- Emily In Paris Season 5 : സീരീസ് OTT നെറ്റ്ഫിൽക്സിൽ പുറത്തിറങ്ങി
- മിഡ്ലാൻഡ്സ് ജയിലിലെ ആക്രമണം; അറസ്റ്റിലായ യുവാവിനെ വിട്ടയച്ചു
- ബാങ്കിംഗ് മേഖലയിൽ നിർണായക നേട്ടം; പൂർണ ബാങ്കിംഗ് ലൈസൻസ് നേടി മോൻസോ
- പോലീസ് അവശനിലയിൽ കണ്ടെത്തിയ ആൾ മരിച്ചു
- കൊളംബ മക്വീഗിന്റെ തിരോധാനം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ വിഫലം
- റയാൻഎയർ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; പ്രതിയെ കോടതിയിൽ ഹാജരാക്കി
- എഎസ്എൽ അയർലൻഡുമായുള്ള തർക്കം; സമരത്തിൽ നിന്നും പിന്മാറി പൈലറ്റുമാർ
- മിഡ്ലാൻഡ്സ് ജയിലിലെ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
Author: sreejithakvijayan
ഡബ്ലിൻ: ഐപിസി അയർലൻഡ് ആൻഡ് ഇയു റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷന് നാളെ തുടക്കമാകും. നാളെ മുതൽ മൂന്ന് ദിവസമാണ് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ പരിപാടി നടക്കുക. ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം മൂന്നാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് 5.30 മുതലാണ് പരിപാടികൾ ആരംഭിക്കുക.പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) പാസ്റ്റർ ബാബു ജോൺ (USA) വിവിധ സെഷനുകളിൽ ദൈവ വചനം സംസാരിക്കും. 6 ന് രാവിലെ 9.30 മുതൽ 1.00 വരെ പൊതുയോഗവും ഉച്ചയ്ക്കുശേഷം PYPA, സോദരി സമാജം, സൺഡേ സ്‌കൂൾ എന്നിവയുടെ വാർഷിക സമ്മേളനവും നടക്കും. ശേഷം വൈകീട്ട് അഞ്ചര മുതൽ എട്ടര വരെ പൊതുയോഗം ആയിരിക്കും. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ സംയുക്ത…
ഡബ്ലിൻ: ഐറിഷ് ക്യാൻസർ സൊസൈറ്റിയ്ക്കായി സാഹസിക യാത്രയ്‌ക്കൊരുങ്ങി നാല് മലയാളികൾ. കശ്മീർ മുതൽ കന്യാകുമാരിവരെ റോഡ്മാർഗ്ഗമാണ് നാലംഗ സംഘത്തിന്റെ യാത്ര. ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണമാണ് ലക്ഷ്യം. ഡബ്ലിനിലെ താമസക്കാരായ സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിംഗ്കുമാർ എന്നിവരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. മൈൽസ് ഫോർ ലൈവ്‌സ്- ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട് എന്നാണ് യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഈ മാസം 12 ന് ഡബ്ലിനിൽ നിന്നായിരിക്കും ഇവരുടെ യാത്ര. കശ്മീർ മുതൽ കന്യാകുമാരിവരെ 8000 ൽ അധികം കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം ഇവർ സഞ്ചരിക്കും.
ഡബ്ലിൻ: അയർലൻഡിൽ ഇനി ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊതുഗതാഗതത്തിൽ സൗജന്യയാത്ര. ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡിന്റെ ചൈൽഡ് ലീപ്പ് കാർഡ് സേവനത്തിൽ മാറ്റം വന്നതോടെയാണ് കുട്ടികൾക്ക് പണം നൽകാതെ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. നേരത്തെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമായിരുന്നു ഈ ആനൂകുല്യം. ഈ മാസം 1 മുതൽ സൗകര്യങ്ങൾ നിലവിൽവന്നു. രാജ്യത്തെ 2,36,000 കുട്ടികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. കഴിഞ്ഞ വർഷം ബജറ്റിലാണ് ഒൻപത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഈ വർഷം മൂന്നാം പാദത്തിൽ ഇത് നടപ്പിലാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. കുടുംബങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനും കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ പൊതുഗതാഗതവുമായി സമ്പർക്കത്തിൽ വരാനും പുതിയ മാറ്റം സഹായകരമാകും.
