Author: sreejithakvijayan

ഡബ്ലിൻ: ഐറിഷ് വിസ്‌കിയുടെ വിൽപ്പനയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി അയർലൻഡ്. കഴിഞ്ഞ വർഷം 16.15 മില്യൺ കെയ്‌സുകളാണ് ലോകത്താകമാനം വിറ്റഴിച്ചത്. ഇതിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അമേരിക്കൻ വിപണിയിൽ ഐറിഷ് വിസ്‌കി നേരത്തെ തന്നെ സ്വാധീനം ചെലുത്തിയിരുന്നു. ഐറിഷ് വിസ്‌കി അസോസിയേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 5.47 മില്യണിലധികം കെയ്‌സ് വിസ്‌കിയാണ് അമേരിക്കൻ ജനത കുടിച്ചത്. ലോകത്ത് വിറ്റഴിക്കപ്പെട്ട ഓരോ മൂന്ന് കുപ്പി ഐറിഷ് വിസ്‌കികളിൽ ഒന്ന് അമേരിക്കയിലാണ്. അമേരിക്കയ്ക്ക് പുറമേ ജർമ്മനി, യുകെ, ഇന്ത്യ, പോളണ്ട് എന്നീ രാജ്യങ്ങളിലും ഐറിഷ് വിസ്‌കി കൂടുതലായി വിറ്റഴിക്കുന്നുണ്ട്.

Read More

ഡൗൺ: ബ്ലൂടങ്ക് ബാധയെ തുടർന്ന് നോർതേൺ അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്. കന്നുകാലികളുടെ കൈമാറ്റം അനുവദിച്ച് കൃഷിവകുപ്പ് ഉത്തരവ് പുറത്തിറക്കി. ടെമ്പററി കൺട്രോൾ സോണുകൾക്ക് പുറത്തുള്ള കർഷകർക്ക് മാത്രമാണ് ഇതിന് അനുമതിയുള്ളത്. ഡൗണിലെ ബൻഗോറിലെ രണ്ട് ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഇതിന് പിന്നാലെ മേഖലയിൽ കന്നുകാലി വിൽപ്പന, ഇറച്ചി വിൽപ്പന എന്നിവയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.

Read More

ബെൽഫാസ്റ്റ് വലത് പക്ഷ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. 38 ഉം 48 ഉം വയസ്സുള്ള പുരുഷന്മാരും 40 വയസ്സുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്. പുരുഷന്മാരെ ഡൗണിൽ നിന്നും സ്ത്രീയെ അർമാഗിൽ നിന്നുമാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്. 42 വയസ്സുള്ള മൈക്കിൾ ലിസെക്കി, 25 വയസ്സുള്ള ആദം ടെലസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഗാൽവെ സ്വദേശികളാണ്. കഴിഞ്ഞ മാസം 28 നാണ് ഫെർമനാഗിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പിഎസ്എൻഐ ഉദ്യോഗസ്ഥരാണ് പേര് വിവരങ്ങൾ പുറത്തുവിട്ടത്. എനിസ്‌കില്ലെനിലെ ഡെറിലിൻ റോഡിൽ വെച്ചായിരുന്നു കൂട്ടിയിടി ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്‌ളു കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇനി മുതൽ ഒരു രോഗിയ്ക്ക് ഒരു സന്ദർശകനെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിൽ എത്തുന്നവർ നിർബന്ധമായും മാക്‌സ് ധരിക്കണം. ആശുപത്രിയിൽ നിന്നും ആവശ്യക്കാർക്ക് മാസ്‌ക് നൽകുന്നതാണ്. ആശുപത്രിയിലെ സന്ദർശകരുടെ സമയം കൂടുതൽ കർശനമായി പാലിക്കാനാണ് തീരുമാനം. ചുമ, തൊണ്ടവേദന, പനി, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, ശ്വാസതടസ്സം, ക്ഷീണം, വേദന, എന്നിവയുള്ളവർ ആശുപത്രി സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്.

Read More

ഡബ്ലിൻ: ഇ- സ്‌കൂട്ടറുകളുടെയും ഇ- ബൈക്കുകളുടെയും സുരക്ഷിതമായ ഉപയോഗം ലക്ഷ്യമിട്ട് വാട്ടർഫോർഡിൽ ബോധവത്കരണ പരിപാടി. കിക്ക്സ്റ്റാർട്ടിംഗ് ദി കമ്മ്യൂണിറ്റി എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇ- ബൈക്കുകളുടെയും ഇ- സ്‌കൂട്ടറുകളുടെയും ഉപയോഗം സുരക്ഷിതമാക്കുന്നതിന് പുറമേ സാമൂഹിക വിരുദ്ധ പെരുമാറ്റം കുറയ്ക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്. നിലവിൽ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ അപകടത്തിൽപ്പെടുന്നതും ഇതേ തുടർന്നുള്ള മരണങ്ങളും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ കമ്യൂണിറ്റികളിൽ നിന്നും വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിന്റെ പ്രതിരോധത്തിലും സുരക്ഷയിലും സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എംപ്ലോയേഴ്സ് ഗ്രൂപ്പായ ഐബെക്. യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ഡ്രോണുകൾ എത്തിയ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധത്തിലുള്ള ദുർബലതകൾ ഗൗരവമേറിയതാണെന്നും ഐബെക് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിരോധ രംഗവും ബിസിനസും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. അയർലൻഡിന് സ്വയവും രാജ്യത്തെ ബിസിനസും സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും ഐബെക് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ പറന്ന സംഭവത്തിൽ റഷ്യയുടെ വാദം തള്ളി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അദ്ദേഹത്തിന്റെ വാദങ്ങൾ ലളിതമായി കാണാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ അംബാസിഡർ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സ്വന്തം സർക്കാരിന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അത്ര ലളിതമായി കാണാൻ കഴിയില്ല. 2022 ൽ യുക്രെയിനിൽ അധിനിവേശം നടന്നില്ല എന്ന് ഉറപ്പ് നൽകിയ അതേ അംബാസിഡറാണ് ഇപ്പോഴും ഉള്ളത്. ആകസ്മികമായ സംഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഇപ്പോഴുണ്ടായത് അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: മാനേജ്‌മെന്റിനെതിരെ സമരത്തിനൊരുങ്ങി ഗിന്നസിലെ ജീവനക്കാർ. ബെൽഫാസ്റ്റിലെ ജീവനക്കാരാണ് സമരം നടത്തുന്നത്. വാഗ്ദാനം ചെയ്ത ശമ്പളം മാനേജ്‌മെന്റ് നൽകാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ക്രിസ്തുമസിന് മുന്നോടിയായി 18 ന് ആണ് സമരം തീരുമാനിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി ബെൽഫാസ്റ്റിലെ ഗിന്നസിന്റെ ഷോപ്പ് അടച്ചിടും. 90 ഓളം തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.

Read More

ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക വൈദ്യുതി തടസ്സം. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞതും ലൈനുകൾ മുറിഞ്ഞതുമാണ് വൈദ്യുതി തടസ്സം സൃഷ്ടിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇഎസ്ബി ജീവനക്കാർ അറിയിച്ചു. 25,000 ലധികം വീടുകളിലും കെട്ടിടങ്ങളിലുമാണ് വൈദ്യുതി തടസ്സം ഉണ്ടായിട്ടുള്ളത്. ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റ് ആയിരുന്നു വിവിധ കൗണ്ടികളിൽ അനുഭവപ്പെട്ടത്. രാജ്യവ്യാപകമായി ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് കാറ്റിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

Read More