- ഇന്ധനവും , വൈദ്യുതിയുമില്ല ; ബംഗ്ലാദേശ് വൻ പ്രതിസന്ധിയിൽ ; സർവകലാശാലകളും , സ്കൂളുകളും അടച്ചു ; സഹായിക്കാൻ ഇന്ത്യയോട് അഭ്യർത്ഥന
- ദ്രോഗെഡയിൽ കൊക്കെയ്ൻ പിടിച്ചെടുത്തു; 70 കാരി അറസ്റ്റിൽ
- അയർലൻഡിൽ ഈ വാരം തണുപ്പ്; വാഹന യാത്രികർക്ക് മുന്നറിയിപ്പ്
- ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി ; മുസ്ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തുല്യമായ അനന്തരാവകാശം നിഷേധിക്കപ്പെടുന്നു ; സുപ്രീം കോടതി
- നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്; പ്രവർത്തനങ്ങളിൽ വർധനവ്
- ഇന്ത്യയിലേയ്ക്ക് ഹെറോയിൻ കടത്താൻ ശ്രമം ; അതിർത്തിയിൽ പാകിസ്ഥാൻ കള്ളക്കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊലപ്പെടുത്തി
- സൈമൺ ഹാരിസ് ഫ്രാൻസിലേക്ക്
- കുരുക്ക് മുറുകുന്നു : യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച മൗലാന അബ്ദുള്ള സലീമിനെതിരെ 83 എഫ് ഐ ആറുകൾ
Author: sreejithakvijayan
ഡബ്ലിൻ: രാഷ്ട്രീയ നേതാക്കളിൽ ജനപ്രിയനായി തുടർന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 44 ശതമാനം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. അതേസമയം മുൻ സർവ്വേയേക്കാൾ 1 ശതമാനം പിന്തുണ ഇക്കുറി അദ്ദേഹത്തിന് വർദ്ധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ദി ഐറിഷ് ടൈംസ് ഇപ്‌സോസ് ബി&എ സർവ്വേ പ്രകാരം ഭരണക്ഷികളായ ഫിയന്ന ഫെയിലിന്റെ ജനപിന്തുണ 22 ശതമാനത്തിൽ തുടരുകയാണ്. ഫിൻ ഗെയിലിന് ആകട്ടെ ഇക്കുറി 1 ശതമാനം പിന്തുണ വർദ്ധിച്ച് 17 ശതമാനം ആയി. പ്രധാന പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയിനിന്റെ ജനപിന്തുണയിൽ ഇക്കുറി വലിയ ഇടിവ് വന്നിട്ടുണ്ട്. പാർട്ടിയുടെ ജനപിന്തുണ നാല് ശതമാനം കുറഞ്ഞ് 22 ശതമാനം ആയി. ഫിൻ ഗെയ്ൽ നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിന്റെ ജനപ്രീതിയിലും വലിയ ഇടിവ് ഇത്തവണത്തെ സർവ്വേയിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനപിന്തുണ നാല് ശതമാനം കുറഞ്ഞ് 38 ശതമാനം ആയി.
ഡബ്ലിൻ: അയർലന്റിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. 40 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗണ്ടി റോസ്‌കോമണിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഫ്രഞ്ച്പാർക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 40 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തിൽ മറ്റാർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റിന്റെ തെക്കൻ മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മെറ്റ് ഐറാന്റെ പ്രചവനം. നാളെയേക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ രാവിലെ 10 മണി മുതൽ ഞായറാഴ്ച രാവിലെ 10 മണിവരെയാണ് മുന്നറിയിപ്പ് നിലനിൽക്കുക. കഴിഞ്ഞ ദിവസങ്ങളിലും ഈ കൗണ്ടികളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലിമെറിക്: ലിമെറിക്കിൽ വീണ്ടും ബീച്ചിൽ കുളിക്കുന്നതിന് ആളുകൾക്ക് വിലക്ക്. ഡൂൺബെഗിലെ വൈറ്റ്സ്ട്രാൻഡ് ബീച്ചിൽ കുളിക്കരുത് എന്നാണ് ക്ലെയർ കൗണ്ടി കൗൺസിലിന്റെ അറിയിപ്പ്. ബീച്ചിലെ വെള്ളത്തിൽ ബാക്ടീരിയകളുടെ ഉയർന്ന സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എച്ച്എസ്ഇയുടെ നിർദ്ദേശപ്രകാരം ആണ് കൗൺസിൽ വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ലാഹിഞ്ച് ബീച്ചിൽ കുളിക്കുന്നതിനും എച്ച്എസ്ഇ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ്സ്ട്രാൻഡ് ബീച്ചിലും കുളിക്കരുതെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീച്ചുകളിൽ കുളിക്കരുത് എന്നാണ് നിർദ്ദേശം.
ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും മഴ. അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ചൂടും രാജ്യത്ത് അനുഭവപ്പെടും. ഇന്നും ശനിയും ഞായറും മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ ഇടിമിന്നലും ഉണ്ടായേക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാദ്ധ്യത. ഇന്ന് രാവിലെ മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയും ഉണ്ടാകും. പകൽ സമയങ്ങളിൽ താപനില 17 ഡിഗ്രി സെൽഷ്യസിനും 21 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും അനുഭവപ്പെടുക. രാത്രി തണുത്ത കാലാവസ്ഥ അനുഭവപ്പെടും. താപനില 10 ഡിഗ്രിവരെ താഴാം. രാത്രി മഴയും ഉണ്ടാകാം. ശനിയാഴ്ച രാവിലെ തെക്ക് കിഴക്കൻ പ്രദേശത്ത് മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ അന്തരിച്ച പാലക്കാട് സ്വദേശി പ്രകാശ്കുമാറിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസമാഹരണം ആരംഭിച്ചു. കുടുംബത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ധനസമാഹരണം.https://www.gofundme.com/f/yg9pas-support-prakash-kumars-family-in-their-time-of-loss എന്ന ലിങ്കിൽ കയറി സഹായധനം നൽകാം. ഇന്നലെയാണ് പ്രകാശ്കുമാർ അന്തരിച്ചത്. സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരുവർഷം മുൻപാണ് പ്രകാശ്കുമാറും കുടുംബവും ഡബ്ലിനിൽ എത്തിയത്. ANOVA നേഴ്‌സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയിരുന്നു പ്രകാശ്കുമാർ. ഭാര്യ ഷീബ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിൽ നഴ്‌സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ.
ഡബ്ലിൻ: ഐറിഷ് പൗരന്മാരല്ലാത്തവർക്ക് കൂടുതൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിൽ ചർച്ച ഉടൻ. എന്റർപ്രൈസ്, ട്രേഡ് ആന്റ് എംപ്ലോയ്‌മെന്റ് സഹമന്ത്രി അലൻ ഡില്ലനാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ പട്ടിക സംബന്ധിച്ചുള്ള പബ്ലിക് കൺസൾട്ടേഷൻ ഈ വർഷം നടക്കുമെന്നും, എന്നാൽ തിയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കർഷക തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ സംബന്ധിച്ച് ഫിന ഗേൽ ടി ഡി നോയൽ മക്കാർത്തി സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക കുടിയേറ്റത്തിലൂടെ എല്ലാവരുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ വിശാലമായ നയരൂപീകരണം നടത്തും. പിഗ് ഫാർമേഴ്‌സ് വർക്കേഴ്‌സ് ഒഴികെയുള്ള തൊഴിലുകൾക്ക് നിലവിൽ ഐഒഎല്ല് ഉണ്ട്. അതിനാൽ വർക്ക് പെർമിറ്റ് പരിഗണിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡൊണഗൽ: ലഫ് നീഗ് തടാകത്തിൽ നിന്നും ഈൽ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്ക്. വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിനാണ് വിലക്കേർപ്പെടുത്തിയത്. വിലക്ക് ഈ ഫിഷിംഗ് സീസൺ മുഴുവൻ നിലനിൽക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ലഫ് നീഗ് ഫിഷർമെൻസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം. മീനുകളെ പിടികൂടുന്നത് നദിയുടെ പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. നേരത്തെ മെയ് മാസത്തിൽ മത്സ്യബന്ധനത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ലണ്ടൻഡെറി: കൗണ്ടി ലണ്ടൻഡെറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കില്ലാലൂവിലെ ഗൾഫ് റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. റെസിഡൻഷ്യൽ ഏരിയയിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. ഉടനെ പരിസരവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിസരത്ത് താമസിക്കുന്നവരെ ആദ്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പിന്നാലെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വസ്തു അപകടകരമല്ലെന്ന് വ്യക്തമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോ പരിഭ്രാന്തി സൃഷ്ടിക്കാൻ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഗതാഗത തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് റദ്ദാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് ട്രാൻസ്‌ലിങ്ക് ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പണിമുടക്ക് വേണ്ടെന്ന് വച്ചത്. ഇന്നും നാളെയും പണിമുടക്ക് നടത്താൻ ആയിരുന്നു തൊഴിലാളികളുടെ തീരുമാനം. ട്രോൻപോർട്ട് സാലറീഡ് സ്റ്റാഫ്‌സ് അസോസിയേഷനിലെ (ടിഎസ്എസ്എ) 200 ലധികം അംഗങ്ങളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വേതനവർദ്ധനവ് ഉൾപ്പെടെ വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ ലേബർ റിലേഷൻസ് ഏജൻസിയിൽവച്ച് ട്രാൻസ്‌ലിങ്ക് പ്രതിനിധികളും യൂണിയൻ ഭാരവാഹികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിലാണ് ആവശ്യങ്ങൾ അംഗീകരിക്കാൻ തീരുമാനമായത്. അതേസമയം പണിമുടക്ക് മാറ്റിവച്ചത് പൊതുജനങ്ങൾക്ക് ആശ്വാസമായി. പണിമുടക്കിൽ രണ്ട് ദിവസമാണ് ബസ്, റെയിൽ സർവ്വീസുകൾക്ക് തടസ്സം നേരിടുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
