- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
ലിമെറിക്ക്: രോഗികൾക്കായി പുതിയ ബെഡ് യൂണിറ്റ് തുറന്നിട്ടും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ തിരക്കിന് അയവില്ല. നിലവിൽ ആശുപത്രിയിൽ കിടക്ക ക്ഷാമം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. എമർജൻസി വിഭാഗത്തിൽ ഉൾപ്പെടെ തിരക്ക് പ്രകടമാണ്. 96 ബെഡുകൾ ഉള്ള യൂണിറ്റ് ആയിരുന്നു അടുത്തിടെ ആശുപത്രിയിൽ തുറന്നത്. 105 മില്യൺ യൂറോ ചിലവിട്ടായിരുന്നു ഈ യൂണിറ്റിന്റെ നിർമ്മാണം. കിടക്ക ക്ഷാമം പരിഹരിക്കുകയായിരുന്നു പുതിയ യൂണിറ്റിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ കഴിഞ്ഞില്ല. 103 രോഗികളെ ആയിരുന്നു കിടക്കൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സിച്ചത്. അതേസമയം സ്ലൈഗോ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഡബ്ലിൻ: ഐഒസി കേരള ചാപ്റ്ററിന് പുതിയ നേതൃത്വം. ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെ നോമിനേറ്റ് ചെയ്തു. ചെയർമാനായി പുന്നമട ജോർജ് കുട്ടിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. നാഷണൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് ഉയർന്ന് വന്ന നേതാവാണ് സാൻജോ മുളവരിക്കൽ. കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കേ കെഎസ് യുവിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു പുന്നമട ജോർജ് കുട്ടി. 1988 ൽ കേരള മാർച്ച് വഴി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
ഡബ്ലിൻ: യൂറോപ്പിനെ വെല്ലുവിളിച്ച് റഷ്യ. യൂറോപ്പ് യുദ്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ക്രെംലിനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേത ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനെ കാണുന്നതിന് മുൻപായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപിന്റെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് യൂറോപ്പിന്റെ ശ്രമം എന്ന് പുടിൻ പറഞ്ഞു. യുദ്ധം തുടരാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് നിർദ്ദേശങ്ങൾ. യൂറോപ്പിന്റെ ഒരു നിർദ്ദേശവും റഷ്യ സ്വീകരിക്കില്ല. അത് അവർക്കും അറിയാമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: വീണ്ടും പുരസ്‌കാര നിറവിൽ പ്രമുഖ സാഹിത്യകാരൻ രാജു കുന്നക്കാട്ട്. ഈ വർഷത്തെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ പുരസ്‌കാരത്തിന് അദ്ദേഹം അർഹനായി. ഈ മാസം 12 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങളിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും. രാജു കുന്നക്കാട്ടിന് ലഭിക്കുന്ന 12ാമത്തെ പുരസ്‌കാരം ആണ് ഇത്. അതേസമയം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ പുരസ്‌കാരത്തിന് അർഹനാകുന്നത്. കല, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ഡോ. അംബേദ്കർ സാഹിത്യ ശ്രീ പുരസ്‌കാരം. ഒലിവ് മരങ്ങൾ സാക്ഷി എന്നത് ഉൾപ്പെടെ നിരവധി രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇവയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ഡബ്ലിൻ: ഐപിആർ കാർഡ് കാലഹരണപ്പെട്ടവർക്ക് താത്കാലിക സൗകര്യം ഒരുക്കി ഐറിഷ് സർക്കാർ. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. 2025 ഡിസംബർ 8 നും 2026 ജനുവരി 31 നും ഇടയിൽ അയർലൻഡിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കാണ് അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതിയുള്ളത്. കാലാവധി കഴിഞ്ഞ ഐപിആർ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അതേസമയം ജനുവരി 31 ന് ശേഷം ഈ ഇളവ് ലഭിക്കുകയില്ല. അതിനാൽ കാലാവധിയ്ക്ക് മുൻപ് തന്നെ ഐപിആർ പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം. അപേക്ഷിച്ച തിയതി, OREG നമ്പർ എന്നിവ വിശദമാക്കുന്ന അപേക്ഷയുടെ രസീത് സഹിതം ഐപിആറിന് അപേക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കണം.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് കണ്ടെയ്‌നറുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ വിമർശനം. അധിക നിരക്ക് രാജ്യത്ത് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. നീക്കത്തിൽ ഐറിഷ് റോഡ് ഹൗളിയേഴ്‌സ് അസോസിയേഷൻ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അയർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ആണ് ഡബ്ലിൻ. കണ്ടെയ്‌നറുകൾക്ക് വിലയിൽ അഞ്ച് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇൻഫ്രാസ്ട്രക്ചർ ചാർജായി 15 യൂറോയും ചുമത്തിയിട്ടുണ്ട്. നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ പുറത്ത് നിന്നും അയർലൻഡിലേക്കും അയർലൻഡിൽ നിന്നും പുറത്തേയ്ക്കും വരുന്ന കണ്ടെയ്‌നറുകളുടെ വിലയിൽ 46 ശതമാനം വർധനവ് ഉണ്ടാകും. ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കും.
ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചതിന് പിന്നാലെ വിമർശനവുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. ആശുപത്രികളിൽ അനുഭവപ്പെടുന്ന തിരക്കിൽ നിന്നും ഇതുവരെ അയർലൻഡിലെ ആരോഗ്യസംവിധാനങ്ങൾ പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് ഐഎൻഎംഒ വ്യക്തമാക്കി. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ എച്ച്എസ്ഇയുടെ പരാജയത്തെ ഐഎൻഎംഒ വീണ്ടും വിമർശിച്ചു. ഫ്‌ളൂ പടർന്ന് പിടിയ്ക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് നാസ് ജനറൽ ആശുപത്രിയിൽ രോഗികളുടെ എണ്ണവും വർധിച്ചത്. കഴിഞ്ഞ ദിവസം 23 ഓളം രോഗികൾക്ക് കിടക്കകൾ ലഭിച്ചില്ല. ഇതേ തുടർന്ന് ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുകയായിരുന്നു. രാജ്യത്ത് തന്നെ വിവിധ ആശുപത്രികളിലായി 616 പേർ കിടക്കകളുടെ അഭാവത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി ഈ സീസണിൽ ആശുപത്രികളിൽ തിരക്ക് ഉണ്ടായിട്ടും രാജ്യത്തെ ആരോഗ്യ സംവിധാനം ഒരു പാഠവും പഠിച്ചിട്ടില്ലെന്നും ഐഎൻഎംഒ കുറ്റപ്പെടുത്തി.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വീടിന് തീയിടാൻ ശ്രമം. ഇന്നലെ പുലർച്ചെ 2.40 ഓടെ ആയിരുന്നു സംഭവം. സെന്റ് ജോൺസ്റ്റൺ ഗ്രാമത്തിലെ ചർച്ച് സ്ട്രീറ്റിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലെറ്റർബോക്‌സിലൂടെ വീടിനുള്ളിലേക്ക് തീയിടാൻ ആയിരുന്നു അക്രമിയുടെ ശ്രമം. ഇതിനായി ഇയാൾ പത്രം കത്തിച്ച് ലെറ്റർബോക്‌സിനുള്ളിൽ സ്ഥാപിച്ചു. ഭാഗ്യവശാൽ അൽപ്പനേരത്തിന് ശേഷം തീ അണഞ്ഞു. അതിനാൽ വൻ ദുരന്തം ആയിരുന്നു ഒഴിവായത്. സംഭവ സമയം വീടിനുള്ളിൽ വീട്ടുകാർ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ക്രിസ്തുമസ് പ്രമാണിച്ച് അയർലൻഡിൽ കൂടുതൽ ഡാർട്ട് നൈറ്റ് ട്രെയിൻ സേവനം. ഈ വാരാന്ത്യം മുതൽ അധിക സർവ്വീസുകൾ ആരംഭിക്കും. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ യാത്രകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റെയിൽ ഐറാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസിന് മുൻപായി ഡാർട്ട്, കമ്മ്യൂട്ടർ ട്രെയിൻ ഷെഡ്യൂളുകൾ നീട്ടിയിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് രാത്രി വൈകിയുള്ള സർവ്വീസ്. ഡബ്ലിൻ, മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവ്വീസുകളാണ് വർധിപ്പിച്ചത്.
ഡബ്ലിൻ: അയർലൻഡിലെ ജയിൽ സംവിധാനം ഗുരുതര പ്രതിസന്ധിയിൽ. ജയിലുകളിൽ അന്തേവാസികളുടെ എണ്ണം വർധിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജനസംഖ്യയെ തുടർന്ന് പല ജയിലുകളും തകർച്ചയുടെ വക്കിലാണെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. ഐറിഷ് പീനൽ റിഫോം ട്രസ്റ്റ്‌സിന്റെ 2024 ലെ പ്രോഗ്രസ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. മനുഷ്യത്വപരമായ ജയിൽ സാഹചര്യങ്ങൾ, സെല്ലിന് പുറത്തുള്ള സമയം തുടങ്ങി 11 മേഖലകളിൽ നടത്തിയ വിലയിരുത്തലിന് ശേഷമാണ് റിപ്പോർട്ട്. നിലവിലെ ദുസ്സഹമായ സാഹചര്യത്തിൽ ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സാറാ ബ്രാഡി പ്രതികരിച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
