീസ്. പോർട്ടർലിംഗ്ടൺ സ്വദേശിയായ ആഷ്ഡൻ മിനോക്കിനെ ആണ് കാണാതായത്. 5 അടി 6 ഇഞ്ച് ഉയരമുള്ള ആഷ്ഡന് മെലിഞ്ഞ ശരീരമാണ് ഉള്ളത്. ബ്രൗൺ നിറത്തിലുളള മുടിയും നീല നിറത്തിലുളള കണ്ണുകളും ഉണ്ട്. കാണാതാകുമ്പോൾ കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത നിറത്തിലുള്ള ജാക്കറ്റും ഷൂസുകളുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോർട്ട്ലോയിസ് ഗാർഡ സ്റ്റേഷനിൽ (057) 867 4100 എന്ന നമ്പറിലോ അല്ലെങ്കിൽ, 1800 666 111 എന്ന നമ്പറിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനനുമായോ ബന്ധപ്പെടണം.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വൻ ലഹരി വേട്ട. 80,000 യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടികൂടി. എന്നിസ്‌കെല്ലിനിലെ സികമോർ ഡ്രൈവ് മേഖലയിൽ നിന്നാണ് ലഹരി പിടികൂടിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാഹനം തടഞ്ഞ് പോലീസ് നടത്തിയ പരിശോധനയിൽ ആയിരുന്നു കൊക്കെയ്ൻ കണ്ടെടുത്തത്. നോർതേൺ അയർലൻഡ് പോലീസിന്റെ ഓർഗനൈസ്ഡ് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 24,34,64 വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: വിപണിയിൽ നിന്നും ബ്രീ മാരിയോട്ട് തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉത്പന്നത്തിൽ ലിസ്റ്റീരിയയ്ക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം റെഡി മീൽസ്, ചീര ഉത്പന്നങ്ങൾ എന്നിവ തിരിച്ചുവിളിച്ചതുമായി ഇപ്പോഴത്തെ നടപടിയ്ക്ക് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രീ മാരിയോട്ടിന്റെ ഒരു കിലോ പാക്ക് ഉൾപ്പെടെ എല്ലാ പാക്കറ്റുകളിലുമുളള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. എക്‌സ്പയറി ഡേറ്റ് ഈ മാസം 30 വരെയുള്ള ഒരു കിലോ പാക്കുകളാണ് തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെ ഈ മാസം 8 നും 13 നും വിൽപ്പന നടത്തിയ എല്ലാ പാക്കുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. കടകളിൽ ഇതിന്റെ സ്റ്റോക്കുള്ളവർ വിൽപ്പന നടത്തരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എത്രയും വേഗം ഹോൾസെയിൽ വിതരണക്കാർ തങ്ങളുടെ ഉപഭോക്താക്കളെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഡെയ്‌ലി എക്‌സ്‌പെന്‍സ് അലവന്‍സ് (ഡിഇഎ) കൈപ്പറ്റുന്ന അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണം 7,000 ആയിട്ടാണ് വര്‍ദ്ധിച്ചത്. വരും വര്‍ഷങ്ങളില്‍ ഇതില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. സിഎസ്ഒ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അയര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരുടെ വര്‍ദ്ധനവിനൊപ്പം ഡിഇഎ വാങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. പുരുഷന്മാരാണ് ഈ ആനുകൂല്യം കൈപ്പറ്റുന്നവരില്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 18,500 ലധികം പേര്‍ അന്താരാഷ്ട്ര സംരക്ഷണം തേടി. എന്നാല്‍ ഈ വര്‍ഷം 40 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
ഡബ്ലിന്‍: നവാഭിഷിക്തനായ ബലേസിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ് സന്ദര്‍ശിക്കും. അടുത്ത മാസം 19 മുതല്‍ 24 വരെയാണ് സന്ദര്‍ശനം. അദ്ദേഹത്തെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനി, ഭദ്രാസന വൈസ് പ്രസിഡന്റ് ജിനോ ജോസഫ് അച്ചന്‍, സെക്രട്ടറി ഡോക്ടര്‍ ജോബി സ്‌കറിയ അച്ചന്‍ , ട്രഷറര്‍ സുനില്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഭദ്രാസന ഭാരവാഹികളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. 19ന് വൈകുന്നേരം ഗാല്‍വെ ജോര്‍ജ്ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ എത്തിച്ചേരുന്ന ബാവ തിരുമേനിക്കു സ്വികരണം നല്‍കും. തുടര്‍ന്നുള്ള പ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം കാര്‍മികത്വം വഹിക്കും. 20 ന് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച് ബാവ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും, അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബ്ബാന നടക്കും. 21 ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഇരുപതാമത് വാര്‍ഷീകാഘോഷപരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ്…
