Author: sreejithakvijayan

ഡബ്ലിൻ: തനിക്കും കുടുംബത്തിനും നേരെ ഉയർന്ന ഭീഷണിയിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അത്യന്തം നിന്ദ്യമായ പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നത് എന്ന് സൈമൺ ഹാരിസ് പറഞ്ഞു. മാന്യമായ ഒരു സമൂഹവും മറികടക്കാത്ത രേഖയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാരാന്ത്യത്തിൽ തനിക്ക് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു സന്ദേശം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു പിതാവ് എന്ന നിലയിൽ ഈ സന്ദേശത്തെ തുടർന്ന് തനിക്ക് ഉണ്ടായ മാനസികാവസ്ഥ ഊഹിക്കാൻ കഴിയും. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യം ആയിട്ടാണ് താൻ കാണുന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് നിന്ദ്യമാണ്. ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ ശക്തമായ കാറ്റിനെ തുടർന്ന് ഒൻപത് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി. എട്ട് വിമാനങ്ങൾ ഷാനൻ വിമാനത്താവളത്തിലേക്കും, ഒരു വിമാനം ബർമിംഗ്ഹാം വിമാനത്താവളത്തിലേക്കും വഴിതിരിച്ചുവിട്ടുവെന്നാണ് ഡിഎഎ എയർപോർട്ട് ഓപ്പറേറ്റർ നൽകുന്ന വിവരം. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ 9 വിമാനങ്ങളും ഡബ്ലിനിൽ ഇറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഡബ്ലിൻ വിമാനത്താവള പരിസരത്ത് കാറ്റ് അനുഭവപ്പെട്ടത്. തെക്ക് ദിശയിൽ നിന്നുള്ള കാറ്റ് ആയിരുന്നു ആഞ്ഞ് വീശിയത്. ഇതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതേ തുടർന്ന് റൺവേയിലെ ക്രമീകരണങ്ങളിൽ ഉൾപ്പെടെ അധികൃതർ മാറ്റങ്ങൾ വരുത്തി.

Read More

ഡബ്ലിൻ: യുവാവിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട ഡബ്ലിൻ സിറ്റി സെന്ററിലെ ഒ കോണൽ സ്ട്രീറ്റ് തുറന്നു. വിശദമായ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ട്രീറ്റ് തുറന്നത്. ശനിയാഴ്ച ആയിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. വെസറ്റ്‌മോർലാൻഡ് സ്ട്രീറ്റിൽവച്ചായിരുന്നു സംഭവം.  40 വയസ്സുള്ള യുവാവാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒ കോണൽ സ്ട്രീറ്റിന്റെ ആറ് ഭാഗങ്ങളും വെസ്റ്റ്‌മോർലാൻഡ് സ്ട്രീറ്റും ആണ് ശാസ്ത്രീയ പരിശോധനകൾക്കായി അടച്ചിട്ടത്.

Read More

ഡബ്ലിൻ: എല്ലാ ഇടവകാംഗങ്ങളും കുർബാനയിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി അയർലൻഡിലെ കാത്തലിക് ചർച്ച്. ഞായറാഴ്ച കാർലോ കത്തീഡ്രലിൽ നടന്ന കുർബാനയ്ക്കിടെ ബിഷപ്പ് ഡെനിസ് ന്യൂട്ട്‌ലിയാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഉദ്യമത്തെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരും പിന്തുണച്ചു. കോവിഡ് 19 ബാധയെ തുടർന്ന് വിശ്വാസികൾ പള്ളികളിലേക്ക് എത്തുന്നതും കുർബാന കൈക്കൊള്ളുന്നതും നിർത്തിയിരുന്നു. എന്നാൽ ഇനി മുതൽ എല്ലാ വിശ്വാസികളും പള്ളികളിലെത്തി പ്രാർത്ഥനകളിൽ പങ്കുചേരണം എന്നാണ് ബിഷപ്പിന്റെ അഭ്യർത്ഥന. ഞായറാഴ്ച എന്തുകൊണ്ട് പ്രധാനമാണ്’ എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

Read More

ഡബ്ലിൻ: ജോലിസ്ഥലങ്ങളിൽ കൃതിമബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തൽ. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐബെക്കിന്റെ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തലുള്ളത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജോലിസ്ഥലങ്ങളിൽ എഐയുടെ ഉപയോഗത്തിൽ ഇരട്ടിവർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ഓഗസ്റ്റിൽ എഐയുടെ ഉപയോഗം 19 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം ജൂലൈയിൽ അത് 40 ശതമാനമായി മാറി. അതായത് ജോലി സ്ഥലങ്ങളിൽ 40 ശതമാനം ജീവനക്കാർ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുവെന്ന് സാരം. ചില പ്രത്യേക ജോലികൾക്കായി കഴിഞ്ഞ വർഷം എഐയുടെ ഉപയോഗം 12 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം അത് 33 ശതമാനം ആണ്. 800 ജീവനക്കാരിൽ ആയിരുന്നു ഐബെക്ക് ഗവേഷണം നടത്തിയത്. ഇതിൽ 80 ശതമാനത്തോളം പേർ എഐ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചതായി സാക്ഷ്യപ്പെടുത്തി. എന്നാൽ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിൽ 27 ശതമാനം പേർ ഔദ്യോഗിക പരിശീലനം നേടിയിട്ടില്ല. എഐയുടെ ഉപയോഗത്തിൽ കൂടുതൽ പരിശീലനം ആവശ്യമുള്ളത്…

