Author: sreejithakvijayan

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടവകാശം ഉള്ള എല്ലാ വിദ്യാർത്ഥികളും വോട്ടർ രജിസ്റ്ററിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം 7 വരെ വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാനായി രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത് പ്രോത്സാഹിപ്പിക്കാനായി കോളേജുകൾ തോറും കമ്മീഷൻ ക്യാമ്പയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനറൽ ഇലക്ഷന് ശേഷം 60,000 പുതിയ വോട്ടർമാർ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ക്യാമ്പയ്ൻ. ലിമെറിക്ക് യൂണിവേഴ്‌സിറ്റിയിൽ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ക്യാമ്പസുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും.

Read More

മയോ: അയർലൻഡിലെ ഏറ്റവും വലിയ അഗ്രി-ബയോമീഥൈൻ പ്ലാന്റിന്റെ നിർമ്മാണം മയോയിൽ ആരംഭിക്കും. ബാലിൻറോബിലാണ് പുതിയ പ്ലാന്റ് നിർമ്മിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ് കൂടിയാണ് ഇവിടെ ഉയരുന്നത്. തറക്കിലടൽ കർമ്മത്തോട് കൂടിയാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. നിർമ്മാണം പൂർത്തിയാക്കിയ പ്ലാന്റിൽ പ്രതിവർഷം 90,000 ടൺ കാർഷിക മാലിന്യങ്ങൾ സംസ്‌കരിക്കാം. നെഫിൻ എനർജിയാണ് പ്ലാന്റിന്റെ നിർമ്മാതാക്കൾ. മണിക്കൂറിൽ 85 ഗിഗാവാട്ട് ബയോമീഥൈൻ ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 200 ലധികം തൊഴിലവസരങ്ങളാണ് പ്ലാന്റ് വരുന്നതോട് കൂടി ഉണ്ടാകുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ഏഷ്യൻ ഹോർണറ്റുകളെ കണ്ട 24 സംഭവങ്ങൾ ഉണ്ടായതായി നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽലൈഫ് സർവ്വീസ് (എൻപിഡബ്ല്യുഎസ്). ഏഷ്യൻ ഹോർണെറ്റുകളുടെ രണ്ട് കൂടുകളും കണ്ടെത്തി. കൂടുകൾക്ക് സമീപമായിട്ടാണ് കടന്നലുകളെ കണ്ടത് എന്നും എൻപിഡബ്ല്യുഎസ് അധികൃതർ വ്യക്തമാക്കി. കോർക്കിലാണ് ഏഷ്യൻ ഹോർണെറ്റുകളെ കണ്ട സംഭവങ്ങൾ കൂടുതലായി ഉണ്ടായത്. ഡബ്ലിനിൽ ഒരു തവണ ഈ കടന്നലുകളെ കാണാനിടയായി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഏഷ്യൻ ഹോർണെറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് കടന്നലുകളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും എൻപിഡബ്ല്യുഎസ് അറിയിച്ചു.

Read More

ഡബ്ലിൻ: പിരിച്ചുവിടൽ ഭീഷണി നേരിട്ട് ഐക്കിയയിലെ ജീവനക്കാർ. 40 ഓളം പേരാണ് കമ്പനി പുതുതായി വരുത്തുന്ന മാറ്റങ്ങളെ തുടർന്ന് തൊഴിൽ നഷ്ട ഭീഷണി നേരിടുന്നത്. അതേസമയം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ പിരിച്ചുവിടൽ ഉണ്ടാകൂവെന്നും ഐക്കിയ അധികൃതർ അറിയിച്ചു. കമ്പനി ചില സ്റ്റോറുകളുടെ മാനേജ്‌മെന്റിന്റെ ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇത് ജീവനക്കാരുടെ എണ്ണം കുറയാൻ കാരണമാകും. അയർലൻഡിലുടനീളം ഐക്കിയയ്ക്ക് 700 ഓളം ജീവനക്കാരാണ് ഉള്ളത്. മത്സരാധിഷ്ടിത ലോകത്ത് ഓമ്‌നിചാനൽ റീട്ടെയ്‌ലറായി വളരുന്നതിനായുള്ള നീക്കത്തിലാണ് കമ്പനിയെന്ന് ഐക്കിയ വക്താവ് പറഞ്ഞു. ഇതിന്റെ ഭാഗമായി ചില മാറ്റങ്ങൾ മാനേജ്‌മെന്റ് തലത്തിൽ കൊണ്ടുവരും. സഹപ്രവർത്തകരെ സംരക്ഷിച്ചുകൊണ്ടായിരിക്കും മാറ്റങ്ങൾ നടപ്പിലാക്കുകയെന്നും കമ്പനി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിലെ ജനസംഖ്യ വികസപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ജനസംഖ്യയിലെ വളർച്ച സേവനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി, ജലം, പൊതുഗതാഗതം തുടങ്ങിയ രംഗങ്ങളിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കേണ്ട ആവശ്യമുണ്ട്. നിലവിൽ രാജ്യത്തെ അടിസ്ഥാന സൗകര്യവികസനം ദുർബലമാണ്. ജനസംഖ്യ ക്രമേണ വർദ്ധിക്കുന്നതിന് അനുസരിച്ച് സർക്കാർ തീവ്രമായ മൂലധന നിക്ഷേപത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കോർക്ക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. പ്രതിയായ 70 വയസ്സുകാരനെതിരെയാണ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കുറ്റം ചുമത്തിയത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി. കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും. 2022 ൽ ആയിരുന്നു 70 കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ചത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണത്തിൽ ഇത് തെളിഞ്ഞതോടെ 70 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ ആരംഭിച്ചു. ഇതേ തുടർന്നായിരുന്നു പ്രതിയെ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയത്.

