Author: sreejithakvijayan

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പോലീസ്. ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വീടുകൾ ഒഴിപ്പിച്ചത്. വുഡ്‌സ്റ്റോക്ക് റോഡിലെ വിക്ടർ പ്ലേസ് മേഖലയിലെ വീടുകളിലെ താമസക്കാരെയാണ് ഒഴിപ്പിക്കുന്നത്. പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വാഹനയാത്രികർക്ക് നിർദ്ദേശം നൽകി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ഡബ്ലിൻ: അതിശക്തമായ മഴയെ തുടർന്ന് അയർലൻഡിലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് മണി മുതൽ മുന്നറിയിപ്പ് നിലവിൽവരും. അയർലൻഡിൽ അതിശക്തമായ പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായിട്ടാണ് കൗണ്ടികളിൽ മഴ ലഭിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ യാത്രാ തടസ്സം ഉൾപ്പെടെ പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. നാളെ 5 മണിവരെ വാണിംഗ് തുടരുമെന്നാണ് സൂചന.

Read More

ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഉദ്യോഗാർത്ഥികൾ ഇനി ‘ശരിക്ക് വിയർക്കും’. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അയർലൻഡ് സർക്കാർ. സർക്കാരിന്റെ പുതിയ നിർദ്ദേശ പ്രകാരം ഇനി മുതൽ രണ്ട് തവണ തോറ്റ ലേണർ ഡ്രൈവർമാർ ഡ്രൈവിംഗ് സംബന്ധിച്ച അധിക പാഠങ്ങൾ പഠിച്ചിരിക്കണം. റോഡ് സുരക്ഷാ മന്ത്രി സീൻ കാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇത് പ്രകാരം ലേണർ ഡ്രൈവർമാർ അവരുടെ മൂന്നാമത്തെ ലേണർ പെർമിറ്റിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതുണ്ട്. ഇതിൽ തോറ്റാൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ രണ്ടാമതും  പരാജയപ്പെട്ടാൽ, വീണ്ടും കൂടുതൽ പാഠങ്ങൾ പഠിച്ച ശേഷം മാത്രമേ ടെസ്റ്റിന് അനുവദിക്കൂ.

Read More

ഡബ്ലിൻ: ചൈൽഡ് സപ്പോർട്ട് പേയ്‌മെന്റുകൾ ഉയർത്താൻ നിർദ്ദേശിച്ച് ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസ്. ആഴ്ചതോറും പേയ്മന്റിൽ വർദ്ധനവ് വരുത്തണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം. ജീവിത ചിലവിനിടെ കുട്ടികളുടെ പരിപാലനത്തിനായി രക്ഷിതാക്കൾ വലിയ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് പേയ്‌മെന്റ് ഉയർത്താൻ ഗ്രൂപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. 12 വയസ്സിന് മുകളിലുള്ള കുട്ടകൾക്ക് 15 യൂറോ വർധനവ് വരുത്തണം. ഇത് ആഴ്ചതോറുമുള്ള തുക 77 യൂറോ ആയി ഉയർത്തും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 6 യൂറോയുടെ വർധനവ് ഗ്രൂപ്പ് ആവശ്യപ്പെടുന്നു. ഇത് ആഴ്ചതോറുമുള്ള വരുമാനം 56 യൂറോ ആയി ഉയർത്തും. നിലവിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50യൂറോ പൂർണ്ണ നിരക്കും 25യൂറോ പകുതി നിരക്കുമാണ് നൽകുന്നത്. 12 വയസ്സിൽ താഴെയുള്ളവർക്ക് 62 യൂറോ പൂർണ്ണ നിരക്കും 31 യൂറോ പകുതി നിരക്കുമാണ് ഉള്ളത്.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 80 കാരനെ ആക്രമിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച സെന്റ് മൈക്കിൾസ് അവന്യൂവിൽ ആയിരുന്നു 80 കാരനെ അവശ നിലയിൽ കണ്ടെത്തിയത്. ഉടനെ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. 80 കാരന്റെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 30 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന് മുൻതൂക്കം. പ്രസിഡന്റായി ഹംഫ്രീസ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സർവ്വേയിൽ അഞ്ചിൽ ഒരാൾ വ്യക്തമാക്കുന്നത്. ബിസിനസ്സ് പോസ്റ്റ്/ റെഡ് സി പോളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആയിരം പേർ സർവ്വേയിൽ പ്രതികരിച്ചു. ഇതിൽ 22 ശതമാനം പേരും ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 18 ശതമാനം പേർ തിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്നു. 17 ശതമാനം പേരാണ് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്നത്. 5 ശതമാനം പേർ കൺസർവേറ്റീവ് പാർട്ടി നേതാവ് മരിയ സ്റ്റീനിനെയും പിന്തുണയ്ക്കുന്നുണ്ട്.

