Author: sreejithakvijayan

മീത്ത്: കൗണ്ടി മീത്തിൽ ഫാർമസിയ്ക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം കൈമാറണം എന്ന് പോലീസ് അറിയിച്ചു. മീത്തിലെ ഓൾഡ്കാസിലിലെ ഫാർമസിയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഫാർമസി പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഫാർമസിയ്ക്ക് നേരെയുണ്ടായ ആക്രമണം തികച്ചും ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്ന് സിൻ ഫെയ്ൻ ടിഡി ജോണി ഗുർക്കെ പറഞ്ഞു. ഓൾഡ്കാസിൽ ഒരു നല്ല പട്ടണമാണ്. ഇവിടെ ഇത്തരം ഒരു സംഭവം ഉണ്ടായത് തീർത്തും ദൗർഭാഗ്യകരമാണ്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കേണ്ടതാണെന്ന് ഗുർക്കെ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ജനപ്രിയ ക്രിസ്തുമസ് ലഘുഭക്ഷണം അടിയന്തിരമായി തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ലെ പെയ്സൻ സ്‌മോക്ക്ഡ് സാൽമൺ പാറ്റി, ലെ പെയ്സൻ സ്‌മോക്ക്ഡ് മാക്കെറൽ പാറ്റി എന്നിവയാണ് തിരിച്ച് വിളിച്ചത്. ഇവയിൽ സൾഫർ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവ തിരിച്ചുവിളിച്ചത്. സൾഫർ ഡയോക്‌സൈഡ് ചില ആളുകളിൽ അലർജിയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ അലർജിയുള്ളവർ ഈ ഉത്പന്നം ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില വർധനവ് തുടരുന്നു. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ വിലയിൽ വീണ്ടും വർധനവ് ഉണ്ടായിട്ടുണ്ട്. വീടുകളുടെ വില 7.3 ശതമാനമായി വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഡബ്ലിൻ സിറ്റിയിലാണ് ഏറ്റവും ഉയർന്ന വില വർധനവ് ഉണ്ടായത്. 6.1 ശതമാനം. തൊട്ടുപിന്നിൽ ഫിംഗൽ ആണ്. 4.3 ശതമാനം. ഡബ്ലിന് പുറത്ത് വീടുകളുടെ വില 8.8 ശതമാനവും അപ്പാർട്ട്‌മെന്റ് വില 10.5 ശതമാനവും ഉയർന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ ഇടിമിന്നലിന് സാധ്യത. ഇതേ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇടിമിന്നലിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. ഇന്നാണ് മുന്നറിയിപ്പ് ഉള്ളത്. കെറി, ഗാൽവെ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇവിടെ രാവിലെ 9 മുതൽ മുന്നറിയിപ്പ് നിലവിൽവന്നു. വൈകീട്ടുവരെ മുന്നറിയിപ്പ് തുടരും. മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. വാഹന യാത്രയ്ക്ക് ബുദ്ധിമുട്ടും നേരിടാം.

Read More

ഡബ്ലിൻ: അഭയാർത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിർണായക പ്രതികരണവുമായി നീതി മന്ത്രി ജിം ഒ കെല്ലഗൻ. അഭയാർത്ഥികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഭയം ആവശ്യമുള്ളവർക്ക് തണലൊരുക്കുന്നത് നല്ലതാണ്. എന്നാൽ തനിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 18,500 അഭയാർത്ഥികളാണ് കഴിഞ്ഞ വർഷം അയർലൻഡിലേക്ക് കുടിയേറിയത്. ഇനി ഇത് കുറയ്ക്കണം. അഭയാർത്ഥികളുടെ എണ്ണം കൂടുന്നത് നിലവിലെ സമൂഹത്തെ ബാധിക്കും. സാമൂഹിക ഐക്യം തകരുന്നതിനും സുരക്ഷാപ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു സംഭവം. 30 വയസ്സുളള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് ആറരയോടെ നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ കാറിൽ വന്ന സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ ആയുധങ്ങൾ കൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് പോലീസ് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.

Read More

കെറി: കൗണ്ടി കെറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 67 കാരനായ മുൻ ആർമി സെർജന്റിന് ജീവപര്യന്തം. ബ്രൂക്ക്വേ സ്വദേശിയായ തോമസ് കരോളിനാണ് കോടതി ശിക്ഷവിധിച്ചത്. 84 കാരനായ പാട്രിക് ഒ മഹോണിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2024 ഫെബ്രുവരിയിൽ ആയിരുന്നു കരോളിൻ മഹോണിയെ കൊലപ്പെടുത്തിയത്. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളാണ്. 2024 ഫെബ്രുവരി 24 ന് മഹോണിയുടെ വീട്ടിൽ എത്തിയതായിരുന്നു കരോൾ. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതേ തുടർന്ന് ഉണ്ടായ പ്രകോപനത്തിൽ മഹോണിയെ കരോൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. യുവാവ് മരിച്ചു. കോർഡൻഗൻ ക്രോസിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. കാറിൽ യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ 20 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 20 കാരന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: കെയർഡോക്ക് ജീവനക്കാരുടെ സമരം ആരംഭിച്ചു. രാവിലെ മുതലാണ് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആരംഭിച്ചത്. ഇത് ജിപി സേവനങ്ങളെ ബാധിച്ചേക്കും. ഏകദേശം 270 ഓളം തൊഴിലാളികളാണ് പണി മുടക്കിൽ പങ്കെടുക്കുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സമരം. കെയർഡോക്കിൽ ജോലി ചെയ്യുന്ന ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെയും എസ്ഐപിടിയുവിലെയും അംഗങ്ങളാണ് പണി മുടക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിലെ പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്. 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി. പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ടേസറുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിവർഷം ശരാശരി 300 പോലീസുകാരാണ് ആക്രമിക്കപ്പെടുന്നത് എന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിലാണ് സ്വയം സംരക്ഷണവും ക്രമസമാധാന പാലനവും ലക്ഷ്യമിട്ട് ഗാർഡകൾക്ക് ടേസറുകൾ നൽകാൻ തീരുമാനിച്ചത്. ഡബ്ലിനിലെയും വാട്ടർഫോർഡിലെയും നാല് നിയുക്ത സ്റ്റേഷനുകളിൽ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ടേസറുകൾ നൽകിയത്.

Read More