Read More

ഡബ്ലിൻ: വ്യാപാരം മെച്ചപ്പെടുത്താൻ ബജറ്റിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഡബ്ലിനിലെ വ്യാപാരികൾ. നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ അധിക ധനസഹായം ഉൾപ്പെടെ വേണമെന്നാണ് ഇവർ പറയുന്നത്. ബജറ്റിന് മുന്നോടിയായി നടത്തിയ പഠനത്തിലാണ് തങ്ങളുടെ ബുദ്ധിമുട്ടുകൾ വ്യാപാരികൾ പങ്കുവച്ചിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ അംഗങ്ങൾ വ്യക്തമാക്കുന്നത് എന്ന് ഡബ്ലിൻ സിറ്റി സെന്ററിലെ വ്യാപാരികളുടെ സംഘടനയായ ഡബ്ലിൻ ടൗൺ പറയുന്നു. ഡബ്ലിൻ നഗരത്തിലെ വ്യാപാരം വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും വേഗം ഇതെല്ലാം പരിഹരിക്കപ്പെടണമെന്നും ഡബ്ലിൻ ടൗൺ ആവശ്യപ്പെടുന്നു. അതേസമയം അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമാണ് ഡബ്ലിൻ നഗരത്തിലെ വ്യാപാരികൾ ചെലുത്തുന്നത്.

Read More

ഡബ്ലിൻ/ ന്യൂയോർക്ക്: നാടുകടത്തൽ ഭീഷണി നേരിട്ട് അര നൂറ്റാണ്ടായി അമേരിക്കയിൽ താമസിക്കുന്ന ഐറിഷ് വനിത. 58 കാരിയായ ഡോണ ഹ്യൂസ് ബ്രൗണാണ് ഭീഷണി നേരിടുന്നത്. 10 വർഷം മുൻപ് എഴുതിയ 25 ഡോളറിന്റെ വണ്ടിച്ചെക്കിന്റെ പേരിലാണ് ഇവർക്കെതിരെ ശിക്ഷാ നടപടി. 11 വയസ്സുള്ളപ്പോൾ ആയിരുന്നു ഡോണ അമേരിക്കയിലേക്ക് കുടിയേറിയത്. ഗ്രീൻ കാർഡ് ഉടമയായി നിയമപരമായി താമസിച്ചുവരികയായിരുന്നു അവർ. ഇതിനിടെയാണ് വണ്ടിചെക്ക് കേസിൽ അകപ്പെട്ടത്. പിന്നീട് അവർ തുക തിരികെ നൽകുകയും പ്രൊബേഷൻ ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നിയമനടപടി തുടരുകയായിരുന്നു. വണ്ടിചെക്ക് കേസിൽ അറസ്റ്റിലായ ഡോണ നിലവിൽ കെന്റക്കിയിലെ ജയിലിലാണ്. ജൂലൈയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ആണ് അറസ്റ്റ് ചെയ്തത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യാ നിരക്ക് വർദ്ധിക്കുന്നതായി സാമ്പത്തിക വകുപ്പ്. 2065 ആകുമ്പോഴേയ്ക്കും ജനസംഖ്യ 7.59 ദശലക്ഷം ആയി ഉയരുമെന്നാണ് സാമ്പത്തിക വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 5.45 മില്യൺ ആണ് ജനസംഖ്യാ നിരക്ക്. കുടിയേറ്റം വർധിക്കുന്നതാണ് ജനസംഖ്യയെ സ്വാധീനിക്കുന്നത് എന്നാണ് ചീഫ് എക്കണോമിസ്റ്റ് ജോൺ മക്കാർത്തി വ്യക്തമാക്കുന്നത്. 2026 ആകുമ്പോഴേയ്ക്കും 6.7 മില്യണായി ജനസംഖ്യ പരമാവധി ഉയരും. ജനസംഖ്യ വർധനവ് നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കാൻ സാമ്പത്തിക വകുപ്പ് സർക്കാരിന് നിർദ്ദേശം നൽകുന്നുണ്ട്. അടുത്തിടെ ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സാമ്പത്തിക വകുപ്പ് പുറത്തുവിടുന്ന വിവരങ്ങൾ.

Read More

ഡബ്ലിൻ: അയർലൻഡിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ ഡബ്ലിനിൽ വംശവെറിയ്‌ക്കെതിരെ കാർണിവൽ. യൂണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ആൻഡ് ലെ ഷെയ്‌ലെയാണ് ഈ മാസം 27 ന് കാർണിവൽ സംഘടിപ്പിക്കുന്നത്. കാർണിവലിന്റെ ഭാഗമായി ഗാർഡൻ ഓഫ് റിമെമ്പറൻസിൽ എത്തുന്ന ആളുകൾ കസ്റ്റം ഹൗസിലേക്ക് മാർച്ച് ചെയ്യും. അടുത്തിടെയായി അയർലൻഡിൽ വംശീയ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈവിധ്യങ്ങൾ ആഘോഷമാക്കാൻ കാർണിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വിവിധ കമ്യൂണിറ്റികളും സംഘടനകളും കാർണിവലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More