Read More

ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകൾ പുറത്ത്. യുകെയിലെയും നെതർലൻഡ്‌സിലെയും ദേശീയ കാലാവസ്ഥാ സേവനങ്ങളുമായി ചേർന്ന് മെറ്റ് ഐറാൻ ആണ് പേരുകൾ പുറത്തിറക്കിയത്. 2025-26 സീസണിലേക്കുള്ള പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. 21 പേരുകളാണ് വരാനിരിക്കുന്ന കൊടുങ്കാറ്റുകൾക്ക് നൽകിയിരിക്കുന്നത്. മൂന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഏഴ് വീതം പേരുകൾ നിർദ്ദേശിച്ചു. ജനങ്ങൾ നിർദ്ദേശിച്ച പേരുകൾ ആണ് മെറ്റ് ഐറാൻ നൽകിയിരിക്കുന്നത്. 4,137 പേരിൽ നിന്നായി 10,000 ത്തിലധികം പേരുകളാണ് മെറ്റ് ഐറാന് ലഭിച്ചത്. ഇതിൽ നിന്നുമാണ് ഏഴ് പേരുകൾ തിരഞ്ഞെടുത്തത്. ബ്രാം, ഫിയോനുവാല, ജെറാർഡ്, കാസിയ, മാർട്ടി, പാട്രിക്, തദ്ഗ് എന്നിങ്ങനെയാണ് മെറ്റ് ഐറാൻ തിരഞ്ഞെടുത്ത പേരുകൾ. ആമി, ചന്ദ്ര, ഡേവ്, എഡ്ഡി, ഹന്ന, ഇസ്ല, ജന്ന, ലിലിത്ത്, നിക്കോ, ഓസ്‌കാർ, റൂബി, സ്റ്റീവി, വയലറ്റ്, വുബ്ബോ എന്നിങ്ങനെയാണ് മറ്റ് പേരുകൾ.

Read More

ഡബ്ലിൻ: വിപണിയിൽ നിന്നും മിക്‌സ്ഡ് ലീവ്‌സ് തിരിച്ചുവിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇലകളിൽ ലിസ്റ്റീരിയയ്ക്ക് കാരണമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരിച്ച് വിളിച്ച ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ചോയ്‌സ് മാർക്കെറ്റ് മിക്‌സ്ഡ് ലീവ്‌സിനെതിരായണ് നടപടി സ്വീകരിച്ചത്. JD234 , JD238 ബാച്ച് കോഡുകളുള്ള 100 ഗ്രാം പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇവ വിൽക്കരുതെന്ന് കടയുടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെയാണ് സോഷ്യൽ മീഡിയയിൽ സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരായ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. വിക്ലോ പോലീസും നാഷണൽ ക്രൈം ബ്യൂറോ, സ്‌പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് എന്നിവർ അടങ്ങുന്ന സ്‌പെഷ്യൽ യൂണിറ്റും സംയുക്തമായിട്ടാണ് അന്വേഷണം നടത്തുന്നത്. സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇത് ആദ്യമായല്ല സൈമൺ ഹാരിസിനെതിരെ ഭീഷണി ഉയരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ കൂടി ഭീഷണി ഉയർന്ന സാഹചര്യത്തിൽ വിഷയത്തെ പോലീസ് ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.

Read More

ഡബ്ലിൻ: കനോലിയ്ക്കും ദി പോയിന്റിനുമിടയിൽ പുതിയ ബസ് സർവ്വീസ് ഇന്ന് മുതൽ. ഇരു മേഖലകൾക്കുമിടയിലെ ലുവാസ് റെഡ് ലൈൻ സർവ്വീസ് ആരംഭിക്കാൻ കാലതാമസം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ബസ് സർവ്വീസ് ആരംഭിക്കുന്നത്. ഇന്ന് മുതൽ യാത്രികർക്ക് ബസിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. ജോർജ്‌സ് ഡോക്ക് ബ്രിഡ്ജിലെ പാലത്തിന് പിന്നാലെ ലുവാവ് ലൈനിന് വലിയ കേടുപാടുകൾ ആണ് സംഭവിച്ചിട്ടുള്ളത്. ഇത് പരിഹരിക്കുന്ന അറ്റകുറ്റപ്പണികൾ നവംബർവരെ നീളുമെന്നാണ് വിവരം. ഇതേ തുടർന്നാണ് യാത്രികർക്ക് വേണ്ടി ബസ് സർവ്വീസ് നടത്തുന്നത്. യാത്രികർക്ക് ട്രെയിൻ ടിക്കറ്റുകൾ ഇതിൽ പ്രയോജനപ്പെടുത്താം.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 20 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബ്രേയിലെ ഡബ്ലിൻ റോഡിൽവച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവാവിനെ ആണ്. ഉടനെ സെന്റ്. വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More