- പോലീസ് അവശനിലയിൽ കണ്ടെത്തിയ ആൾ മരിച്ചു
- കൊളംബ മക്വീഗിന്റെ തിരോധാനം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ വിഫലം
- റയാൻഎയർ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; പ്രതിയെ കോടതിയിൽ ഹാജരാക്കി
- എഎസ്എൽ അയർലൻഡുമായുള്ള തർക്കം; സമരത്തിൽ നിന്നും പിന്മാറി പൈലറ്റുമാർ
- മിഡ്ലാൻഡ്സ് ജയിലിലെ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
- യുവതിയെ ആക്രമിച്ച സംഭവം; വെസ്റ്റ് ഡബ്ലിനിൽ പരിശോധന
- ക്രിസ്തുമസ്- ന്യൂഇയർ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ജീവിത ചിലവ് കൂടി; ശമ്പളവർധനവ് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ
Author: sreejithakvijayan
ഡൗൺ: കൗണ്ടി ഡൗണിൽ 84 കാരന്റെ മരണത്തിൽ അറസ്റ്റിലായ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. ന്യടൗണാർട്‌സ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ന്യൂകാസിലിലെ താമസക്കാരനായ സീൻ സ്മാൾ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കൊലപാതക കുറ്റം ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമേ ഇയാളെ 36 മണിക്കൂർ നേരത്തേയ്ക്ക് ചോദ്യം ചെയ്യാനും കോടതി നിർദ്ദേശിച്ചു.
ഡബ്ലിൻ: അയർലൻഡിൽ നിന്നും തീവ്രമായ ശസ്ത്രക്രിയാ പരിശീലനം പൂർത്തിയാക്കി പലസ്തീനിലെ നഴ്‌സുമാർ. ആറ് പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ബെത്‌ലഹേമിലെ കാരിത്താസ് ബേബി ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് ഇവർ. അടുത്തിടെയാണ് ഇവർ പരിശീലനത്തിനായി അയർലൻഡിൽ എത്തിയത്. തുടർന്ന് രാജ്യത്തെ രണ്ട് പ്രമുഖ പീഡിയാട്രിക് ആശുപത്രികളിൽ പരിശീലനം തേടുകയായിരുന്നു. ആറ് ആഴ്ച നീണ്ട പരിശീലനം വിജയകരമായി ഇവർ പൂർത്തിയാക്കി. ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലും ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലുമാണ് ഇവർ പരിശീലനം തേടിയത്. കാരിത്താസ് ബേബി ഹോസ്പിറ്റൽ, ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ, എച്ച്എസ്ഇ, സ്വിസ് റെപ്രസെന്റേറ്റീവ് ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗം ആയിരുന്നു പരിശീല പരിപാടി.
ഡബ്ലിൻ: മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് ഇ-മെയിൽ സേവനങ്ങളിൽ തടസ്സം നേരിട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക പ്രശ്‌നം യൂറോപിലെ ദശലക്ഷക്കണക്കിന് ആളുകളെ സാരമായി ബാധിച്ചു. ഇന്നലെ രാവിലെയോടെ തന്നെ ആളുകൾക്ക് ഇ-മെയിൽ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സങ്ങൾ അനുഭവപ്പെട്ടു. ഉച്ചയോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. യൂറോപ്പിലുടനീളമുള്ള ഉപയോക്താക്കളെ പ്രശ്‌നം ബാധിച്ചു. യുഎസിലെ ചിലഭാഗങ്ങളിലും സാങ്കേതിക പ്രശ്‌നം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക പ്രശ്‌നം അനുഭവപ്പെട്ടതോടെ ആളുകൾ കൂട്ടത്തോടെ എക്‌സിൽ പരാതികൾ പങ്കുവച്ചു. ഇതോടെ പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റും രംഗത്ത് എത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചിലയിടങ്ങളിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
ഗാൽവെ: കൗണ്ടി ഗാൽവെയിലെ തുവാം മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയ്ക്കിടെ പല്ല് കണ്ടെത്തി. പ്രായപൂർത്തിയായ വ്യക്തിയുടെ പല്ലിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. ഇത് ആരുടേത് ആണെന്ന് തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് പുറമേ കുഞ്ഞുങ്ങളുടെ ഗ്ലാസ് ബോട്ടിലും കണ്ടെത്തി. തുവാമിലെ സെന്റ് മേരീസ് മദർ ആൻഡ് ബേബി ഹോമിലാണ് പരിശോധന പുരോഗമിക്കുന്നത്. 1925 മുതൽ 1961 വരെ ഇവിടെ നിരവധി നവജാത ശിശുക്കളെ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം ആയിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇംഗ്ലണ്ട് പൗരൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഗാർഡ അറിയിച്ചു. ഈ മാസം 21 ന് ആയിരുന്നു ഇംഗ്ലണ്ട് പൗരൻ ആക്രമിക്കപ്പെട്ടത്. ടെമ്പിൽ ബാർ സ്‌ക്വയറിൽവച്ചായിരുന്നു 40 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് മുതൽ ഊർജ്ജിത അന്വേഷണം ആയിരുന്നു പ്രതിയ്ക്കായി പോലീസ് നടത്തിയിരുന്നത്. അതേസമയം 40 കാരൻ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബ്യൂമൗണ്ട് ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