ഡബ്ലിൻ: അയർലൻഡിലെ ജനത കടന്ന് പോയത് ഇതുവരെ ഉണ്ടായതിൽ വച്ച് ചൂടേറിയ വേനൽക്കാലത്തിലൂടെയെന്ന് മെറ്റ് ഐറാൻ. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി താപനില എന്നത് 16.19 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദീർഘകാല ശരാശരിയെക്കാൾ ഇത് 1.94 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അതേസമയം ഈ വർഷത്തെ വേനൽക്കാലത്തെ ശരാശരി താപനില 1995 ലെ വേനൽക്കാലത്തെക്കാൾ 0.08 ഡിഗ്രി സെൽഷ്യസ് കുറവാണെന്നും മെറ്റ് ഐറാന്റെ താത്കാലിക ഡാറ്റ വ്യക്തമാക്കുന്നു. 1900 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഈ വർഷം അനുഭവപ്പെട്ടതെന്ന് മെറ്റ് ഐറാൻ കാലാവസ്ഥാ നിരീക്ഷകനായ പോൾ മൂർ പറഞ്ഞു. ഇക്കുറി വേനൽക്കാലത്ത് വെയിൽ അനുഭവപ്പെട്ട ദിനങ്ങൾ കുറവ് ആയിരുന്നു. എന്നാൽ ചൂട് കൂടുതൽ ആയിരുന്നു. രാജ്യത്ത് ചൂട് കൂടുന്നുതിനുള്ള പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. അയർലൻഡിലെ ഏറ്റവും ചൂടേറിയ 10 വേനൽക്കാലങ്ങളിൽ ആറെണ്ണവും 2000 ന് ശേഷമാണ്. ഇതിൽ 1995 ലും 2025 ലും ആണ് ശരാശരി താപനില…
ഡബ്ലിൻ: യൂറോപ്പിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നു. യുവതീ-യുവാക്കളുടെ മരണത്തിന്റെ പ്രധാനകാരണമായി ആത്മഹത്യ മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡിന് മുൻപ് അയർലൻഡിൽ ആത്മഹത്യാ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം അയർലൻഡിൽ ഉൾപ്പെടെ ആത്മഹത്യകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. യൂറോപ്പിലെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള യൂറോഫൗണ്ടിന്റെ റിപ്പോർട്ട് പ്രകാരം, 2021-ൽ 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 18.9 ശതമാനം മരണങ്ങളും ആത്മഹത്യ മൂലമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. 16.5 ശതമാനം പേർക്ക് വാഹനാപകടത്തിലാണ് ജീവൻ നഷ്ടമായത്. സ്ത്രീകളേക്കാൾ പുരുഷന്മരിലാണ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ മോശം മാനസികാവസ്ഥയെ തുടർന്ന് ചികിത്സ തേടിയവരിൽ ഏറിയ പങ്കും സ്ത്രീകളാണ്. 20 വയസ്സിന് താഴെയുള്ള സ്ത്രീകളിലും 85 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലും ആത്മഹത്യകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഇതേ തുടർന്ന് ഇവരെ ആത്മഹത്യയ്ക്ക് ഇരയാകുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് സർജറിയ്ക്കായി കാത്തിരിക്കുന്നത് എഴുന്നൂറിലധികം സ്ത്രീകൾ. എൻഡോമെട്രിയോയിസ് അസോസിയേഷൻ ഓഫ് അയർലൻഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 747 സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 175 സ്ത്രീകൾ മൂന്ന് മുതൽ ആറ് മാസം വരെ കാത്തിരിക്കുന്നവരാണ്. ഗർഭപാത്രത്തിന്റെ ഉൾവശത്തെ പാളിക്ക് സമാനമായ ടിഷ്യൂ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന ഒരു അവസ്ഥയാണ് എൻഡോമെട്രിയോസിസ്. കഠനിമായ വേദന നൽകുന്ന ഈ രോഗം ശസ്ത്രക്രിയയിലൂടെ മാത്രമാണ് സുഖപ്പെടുത്താൻ കഴിയുക. അയർലൻഡിൽ ശസ്ത്രക്രിയയ്ക്ക് കാലതാമസം നേരിടുന്നതിനാൽ നൂറു കണക്കിന് സ്ത്രീകൾ ശസ്ത്രക്രിയയ്ക്കായി വിദേശത്തേയ്ക്ക് പോകുന്നുണ്ടെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സധ്യതയുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ രാജ്യവ്യാപകമായി മഴ ലഭിക്കും. പിന്നീടുള്ള മണിക്കൂറുകളിൽ തെളിഞ്ഞ അന്തരീക്ഷം ആകും അനുഭവപ്പെടുക. 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുന്ന ശരാശരി അന്തരീക്ഷ താപനില. മഴയും മഞ്ഞ് മൂടിയ അന്തരീക്ഷവും വാഹന യാത്രികരുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഡൊണഗൽ: ഓണാഘോഷം കെങ്കേമമാക്കി ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). കഴിഞ്ഞ മാസം 30 നായിരുന്നു അസോസിയേഷന്റ് വിപുലമായ ഓണാഘോഷം നടന്നത്. അസോസിയേഷന്റെ 15ാം വാർഷിക ആഘോഷവും ഇതോടൊപ്പം നടന്നു. നിരവധി കലാപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. സംഗീത- നൃത്ത പരിപാടികളും, നാടകവും അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യം പ്രകടമാക്കുന്ന പരിപാടികളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 25 ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഉണ്ടായിരുന്നു. ഡെപ്യൂട്ടി പാറ്റ് ദ കോപ്, ഡെപ്യൂട്ടി പാഡ്രെയ്ഗ് മാക് ലോക്ലെയ്ൻ, മേയർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഡബ്ലിൻ: ഓസ്‌ട്രേലിയൻ ഫ്‌ളൂവിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി ഐറിഷ് നഴ്സസ് ആൻഡ് മിഡൈ്വവ്സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ). ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് ഐഎൻഎംഒ നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം 25 വയസ്സുവരെയുള്ള കണക്ക് അനുസരിച്ച് 3,07,000 ലധികം പേർക്ക് ഫ്‌ളൂ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 2024 ൽ ഇതേ കാലയളവിൽ 3,65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പനി വ്യാപകമായി പടർന്ന് പിടിക്കാൻ ആരംഭിച്ചതോടെ എമർജൻസി വിഭാഗത്തിൽ തിരക്ക് വർദ്ധിക്കുന്നുണ്ട്.
ഡബ്ലിൻ: ഭവനനിർമ്മാണത്തിനായി കൂടുതൽ ഭൂമി റീ സോൺ ചെയ്യാനുള്ള സർക്കാർ തീരുമാനത്തിന് വിമർശനം. സർക്കാരിനെതിരെ ഡബ്ലിൻ സിറ്റി കൗൺസിലർമാരാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ തീരുമാനം യുക്തിയ്ക്ക് നിരക്കാത്തത് ആണെന്ന് കൗൺസിലർമാർ പ്രതികരിച്ചു. കൂടുതൽ ഭൂമി ഡെവലപ്പർമാർക്ക് നൽകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്. കൗൺസിലുകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് സർക്കാരിന്റെ നീക്കം. ഭവന വികസനത്തിന് തടസ്സം കൗൺസിലാണെന്ന നിലയിലാണ് സർക്കാർ സമീപനം. ഇത് യുക്തിയ്ക്ക് നിരക്കാത്തതാണ്. ഡെവലപ്പർമാർക്ക് ബാങ്ക് ചെക്ക് നൽകുന്നതിന് തുല്യമാണ് നടപടിയെന്നും കൗൺസിലർമാർ വ്യക്തമാക്കി.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
