- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
- നരേന്ദ്ര മോദിക്ക് ഒമാനിൽ ലഭിച്ചത് ചരിത്രപരമായ സ്വീകരണം : പാക് വിദേശകാര്യ വിദഗ്ദ്ധൻ ഖമർ ചീമ
- ക്രിസ്തുമസ് ദിനത്തിൽ ആശ്വസിക്കാം; പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ
- ഇക്കുറി റെക്കോർഡ്; യാത്രികരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം
- ഫോണിൽ വരുന്ന ടെക്സ്റ്റ് മെസേജുകളെ കരുതിയിരിക്കുക; മുന്നറിയിപ്പുമായി എഐബി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ചരക്ക് നീക്കത്തിന് ഡ്രൈവർമാരെ ലഭിക്കാത്ത പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐറിഷ് റോഡ് ഹാളേജ് അസോസിയേഷൻ. ചരക്ക് നീക്കം കൃത്യമായി നടക്കാതിരുന്നാൽ ക്രിസ്തുമസ് വിപണിയെ സാരമായി ബാധിക്കുമെന്ന് ഐആർഎച്ച്എ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തിര ഇടപെടലും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. ഗാൽവെയിലെ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐആർഎച്ച്എ പ്രസിഡന്റാണ് ഡ്രൈവർമാരുടെ അഭാവം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. ചരക്ക് നീക്കത്തിലെ നിലവിലെ പ്രതിസന്ധി സാധനങ്ങളുടെ അഭാവം, ഉയർന്ന വില, വൈകിയ ഡെലിവറി എന്നിവയ്ക്ക് കാരണമാകും. ഹെവി ഗുഡ്‌സ് വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുകയാണ് ഇത് പരിഹരിക്കുന്നതിനുളള പ്രധാന വഴിയെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഡൊണഗൽ: ക്രീസ്ലോ സ്‌ഫോടന കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ച് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത 40 കാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് 40 കാരൻ. 2022 ഒക്ടോബറിൽ ആയിരുന്നു ക്രീസ്ലോ സർവ്വീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ഡൊണഗൽ ഡിവിഷനിലെ പോലീസാണ് അന്വേഷണം നടത്തുന്നത്.
ഡബ്ലിൻ: ശക്തമായ കാറ്റിനെ തുടർന്ന് അയർലൻഡിലെ ഒരു കൗണ്ടിയിൽ കൂടി യെല്ലോ വാണിംഗ് ഏർപ്പെടുത്തി മെറ്റ് ഐറാൻ. പടിഞ്ഞാറൻ കൗണ്ടിയായ മയോയിലാണ് മുന്നറിയിപ്പുള്ളത്. നേരത്തെ പടിഞ്ഞാറൻ കൗണ്ടികളായ ക്ലെയർ, ഗാൽവെ, കെറി എന്നിവിടങ്ങളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നത്. മറ്റ് കൗണ്ടികൾക്ക് സമാനമായ രീതിയിൽ മയോയിലും ഇന്ന് വൈകീട്ട് 9 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ രാവിലെ 6 മണിവരെയാണ് മുന്നറിയിപ്പ് നിലനിൽക്കുക. അതിശക്തമായ പടിഞ്ഞാറൻ കാറ്റാണ് വീശുക. കാറ്റിന്റെ സാഹചര്യത്തിൽ യാത്രാ തടസ്സം ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
ഡബ്ലിൻ: ഓസ്‌ട്രേലിയയിലേക്കുള്ള ഐറിഷ് കുടിയേറ്റം സംബന്ധിച്ച് നിർണായ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ 12 മാസത്തിനിടെ അയർലൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ 126 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെ 13,500 പേർ അയർലൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി. 2013 ന് ശേഷം ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് 2024 ൽ ആണ്. ഈ വർഷം ഫെബ്രുവരിവരെ ഓസ്‌ട്രേലിയയിലേക്ക് 27,000 വിസാ അപേക്ഷകരാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 4,700 ആയിരുന്നു. ഇതേ കാലയളവിൽ 6,400 പേർ അയർലൻഡിലേക്ക് കുടിയേറി. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുടിയേറിയവരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ കുറവ് ഉണ്ടായി. ഭവനപ്രതിസന്ധിയും ജീവിത ചിലവുമാണ് ആളുകൾ അയർലൻഡ് ഉപേക്ഷിക്കാൻ കാരണമെന്നാണ് സൂചന.
ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിനെ തുടർന്ന് പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് രാത്രി മുതൽ നിലവിൽവരും. രാത്രി 9 മുതൽ നാളെ രാവിലെ ആറ് മണിവരെയാണ് മുന്നറിയിപ്പ്. മൂന്ന് കൗണ്ടികൾക്കാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്ലെയർ, ഗാൽവെ, കെറി എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രി സമയത്ത് യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടാം. കാറ്റിൽ പറന്നുവരുന്ന വസ്തുക്കൾ ശരീരത്തിൽ തട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിനെ അത്രയേറെ സ്‌നേഹിക്കുന്നത് കൊണ്ടാണ് പ്രസിഡന്റ് ആകണമെന്ന് താൻ ആഗ്രഹിക്കുന്നതെന്ന് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കൗണ്ടി മൊനാഗനിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹംഫ്രീസ്. താൻ അയർലൻഡിലെ ജനങ്ങളെ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു. ‘എനിക്ക് പ്രസിഡന്റ് ആകണം. കാരണം ഞാൻ ഈ രാജ്യത്തെ അത്രയേറെ സ്‌നേഹിക്കുന്നു. ഇവിടുത്തെ ജനങ്ങളിൽ വിശ്വസിക്കുന്നു. നമ്മുടെ സമൂഹത്തിലും കരുത്തിലും അവസരങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. ആളുകളെ കേൾക്കാനും, അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും പ്രസിഡന്റ് സ്ഥാനം ഉപയോഗിക്കണമെന്നാണ് എനിക്ക് ആഗ്രഹം’ – ഹെതർ ഹംഫ്രീസ് വ്യക്തമാക്കി. ഇന്നലെയായിരുന്നു മൊനാഗനിലെ പീസ് കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പരിപാടിയിൽ പങ്കെടുത്തു.
