- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
- നരേന്ദ്ര മോദിക്ക് ഒമാനിൽ ലഭിച്ചത് ചരിത്രപരമായ സ്വീകരണം : പാക് വിദേശകാര്യ വിദഗ്ദ്ധൻ ഖമർ ചീമ
Author: sreejithakvijayan
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ എംഎംഎ താരം കോണർ മക്‌ഗ്രെഗർ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം. കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. തീരുമാനം എളുപ്പമായിരുന്നില്ല. എങ്കിലും ഈ സമയത്ത് ഇതാണ് ഉചിതമായ തീരുമാനമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 24 നാണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹംഫ്രീസ്, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, സ്വതന്ത്രസ്ഥാനാർത്ഥി കാതറിൻ കോനോലി എന്നിവരാണ് നിലവിൽ മത്സരരംഗത്ത് ഉള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴ സജീവമായിരിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. താരതമ്യേന അതിശക്തമായ മഴയാണ് ഈ വാരം മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇതിന് പുറമേ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കാറ്റും അനുഭവപ്പെടാം. ഇന്ന് അയർലൻഡിൽ വ്യാപകമായി മഴ ലഭിക്കാം. വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലയിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതേസമയം ഉച്ചയ്ക്ക് ശേഷം തെക്ക് പടിഞ്ഞാറൻ മേഖലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകും.
ഡബ്ലിൻ: അയർലൻഡിൽ ആൽക്കഹോൾ ഇല്ലാത്ത ബിയറുകളുടെ വിൽപ്പനയിൽ വർധന. ഡ്രിങ്ക്‌സ് അയർലൻഡ് ഗ്രൂപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം നോൺ- ആൽക്കഹോൾ ബിയറുകളുടെ വിൽപ്പനയിൽ 25 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ബിയറുകളുടെ നിർമ്മാണത്തിൽ 77 ശതമാനം വർധനവും രേഖപ്പെടുത്തി. ബിയർ വിപണിയിൽ ഇപ്പോൾ നോൻ ആൽക്കഹോളിക് ബിയറുകളുടെ ആധിപത്യമാണ് ഉള്ളത്. വിപണിയിൽ 2.5 ശതമാനവും നോൻ ആൽക്കഹോളിക് ബിയറാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വിപണി വിഹിതത്തിൽ 150 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം അയർലൻഡിന്റെ ജനപ്രിയ ലഹരിയെന്ന സ്ഥാനം ബിയർ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബിയറിന്റെ വിൽപ്പനയിൽ 1 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ തൊഴിലവസരങ്ങളുമായി ബാങ്ക് ഓഫ് അമേരിക്ക. നഗരത്തിൽ ആയിരം തൊഴിലവസരങ്ങളാണ് ബാങ്ക് ഓഫ് അമേരിക്ക മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനത്തെ നോർതേൺ സെക്രട്ടറി ഹിലരി ബെൻ സ്വാഗതം ചെയ്തു. ആദ്യാമായിട്ടാണ് ബാങ്ക് നോർതേൺ അയർലൻഡിൽ പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായിട്ടാണ് ബാങ്ക് ബെൽഫാസ്റ്റിലും ചുവടുറപ്പിക്കുന്നത്. ബെൽഫാസ്റ്റിന് പുറമേ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബെൽഫാസ്റ്റിൽ ഉൾപ്പെടെ 1800 തൊഴിലുകളാണ് ബാങ്ക് പദ്ധതിയിടുന്നത്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തു കളയാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാന്റെ വക്താവ് അറിയിച്ചു. നിലവിൽ പ്രതിവർഷം 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിന്റെ പരിധി. ഈ പരിധി എടുത്തുകളയുന്നതിനുള്ള നിർദ്ദേശം വരും ആഴ്ചകളിൽ മന്ത്രി ക്യാബിനറ്റിന് മുൻപിൽവയ്ക്കുമെന്നാണ് വക്താവ് അറിയിക്കുന്നത്. ഈ നിർദ്ദേശം അംഗീകരിച്ചാൽ കരട് തയ്യാറാക്കൽ സംബന്ധിച്ച തീരുമാനത്തിനായി പൊതു പദ്ധതിയും അനുബന്ധ ബില്ലുകളുടെ നിർദ്ദേശങ്ങളും അടങ്ങിയ രണ്ടാമത്തെ മെമ്മോ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയ പരിധി നീക്കുമെന്നതായിരുന്നു ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ റയാൻ എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രംഗത്ത് എത്തിയിരുന്നു.
ബെൽഫാസ്റ്റ്: അയർലൻഡിൽ അതിശക്തമായ മഴയെ തുടർന്ന് ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. ഇന്ന് പുലർച്ചെ 5 മണി മുതലാണ് മുന്നറിയിപ്പ് നിലവിൽ വന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് യെല്ലോ വാണിംഗ് ഉള്ളത്. അതേസമയം ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് അവസാനിച്ചു. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് ശക്തമായ മഴയെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. കൗണ്ടികളിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് വാഹന യാത്രികർക്ക് യാത്രയ്ക്ക് തടസ്സം നേരിടാനുള്ള സാധ്യതയുമുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മുങ്ങിമരണം. ഡബ്ലിനിലെ ഡൺ ലാവോഹറിയിൽ ആയിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. കടലിൽ നീന്താൻ ഇറങ്ങിയ പുരുഷനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കോസ്റ്റ്ഗാർഡിന് വിവരം ലഭിച്ചത്. ഉടനെ ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തി. അദ്ദേഹത്തെ രക്ഷിച്ച് സെന്റ് വിൻസന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടമാകുകയായിരുന്നു. ഉച്ചയ്ക്ക് ശക്തമായ തിര അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു അപകടം എന്നാണ് കരുതുന്നത്.
വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പരിക്ക്. ടിനഹെലിയിലെ കാരിഗ്രോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടികൾ സഞ്ചരിച്ച വാഹനം ഓടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കും പരിക്കുണ്ട്. നാല് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലുമാണ് എല്ലാവരും ചികിത്സയിലുള്ളത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് എത്രയും വേഗം ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കെറിയിൽ 24 മണിക്കൂറിനിടെ രണ്ട് അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ബല്ലിങ്കോവനിലെ എൻ69 ൽ ആയിരുന്നു യുവാവിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൃതദേഹം കെറിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണ വേട്ട. 90,000 യൂറോയുടെ കണ്ണപ്പണമാണ് പോലീസ് പിടിച്ചെടുത്തത്. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നടന്ന പണമിടപാടിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടികൂടിയത്. ഇന്നലെയായിരുന്നു കള്ളപ്പണം പിടികൂടിയത്. പോളണ്ട്, നോർവ്വേ എന്നിവിടങ്ങളിൽ നിന്നുള്ള കാർഡ് ഉപയോഗിച്ച് ആയിരുന്നു പ്രതികൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത്. ഇതിൽ സംശയം തോന്നിയതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലുകാൻ മേഖലയിലെ വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
