Author: sreejithakvijayan

ഡബ്ലിൻ: ഏഷ്യൻ ഹോർനെറ്റുകളുടെ ( ഏഷ്യൻ കടന്നലുകൾ ) കൂട് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ഏഷ്യൻ ഹോർനെറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്. രാജ്യത്ത് ഒരിടത്ത് മാത്രമാണ് കടന്നലുകളുടെ കൂട് കണ്ടെത്താൻ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഗ്രൂപ്പ് ചെയർമാൻ ഐൻലെ നി ബ്രയാൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് രാജ്യത്ത് ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് കണ്ടെത്തിയത്. എന്നാൽ ഇതിന് ശേഷം മറ്റൊരു കൂട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോർക്കിലായിരുന്നു കടന്നൽ കൂട് കണ്ടെത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ കടന്നലുകളുടെ വ്യാപനം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചു. കൂടുതൽ കൂടുകൾക്കായുള്ള പരിശോധന തുടരുകയാണ്. എന്നാൽ ഇതുവരെ കൂടുതൽ കടന്നലുകൾക്കായുള്ള തെളിവുകളോ കൂടോ കണ്ടെത്തിയിട്ടില്ലെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.

Read More

കോർക്ക്: കോർക്ക് വിമാനത്താവളത്തിലെ ചുവർചിത്രം അനാച്ഛാദനം ചെയ്തു. ‘ ദി വണ്ടർ ഓഫ് ട്രാവൽ ‘ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം അധികൃതർ അനാച്ഛാദനം ചെയ്തത്. വിമാനത്താവളത്തിന്റെ ഭൂതകാലത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യാത്രയുടെ വിസ്മയം യാത്രികർക്ക് പകർന്ന് നൽകുന്നതാണ് ചിത്രം. കോർക്ക് ലോർഡ് മേയർ ഫെർഗൽ ഡെന്നിഹി ആണ് ചിത്രം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. കോർക്ക് എയർപോർട്ട് എംഡി നിയാൽ മക്കാർത്തി, ആർഡു സ്ട്രീറ്റ് ആർട്ടിന്റെ സ്ഥാപക അംഗങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമായി. ചിത്രം രൂപകൽപ്പന ചെയ്തതും നിറം പകർന്നതും ആർഡു സ്ട്രീറ്റ് ആർട്ട് ആണ്.

Read More

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് വർധിച്ചതോടെ നിലത്ത് കിടന്ന് ഉറങ്ങുന്നവരുടെ എണ്ണവും വർധിച്ചു. ജയിലുകളിലെ അന്തേവാസികളിൽ 156 ശതമാനം പേരാണ് കട്ടിലുകൾ ഇല്ലാത്തതിനെ തുടർന്ന് നിലത്ത് കിടക്ക വിരിച്ച് ഉറങ്ങുന്നത്. ഐറിഷ് പ്രിസൺ സർവീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഐപിഎസ് വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിലാണ് ജയിലിലെ തിരക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ജയിലുകളിലെ അന്തേവാസികളുടെ എണ്ണം പരമാവധി ശേഷിയും മറികടന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ദി വീക്കെന്റ്. അടുത്ത വർഷത്തേയ്ക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കനേഡിയൻ ഗായകനും സംഗീത സംവിധായകനുമാണ് ഏബൽ മക്കോനൻ ടെസ്ഫയാണ്  ദി വീക്കെന്റ് എന്ന് അറിയപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ വലിയ സന്തോഷത്തിലാണ് രാജ്യത്തെ സംഗീത പ്രേമികൾ. ഡബ്ലിനിലെ ക്രോക്ക് പാർക്കിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ഓഗസ്റ്റ് 22 ന് ആയിരിക്കും അദ്ദേഹത്തിന്റെ സംഗീത നിശ. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ ഈ മാസം 12 ന് ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാണ്.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയുടെ തിരോധാനത്തിൽ സർക്കാരിനും തുസ്ലയ്ക്കുമെതിരെ വിമർശനവുമായി ചിൽഡ്രൻസ് ഓംബുഡ്‌സ്മാൻ. കുട്ടിയുടെ തിരോധാനത്തിൽ സർക്കാരും തുസ്ലയും കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ഓംബുഡ്‌സ്മാൻ ഡോ. നിയാൽ മുൾഡൂൺ വിമർശിച്ചു. എങ്ങനെയാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത് എന്നും അദ്ദേഹം ആരാഞ്ഞു. ഒരു കുട്ടി കഴിഞ്ഞ നാല് വർഷമായി കാണാമറയത്താണ്. ഇപ്പോൾ ആ കുട്ടി മരിച്ചെന്നാണ് കരുതുന്നത്. എങ്ങനെയാണ് തുസ്ലയ്ക്ക് അറിവുണ്ടായിട്ട് കൂടി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്. കുട്ടിയുടെ രക്ഷിതാക്കളോട് സർക്കാർ അനാദരവ് കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Read More