ഡബ്ലിൻ: അയർലൻഡിൽ നിന്നും തനിക്ക് മർദ്ദനമേറ്റതായുള്ള പോപ്പ് ലിയോയുടെ വെളിപ്പെടുത്തൽ വീഡിയോ വൈറൽ ആകുന്നു. 2019 ൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മറ്റൊരിടത്തും തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പോപ്പ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പെറുവിലെ കോൺഫറൻസിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഇതുവരെ അയർലൻഡിൽ നിന്നല്ലാതെ ശാരീരിക ആക്രമണം നേരിടേണ്ടതായി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തെരുവിലൂടെ നടക്കുന്നതിനിടെ ആയിരുന്നു തന്നെ ആക്രമിച്ചത്. തന്നെ മുന്നിലൂടെ കടന്ന് പോയ പുരുഷൻ പുരോഹിതനാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞതോടെ അയാൾ തന്നെ അടിയ്ക്കുകയായിരുന്നു. പള്ളിയ്ക്ക് മേലുള്ള വിശ്വാസം നഷ്ടമായത് കൊണ്ടാണോ എന്നെ അയാൾ മർദ്ദിച്ചത് എന്നകാര്യം എനിക്ക് അറിയില്ലെന്നും പോപ്പ് ലിയോ വ്യക്തമാക്കുന്നുണ്ട്. ഇതുവരെ പോപ്പ് ലിയോ രണ്ട് തവണയാണ് അയർലൻഡ് സന്ദർശിച്ചിട്ടുള്ളത്. 2005 ലും 2007 ലും ആണ് ഇത്. ഇതിൽ ഏത് വർഷമാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്…
ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി ഇപ്പോൾ ഇന്റർപോളിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് അയർലൻഡ് പോലീസ്. രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളാണ് ഭീഷണിയ്ക്ക് പിന്നിലെന്ന നിഗമനത്തെ തുടർന്നാണ് സഹായം തേടിയത്. സന്ദേശം ലഭിച്ച ഐപി അഡ്രസ് സ്‌പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത് അയർലൻഡിന് പുറത്താണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ഇന്റർപോളിന്റെ സഹായം തേടിയത്. ഒന്നിലധികം ഭീഷണികളാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നത്. അതിനാൽ പഴുതടച്ച അന്വേഷണമാണ് ഗാർഡ നടത്തുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബോർഡ് ഗ്യാസ് എനർജിയും പൈനർജിയും. കൂടിയ നിരക്ക് അടുത്ത മാസം 12 മുതൽ ഈടാക്കിത്തുടങ്ങും. റെസിഡൻഷ്യൽ വൈദ്യുതി നിരക്കിലാണ് ഇരുകൂട്ടരും മാറ്റം വരുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5 ശതമാനത്തിന്റെ വർധനവാണ് വരുത്തുക. ഇതോടെ ബോർഡ് എനർജിയുടെ വൈദ്യുതി ബില്ലിൽ പ്രതിമാസം ശരാശരി 18.16 യൂറോ അല്ലെങ്കിൽ പ്രതിവർഷം 218 യൂറോയുടെ വർധനവ് ഉണ്ടാകും. അതേസമയം 9.83 ശതമാനത്തിന്റെ വർധനവാണ് വൈദ്യുതി നിരക്കിൽ പൈനർജി വരുത്തുന്നത്. പൈനർജിയുടെ സ്റ്റാൻഡിംഗ് ചാർജിൽ മാറ്റമൊന്നുമില്ല. നെറ്റ്‌വർക്ക് ചിലവുകളിലെ തുടർച്ചയായ വർധവന്, ഊർജ്ജ വിപണിയുടെ ആഘാതം, ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് എന്നിവയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ശ്രാവണം 2025’ നാളെ ( ഞായറാഴ്ച). വാട്ടർഫോർഡ് ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് വിപുലമായ ഓണാഘോഷം. പഴയകാല ഓണത്തിന്റെ മധുരമുള്ള ഓർമ്മകളിലേക്ക് നമ്മെക്കൊണ്ട് എത്തിക്കുന്ന സാംസ്‌കാരിക വിരുന്നാകും ഡബ്ല്യുഎംഎയുടെ ഓണാഘോഷം. രാവിലെ 10 മണിയോടെയായിരിക്കും ഓണാഘോഷങ്ങൾക്ക് തുടക്കമാകുക. പൂക്കളം തീർക്കുകയാണ് ആദ്യ പരിപാടി. ഇതിന് ശേഷം മുഖ്യാതിഥി മന്ത്രി ജോൺ കമ്മിൻസ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ, കായിക ഇനങ്ങൾ എന്നിവ ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവാതിരക്കളി മുതൽ ഫാഷൻ ഷോവരെ ആഘോഷപരിപാടിയുടെ ഭാഗമായി നാളെ നടക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
