- അജ്ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
- മഹോണി കൊലക്കേസ്; പ്രതിയ്ക്ക് ജീവപര്യന്തം
- ടിപ്പററിയിൽ വാഹനാപകടം; 20 കാരൻ മരിച്ചു
- ശമ്പള തർക്കം; കെയർഡോക്ക് ജീവനക്കാരുടെ പണി മുടക്ക് ആരംഭിച്ചു
- നടൻ ദിലീപിന് പാസ്പോർട്ട് വിട്ടുനൽകാൻ ഉത്തരവ്
- ‘ അവർ അഹങ്കാരി , പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമായിരുന്നു ‘ ; ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ
- അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; ‘പോറ്റിയേ കേറ്റിയേ’ ഗാനത്തില് കേസ്
- പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്; 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വ്യാജമരുന്നുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്. ഹെൽത്ത് പ്രൊഡക്ടസ് റെഗുലേറ്ററി അതോറിറ്റിയാണ് മുന്നറിപ്പ് നൽകിയത്. ഇത്തരം മരുന്നുകൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചു. ജിഎൽപി-1 മരുന്നുകൾക്കെതിരെയാണ് ഇപ്പോൾ എച്ച്പിആർഎ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളാണ് ഇത്. വ്യാജ ജിഎൽപി-1 മരുന്നുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് എച്ച്പിആർഎ വ്യക്തമാക്കുന്നത്. അടുത്തിടെയായി ഇത്തരം മരുന്നുകളുടെ ഓൺലൈൻ വിൽപ്പന വലിയ തോതിൽ വർധിച്ചിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ്.
കോർക്ക്: കൗണ്ടി കോർക്കിൽ രണ്ടാമത്തെ ഏഷ്യൻ ഹോർനെറ്റ് കൂട് കണ്ടെത്തി. കോബിലാണ് രണ്ടാമത്തെ കൂട് കണ്ടെത്തിയത്. ഈ കൂട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കോബിലെ ഒരു വീടിനുള്ളിൽ ഏഷ്യൻ കടന്നലിനെ കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് കൂട് കണ്ടെത്തിയത്. അതേസമയം നേരത്തെ തന്നെ മേഖലയിൽ രണ്ടാമത്തെ കൂട് കണ്ടെത്തിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം കോർക്കിലെ ബാല്ലിൻടെമ്പിൾ മേഖലയിൽ കണ്ടെത്തിയ ആദ്യ കടന്നൽ കൂട് നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവ്വീസ് അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൂട് കണ്ടെത്തുന്നത്.
ഡബ്ലിൻ: അയർലൻഡ് ജനതയ്ക്കായി കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് ഐറിഷ് ധനകാര്യ സ്ഥാപനമായ സെൻട്രലിസ്. ഡബ്ലിനിലെ സ്ഥാപനത്തിൽ കൂടുതൽ പേരെ കൂടി നിയമിക്കാനാണ് തീരുമാനം. 30 പുതിയ തൊഴിലവസരങ്ങളാണ് ഉള്ളത്. ഡബ്ലിനിൽ പുതിയ ഓഫീസ് സെൻട്രലിസ് തുറക്കുന്നുണ്ട്. ഇവിടേയ്ക്കാണ് പുതിയ നിയമനങ്ങൾ. 15 മില്യൺ യൂറോയാണ് കമ്പനി രാജ്യതലസ്ഥാനത്ത് നിക്ഷേപിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എച്ച്ജിജിസിയിൽ നിന്ന് ഗ്രൂപ്പ് 500 ബില്യൺ യൂറോയിലധികം മൂല്യമുള്ള നിക്ഷേപം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിൽ പുതിയ സ്ഥാപനം തുറക്കുന്നത്.
കോർക്ക്: വെസ്റ്റ് കോർക്കിലെ മിസെൻ ദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. തിമിംഗലത്തിന് സമീപം പോകരുതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഫിൻ വെയിൽ ആണ് കരയ്ക്കടിഞ്ഞത്. ഏതാനും ദിവസങ്ങൾ പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്. ഇതിൽ നിന്നും രൂക്ഷഗന്ധവും വമിക്കുന്നുണ്ട്. ബാർലികോവ് ബീച്ചിലാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. തിമിംഗലം ചത്തതിന്റെ കാരണം വ്യക്തമല്ല. ഇതിന്റെ ശരീരത്തിൽ നിന്നും സ്രാവിന്റെ പല്ല് കണ്ടെടുത്തിട്ടുണ്ട്.
കിൽഡെയർ: അമിത വേഗതിയിൽ സഞ്ചരിച്ച ആഡംബര വാഹനം പിടിച്ചെടുത്ത് പോലീസ്. പോർഷെ കാറാണ് പിടിച്ചെടുത്തത്. ഈ കാറിന് നികുതി നൽകിയതിന്റെ രേഖകളോ ഇൻഷൂറൻസോ ഇല്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സൗത്ത് കിൽഡെയറിലെ മേയ്ഫീൽഡിലെ എം7 ൽ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു വാഹനം പിടിച്ചെടുത്തത്. 120 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയാണ് ഇത്. ഇതുവഴി 149 കിലോമീറ്റർ വേഗതയിൽ ആയിരുന്നു കാർ എത്തിയത്. ഇതോടെ പോലീസ് തടയുകയായിരുന്നു. പരിശോധനയിൽ വാഹനത്തിന് മതിയായ രേഖകൾ ഇല്ലെന്ന് വ്യക്തമായി. ഇതിന് പുറമേ ഡ്രൈവർ ലഹരിയും ഉപയോഗിച്ചിരുന്നു.
