- അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; ‘പോറ്റിയേ കേറ്റിയേ’ ഗാനത്തില് കേസ്
- പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്; 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി
- നാഷണൽ ചൈൽഡ്കെയർ സ്കീം; വരുമാന പരിധി പുതുക്കും
- ശബരിമല സ്വർണ്ണക്കൊള്ള ; പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
- ലൈംഗിക പീഡന കേസ്; മുൻ പോലീസുകാരൻ അറസ്റ്റിൽ
- ഓഫാലിയിൽ വാഹനാപകടം; 60 കാരന് പരിക്ക്
- ഐറിഷ് ഇൻഷൂറൻസ് വിപണിയിലേക്ക് ചുവടുവച്ച് ടൊയോട്ട
- കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കണം; ബില്ല് അവതരിപ്പിച്ച് റൂത്ത് കോപ്പിംഗർ; പരാജയം
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 50 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനും 20 വയസ്സുളള യുവാവുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇവരുടെ ആക്രമണത്തിൽ 40 കാരന് പരിക്കേറ്റത്. കാർഡഫിൽ ആയിരുന്നു സംഭവം. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം 40 കാരൻ അപകടനില തരണം ചെയ്തു.
കോർക്ക്: കൗണ്ടി കോർക്കിലെ ബാൾട്ടിമോറിൽ യുവാവിനെ കാണാതായി. ഇറ്റലി സ്വദേശിയായ 27 കാരനെയാണ് കാണാതായത്. പർവ്വതാരോഹകൻ കൂടിയായ യുവാവിനെ ബാൾട്ടിമോറിലെ പാറക്കെട്ടുകൾ കയറുന്നതിനിടെ ആണ് കാണാതായത്. യുവാവിനായുള്ള തിരച്ചിൽ മേഖലയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. യുവാവിന്റെ കാമുകിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഫോണിൽ നിരവധി തവണ യുവതി യുവാവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് അടിയന്തിര സേവനങ്ങളെ വിവരം അറിയിച്ചത്. തുടർന്ന് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പാറക്കെട്ടുകൾക്ക് മുകളിൽ നിന്നും ചില വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇത് കാണാതായ യുവാവിന്റേതാണോ എന്ന് സ്ഥിരീകരിച്ചുവരികയാണ് പോലീസ്.
കോർക്ക്: പടിഞ്ഞാറൻ കോർക്കിലെ മിസെൻ ഉപദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബാർലികോവ് പ്രദേശത്താണ് വലിയ ഫിൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. ജഡത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിൽ ആയിരുന്നു ജഡം. ശരീരത്തിൽ ആക്രമണമേറ്റ പാടുകൾ ഉണ്ട്. സ്രാവിന്റെ പല്ലും ജഡത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. തിമിംഗലം ചാകാൻ ഇടയായ കാരണം വ്യക്തമല്ല. തിമിംഗലങ്ങളുടെ വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ് ഫിൻ തിമിംഗലങ്ങൾക്ക് ഉള്ളത്. 25 അടി നീളം വരെ വളരുന്ന ഇവയ്ക്ക് 80 മുതൽ 90 വയസ്സുവരെയാണ് ആയുസ്.
ബ്രേ: ലാൻസ്ഡൗൺ റോഡിനും ബ്രേയ്ക്കുമിടയിലെ ഡാർട്ട്, കമ്മ്യൂട്ടർ സർവ്വീസുകൾ പുനരാരംഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് തകരാറുകൾ പരിഹരിച്ച് സർവ്വീസുകൾ വീണ്ടും ആരംഭിച്ചത്. ഓവർഹെഡ് ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതോടെ ഇതുവഴിയുള്ള സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള സർവ്വീസുകൾ നിലച്ചത്. സർവ്വീസുകൾ പുനരാരംഭിച്ചെങ്കിലും ട്രെയിനുകൾ വൈകിയോടി. 18.15 ഹൗത്തിൽ നിന്നും ബ്രേയിലേക്കുള്ള സർവ്വീസ് 11 മിനിറ്റ് താമസിച്ചു. 18.25 ന് ബ്രേയിൽ നിന്നും മലാഹിഡെയിലേക്കുള്ള സർവ്വീസിന് 15 മിനിറ്റും താമസം നേരിട്ടു.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വൈറ്റ് ടെയിൽഡ് പരുന്തിന്റെ ജനനം സ്ഥിരീകരിച്ച് അധികൃതർ. വൈറ്റ് ടെയിൽഡ് ഈഗിൾ റീഇൻഡ്രൊഡക്ഷൻ പ്രോഗ്രാം മാനേജർ എമൺ മസ്‌കെലാണ് ഈ വിവരം പങ്കുവച്ചത്. 150 വർഷത്തിനിടെ ആദ്യമായിട്ടാണ് കുഞ്ഞ് ഉണ്ടാകുന്നത്. നിലവിലെ സാഹചര്യത്തിൽ പരുന്തിന്റെ കുഞ്ഞ് ഉണ്ടായി എന്നത് വളരെയധികം സന്തോഷം നൽകുന്നതും പ്രാധാന്യമർഹിക്കുന്നതുമായ സംഭവമാണെന്ന് എമൺ മസ്‌കെൽ പറഞ്ഞു. സാധാരണയായി വടക്ക്, പടിഞ്ഞാറ് മേഖലകളിലേക്കാണ് പരുന്തുകൾ എത്താറുള്ളത്. എന്നാൽ വാട്ടർഫോർഡിൽ പരുന്തുകളെയും കുഞ്ഞിനെയും കണ്ടു എന്നത് പദ്ധതി കാര്യക്ഷമമായി മുന്നോട്ട് പോകുന്നുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസ് ആണ് വൈറ്റ് ടെയിൽഡ് ഈഗിൾ റീഇൻഡ്രൊഡക്ഷൻ പ്രോഗ്രാം നടത്തുന്നത്.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി ഫിയന്ന ഫെയിൽ നേതാവ് ബെർട്ടി അർഹേൺ. സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. പാർട്ടി മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നത് എന്നാണ് വിവരം. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡബ്ലിൻ ഫുട്‌ബോൾ മാനേജർ ജിം ഗാവിനെയാണ് ഫിയന്ന ഫെയിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. എന്നാൽ ഇതിന് മുൻപ് തന്നെ മത്സരിക്കാൻ അർഹേൺ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അനുകൂലിച്ചില്ല. മാത്രവുമല്ല ഗാവിന് പിന്തുണയും പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയാണ് ഗാവിൻ.