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഈ വാരാന്ത്യം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇന്ന് നേരം പുലരുമ്പോൾ മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ തുടർന്നുളള മണിക്കൂറുകളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് 23 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില രേഖപ്പെടുത്തുക. നാളെ മുതൽ ചൊവ്വാഴ്ച വരെ നോർതേൺ അയർലൻഡിൽ തെളിഞ്ഞ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാൽ ഈ ദിവസങ്ങളിൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസി നിരക്ക് വർദ്ധിപ്പിച്ച് ലയ ഹെൽത്ത് ഇൻഷൂറൻസ്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പോളിസി വിലകളിൽ 4.5 ശതമാനത്തിന്റെ വർദ്ധനവാണ് ലയ ഇൻഷൂറൻസ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ 10 ഓളം പോളിസികളും പിൻവലിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിയ്ക്ക് ഉള്ളത്. പുതിയ പോളിസികൾ ആരംഭിക്കുന്നവർക്കും, പോളിസി പുതുക്കുന്നവർക്കുമാണ് പുതിയ നിരക്ക് ബാധകം. നിലവിലെ പോളിസി ഉപഭോക്താക്കളെ വില വർദ്ധന ബാധിക്കില്ല. മാറ്റങ്ങൾ സംബന്ധിച്ച് ഉടനെ ഉപഭോക്താക്കളെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി പോളിസി നിരക്ക് വർദ്ധിപ്പിക്കുന്നത്. ഏപ്രിലിൽ പോളിസി വില 6.6 ശതമാനം വർദ്ധിപ്പിച്ചിരുന്നു.
ഡബ്ലിൻ: അയർലൻഡിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സൗന ഡബ്ലിനിൽ. ഡൺ ലാവോഹയറിൽ അടുത്ത വർഷം സൗന പ്രവർത്തനം ആരംഭിക്കും. എല്ലാവിധ സൗകര്യത്തോടും കൂടിയായിരിക്കും ഇവിടെ സൗന സജ്ജീകരിക്കുക. തീരത്തോട് ചേർന്ന് പൂളും വസ്ത്രം മാറുന്നതിനുള്ള സൗകര്യത്തോടും കൂടി പോന്റൂനും ഒരുക്കും. സൗന ഒരുക്കുന്നതിനുള്ള ടെന്ററുകൾ ഇതിനോടകം തന്നെ കൗൺസിൽ ക്ഷണിച്ചിട്ടുണ്ട്. ഡൺ ലാവോഹയർ തീരത്ത് എത്തുന്നവർക്ക് പോന്റൂനിലേക്ക് പ്രവേശിക്കാം. ഇവിടെ നിന്നും സൗനയിലേക്ക് എത്താമെന്ന് ഹെലിയോസ് സൗനയുടെ മിക്കോലജ് പിയോട്രോവ്‌സ്‌കി പറഞ്ഞു. ഒരു മിനി ബോട്ട് പോലെ വെള്ളത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കാട്ടുതീ മുന്നറിയിപ്പുമായി കൃഷിവകുപ്പ്. തീപിടിത്ത സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച് ഫോറസ്റ്റ് ഫയർ വാണിംഗ് ഏർപ്പെടുത്തി. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഈ വർഷം ഇത് ഒൻപതാം തവണയാണ് കാട്ടുതീയ്‌ക്കെതിരെ രാജ്യത്ത് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. വനമേഖലകൾ, പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ മേഖലകൾ എന്നിവ സന്ദർശിക്കാനെത്തുന്നവർ ബാർബിക്യൂകളും തീപിടിക്കാൻ സാദ്ധ്യതയുള്ള മറ്റ് വസ്തുക്കളും കൊണ്ടുവരരുതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം മേഖലകളിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അടിയന്തിര സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പുകയിലെ തീപ്പൊരികൾ പോലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാം. അതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷം 4,355 ഹെക്ടർ മേഖലയാണ് കാട്ടുതീയിൽ നശിച്ചത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
