- അജ്ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
- മഹോണി കൊലക്കേസ്; പ്രതിയ്ക്ക് ജീവപര്യന്തം
- ടിപ്പററിയിൽ വാഹനാപകടം; 20 കാരൻ മരിച്ചു
- ശമ്പള തർക്കം; കെയർഡോക്ക് ജീവനക്കാരുടെ പണി മുടക്ക് ആരംഭിച്ചു
- നടൻ ദിലീപിന് പാസ്പോർട്ട് വിട്ടുനൽകാൻ ഉത്തരവ്
- ‘ അവർ അഹങ്കാരി , പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമായിരുന്നു ‘ ; ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ
- അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; ‘പോറ്റിയേ കേറ്റിയേ’ ഗാനത്തില് കേസ്
- പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്; 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി
Author: sreejithakvijayan
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്‌കെറീസിൽ ആയിരുന്നു സംഭവം. രാവിലെ 10 മണിയോടെയാണ് ഒരാൾ കടലിൽ അകപ്പെട്ടതായി ഗാർഡയ്ക്കും അടിയന്തിര സേവനങ്ങൾക്കും വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഇവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. അദ്ദേഹത്തെ ഉടൻ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മൃതദേഹം ഡബ്ലിൻ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഡൊണബേറ്റിലെ പുൽമേട്ടിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശം മുഴുവനായും പോലീസിന്റെ നിയന്ത്രണത്തിലാണ്. നോർത്ത് ഡബ്ലിനിൽ നിന്നുളള കൈരാൻ ഡർണിനായുള്ള തിരച്ചിലാണ് തുടരുന്നത്. കുട്ടിയെ കൊന്ന് ഈ പ്രദേശത്ത് കുഴിച്ചിട്ടിരിക്കാമെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ പരിശോധന തുടരുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു കുട്ടിയെ കാണാതായത്. നാല് വർഷം മുൻപായിരുന്നു സംഭവം.
ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ വീണ്ടും ഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് വീണ്ടും ഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി സൈമൺ ഹാരിസ് രംഗത്ത് എത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയരുന്നത്. ആദ്യ സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.
ഡബ്ലിൻ: യൂറോ മില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡബ്ലിനിൽ. 5 ലക്ഷം യൂറോയുടെ സമ്മാനമാണ് ഡബ്ലിനിൽ നിന്നുള്ള വ്യക്തിയ്ക്ക് ലഭിച്ചത്. ഡബ്ലിൻ 24 ലെ ടാലയിലെ കിൽനാമനാഗ് ഷോപ്പിംഗ് സെന്ററിലെ ഡണ്ണസ് സ്റ്റോറുകളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നാഷണൽ ലോട്ടറിയാണ് സമ്മാനം സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അയർലൻഡിലെ 48,000 ത്തിലധികം കളിക്കാരാണ് യൂറോ മില്യൺസ്, പ്ലസ് ഗെയിമുകളിൽ സമ്മാനങ്ങൾ നേടിയത്. 14,16,35,41,45 എന്നിങ്ങനെയാണ് വിജയിച്ച നമ്പറുകൾ. കിൽനാമനാഗ് പ്രദേശത്തെ എല്ലാ കളിക്കാരും അവരുടെ ടിക്കറ്റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് നാഷണൽ ലോട്ടറി അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിന്റെ പ്രധാന പ്രശ്‌നമാണ് റാഡിക്കൽ ഇസ്ലാമിസമെന്ന് പുതിയ ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. മതത്തിന്റെ പ്രേരണയാൽ ആക്രമണം നടത്തിയ സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ കണക്കുകൾ പ്രകാരം രണ്ട് ശതമാനം മുസ്ലീങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. എന്നാൽ ഒളിച്ചും പേര് മാറ്റിയും വ്യാജ രേഖകൾ ഉപയോഗിച്ചും താമസിക്കുന്നവർ അനവധിയാണ്. ഇവർ അഞ്ച് ശതമാനത്തോളമാണ്. ഇവർക്കിടയിലാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രവർത്തനം. ഇത് അയർലൻഡിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കിൽ 4.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കുറി തൊഴിലില്ലായ്മ നിരക്ക് ( 4.1 ശതമാനം) അൽപ്പം കൂടുതലാണെന്ന് സിഎസ്ഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം ആയിരുന്നു. ജൂലൈയിൽ ഇത് 5 ശതമാനം ആയിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ജൂലൈ മാസം 4.7 ശതമാനം ആയിരുന്നു. ഇത് ഓഗസ്റ്റിൽ 4.5 ശതമാനം ആയി. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 11.9 ശതമാനം ആയി കുറഞ്ഞു. ജുലൈയിൽ ഇത് 12.1 ശതമാനം ആയിരുന്നു.