ഡബ്ലിൻ: ഭക്ഷ്യസുരക്ഷ സംബന്ധിച്ച പുതിയ നിയമങ്ങൾ സ്‌കൂളുകളിലെ ഹോട്ട് മീൽസ് പദ്ധതിയെ ബാധിക്കുമെന്ന് ഫിൻ ഗെയ്ൽ ടിഡി. നൂറ് കണക്കിന് കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം നഷ്ടപ്പെട്ടേക്കാമെന്ന് ടിഡി ജോ കൂണി പറഞ്ഞു. അയർലൻഡിലെ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭക്ഷ്യസുരക്ഷ സംബന്ധിച്ച പുതിയ നിയമങ്ങൾ സ്‌കൂളുകളിലെ ഹോട്ട് മീൽ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. നേരത്തെ സംഭരണപ്രക്രിയ ആയിരുന്നു കാലതാമസം ഉണ്ടാക്കിയത്. എന്നാൽ പുതിയ നിയമങ്ങൾ പ്രതിസന്ധി വർദ്ധിപ്പിക്കും. വിതരണം കൃത്യമായ സമയത്ത് പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്നും ഇക്കാര്യം വിതരണക്കാർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും മറ്റുള്ളവരെയും വിട്ടയച്ചു. കുടുംബമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കൗണ്ടി മയോയിൽ നിന്നുള്ള ജെന ഹെരാട്ടിയെയും കുഞ്ഞിനെയും അനാഥാലയത്തിലെ ജീവനക്കാരെയും ആയിരുന്നു അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. പ്രസ്താവനയിലൂടെയായിരുന്നു കുടുംബം ഇക്കാര്യം അറിയിച്ചത്. വാക്കുകൾക്ക് അപ്പുറമുള്ള സന്തോഷവും സമാധാനവും ഈ നിമിഷം തങ്ങൾ അനുഭവിക്കുന്നുവെന്ന് കുടുംബം പറഞ്ഞു. എല്ലാവരോടും നന്ദി. മോചനത്തിനായി എല്ലാവരും അക്ഷീണം പ്രയത്‌നിച്ചു. മോചനത്തിന് വേണ്ടി ഇടപെട്ട അയർലൻഡ് വിദേശകാര്യമന്ത്രി സൈമൺ ഹാരിസിനും ഐറിഷ് അംബാസിഡറിനും നന്ദി പറയുന്നതായും കുടുംബം വ്യക്തമാക്കി. പോർട്ട്-ഔ-പ്രിൻസിൽ നിന്നും 10 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി കെൻസ്‌കോഫിൽ ആണ് ജെനയുടെ നേതൃത്വത്തിലുള്ള സെന്റ് ഹെലനെ ഓർഫനേജ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ഓഗസ്റ്റ് മൂന്നിന് ആയിരുന്നു ജെനയെയും സംഘത്തെയും തട്ടിക്കൊണ്ട് പോയത്.
ഡബ്ലിൻ: അയർലൻഡിൽ വീടില്ലാത്ത കുട്ടികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. ആദ്യമായി വീടില്ലാത്ത കുട്ടികളുടെ എണ്ണം 5,000 കടന്നു. ഇവരിൽ നല്ലൊരു ശതമാനം പേർ അടിയന്തിര താമസ സൗകര്യമാണ് പ്രയോജനപ്പെടുത്തുന്നത്. ഭവന വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, വീടില്ലാത്തവരും സർക്കാർ നൽകുന്ന താമസ സൗകര്യങ്ങളിൽ കഴിയുന്നവരുമായി ഇപ്പോൾ 5,014 കുട്ടികൾ ഉണ്ട്. കഴിഞ്ഞ മാസം ഭവന രഹിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. കണക്കുകൾ പരിശോധിക്കുമ്പോൾ അടിയന്തിര താമസ സൗകര്യങ്ങൾ ലഭ്യമായവരുടെ എണ്ണം 16,058 ആയി ഉയർന്നതായി വ്യക്തമായി. ജൂണിൽ ഇത് 15,915 ആയിരുന്നു.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ വംശീയ കുറ്റകൃത്യങ്ങൾ റെക്കോർഡ് നിലയിൽ എത്തിയതായി റിപ്പോർട്ട്. ഈ വർഷം ജൂൺ 30 വരെയുള്ള 12 മാസങ്ങൾക്കിടെ 2,048 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം വംശീയ കുറ്റകൃത്യങ്ങളിൽ വർദ്ധനവ് ഉണ്ടാകുന്നതിൽ ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക അറിയിച്ചു. 2004-5 മുതലാണ് നോർതേൺ അയർലൻഡിൽ വംശീയ കുറ്റകൃത്യങ്ങളുടെ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചത്. ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് 2024-25 കാലഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഇതിന് മുൻപിലുള്ള 12 മാസങ്ങളെ അപേക്ഷിച്ച് വംശീയ വിദ്വേഷ സംഭവങ്ങളിൽ 646 ഉം, വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾ 434 ഉം വർദ്ധിച്ചു. 2024-25 കാലഘട്ടത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പകുതിയോളം റിപ്പോർട്ട് ചെയ്തത് ബെൽഫാസ്റ്റിലാണ്.
ലൗത്ത്: കൗണ്ടി ലൗത്തിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെ ജോൺ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ബൈക്കും എതിരെ വന്ന വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 വയസ്സുള്ള ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. അദ്ദേഹം അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ അൽപ്പം സാരമുള്ളതാണ്. അതേസമയം പരിക്കില്ലെങ്കിലും വാൻ ഡ്രൈവറെ മുൻകരുതൽ എന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