Read More

ഡബ്ലിൻ: ഗാസയ്ക്കായി ഡബ്ലിൻ നഗരത്തിൽ അണിചേർന്ന് ആരോഗ്യപ്രവർത്തകർ. ഇന്നലെ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് രാപ്പകലില്ലാതെ ജോലി നോക്കേണ്ട അവസ്ഥയിലാണ് ഗാസയിലെ ആരോഗ്യപ്രവർത്തകരെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഫാർമസിസ്റ്റ് ഫോർ പലസ്തീനിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നാണ് പ്രതിഷേധക്കാർ പ്രകടനം ആരംഭിച്ചത്. ഇവർ ഡബ്ലിൻ സിറ്റി സെന്ററിൽ ഒത്തുകൂടുകയായിരുന്നു. ഗാസയിൽ കൈകാലുകൾ നഷ്ടമായ കുട്ടികളും അനസ്‌തേ ഷ്യ നൽകാതെ സിസേറിയനിലൂടെ പ്രസവിക്കുന്ന സ്ത്രീകളും ഉണ്ടെന്ന് ഫാർമസിസ്റ്റ് ഫോർ പലസ്തീന്റെ നിക്കോള കാന്റ്‌വെൽ പറഞ്ഞു. ഗാസയിൽ മരുന്നുകൾ ഇല്ല. ഇസ്രായേൽ കാരണം രാവും പകലും ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ഇവർക്ക് സ്വന്തം കുടുംബത്തെ കാണാനോ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനോ സമയം ലഭിക്കുന്നില്ലെന്നും കാന്റ്‌വെൽ കൂട്ടിച്ചേർത്തു.

Read More

ലൗത്ത്: കൈരാൻ ഡർണിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലൗത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ആരും മറച്ചുവയ്ക്കരുതെന്നും അത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നും ചീഫ് സുപ്രണ്ടന്റ് അലൻ മക്ഗവെൺ പറഞ്ഞു. പൊതുജനങ്ങൾ നൽകുന്ന ഓരോ വിവരവും അന്വേഷണത്തിൽ ഏറെ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈരാൺ ഡർണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു. നിരവധി പരിശോധനകൾ നടത്തി. മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ടീമും കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തുകയാണ്. ഈ നിർണായക ഘട്ടത്തിൽ എല്ലാവരും സഹകരിക്കണം. അറിയാവുന്ന വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കണം. വിവരങ്ങൾ പുറത്തുപറയാതിരിക്കുന്നത് ക്രിമനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ  24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി സ്‌നേഹികളും രംഗത്ത്.  തീരുമാനം അനുചിതമാണെന്നും, ഇത് ബൊട്ടാണിക്കൽ ഗാർഡനുകളിൽ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ഗാർഡന്റെ 200ാം വാർഷികത്തോട് അനുബന്ധിച്ചാണ് 24 മണിക്കൂറും തുറന്ന് കൊടുക്കാൻ ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ ആലോചിക്കുന്നത്. നിലവിൽ ഇതിനെ അനുകൂലിച്ച് കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ അയർലന്റിലെ ഒരേയൊരു ബൊട്ടാണിക്കൽ ഗാർഡനാണ് ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ. സസ്യജാലങ്ങൾക്ക് പുറമേ പാം ഹൗസ്, ട്രോപ്പിക്കൽ റാവിൻ ഹൗസ് തുടങ്ങിയവയും ഇവിടെയുണ്ട്. തുടർച്ചയായി ആളുകൾ എത്തുന്നത് അപൂർവ്വയിനം സസ്യജാലങ്ങൾ നശിക്കുന്നതിനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമായേക്കുമെന്നാണ് ഉയരുന്ന അഭിപ്രായം.

Read More

ഡബ്ലിൻ: അയർലൻഡിൽ ആന്റി ഡിപ്രഷൻ മരുന്നുകളുടെ ഉപയോഗത്തിൽ വർധനവ്. ഈ വർഷം മെയ് മാസം വരെ 1.8 മില്യൺ പ്രിസ്‌ക്രിപ്ഷനുകളാണ് 16 വയസ്സിന് മുകളിലുള്ളവർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 1,855,620 പ്രിസ്‌ക്രിപ്ഷനുകളാണ് നൽകിയിരിക്കുന്നത്. ഈ വർഷം മെയ് മാസം വരെ ജനറൽ മെഡിക്കൽ സർവ്വീസിന് കീഴിൽ 14,62,648 പ്രിസ്‌ക്രിപ്ഷനുകൾ നൽകി. ഡ്രഗ്‌സ് പേയ്‌മെന്റ് സ്‌കീമിന് കീഴിൽ 3,73,106 പ്രിസ്‌ക്രിപ്ഷനുകളും നൽകി. ബാക്കി 19,866 പ്രിസ്‌ക്രിപ്ഷനുകൾ ലോംഗ് ടേം ഇൽനസ് സ്‌കീമിന് കീഴിലാണ് നൽകിയിട്ടുള്ളത്.

Read More