ക്ലെയർ: ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനം ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി. യുണൈറ്റഡ് ഫ്‌ളൈറ്റ് യുഎ-331 എന്ന വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. പാരിസിൽ നിന്നും വാഷിംഗ്ടണിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ യാത്രാമധ്യ വിമാനത്തിന്റെ രണ്ട് എൻജിനുകളിൽ ഒന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ വിമാനം ഷാനൻ വിമാനത്താവളത്തിൽ ഇറക്കാൻ ക്രൂ അനുമതി തേടി. വിമാനം യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സംഭവം. ലൂപ്പ് ഹെഡ് എത്താൻ 200 കിലോ മീറ്റർ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. സംഭവ സമയം 96 യാത്രികർ വിമാനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഔദ്യോഗിക കാലാവധി ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു തുടങ്ങാം. ഈ മാസം 24 ന് ഉച്ചവരെയാണ് നാമനിർദ്ദേശം നൽകാനുള്ള അവസരം. നാമനിർദ്ദേശം പൂർത്തിയായി കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. അതുവരെ പ്രചാരണ പോസ്റ്ററുകൾ സ്ഥാപിക്കുന്നതും വോട്ട് തേടുന്നതും ചട്ടലംഘനമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഒയിറിയാച്ച്റ്റാസ് ഹൗസുകളിലെ 20 പേരുടെയോ അല്ലെങ്കിൽ സിറ്റി കൗൺസിലുകളിൽ കുറഞ്ഞത് 4 എണ്ണത്തിന്റെയോ പിന്തുണ വേണം. ഒക്ടോബർ 24 നാണ് അയർലൻഡിന്റെ 10ാമത്തെ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി നവംബർ 11 ഓടെ അവസാനിക്കും. ഈ സാഹചര്യത്തിനാണ് അയർലൻഡിൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഞായറാഴ്ച മുതൽ രാജ്യത്ത് കാറ്റും മഴയുമുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഞായർ തിങ്കൾ ദിവസങ്ങളിലാണ് അതിശക്തമായ കാറ്റ് അനുഭവപ്പെടുകയെന്നാണ് വിവരം. ഞായറാഴ്ച രാവിലെ മുതൽ രാജ്യത്ത് മഴ ലഭിക്കും. ഇതിനൊപ്പം തെക്ക്കിഴക്കൻ കാറ്റും ഉണ്ടാകും. 15 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. തിങ്കളാഴ്ച കാറ്റ് കുറച്ച് കൂടി ശക്തമാകും. തെക്ക് ഭാഗത്ത് നിന്നുള്ള അതിശക്തമായ കാറ്റ് ആയിരിക്കും രാജ്യത്ത് ലഭിക്കുക. ഇതിനൊപ്പം മഴയും ഉണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്.
ഡബ്ലിൻ: റയാൻ എയറിന്റെ ലഗ്ഗേജ് നിയമത്തിൽ മാറ്റം. ഇന്നലെ മുതൽ റയാൻ എയർ സർവ്വീസ് നടത്തുന്ന 235 വിമാനത്താവളങ്ങളിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നു. സൗജന്യ പേഴ്‌സണൽ ബാഗേജിന്റെ വലിപ്പം കൂടിയതാണ് മാറ്റം. ഇനി മുതൽ ആളുകൾക്ക് 40 x 30 x 20cm ബാഗേജുകൾ സൗജന്യമായി കൊണ്ടുപോകാം. നേരത്തെ ഇത് 40 x 20 x 25cm ആയിരുന്നു. യൂറോപ്യൻ ചട്ടങ്ങൾ അനുശാസിക്കുന്നതിനേക്കാൾ 33 ശതമാനത്തിന്റെ വർധനവാണ് ഇത്. എന്നാൽ ഈ ബാഗ് സ്ഥലത്ത് സൗകര്യമായി വയ്ക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
