Author: sreejithakvijayan

ബെൽഫാസ്റ്റ്: യൂറോപ്യൻ യൂണിയനിൽ ഇറക്കുമതി ചെയ്ത ബ്രസീലിയൻ ബീഫ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യൂറോപ്യൻ കമ്മീഷൻ. ഇവ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നത്തിന് കാരണമാകുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ബീഫിൽ നിരോധിത ഹോർമോണുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം ആദ്യം ഇറക്കുമതി ചെയ്ത ഇറച്ചിയിലാണ് ഹോർമോൺ സാന്നിദ്ധ്യം. നോർതേൺ അയർലൻഡ്, ജർമ്മനി, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇറച്ചി ഉത്പന്നം എത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ വിലക്കയറ്റം 3 ശതമാനത്തിലധികം വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭക്ഷ്യ, ഊർജ്ജ ചിലവുകളിൽ വന്ന വർധനവാണ് മൊത്തത്തിലുള്ള വിലക്കയറ്റത്തിന് കാരണം ആയത്. ഹാർമോണൈസ്ഡ് ഇൻഡെക്‌സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ ഏറ്റവും പുതിയ ഫ്‌ളാഷ് എസ്റ്റിമേറ്റ് നവംബറിൽ വാർഷിക വില വളർച്ചാ നിരക്ക് 3.2 ശതമാനമായി ഉയർത്തി. നേരത്തെ ഇത് 2.8 ശതമാനം ആയിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലയിൽ 4.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഇതേ സമയം ഊർജ്ജ വിലകൾ 3.3 ശതമാനം വർധിച്ചു. ഈ വർഷം ഒക്ടോബർ മുതൽ ആകെ വിലക്കയറ്റം 0.2 ശതമാനം ആയിരുന്നു. ഭക്ഷ്യ, ഊർജ്ജ വിലകളിൽ 0.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

Read More

ഡബ്ലിൻ: ഭക്ഷ്യ അനുബന്ധ ടൂറിസത്തിന് പ്രധാന്യം നൽകി അയർലൻഡിന്റെ പുതിയ ദേശീയ ടൂറിസം നയം. ഇന്നലെ എന്റർപ്രൈസ്, ടൂറിസം, തൊഴിൽ മന്ത്രി പീറ്റർ ബർക്കാണ് പുതിയ നയം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അയർലൻഡിലേക്ക് കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യം. ഭക്ഷ്യ അനുബന്ധ ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ ആയിരിക്കും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന് പുറമേ മറ്റ് 71 നിർദ്ദേശങ്ങൾ കൂടി പുതിയ ദേശീയ ടൂറിസം നയത്തിൽ ഉൾപ്പെടുന്നു. പുതിയ എയർ ആക്‌സസ് പ്രോഗ്രാം ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: പ്രസിഡന്റ് ഒഴികെയുള്ള സ്ഥാനങ്ങളിൽ നേതൃമാറ്റവുമായി അയർലൻഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ മൈൻഡ്. നവംബർ 16 ന് ചേർന്ന പൊതുയോഗത്തിൽ തിരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളെ കണ്ടെത്തിയത്. അതേസമയം മൈൻഡിന്റെ പ്രസിഡന്റായി സിജു ജോസ് തുടരും. സെക്രട്ടറിയായി റൂബിൻ മാത്യൂസ് പടിപ്പുരയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആർവിൻ ശശിധരനാണ് മൈൻഡിന്റെ പുതിയ ട്രെഷറർ. സിജു ജോസിന്റെ അദ്ധ്യക്ഷതയിൽ സെയിന്റ് മാർഗ്രെറ്റ്‌സ് ഹാളിലായിരുന്നു പൊതുയോഗം സംഘടിപ്പിച്ചത്. യോഗത്തിൽ സെക്രട്ടറി സാജു കുമാർ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് ട്രഷറർ ജോസി ജോസഫ് ജോൺ കഴിഞ്ഞ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെ ഭാരവാഹികൾക്കായി തിരഞ്ഞെടുപ്പ് നടന്നു. ഇതിന് ശേഷം അടുത്ത വർഷം മെയ് 30 ന് നടക്കാനിരിക്കുന്ന മെെൻഡ് മെഗാമേളയുടെ പ്രവർത്തനത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. അടുത്ത വർഷത്തേയ്ക്കുള്ള 27 അംഗ കമ്മിറ്റി അംഗങ്ങൾ പ്രസിഡന്റ് – സിജു ജോസ് സെക്രട്ടറി – റൂബിൻ മാത്യൂസ് പടിപ്പുരയിൽ ട്രെഷറർ – ആർവിൻ ശശിധരൻ വൈസ് പ്രസിഡന്റ്…

Read More

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് കണ്ടെയ്‌നറുകൾക്ക് അധിക നിരക്ക്. കണ്ടെയ്‌നർ ഒന്നിന് അഞ്ച് ശതമാനവും ഇൻഫ്രാസ്ട്രക്ചർ ചാർജ് ആയി 15 യൂറോയുമാണ് ഇനി മുതൽ ഈടാക്കുക. അതേസമയം അധിക നിരക്ക് രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് കാരണം ആകുമെന്നാണ് വിലയിരുത്തൽ. ഡബ്ലിൻ പോർട്ട് അതോറിറ്റിയുടേത് ആണ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം. നിരക്ക് വർധന നിലവിലെ ചിലവിനേക്കാൾ 46 ശതമാനം അധികം തുക ഇറക്കുമതിയ്ക്ക് നൽകേണ്ടതായി വരും. ഇത് ക്രമേണ വിലക്കയറ്റത്തിന് കാരണമാകും. അയർലൻഡിലെ പ്രധാന തുറമുഖമാണ് ഡബ്ലിൻ. പ്രതിവർഷം 165 ബില്യൺ യൂറോവരെ മൂല്യമുള്ള ചരക്കുകളാണ് ഡബ്ലിൻ തുറമുഖം വഴി കടന്ന് പോകുന്നത്.

