- അയർലൻഡിൽ മഴ തുടരും
- പുതുജീവനേകി ജിജിൻ ; ഇനി അഞ്ച് പേരിൽ ജീവന്റെ വെളിച്ചം
- യുവതികളുടെ കൊലപാതകം; തിരച്ചിലിന് ഡ്രോണുകൾ
- ‘ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന് ചര്ച്ച നടത്തി’; ആരോപണവുമായി ബിജെപി നേതാവ്; കൂടിക്കാഴ്ചയുടെ ചിത്രങ്ങള് പുറത്ത് വിടും
- ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തെഴുതി : പകർപ്പ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല
- റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറക്കാൻ ശേഷി ; പാകിസ്ഥാന്റെ ജെ-35 വിമാനങ്ങൾക്ക് വെല്ലുവിളി : സുഖോയ് എസ്.യു.-57 ഇന്ത്യയിലേയ്ക്ക്
- ക്ലോണ്ടാൽക്കിനിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ
- കോർപ്പറേഷൻ നികുതിയിൽ ഇളവ് ; സർക്കാരിന് മുന്നറിയിപ്പ്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 21,000 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയോട് ഇൻജുറീസ് ബോർഡ് അസസ്‌മെന്റ് ഉത്തരവിട്ടിരിക്കുന്നത്. കിൽഡെയർ സ്വദേശികളായ ഒവെൻ നോളനും കുടുംബത്തിനും ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽവച്ച് ദുരനുഭവം നേരിട്ടത്. 2022 മെയ് 30 ന് ആയിരുന്നു സംഭവം. അവധിക്കാലം ആഘോഷിക്കുന്നതിനായി സ്‌പെയിനിലേക്ക് പോകുകയായിരുന്നു നോളനും കുടുംബവും. ഇതിനിടെയായിരുന്നു സംഭവം. നോളൻ മക്കളായ ഐയിബ്, ഹ്യൂ, മാക്‌സ് എന്നിവരാണ് ശുചിമുറിയിൽ കുടുങ്ങിയത്. ഏകദേശം 50 മിനിറ്റോളം ഇവർക്ക് ഇതേ തുടർന്ന് നഷ്ടമായി. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്.
ഡബ്ലിൻ: ഫിംഗ്ലാസിൽ ഇന്നലെ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 9.6 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയിൽ പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഡബ്ലിനിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ലിൻ: മഴയുടെയും തണുപ്പിന്റെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഡബ്ലിൻ. കൗണ്ടിയിൽ ഇപ്പോഴും വാണിംഗ് തുടരുകയാണ്. ഇന്നലെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ആയിരുന്നു ഡബ്ലിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. നോർതേൺ ഡബ്ലിനിൽ ആയിരുന്നു മഴ കനത്തനാശം വിതച്ചത്. മേഖലയിൽ പല വീടുകളിലും വെള്ളം കയറി. രാത്രി മുഴുവനും പെയ്ത മഴയിൽ ക്ലോൺഗ്രിഫിനിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ വെള്ളം കയറി. അപ്പാർട്ട്‌മെന്റിൽ നിർത്തിയിട്ടിരുന്ന കാറുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടർന്ന് എയർട്രിസിറ്റി ലീഗ് മാറ്റിവച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 642 ആളുകളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച രാവിലെ വരെ 596 പേരായിരുന്നു ട്രോളികളിൽ ഉണ്ടായിരുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രോഗികളിൽ 393 പേർ അടിയന്തിര വിഭാഗത്തിലും 249 പേർ മറ്റ് വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 100 കടന്നു. ഇവിടെ 108 പേരാണ് ട്രോളികളിൽ ഉള്ളത്.
ഡബ്ലിൻ: ഡബ്ലിനിൽ കള്ളപ്പണ വേട്ട. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 4 ലെ ബാൾസ്ബ്രിഡ്ജ് മേഖലയിൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച കാർ തടഞ്ഞ് നിർത്തിയ പരിശോധനയിൽ ആയിരുന്നു പണം പിടികൂടിയത്. 2,75,000 യൂറോയുടെ പണം ആയിരുന്നു പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ നടിയും ഗായികയുമായ ഹിലാരി ഡഫ്. സെപ്തംബർ ആറിനാണ് ഡബ്ലിൻ 3 അരീനയിൽ ഡഫിന്റെ പരിപാടി നടക്കുക. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിവരെ ആയിരിക്കും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ബുക്കിംഗ് ഫീസ് ഉൾപ്പെടെ 57.90 യൂറോ മുതൽ 88.90 യൂറോവരെ നൽകേണ്ടതായി വരും. ബുക്കിംഗുകൾക്ക് ഓരോ ടിക്കറ്റിനും 12.5 ശതമാനം സർവീസ് ചാർജ് ബാധകമാണ്, ടിക്കറ്റ് മാസ്റ്റർ വഴി ടിക്കറ്റുകൾ ലഭ്യമാണ്.
ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. നിലവിലെ വർക്ക് ടു റൂൾ രീതി മാറ്റി സേവനം പൂർണമായും അവസാനിപ്പിക്കുമെന്ന് ഐഎൻഎംഒ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മുതലാണ് നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധിക്കാൻ ആരംഭിച്ചത്. ആശുപത്രിയിൽ ജീവനക്കാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് ഐഎൻഎംഒയിലെ അംഗങ്ങൾ പ്രതിഷേധ സമരം ആരംഭിച്ചത്.
അൾസ്റ്റർ: അൾസ്റ്ററിൽ കപ്പലിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ നിർത്തിവച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെ ആയിരുന്നു കപ്പലിൽ നിന്നും ഒരാൾ വെള്ളത്തിലേക്ക് വീണത്. സ്ട്രാൻറേറിൽ നിന്ന് ലാർണിലേക്കുള്ള സർവീസിനിടെ ആയിരുന്നു സംഭവം. ഉടനെ തന്നെ കപ്പലിലെ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. ഇതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലെയും വിക്ലോയിലെയും വാഹനയാത്രികർക്ക് മുന്നറിയിപ്പ്. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് അധികൃതർ അറിയിച്ചു. ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് റോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിഎഎ അറിയിച്ചു. ആർ 108 റോഡ് വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടു. ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എറ്റവും പുതിയ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 596 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളതെന്നാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ 375 രോഗികൾ അടിയന്തിര വിഭാഗത്തിലും 221 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് കിടക്ക ക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടെ 83 രോഗികൾക്ക് കിടക്കകൾ ഇല്ല. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 77 രോഗികൾക്ക് കിടക്കകൾ ഇല്ല. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 49 പേരും സെന്റ് വിൻസന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 48 പേരും കിടക്കൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