ഡബ്ലിൻ: അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ഫോർസ. പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്ക് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ സമ്മതിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെയർടേക്കർമാരും സെക്രട്ടറിമാരും സമരം ആരംഭിച്ചത്. ഈ മാസം 10 ന് ആണ് ചർച്ച. ജീവനക്കാരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഡബ്ല്യുപിസിയുമായുള്ള യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് പുറമേ ശമ്പളം, ലീവ്, തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും. അതേസമയം സമരം വലിയ ബുദ്ധിമുട്ടായിരുന്നു സ്കൂളുകൾക്ക് ഉണ്ടാക്കിയത്. കെയർടേക്കർമാരും സെക്രട്ടറിമാരും ഇല്ലാത്തതിനെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റി. പല സ്കൂളുകളും വിദ്യാർത്ഥികളോട് ഹാജരാകേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരുന്നു.
ഡബ്ലിൻ: ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തെ തുടർന്ന് ചീരയിലകൾ തിരിച്ചുവിളിച്ചു. ബേബി സ്പിനാച്ചും മിക്‌സ്ഡ് ബേബി ലീഫ് ഉത്പന്നങ്ങളുമാണ് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരിച്ചുവിളിച്ചത്. നടപടി സ്വീകരിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് എഫ്എസ്എഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് തിരിച്ചുവിളിച്ചുകൊണ്ടുള്ള നിർദ്ദേശം വകുപ്പ് പുറപ്പെടുവിച്ചത്. ഗാർഡൻസ് ഓഫ് ഏഥൻസിന്റെ 100, 200, 500 ഗ്രാം ചീര പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം. F2776 , F2786 എന്നിങ്ങനെയാണ് തിരിച്ചുവിളിച്ച ബേബി സ്പിനാച്ച് ഉത്പന്നത്തിന്റെ ബാച്ചുകൾ. ഇതോടൊപ്പം 0805B, 0805P, 0805R, 0805Y എന്നീ ബാച്ച് നമ്പർ രേഖപ്പെടുത്തിയ ബേബി സ്പിനാച്ച് മിക്‌സ്ഡ് ലീവ്‌സാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
അർമാഗ്: കൗണ്ടി അർമാഗിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിനായി പൊതുജന സഹായം തേടി ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരനായ ക്രിസ്റ്റഫർ ബേൺസിനെ ഗ്രഷൻ ഗ്രീൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാറെൻപോയിന്റ് സ്വദേശിയാണ് ബേൺസ്. അദ്ദേഹത്തിന്റെ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകം ആണെന്ന് സ്ഥിരീകരിച്ച പോലീസ് 39 കാരനെ അറസ്റ്റും ചെയ്തു. സംഭവത്തിന് പിന്നാലെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഗാർഡ ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തിന്റെ ദൃക്‌സാക്ഷികളോ അല്ലെങ്കിൽ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഗാൽവെ: ഇസ്രായേൽ സർവ്വകലാശാലയുമായുള്ള കരാർ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗാൽവെ യൂണിവേഴ്‌സിറ്റി. വിഷയത്തിൽ നിയമോപദേശം തേടിയതിന് പിന്നാലെ സർവ്വകലാശാലയുടെ ഇടക്കാല പ്രസിഡന്റ് പീറ്റർ മക്ഹ്യൂഗ് ആണ് ഇക്കാര്യം അറിയിച്ചത്. കാരാറിൽ നിന്ന് പിന്മാറുന്നത് അനവധി നിയമപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ ടെക്‌നീഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായിട്ടാണ് ആസ്‌റ്റെറിക് (ASTERISK) പ്രൊജക്ടിനായി ഗാൽവെ യൂണിവേഴ്‌സിറ്റി കരാറിലേർപ്പെട്ടിരിക്കുന്നത്. കടൽവെള്ളത്തിൽ നിന്നും ഹൈഡ്രജൻ തയ്യാറാക്കുന്നതാണ് പദ്ധതി. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ കരാറിൽ നിന്നും പിന്മാറാൻ സർവ്വകലാശാലയ്ക്ക് സമ്മർദ്ദമേറിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സർവ്വകലാശാല രംഗത്ത് എത്തിയത്.
കോർക്ക്: കൗണ്ടി കോർക്കിൽ പാറക്കെട്ടുകൾക്കിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറ്റാലിയൻ പൗരനായ 27 കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാൾട്ടിമോർ ഹാർബറിലെ ഫോക്‌സ് ക്ലിഫിൽ പാറക്കെട്ടുകൾ കയറുന്നതിനിടെ അദ്ദേഹത്തെ കാണാതായത്. കോസ്റ്റ് ഗാർഡും മറ്റ് അടിയന്തിര സേവനങ്ങളും ചേർന്നായിരുന്നു തിരച്ചിൽ. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