Read More

ഡബ്ലിൻ: ഫാമിലി റീയൂണിഫിക്കേഷൻ നയം സംബന്ധിച്ച സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം. ഭാര്യക്കും ഭർത്താവിനും ചേർന്ന് 60000 യൂറോ വാർഷിക വരുമാനം ഉണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നതുൾപ്പെടെയുള്ള തെറ്റായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. പുതിയ നയത്തിലെ സെക്ഷൻ 10.2 പ്രകാരം ജോയിന്റ് ആപ്ലിക്കേഷൻ നൽകുക സാധ്യമല്ല. ദമ്പതികളിൽ ഒരാളുടെ വരുമാനം ആണ് പരിഗണിക്കുന്നത്. അതേസമയം പുതിയ നയങ്ങൾ വളരെ മികച്ചതാണെന്ന തരത്തിൽ ചില വിസ ഏജൻസികൾ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഏജൻസികളുടെ പ്രചാരണം എന്നാണ് ആക്ഷേപം.

Read More

ഡബ്ലിൻ: അയർലൻഡിന്റെ കാർ വിപണി ഭരിച്ച് ഇലക്ട്രിക് കാറുകൾ. ഈ വർഷം വിറ്റഴിച്ച കാറുകളിൽ 18.4 ശതമാനവും ഇലക്ട്രിക് കാറുകൾ ആണ്. 2023 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന വിറ്റുവരവാണ് ഇത്. 3,265 രജിസ്‌ട്രേഷനുകളുമായി ഫോക്സ്വാഗൺ ആണ് ഇവി വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റ് പോയത്. 2,821 രജിസ്‌ട്രേഷനുകളുമായി കിയയും 2,622 രജിസ്‌ട്രേഷനുകളുമായി ടെസ്ലയും തൊട്ടുപിന്നിലുണ്ട്. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോർ ഇൻഡസ്ട്രിയുടെ (സിമി) കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി മോഡലുകൾ വിഡബ്ല്യു ഐഡി.4, ടെസ്ല മോഡൽ 3, കിയ ഇവി3 എന്നിവയാണ്. അതേസമയം പെട്രോൾ കാറുകൾക്കും വിപണിയിൽ ഉയർന്ന ഡിമാൻഡ് ഉണ്ട്. കാർ വിൽപ്പനയുടെ 25 ശതമാനം പെട്രോൾ കാറുകൾ ആണ്.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി അയർലൻഡിൽ. ഇന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹം ഡബ്ലിനിൽ എത്തിയത്. ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ സെലൻസ്‌കിയെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്വാഗതം ചെയ്തു. ശേഷം ഇവർ താമസസ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. ഇന്ന് രാവിലെ മുതൽ സെലൻസ്‌കിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. പ്രസിഡന്റ് കാതറിൻ കനോലി, മീഹോൾ മാർട്ടിൻ, വിദേശകാര്യമന്ത്രി ഹെലെൻ മക്‌കെന്റീ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒയിറിയാച്ചാട്‌സിന്റെ സംയുക്ത യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. അയർലൻഡ്- യുക്രെയ്ൻ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടനവും സെലൻസ്കി നിർവ്വഹിക്കും.

Read More

ഡബ്ലിൻ: ഭാരതത്തിനും കേരളത്തിനും അഭിമാനമായി ഐറിഷ് മലയാളി ഫെബിൻ മനോജ്. അയർലൻഡ് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടം നേടി. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയായ മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ . ഫെബിന്റെ ഓൾ റൗണ്ട് മികവാണ് നേട്ടമായത്. ഡബ്ലിനിലെ ഹിൽസ് ക്രിക്കറ്റ് ക്ലബ്ബിലെ താരമാണ് ഫെബിൻ. ലോകകപ്പ് ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഫെബിൻ പ്രതികരിച്ചു. ‘ തന്റെ ഏറെ നാളത്തെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. കഠിനാധ്വാനത്തിനും പരിശീലനത്തിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു’- ഫെബിൻ പറഞ്ഞു.

Read More

ഡബ്ലിൻ: പ്രമുഖ ആർക്കിട്ടെക്റ്റും ടിവി അവതാരകനുമായ  ഹ്യൂ വാലസ് അന്തരിച്ചു. 68 വയസ്സായിരുന്നു. മരണ വിവരം പങ്കാളിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആർടിഇയുടെ ഹോം ഓഫ് ദി ഇയർ എന്ന പ്രോഗ്രാമിൽ ജഡ്ജിയാണ് അദ്ദേഹം. 2015 മുതൽ ഹോം ഓഫ് ദി ഇയറിന്റെ ഭാഗമാണ് അദ്ദേഹം. ദി ഗ്രേറ്റ് ഹൗസ് റിവൈവൽ എന്ന പരിപാടിയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് സീരീസ് ആയിട്ടായിരുന്നു ഈ പരിപാടി. ആർക്കിടെക്റ്റ് എന്ന നിലയിൽ ഹ്യൂ വാലസിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Read More