- തിരിച്ച് വിളിച്ചത് 1 ലക്ഷത്തോളം ഇ-വാഹനങ്ങൾ; ഞെട്ടിച്ച് ഫോക്സ്വാഗൻ
- ‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘
- ഒഫാലിയിലെ തീപിടിത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു
- ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമസംഭവം; മൂന്ന് പേർ അറസ്റ്റിൽ
- മാധ്യമസ്ഥാപനത്തിൽ പരിശോധന; ലഹരി പിടിച്ചെടുത്തു
- ഇയോവിൻ ചുഴലിക്കാറ്റ് വില്ലനായി; ഇഎസ്ബിയുടെ ലാഭത്തിൽ ഇടിവ്
- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: അടുത്ത വർഷം മുതൽ ശമ്പളവർധനവ് വേണമെന്ന ആവശ്യവുമായി അയർലൻഡിലെ ട്രേഡ് യൂണിയൻ. ആറ് ശതമാനംവരെ വർധനവ് വേണമെന്നാണ് ആവശ്യം. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് (ഐസിടിയു) ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ അയർലൻഡിൽ പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാണ്. ഇത് ജീവിത ചിലവ് വർധിപ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ശമ്പളവർധനവ് എന്ന ആവശ്യം ഇവർ ഉയർത്തിയിരിക്കുന്നത്. 4.6 ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിൽ അടുത്ത വർഷം ശമ്പള വർധനവ് വേണമെന്ന് ഐസിടിയു ശുപാർശ ചെയ്യുന്നു.
ഡബ്ലിൻ: അയർലൻഡുകാരുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ‘ വെള്ളത്തിലായേക്കും ‘. ക്രിസ്തുമസിനോട് അടുത്തുളള ദിവസങ്ങളിൽ അയർലൻഡിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. മഴ ആഘോഷത്തോട് അനുബന്ധിച്ചുള്ള ഷോപ്പിംഗിനെയും ബാധിക്കും. മഴ, ഇടിമിന്നൽ, ആലിപ്പഴ വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതുവരെ മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ക്രിസ്തുമസ് ദിനത്തോട് അടുക്കുന്ന സമയത്ത് ഇതിന് സാധ്യതയുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ള മരണങ്ങളിൽ വർധന. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. യുവാക്കൾക്കിടയിലാണ് കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ള മരണങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുള്ളത്. 2022 ലെ കണക്കുകൾ പരാമർശിച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2022 ൽ ലഹരി ഉപയോഗത്തെ തുടർന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ മൂന്നിൽ ഒന്നും കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ളതാണ്. ആ വർഷം ഏറ്റവും സുലഭമായി ലഭിച്ചിരുന്ന രണ്ടാമത്തെ മയക്കുമരുന്ന് ആയിരുന്നു കൊക്കെയ്ൻ. 2013 നും 2022 നും ഇടയിൽ, കൊക്കെയ്ൻ വിഷബാധ മൂലമുള്ള മരണങ്ങൾ 259 ശതമാനം വർദ്ധിച്ചു.
ഡബ്ലിൻ: 2021 വർഷത്തെ നികുതി റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. 2025 ഡിസംബർ 31 വരെ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യാം. ഓൺലൈൻ വഴിയാണ് റിട്ടേണുകൾ നൽകേണ്ടത്. അമിതമായി പണമടച്ച PAYE/USC, യോഗ്യതാ ചെലവുകൾ (ആരോഗ്യ ചെലവുകൾ, വാടക പോലുള്ളവ), നികുതി ക്രെഡിറ്റുകൾ എന്നിവ വിശദമാക്കുന്ന ഫോം 12/ഫോം 11 സമർപ്പിക്കുക. 31 ന് ശേഷം ലഭിക്കുന്ന ക്ലെയിമുകൾ പ്രോസസ് ചെയ്യില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഡബ്ലിൻ: മോട്ടോർവേ 50 ൽ ട്രക്ക് കത്തിനശിച്ചു. വെസ്റ്റ്ലിങ്ക് ബ്രിഡ്ജിലെ ടോളിനടുത്തുള്ള ഭാഗത്ത് ആയിരുന്നു സംഭവം. ആളപായമില്ല. സംഭവത്തിന് പിന്നാലെ മോട്ടോർവേയുടെ ഒരു ഭാഗം അടച്ചു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഗാർബേജുമായി പോകുകയായിരുന്ന ട്രക്കാണ് കത്തിനശിച്ചത്. വിവരം അറിഞ്ഞയുടൻ ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ലൂക്കാനിലെ ജംഗ്ഷൻ 7 നും ബ്ലാഞ്ചാർഡ്സ്ടൗണിലെ ജംഗ്ഷൻ 6 നും ഇടയിലുള്ള പാതയാണ് അടച്ചത്.
ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി നിരക്ക് വീണ്ടും വർധിച്ചു. ഉയർന്ന വൈദ്യുതി നിരക്ക് അടുത്ത വർഷം മുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കി തുടങ്ങും. ദേശീയ ഗ്രിഡിലെ നവീകരണങ്ങളുടെ ഭാഗമായിട്ടാണ് വൈദ്യുതി നിരക്ക് വർധിക്കുന്നത്. നവീകരണത്തിനായി ഏകദേശം 19 ബില്യൺ ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതിനിരക്ക് വർധിപ്പിച്ച് ഈ തുക ഈടാക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം മുതൽ ഉപഭോക്താക്കൾക്ക് പ്രതിമാസം 1.75 യൂറോ വരെ ബില്ലുകളിൽ വർധനവ് ഉണ്ടാകും. മൂന്ന് ലക്ഷം ഉപഭോക്താക്കളെ ആകും വൈദ്യുതി നിരക്ക് വർധന ബാധിക്കുക.
ഡബ്ലിൻ: കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി റയാൻഎയർ. ലഗേജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണ് ഇവർക്ക് ഇളവുവരുത്തിയത്. ഇതോടെ കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോഴുള്ള ചിലവിലും കുറവ് ഉണ്ടാകും. കൈക്കുഞ്ഞുങ്ങളും കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്നവരെ കൂടി ലക്ഷ്യമിട്ടാണ് വിമാനക്കമ്പനിയുടെ പുതിയ തീരുമാനം. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് അവർക്ക് ആവശ്യമുള്ള രണ്ട് സാധനങ്ങൾ വിമാനത്തിൽ ഇനി മുതൽ സൗജന്യമായി കൊണ്ടുപോകാം. ഇത് ആളുകളുടെ യാത്രാഭാരം കുറയ്ക്കും. ക്രിസ്തുമസിനും ന്യൂയറിനും ധാരാളം പേരാണ് കുടുംബ സമേതം യാത്ര ചെയ്യുക. ഇതിന് മുന്നോടിയായി നിയന്ത്രണത്തിൽ ഇളവ് നൽകിയത് വലിയ ആശ്വാസമാകും.
ഡബ്ലിൻ: 2023 ലെ ഡബ്ലിൻ കലാപ കേസിൽ പ്രതിയായ സ്ത്രീയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷത്തെ ശിക്ഷയാണ് വിധിച്ചത്. കലാപത്തിനിടെ ബസിന് തീയിട്ട സംഭവത്തിലാണ് നടപടി. 34 കാരിയായ ലിയാൻ കെല്ലിയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ കേസുമായി ബന്ധപ്പെട്ട് കെല്ലിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ജഡ്ജി മാർട്ടിൻ ബാക്‌സെറ്റർ ആണ് ശിക്ഷ വിധിച്ചത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വീണ്ടും ബ്ലൂടങ്ക് രോഗബാധ സ്ഥിരീകരിച്ചു. കൗണ്ടി ഡൗണിലെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഫാമിന് ചുറ്റുമുള്ള മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃഷിവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇതുവരെ നാല് തവണ മേഖലയിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗോറിലെ ഫാമിൽ ആയിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
കാവൻ: ചാരിറ്റിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ കാവൻ കൗണ്ടി കൗൺസിൽ മുൻ കൗൺസിലർക്ക് തടവ്. ഫിൻ ഗെയ്ൽ മുൻ കൗൺസിലറും കാത്തോയിർലീച്ചുമായ സീൻ മക്കീർനനാണ് തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ഒൻപത് മാസവുമാണ് ശിക്ഷ. നവാൻ മെന്റൽ ഹെൽത്ത് ഹൗസിംഗ് അസോസിയേഷന്റെ ഫണ്ടിൽ നിന്നുമാണ് സീൻ പണം തട്ടിയത്. 1,72,000 യൂറോ ആയിരുന്നു തട്ടിയത്. 2019- 20 വർഷത്തിൽ ആയിരുന്നു അദ്ദേഹം തട്ടിപ്പ് നടത്തിയത്. ഇക്കാര്യം അദ്ദേഹം കോടതിയിലും സമ്മതിച്ചു. ഇതോടെ കോടതി ശിക്ഷവിധിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