ലിമെറിക്ക്: ലിമെറിക്കിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർക്ക് മർദ്ദനം. 31 കാരനായ ഡോ. ആസിഫ് ഇഖ്ബാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം 31 ന് ഉണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പാകിസ്താൻ സ്വദേശിയാണ് ആസിഫ് ഇഖ്ബാൽ. വംശീയ ആക്രമണം ആയിരുന്നു അദ്ദേഹത്തിന് നേരെ ഉണ്ടായത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ അജ്ഞാതൻ അദ്ദേഹത്തെ പുറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. സ്വന്തം രാജ്യത്തേയ്ക്ക് തന്നെ മടങ്ങൂവെന്ന് അക്രമി ആക്രോശിച്ചതായി ഇഖ്ബാൽ പറയുന്നു. അതേസമയം സംഭവം വലിയ മാനസിക ബുദ്ധിമുട്ടാണ് ഇഖ്ബാലിന് ഉണ്ടാക്കിയിരിക്കുന്നത്.
മൊനാഗൻ: മൊനാഗനിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌യുവി ഇടിച്ചാണ് 50 കാരന് പരിക്കേറ്റത്. മൊനാഗനിലെ ബ്രോഡ് റോഡിൽ വച്ചായിരുന്നു അപകടം. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ പുറകിൽ നിന്നും എസ്‌യുവി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലാണ് പരിക്കേറ്റ വ്യക്തിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിനിൽ എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പിനായി കാത്തിരിക്കുന്നത് 800 ലധികം പേർ. ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഡബ്ലിനിൽ 862 പേരാണ് എച്ച്‌ഐവി പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസിനായി (HIV PrEP ) കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജ്യത്ത് ഈ മരുന്നിനായുള്ള ആവശ്യകത വർധിച്ചുവരുകയാണ്. 2019 ലാണ് എച്ച്‌ഐവി പ്രതിരോധത്തിനായി ആളുകൾക്ക് HIV PrEP നൽകുന്ന പദ്ധതിയ്ക്ക് സർക്കാർ തുടക്കം കുറിച്ചത്. സൗജന്യമാണ് മരുന്ന് വിതരണം. ഈ മരുന്ന് ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പടരാനുള്ള സാദ്ധ്യത 99 ശതമാനവും കുത്തിവയ്പ്പിലൂടെ രോഗം പടരാനുള്ള സാദ്ധ്യത 74 ശതമാനവും കുറയ്ക്കുന്നു. എച്ച്‌ഐവി ഇല്ലാത്ത ആളുകൾക്കും, ഗർഭനിരോധ ഉറകൾ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും, എച്ച്‌ഐവി ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും കുത്തിവയ്ക്ക് എടുക്കാം.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബെൽഫാസ്റ്റിൽ നിന്നും ലണ്ടനിലേക്ക് പോയ ഇസിജെറ്റ് വിമാനം ആണ് താഴെയിറക്കിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു വിമാനം വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. പുറപ്പെട്ട് 20 മിനിറ്റുകൾക്കുള്ളിൽ വിമാനം തിരികെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ തന്നെ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം താഴെയിറക്കിയത് എന്നാണ് സൂചന.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