കോർക്ക്: കോർക്ക് സിറ്റി സെന്ററിലെ റെസ്‌റ്റോറന്റിൽ തീടിപിടിത്തം. ഇതേ തുടർന്ന് രണ്ട് റെസ്റ്റോറന്റുകൾ ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. തീ പടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഒലിവർ പ്ലങ്കറ്റ് സ്ട്രീറ്റിലെ ഹോട്ടലിൽ കെട്ടിടത്തിന്റെ പുറക് വശത്ത് നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. ഇതിന് പിന്നാലെ തീ പടർന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഉടനെ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ തീ നിയന്ത്രണ വിധേയമായതിനാൽ വൻ ദുരന്തം ഒഴിവായി.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്‌നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളുടെ തലയ്ക്കും മുഖത്തും സാരമായ പരിക്കുകൾ ഉണ്ട്. ഇതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് 39 കാരനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read More

ബെൽഫാസ്റ്റ്: ബാലിമെന ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് സ്റ്റോർമോണ്ട് നേതാക്കൾ. കുറ്റവാളികൾക്ക് കർശന ശിക്ഷ ലഭിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും വംശീയ ആക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ആക്രമണം നടത്തുന്നവർക്ക് കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വടക്കൻ അയർലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെഞ്ചലിയും പറഞ്ഞു. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികൾക്ക് ഇരയാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് സർക്കാർ ഉള്ളത്. വംശീയ അതിക്രമങ്ങളോട് നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: സൈമൺ ഹാരിസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ചു. 30 വയസ്സുകാരിയെ ആണ് കുറ്റം ചുമത്താതെ പോലീസ് വിട്ടയച്ചത്. ഉടൻ തന്നെ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ മുൻപാകെ ഗാർഡ ഇത് സംബന്ധിച്ച ഫയൽ സമർപ്പിക്കും. ചൊവ്വാഴ്ച ആയിരുന്നു യുവതി അറസ്റ്റിലായത്. പടിഞ്ഞാറൻ ഡബ്ലിനിലെ വീട്ടിൽ വച്ച് യുവതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരം ആണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയക്കുകയായിരുന്നു. സൈമൺ ഹാരിസിനെയും കുടുംബത്തെയും തട്ടിക്കൊണ്ട് പോകുമെന്നായിരുന്നു യുവതി സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയത്.

Read More

ഡബ്ലിൻ: 16ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലൻഡിന് (ഐഎഫ്എഫ്‌ഐ) ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെ (7) നട്ട്‌ഗ്രോവ് ഓമ്നിപ്ലക്‌സ് സിനിമയിൽ ആണ് പരിപാടി. അന്താരാഷ്ട്ര സിനിമകളുടെ പ്രദർശനത്തിന് പുറമേ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യവും ഫിലിം ഫെസ്റ്റിവലിൽ ഉണ്ടാകും. ഇന്ത്യയിലെയും യൂറോപ്പിലെയും ചലച്ചിത്ര പ്രവർത്തകർ മേളയുടെ ഭാഗമാകും. പ്രശസ്ത നടനും നർത്തകനുമായി ജാവേദ് ജഫ്രി, അനിവാശ് ദാസ് എന്നിവർ ഫിലിം ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഇവരുടെ ഇൻ ഗാലിയോൺ മെയിൻ ( ഇൻ ദിവ് ലെയ്ൻസ്) എന്ന സിനിമയുടെ പ്രദർശനവും ഉണ്ടാകും. സംവിധായകൻ കേശവി ജഹാരിയയും മേളയ്ക്ക് എത്തും. പരിസ്ഥിതി സിനിമകൾക്കാണ് ഇക്കുറി മേളയിൽ പ്രധാന്യം നൽകിയിരിക്കുന്നത്.

Read More